Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സനാതനധര്‍മ്മം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2017, 08:06 pm IST
in Samskriti

മനുഷ്യനും പ്രകൃതിയും ഈശ്വരനും തമ്മിലുള്ള ബന്ധത്തെ അതിന്റെ പൂര്‍ണ്ണതയില്‍ ദര്‍ശിച്ച സംസ്‌കൃതിയാണ് സനാതനധര്‍മ്മം അഥവാ ഹിന്ദുധര്‍മ്മം. സമസ്ത ജീവരാശികള്‍ക്കും നന്മയും ശ്രേയസ്സും പ്രദാനംചെയ്യുന്ന തത്ത്വങ്ങളും ആദര്‍ശങ്ങളുമാണ് സനാതനധര്‍മ്മം ലോകത്തിന് കാഴ്ചവച്ചത്. ഋഷീശ്വരന്മാര്‍ അവരുടെ അനുഭവത്തിലൂടെ കണ്ടെത്തിയതും തലമുറകളിലൂടെ നമുക്ക് പകര്‍ന്നുതന്നതുമാണവ. ഹിമാലയത്തിലെ മഞ്ഞുരുകി നദികളായി ഒഴുകി ലോകത്തിന് അനുഗ്രഹമായിത്തീരുന്നതുപോലെ ഋഷിമാരുടെ കൃപ നമ്മുടെയെല്ലാം ജീവിതങ്ങളെ ചൈതന്യപൂര്‍ണ്ണമാക്കുന്നു.

സനാതനധര്‍മ്മം എന്നത് വാസ്തവത്തില്‍ ഒരു മതമല്ല. എല്ലാവരുടെയും ധാര്‍മ്മികവും ആദ്ധ്യാത്മികവുമായ ഉയര്‍ച്ചയ്‌ക്ക് ഉതകുന്ന അനേകം തത്ത്വങ്ങളുടെയും സാധനാമാര്‍ഗ്ഗങ്ങളുടെയും ആചാരങ്ങളുടെയും ജീവിതരീതികളുടേയും ആകെത്തുകയാണ് ഹിന്ദുധര്‍മ്മം. ശ്രുതിയെന്നും സ്മൃതിയെന്നും രണ്ടുവിഭാഗങ്ങള്‍ അതിനുണ്ട്. മാറ്റമില്ലാത്ത സനാതന തത്ത്വങ്ങള്‍ക്ക് ഊന്നല്‍നല്‍കുന്നതാണ് ശ്രുതി. കാലത്തിനനുസരിച്ച് മാറേണ്ട ധാര്‍മ്മിക നിയമങ്ങള്‍ക്കും ആചാരങ്ങള്‍ക്കും ഊന്നല്‍ നല്‍കുന്നതാണ് സ്മൃതി. ഇങ്ങനെ എല്ലാറ്റിനേയും ഉള്‍ക്കൊള്ളുകയും കാലത്തിനനുസരിച്ച് സ്വയം നവീകരിക്കാന്‍ തയ്യാറാകുകയും ചെയ്യുന്നു എന്നതാണ് ഹിന്ദുമതത്തിന്റെ പ്രത്യേകത. ധര്‍മ്മം, അര്‍ത്ഥം, കാമം മോക്ഷം എന്നീ നാലു പുരുഷാര്‍ത്ഥങ്ങളെയും അത് അംഗീകരിക്കുന്നു. എന്നാല്‍ പരമപുരുഷാര്‍ത്ഥമായ മോക്ഷം അഥവാ ആത്മജ്ഞാനമാണ് ജീവിതത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യമെന്ന് ജനങ്ങളെ പഠിപ്പിക്കുകയും ചെയ്യുന്നു.

മോക്ഷമെന്നാല്‍ മരണാനന്തരമുള്ള സ്വര്‍ഗ്ഗപ്രാപ്തിയല്ല പൂര്‍ണ്ണമായ ദുഃഖനിവൃത്തിയാണ്. അത് ജീവിച്ചിരിക്കുമ്പോള്‍ തന്നെ ആകാം. താനീ നശ്വരമായ ശരീരമല്ല നിത്യമായ ആത്മാവാണെന്നും തന്നില്‍ നിന്ന് അന്യമായി ഒന്നുമില്ലെന്നും ബോധിക്കുമ്പോള്‍ ദുഃഖനിവൃത്തിയായി. ലോകജീവിതത്തിലെ കര്‍മ്മങ്ങളും സുഖദുഃഖങ്ങളും അവരെ ബന്ധിക്കുന്നില്ല. സര്‍വ്വപ്രപഞ്ചവും പരമാത്മചൈതന്യം തന്നെയാണെന്ന് സനാതനധര്‍മ്മം പഠിപ്പിക്കുന്നു. സര്‍വ്വജീവരാശിയെയും മണ്ണിനെയും വിണ്ണിനെയും കാറ്റിനെയും കടലിനെയും പ്രകൃതിയെത്തന്നെയും ആത്മാവായിക്കണ്ട് ആദരിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ഈ വിശാലഭാവം ഹിന്ദുധര്‍മ്മത്തിന്റെ ആണിക്കല്ലാണ്.

