Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പ്രായോഗിക വേദാന്തത്തിന്റെ പ്രസക്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2017, 09:06 pm IST
in Samskriti

ഒഴുകിക്കൊണ്ടിരിക്കുന്ന നദിയുടെയും സഞ്ചരിച്ചുകൊണ്ടിരിക്കുന്ന യതിയുടെയും ഉത്ഭവം അനേ്വഷിക്കുന്നതില്‍ അസാംഗത്യം ഉണ്ടെന്നാണല്ലോ ആചാര്യമതം. എങ്കിലും ബഹുഭൂരിപക്ഷംവരുന്ന സാധാരണക്കാര്‍ക്കായി ധര്‍മ്മപ്രചരണാര്‍ത്ഥം സദാ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒരു തീര്‍ത്ഥത്തെ പരിചയപ്പെടുകയെന്നത് പുണ്യംതന്നെയാണ്. കൊളത്തൂര്‍ അദ്വൈതാശ്രമത്തിന്റെ രജതജൂബിലിയോടനുബന്ധിച്ച് കേരളത്തിലെ ഓരോ ജില്ലയിലും ധര്‍മ്മ സംവാദം നടന്നുകൊണ്ടിരിക്കുകയാണല്ലോ. അവസരവാദികളായ നവവേദാന്തികളില്‍നിന്നും ആദര്‍ശത്തിന്റെ പ്രായോഗികവേദാന്തത്തിലേക്കുള്ള പ്രയാണമാണ് ധര്‍മ്മ സംവാദം. സനാതന ധര്‍മ്മാവലംബികള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കുന്ന ഈ ധര്‍മ്മസംവാദത്തിന്റെ സാരഥിയായ ചിദാനന്ദപുരി സ്വാമികളുമായുള്ള അഭിമുഖത്തില്‍ നിന്ന്.

സാമൂഹികസമുദ്ധാരണത്തിന് വേദാന്ത ചിന്തയ്‌ക്കുള്ള സ്ഥാനമെന്ത്?

വേദാന്തത്തെ അടിസ്ഥാനമാക്കി പ്രവര്‍ത്തിച്ച മഹാത്മാക്കളുടെ പരിശ്രമഫലമായാണ് കേരളം പ്രകാശത്തിലേക്ക് വന്നത്. ശ്രീനാരായണഗുരുദേവന്‍ തികഞ്ഞ വേദാന്തിയായിരുന്നു. വേദാന്തനിഷ്ഠയില്‍ ഇരുന്നുകൊണ്ടാണ് ഗുരുദേവന്‍ ലോകസംഗ്രഹാര്‍ത്ഥം പ്രവര്‍ത്തിച്ചത്. ചട്ടമ്പിസ്വാമികള്‍ ഉപാസനാനിഷ്ഠയിലൂടെയുള്ള അനുഭൂതിവിശേഷത്തിലും വേദാന്തത്തിലും അടിയുറച്ച മഹാത്മാവായിരുന്നു. അതുപോലെ ശ്രീരാമകൃഷ്ണ ശിഷ്യനായിരുന്ന നിര്‍മ്മലാനന്ദസ്വാമികള്‍ വേദാന്തത്തില്‍ അധിഷ്ഠിതമായാണ് കേരളത്തില്‍ പ്രവര്‍ ത്തിച്ചത്.

വേദാന്തം മനുഷ്യനെ ഭൗതിക ജീവിതത്തില്‍ നിന്നകറ്റി കേവലം ദരിദ്രമായ ഒരവസ്ഥയിലേക്ക് തള്ളുന്ന ഒരു പ്രത്യയ ശാസ്ത്രമാണെന്നുള്ള പ്രചാരണത്തെക്കുറിച്ച് എന്താണ് അഭിപ്രായം?

വേദാന്ത ശാസ്ത്രം പഠിച്ച ഒരാചാര്യനും ദാരിദ്ര്യത്തെ പ്രാപിക്കാന്‍ ഉപദേശിക്കുകയില്ല. വ്യവഹാരികവും ആത്യന്തികവുമായ സമ്പന്നതയിലേയ്‌ക്കുള്ള മാര്‍ഗമാണ് വേദാന്തം. വിപരീത പ്രചാരണം നടക്കുന്നത് യഥാര്‍ത്ഥ ശാസ്ത്രബോധം ഇല്ലാത്തതിനാലാണ്. സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടാനായി ബോധപൂര്‍വം സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.

ശ്രീശങ്കരദര്‍ശനത്തില്‍ നിന്നും ശ്രീനാരായണ ഗുരുദേവന്റെ ദര്‍ശനം വിഭിന്നമാണോ?

