Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പിണറായി സര്‍ക്കാരിന്റെ സെന്‍കുമാര്‍ വേട്ട

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2017, 07:30 pm IST
in Vicharam

സംസ്ഥാന പോലീസ് മേധാവിയായിരുന്ന ടി.പി. സെന്‍കുമാര്‍ പിണറായി വിജയനെയും ഇപ്പോഴത്തെ സര്‍ക്കാരിനെയും മൂക്കുകൊണ്ട് ‘ക്ഷ’ വരപ്പിച്ചുവെന്നത് നേരാണ്. തനിക്കെതിരെ വ്യക്തിവിദ്വേഷത്തോടെയെടുത്ത നടപടിക്കെതിരെ നിയമയുദ്ധം നടത്തിയായിരുന്നു ഇത്. തികച്ചും നിയമത്തിന്റെയും നീതിയുടെയും മാര്‍ഗ്ഗത്തില്‍ സെന്‍കുമാര്‍ പോരാടിയപ്പോള്‍ പിണറായി സര്‍ക്കാര്‍ അപഹാസ്യമായി.

കേസ് തോറ്റു എന്നുമാത്രമല്ല, സുപ്രീം കോടതിയില്‍ പിഴയടച്ച് നാണക്കേടും വാങ്ങിവച്ചു. സെന്‍കുമാറിനെ പോലീസ് മേധാവി സ്ഥാനത്തുനിന്നും ഇറക്കിവിട്ടവര്‍ക്കുതന്നെ അദ്ദേഹത്തെ തിരിച്ച് നിയമിക്കേണ്ട ഗതികേടും വന്നു. തിരിച്ചെടുക്കുന്നത് തടയാന്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും മുഖ്യമന്ത്രിക്കോ അദ്ദേഹത്തിന്റെ ഉപദേശകര്‍ക്കോ വിജയിക്കാനായില്ല.

മേധാവി സ്ഥാനത്തിരുന്ന് കാര്യമായി ഒന്നും ചെയ്യാന്‍ സെന്‍കുമാറിനെ അനുവദിക്കാതിരിക്കാനായിരുന്നു പിന്നീടുള്ള ശ്രമം. ‘കള്ളനുകഞ്ഞി വച്ചവന്‍’ എന്ന പേരിലറിയപ്പെടുന്ന പോലീസ് ഉദ്യോഗസ്ഥനെ ഒപ്പം നിര്‍ത്തി. സെന്‍കുമാറിനെ വരിഞ്ഞു മുറുക്കുന്നതില്‍ ഇടതു സര്‍ക്കാര്‍ വിജയിച്ചു.

പോലീസ് സേനയുടെ ആത്മവീര്യവും സംഘടനാ സംവിധാനവും ശിഥിലമായെങ്കിലും സെന്‍കുമാറിനെ പൂട്ടിയിടാന്‍ കഴിഞ്ഞുവെന്ന് ആശ്വസിക്കാന്‍ പിണറായി സര്‍ക്കാരിന് കഴിഞ്ഞു. എന്നാല്‍ അതുകൊണ്ടും കലിപ്പ് തീരുന്നില്ലെന്നതാണ് പിന്നീട് ഒന്നിനു പുറകെ ഒന്നായി അദ്ദേഹത്തിനെതിരെ എടുക്കുന്ന കേസുകള്‍.

അവസാനമായി വ്യാജരേഖാ കേസിലാണ് സെന്‍കുമാറിനെ പെടുത്തിയിരിക്കുന്നത്. കേസ് നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് ബോധ്യമുണ്ടെങ്കിലും ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. എട്ടുമാസത്തെ അവധിക്കാലത്തെ മുഴുവന്‍ വേതനവും ലഭിക്കുന്നതിന് വ്യാജരേഖ ചമച്ചുവെന്നതാണ് കേസിന് ആധാരം.

നേരത്തെ ഈ കേസ് വിജിലന്‍സ് അന്വേഷിക്കാനായിരുന്നു സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നത്. അന്വേഷിച്ച വിജിലന്‍സ് ഇതില്‍ കേസെടുക്കാന്‍ വകുപ്പൊന്നുമില്ലെന്ന് കാണിച്ച് ഫയല്‍ മടക്കി. സെന്‍കുമാര്‍ പണമൊന്നും കൈപ്പറ്റാത്തതിനാലും, അഴിമതി ഇല്ലാത്തതിനാലും വിജിലന്‍സിന്റെ അന്വേഷണ പരിധിയില്‍ വരുന്നില്ലെന്നു പറഞ്ഞായിരുന്നു ഫയല്‍ മടക്കല്‍.