കടലും തിരയും വെള്ളമാണ്. മാലയും വളയും മോതിരവും പാദസരവും കാണുമ്പോള്‍ ഭിന്നങ്ങളായിത്തോന്നാം. എന്നാല്‍ അവയെല്ലാം സ്വര്‍ണ്ണം തന്നെയാണ്. സ്വര്‍ണ്ണത്തിന്റെ തലത്തില്‍ നോക്കുമ്പോള്‍ എല്ലാം ഒന്നുതന്നെ. ഇതുപോലെ നമുക്കു ചുറ്റുമുള്ളവയെല്ലാം തത്ത്വത്തില്‍ ഒന്നു തന്നെ. എല്ലാം ആ ആത്മചൈതന്യം തന്നെ. ഋഷിമാര്‍ അതിനെ ബ്രഹ്മം എന്നുവിളിച്ചു. ഇത് അനുഭവതലത്തില്‍ അറിയുക എന്നതാണ് മനുഷ്യജന്മത്തിന്റെ പരമമായ ലക്ഷ്യം.

സനാതനധര്‍മ്മത്തിന്റെ ഒരു പ്രത്യേകതയാണ് എല്ലാവരെയും അവരവരുടെ തലത്തില്‍ച്ചെന്ന് ഉയര്‍ത്തിക്കൊണ്ടുവരിക എന്നത്. ഓരോരുത്തരെയും അവരുടെ സംസ്‌കാരത്തിനനുസരിച്ചുവേണം നയിക്കുവാന്‍. ചില രോഗികള്‍ക്ക് ഇഞ്ചക്ഷന്‍ കൊടുത്താല്‍ അലര്‍ജിയാകും. അവര്‍ക്ക് ഗുളിക തന്നെ വേണ്ടിവരും. ഇതുപോലെ ഓരോരുത്തരുടെയും ശാരീരികവും മാനസികവുമായ പ്രത്യേകതകള്‍ കണക്കിലെടുത്ത് അവരുടെ സംസ്‌കാരം അനുസരിച്ചുള്ള മാര്‍ഗ്ഗങ്ങളാണ് ഉപദേശിക്കേണ്ടത്. സഗുണസങ്കല്‍പവും നിര്‍ഗ്ഗുണസങ്കല്‍പവും ഭക്തിയോഗവും കര്‍മ്മയോഗവും എല്ലാം അങ്ങനെ വന്നതാണ്.

ഓരോ കാലഘട്ടത്തിന്റെയും ആവശ്യം കണ്ടറിഞ്ഞ് ആചാര്യന്മാര്‍ ഓരോ മൂല്യങ്ങള്‍ക്ക് ഊന്നല്‍കൊടുക്കുന്നു. അങ്ങനെ ശ്രീരാമന്‍ ധര്‍മ്മത്തിന്റെ പ്രതീകമായിത്തീര്‍ന്നു. ഈശ്വരപ്രേമത്തിനും ഈശ്വരാര്‍പ്പിതമായ കര്‍മ്മനിഷ്ഠയ്‌ക്കും ശ്രീകൃഷ്ണഭഗവാന്‍ ഊന്നല്‍നല്‍കി. മൃഗബലിയുംമറ്റും സമൂഹത്തില്‍ വര്‍ദ്ധിച്ചകാലത്ത് ശ്രീബുദ്ധന്‍ അഹിംസയുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. ജനങ്ങള്‍ കര്‍മ്മകാണ്ഡത്തില്‍ത്തന്നെ മുഴുകിക്കിടന്നപ്പോള്‍ ശ്രീശങ്കരാചാര്യര്‍ ജ്ഞാനത്തിന്റെ പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്തി. അങ്ങനെ എല്ലാമൂല്യങ്ങള്‍ക്കും എല്ലാത്തരം സാധനാമാര്‍ഗ്ഗങ്ങള്‍ക്കും സനാതന ധര്‍മ്മത്തില്‍ സ്ഥാനം ലഭിച്ചു.