ശ്രീശങ്കരാചാര്യര്‍ തന്റെ പ്രകരണങ്ങളിലൂടെയും ഭാഷ്യത്തിലൂടെയും വെളിപ്പെടുത്തിയ അദ്വൈതചിന്തയും ശ്രീനാരായണ ഗുരുദേവന്‍ സ്വകൃതികളിലൂടെ വെളിപ്പെടുത്തിയതും ഏകമാണ്. അല്പംപോലും ഭേദമില്ലാത്തതാണ്. ശ്രീശങ്കരന്‍ ദാര്‍ശനികമായി പറഞ്ഞതുതന്നെ നമുക്കും പറയാനുള്ളൂ എന്ന് ഗുരുദേവന്‍ തന്നെ പറഞ്ഞിട്ടുണ്ട്. ഗുരുദേവകൃതികള്‍ സമ്പ്രദായത്തിന് യോജിക്കാത്തവിധം വ്യാഖ്യാനങ്ങള്‍ചെയ്ത് ഇത് ശങ്കരാചാര്യരുടെ രീതിയിലുള്ളതല്ലെന്ന് സമര്‍ത്ഥിക്കാനുള്ളതാണ് പുതിയ പ്രവണത. ഇത് ഗുരുദേവ കൃതികളോട് ചെയ്യുന്ന മഹാപരാധമാണ്.

പ്രായോഗിക വേദാന്തത്തിന്റെ പ്രചാരകനായിരുന്നു വിവേകാനന്ദസ്വാമികള്‍. അദ്ദേഹത്താല്‍ ആരംഭിച്ച പ്രസ്ഥാനം പോലും കേരളത്തില്‍ വേദാന്തപ്രചാരണത്തില്‍ വിജയിക്കുന്നുണ്ടോ?

സാമ്പ്രദായികന്‍മാര്‍ പറയുന്ന ജ്ഞാനകര്‍മ്മ വിരുദ്ധതയും ആധുനികന്‍മാര്‍ പറയുന്ന യോഗബുദ്ധ്യാ കര്‍മ്മങ്ങള്‍ ആചരിക്കുകയെന്നുള്ളതും വിരുദ്ധമല്ല എന്നിരിക്കെ അങ്ങനെ ആരംഭിച്ച പ്രസ്ഥാനങ്ങള്‍പോലും അതില്‍നിന്നും അകന്നുപോകുന്നത് എങ്ങനെയെന്നാണെങ്കില്‍ അത് വ്യക്തികളുടെ പരാജയമാണ്, ആദര്‍ശത്തിന്റെ ദോഷമല്ല. സ്ഥാനമാനങ്ങളുമായും പേരും പ്രശസ്തിയുമായും ബന്ധപ്പെട്ട് കഴിയുന്ന സമയത്ത് അവയെ ദഹിപ്പിക്കാനുള്ള തപസ്സ് ഇല്ലെങ്കില്‍ അറിയാതെ അതില്‍ ക്ഷയിച്ചുപോകുകയെന്നുള്ളത് സഹജമാണ്, സ്വാഭാവികമാണ്.

സനാതനധര്‍മ്മത്തെ പ്രചരിപ്പിക്കാന്‍ ആരംഭിച്ച ആശ്രമങ്ങള്‍ വേദാന്തചിന്തയെ അടിസ്ഥാനമാക്കിയുള്ള സമന്വയത്തിലേക്ക് നീങ്ങുന്നതിനുപകരം വിയോജിപ്പിന്റെ പാത സ്വീകരിക്കുന്നത് എന്തുകൊണ്ടാണ്?

ശരിയായ ശാസ്ത്രബോധം ഉള്‍ക്കൊള്ളുന്നില്ലന്നതുതന്നെ പ്രധാന കാരണം. വാസ്തവത്തില്‍ നാം ഉപനിഷത്തുകളിലേക്ക് നോക്കി കഴിഞ്ഞാല്‍ സന്യാസിമാര്‍ 8 മാസം സഞ്ചരിക്കുകയും 4 മാസം ഒരു സ്ഥലത്തു താമസിക്കുകയും ചെയ്യുന്ന ഒരു സമ്പ്രദായമായിരുന്നു കാണാന്‍ കഴിയുക. അതില്‍നിന്ന് മാറി മഠ സ്ഥാപനം ചെയ്തത് ശങ്കരാചാര്യാദിസ്വാമികളാണ്. സനാതനധര്‍മ്മത്തിന്റെ പ്രചാരണത്തിനുവേണ്ടിയാണ് ഇങ്ങനെ ചെയ്തത്. തുടര്‍ന്നാണ് ശിഷ്യപ്രശിഷ്യതച്ഛിഷ്യ പരമ്പരകള്‍ വ്യാപിക്കുന്നത്. ഓരോ ആശ്രമപ്രവര്‍ത്തകരും ആലോചിക്കേണ്ടത് അടിസ്ഥാനപരമായി ശാസ്ത്രപ്രചാരണത്തിനുവേണ്ടിയാണ് മഠ സ്ഥാപനം എന്ന വാസ്തവമാണ്. വേദാന്ത ശാസ്ത്രത്തില്‍ അടിയുറച്ച ജീവിതക്രമത്തിനെ സമാജത്തിന് മാര്‍ഗദര്‍ശനം നല്‍കാന്‍ കഴിയൂ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്ആര്‍ടിസിയുടെ കെ എല്‍ 15 ബ്രാന്‍ഡ് കുപ്പിവെള്ളം ഉടന്‍ വിപണിയിലെത്തും