എന്നാല്‍ വ്യാജരേഖ ചമയ്‌ക്കല്‍ ക്രിമിനല്‍ ചട്ടപ്രകാരം കേസെടുക്കാന്‍ വകുപ്പുള്ള വിഷയമാണെന്ന് ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറി നളിനി നെറ്റോ പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. തുടര്‍ന്നാണ് ഇപ്പോള്‍ ജാമ്യമില്ലാ കേസ് എടുത്തിരിക്കുന്നത്.

സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തുനിന്നും നീക്കം ചെയ്തതിനെത്തുടര്‍ന്ന് 2016 ജൂണ്‍ ഒന്നുമുതല്‍ 2017 ജനുവരി 16 വരെ സെന്‍കുമാര്‍ അവധിയിലായിരുന്നു. അവധിക്കുള്ള അപേക്ഷ സര്‍ക്കാര്‍ അംഗീകരിക്കുകയും ചെയ്തു. പിന്നീട് അവധി പരിവര്‍ത്തന അവധിയായി പരിഗണിച്ച് ശമ്പളം നല്‍കണമെന്നാവശ്യപ്പെട്ട് സെന്‍കുമാര്‍ കത്ത് നല്‍കി.

ഇതിനായി ഗവ. ആയുര്‍വേദ കോളജിലെ ഡോക്ടര്‍ വി.കെ. അജിത്കുമാറിന്റെ സര്‍ട്ടിഫിക്കറ്റുകളും ഹാജരാക്കി. സെന്‍കുമാര്‍ ഡോക്ടറെ വീട്ടില്‍ പോയി കണ്ടതിന്റെ രേഖകളും ഉണ്ട്. ചികിത്സയ്‌ക്കായി നയാ പൈസ സെന്‍കുമാര്‍ ആവശ്യപ്പെട്ടിട്ടില്ല. മാത്രമല്ല, പോലീസ് സേനയില്‍ തന്നെ മെഡിക്കല്‍ റീ ഇംപേഴ്‌സ്‌മെന്റ് ഏറ്റവും കുറവ് വാങ്ങിയ ഉദ്യോഗസ്ഥരില്‍ ഒരാളുമാണദ്ദേഹം.

സര്‍ക്കാരിനെ കളിപ്പിക്കാന്‍ വ്യാജരേഖയുണ്ടാക്കിയെന്ന ആക്ഷേപം നിലനില്‍ക്കുന്നതല്ല. കാരണം താന്‍ ഹാജരാക്കിയ രേഖകള്‍ ഡോക്ടര്‍ അജിത്കുമാര്‍ ഒപ്പിട്ടുതന്ന സത്യസന്ധമായ രേഖകളാണെന്ന സെന്‍കുമാറിന്റെ വാദം തെറ്റെന്ന് പറയേണ്ടത് ഡോക്ടറാണ്. അദ്ദേഹം ഇതേവരെ അങ്ങനെ പറഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ കേസ് കോടതിയുടെ വരാന്തയില്‍പ്പോലും ചെല്ലില്ല.

പക്ഷെ കേസല്ല, ഇതിന്റെ പേരില്‍ സെന്‍കുമാറിനെ നാറ്റിക്കലാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് അറിയാത്തവരില്ല. ഒരു ദിവസമെങ്കിലും സെന്‍കുമാറിനെ അഴിക്കുള്ളിലടച്ച് പ്രതികാരം ചെയ്യാനാകുമോയെന്നാണ് ഇടതുസര്‍ക്കാരിന്റെ ആഗ്രഹം. നേരത്തെ ഒരു വാരികക്ക് നല്‍കിയ അഭിമുഖം മതസ്പര്‍ദ്ധ വളര്‍ത്തുന്നുവെന്ന പേരില്‍ സെന്‍കുമാറിനെ അറസ്റ്റ് ചെയ്ത് ജയിലിലിടാന്‍ നീക്കം നടത്തിയിരുന്നു.

കോടതി ഇടപെട്ടതിനാല്‍ ജയിലിലടപ്പ് നടന്നില്ല. അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്നപേരില്‍ മറ്റൊരു കേസിനും ശ്രമം നടത്തി. അതും ക്ലച്ച്പിടിച്ചില്ല. തുടര്‍ന്നാണ് ഇപ്പോള്‍ വ്യാജരേഖ കേസുമായി എത്തിയിരിക്കുന്നത്. സര്‍വ്വീസില്‍ നിന്ന് പിരിഞ്ഞ ഉദ്യോഗസ്ഥനെതിരെ വൈരനിര്യാതന ബുദ്ധിയോടെ ഇങ്ങനെ കുടിലത പ്രവര്‍ത്തിക്കുന്നത് തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിന് ഒരിക്കലും ഭൂഷണമല്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

വട്ടിയൂര്‍ക്കാവില്‍ ഹലാല്‍ തീണ്ടിയ വികസനം; അലൈമെന്റ് മാറ്റാനായി വഖബ് ബോര്‍ഡിനെ കക്ഷിയാക്കിയത് കെ. മുരളീധരന്റെ ഗൂഢാലോചന

Kerala

2025ലും ശബരിമലയില്‍ സ്വര്‍ണക്കവര്‍ച്ച നടന്നു; പി.എസ് പ്രശാന്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി എസ് ഐ ടി

Kottayam

കാത്തിരിപ്പ് വിഫലം; അനീഷിന് ഇത് മടക്കമില്ലാത്ത യാത്ര, ജോലിസ്ഥലത്തേക്കു പോയത് ഓണത്തിന് വരുമെന്നു പറഞ്ഞ്

Kerala

സാധാരണക്കാരെ സംരക്ഷിക്കാൻ കോടതിയുണ്ട്; നിതിൻ രാജിന്റെ മരണത്തിൽ അന്വേഷണ ഉദ്യോഗസ്ഥന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

Kerala

ശ്വേത ഇല്ലാത്ത ‘അമ്മ പെൺമക്കൾ’ ഗ്രൂപ്പിൽ വാട്സാപ്പ് പോൾ നടത്തി വനിതാ താരങ്ങൾ; ശ്വേത വേണ്ട എന്ന് പോൾ റിസൾട്ട്

പുതിയ വാര്‍ത്തകള്‍

കോഴിമുട്ട വിലയില്‍ കുതിച്ചുചാട്ടം; കുടുംബ ബജറ്റിന് തിരിച്ചടി, കയറ്റുമതി വര്‍ധിച്ചതും ഉത്പാദനച്ചെലവ് ഉയര്‍ന്നതും ലവര്‍ധനയ്‌ക്ക് ആക്കം കൂട്ടി

ബിജെപി ഇവിഎം ഹാക്കിംഗ് ചെയ്യുമെന്നും തടയാൻ തന്റെ പക്കൽ സാങ്കേതിക പദ്ധതിയുണ്ടെന്നും പറഞ്ഞ് പണം തട്ടിയ കോൺഗ്രസ് നേതാവിനെതിരെ പരാതി

സിജെപി-കേന്ദ്ര സർക്കാർ നിർണായക ചർച്ച ഇന്ന് ; കുരുമുളക് സ്പ്രേയുമായി എത്തിയ ഇരുന്നൂറോളം പേർ കരുതൽ കസ്റ്റഡിയിൽ

കോക്രോച്ച് പാര്‍ട്ടി കലാപം സിബിഐ അന്വേഷിക്കണം: വിചാരകേന്ദ്രം

കലാമിന്റെ ആദ്യ പത്ത് മാസത്തെ ശമ്പളം തന്നത് മഠത്തിന്: അമ്മ

മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ സ്മരണയിലുള്ള ജനനി അവാര്‍ഡ് അമൃതപുരിയില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ മാതാ അമൃതാനന്ദമയി ദേവിക്ക് സമ്മാനിക്കുന്നു. എ.പി.ജെ. അബ്ദുള്‍ കലാം ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ ഡോ. എ.പി.ജെ.എം. നസീമ മരക്കാര്‍, എപിജെഎം ജൈനുലബ്ദീന്‍, എപിജെഎം ഷൈയ്ക് സലീം എന്നിവര്‍ സമീപം

ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ സ്മരണയില്‍… ജനനി അവാര്‍ഡ് മാതാ അമൃതാനന്ദമയീ ദേവിക്ക് സമ്മാനിച്ചു

ചെമ്പൈ സംഗീതോത്സവം: സംഗീതാര്‍ച്ചനയില്‍ പങ്കെടുക്കാന്‍ അപേക്ഷിക്കാം

3 വർഷത്തിനിടെ കേരളത്തിലുൾപ്പെടെ 1500 വ്യാജ ബോംബ് സന്ദേശങ്ങൾ; ടെക്സസിലെ സോഫ്റ്റ്‌വെയർ എൻജിനീയർ ചെന്നൈയിൽ പിടിയിൽ

സത്യസായി ജീവന ഉപാധി പദ്ധതിയുടെ ഉദ്ഘാടനം
മുഖ്യമന്ത്രി വി.ഡി. സതീശന്‍ നിര്‍വഹിക്കുന്നു

സത്യസായി ജീവന ഉപാധി പദ്ധതി: 100 ഓട്ടോറിക്ഷകള്‍ വിതരണം ചെയ്തു

നിഹാങ്ങുകളുടെ വേഷവിധാനത്തില്‍ ഒരു സംഘം വാളുകളും കുന്തങ്ങളുമായി ജന്തര്‍ മന്തറില്‍ തമ്പടിച്ചിരിക്കുന്നു

പാറ്റാ സമരത്തില്‍ പോലീസിന് നേരെ വീണ്ടും അക്രമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.