India

ലെന്‍സ് കാര്‍ട്ടില്‍ ഹിജാബ് ധരിക്കാം, പൊട്ടോ ചന്ദനക്കുറിയോ തൊടാന്‍ സമ്മതിക്കുന്നില്ലെന്ന് ജീവനക്കാരുടെ പരാതി; കോര്‍പറേറ്റ് ജിഹാദ് തുടരുമ്പോള്‍…

Kerala

പോര്‍ക്ക് മന്തിയുടെ ചിത്രത്തോടെ റംസാന്‍ ആശംസ പോസ്റ്റര്‍; ചേര്‍ത്തല സ്വദേശിക്കെതിരെ സ്വമേധയാ കേസെടുത്ത് പൊലീസ്

Kerala

ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് ബന്ധുക്കളായ സ്ത്രീപുരുഷന്മാര്‍ മരിച്ചു

Kerala

മന്തിയ്‌ക്ക് പിന്നാലെ വിഷുക്കണിയിൽ ചെരിപ്പ് വച്ചും പോസ്റ്റർ ; ലക്ഷ്യം ഹിന്ദു വിശ്വാസങ്ങളോ ?

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പരിഗണിക്കണം:മല്ലികാര്‍ജുന ഖര്‍ഗെയോട് ആവശ്യപ്പെട്ട് കെ സുധാകരന്‍

വിഴിഞ്ഞത്ത് യുവാവിനെ ബാറിലിട്ട് മര്‍ദ്ദിച്ച് കൊന്ന പ്രതികളെ ചൊവ്വാഴ്ച കസ്റ്റഡില്‍ വാങ്ങുമെന്ന് പൊലീസ്

അര്‍ബന്‍ നക്സല്‍ രൂപേഷ് റായി അറസ്റ്റില്‍; മസ്ദൂര്‍ ബിഗുല്‍ ദസ്തയുടെ നേതാവ്; നോയിഡ അക്രമം നക്സലിസത്തെ പുനരുദ്ധരിക്കാനുള്ള ശ്രമമോ?

കാസര്‍കോട് വെയിലില്‍ പണിയെടുക്കുന്നതിനിടെ യുവാവിന് സൂര്യാതപമേറ്റു

അമ്മമാരോടും സഹോദരിമാരോടും ക്ഷമചോദിച്ച് പ്രധാനമന്ത്രി, പ്രതിപക്ഷം സ്ത്രീകളുടെ ആത്മാഭിമാനത്തെ മുറിവേല്‍പ്പിച്ചു, കുടുംബ പാര്‍ട്ടികള്‍ക്ക് ഭയം

ചൂട് മൂലം രാത്രി മുറ്റത്ത് തുണിവിരിച്ച് കിടന്നതിന്ഭാര്യയെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്

ബിജെപി വനിത എംപിമാരുടെ നേതൃത്വത്തില്‍ ദല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് നടന്ന പ്രതിഷേധ മാര്‍ച്ച് (നടുവില്‍) ബിജെപി എംപിയും കേന്ദ്രമന്ത്രിയുമായ രക്ഷാ ഖാഡ്സെയും ബിജെപി എംപി ബാംസുരി സ്വരാജും അറസ്റ്റ് വരിയ്ക്കുന്നു (വലത്ത്)

ഇനി രാഹുല്‍ ഗാന്ധിയ്‌ക്ക് ഉറക്കമില്ലാ രാത്രികള്‍…. ബിജെപി വനിതാ നേതാക്കളുടെ രോഷം ഇരമ്പും; രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച്

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഐ സി യു തുണികൊണ്ടു മറച്ചതില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

‘ സംഘിയും, ഹിന്ദുവുമൊക്കെ ഉണർന്നല്ലോ ‘ ; ഹിന്ദു വിശ്വാസങ്ങളെ മുറുകെ പിടിച്ച് സംസാരിച്ച ഉണ്ണിമുകുന്ദനെതിരെ ഇടത്- ജിഹാദി സംഘങ്ങൾ

ഹോര്‍മുസ് കടലിടുക്കില്‍ ഭാരതത്തിന്റെ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ വെടിയുതിര്‍ത്തു, ഇറാന്‍ അംബാസഡറെ വിളിച്ചു വരുത്തി വിദേശ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.