ത്യാഗത്തിലും തപസ്സിലും അഹിംസയിലും അടിയുറച്ച ഒരു ജീവിതമായിരുന്നു നമ്മുടെ പൂര്‍വികരുടേത്. മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധം, ഗുരുജനങ്ങളും വിദ്യാര്‍ത്ഥികളും തമ്മിലുള്ള ബന്ധം, അയല്‍ക്കാര്‍ തമ്മിലുള്ള സ്‌േനഹബന്ധം, പക്ഷിമൃഗാദികളോടും പ്രകൃതിയോടുമുള്ള കാരുണ്യവും ആദരവും ആരാധനയും എല്ലാം നമ്മുടെ സംസ്‌കാരത്തിന്റെ മുഖമുദ്രകളാണ്. ആ പാരമ്പര്യത്തെ നമ്മള്‍ കാത്തുസൂക്ഷിക്കണം. പോയകാലത്തിന്റെ നന്മയില്‍ ഉറച്ചുനിന്നും ഒപ്പം ആ സംസ്‌കാരത്തില്‍ കടന്നുകൂടിയ ജീര്‍ണ്ണതകളെ ഒഴിവാക്കിയും നമ്മള്‍ പുരോഗമിക്കണം. അന്ധമായ അനുകരണം നമ്മെ തളര്‍ത്തുകയേ ഉള്ളൂ. അമ്മ അനേകം രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. എല്ലാ രാജ്യത്തെ ജനങ്ങള്‍ക്കും അവരുടെ സംസ്‌കാരത്തിലും ഭാഷയിലും പാരമ്പര്യത്തിലും അഭിമാനമുണ്ട്. ആ അഭിമാനമാണ് അവരെ വിജയത്തിലേയ്‌ക്ക് നയിക്കുന്നത്. എന്നാല്‍ നമ്മുടെ നാട്ടിലെ ജനങ്ങള്‍ക്ക് നമ്മുടെ സംസ്‌കാരത്തേക്കുറിച്ചുള്ള അറിവും അഭിമാനവും നാള്‍ക്കുനാള്‍ കുറഞ്ഞുവരുന്നു എന്നത് വേദനാജനകമാണ്.

ജാതിമൂലമുള്ള അകല്‍ച്ചയും അനൈക്യവും നമ്മുടെ സംസ്‌കൃതിയെ തളര്‍ത്തിയിട്ടുണ്ട്. അറിവുകൊണ്ടും ഐക്യബോധം കൊണ്ടും നമ്മള്‍ ശക്തരാകണം. സനാതനധര്‍മ്മമൂല്യങ്ങളെ ഇളംതലമുറയ്‌ക്ക് പകര്‍ന്നുകൊടുക്കുന്നതില്‍ മാതാപിതാക്കളും ഗുരുജനങ്ങളും പ്രത്യേക ശ്രദ്ധ കൊടുക്കണം. കാലത്തിനനുസരിച്ച് മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ നമ്മള്‍ തയ്യാറാകണം. നമ്മുടെ ക്ഷേത്രങ്ങള്‍ അറിവിന്റേയും സാധനയുടേയും കേന്ദ്രങ്ങളായി മാറണം. ഈ രീതിയില്‍ എല്ലാ പോരായ്‌മകളേയും അതിക്രമിച്ച് നമുക്ക് മുന്നേറാന്‍ കഴിയും. ജ്ഞാനവും ഐക്യവും പ്രായോഗികബുദ്ധിയും കൈമുതലാക്കിയാല്‍ എല്ലാ വിജയങ്ങളും നമുക്ക് സ്വായത്തമാകും.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

വിജയിനെ വെല്ലുവിളിക്കാന്‍ സ്റ്റാലിന്‍ തന്നെ തമിഴ്നാട്ടിലെ ട്രിച്ചി ഈസ്റ്റിലെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു; മത്സരിക്കാന്‍ തൃഷയെ ഇറക്കുമോ?

India

‘ ഇന്ത്യക്കാരിയായി ഈ മണ്ണിൽ മരിച്ചാൽ മതി ‘ ; ഇന്ത്യൻ പൗരത്വത്തിന് വേണ്ടി യുഎസ് പൗരത്വം ഉപേക്ഷിക്കാൻ തയ്യാറായി 94 കാരി

India

എഫ് സിആര്‍എ എന്ത് വിധവും തടയാന്‍ സ്റ്റാലിനടുത്തേക്ക് തെരഞ്ഞെടുപ്പിന് മുന്‍പ് വന്ന ക്രിസ്ത്യന്‍ സംഘത്തിന്റെ വീഡിയോ വൈറല്‍

India

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

India

ഇന്ത്യൻ സൈന്യത്തിൽ ഹിന്ദുവൽക്കരണം ; കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ജഗന്നാഥ ക്ഷേത്രം സന്ദർശിച്ചതിൽ ഹാലിളകി ദി വയർ

പുതിയ വാര്‍ത്തകള്‍

എസ് ബിഐ ബാങ്കില്‍ നിന്നും വ്യാജരേഖകള്‍ കാണിച്ച് തട്ടിയെടുത്ത 1266 കോടി ഉപയോഗിച്ച് ദുബായില്‍ വാങ്ങിയ 31 കോടിയുടെ കെട്ടിടങ്ങള്‍ കണ്ടുകെട്ടി (ഇടത്ത്)

ശ്രീകാന്ത് ഭാസിക്കും എഒപിഎല്‍ കമ്പനിയ്‌ക്കും എതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു

ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം

ഇനി പൊതുമുതൽ നശിപ്പിക്കുന്നവരുടെ ഏഴ് തലമുറയും പാപ്പരാകും ; മുഴുവൻ സ്വത്തും കണ്ടുകെട്ടി വിൽക്കുമെന്ന് സുവേന്ദു അധികാരി

എഫ് സിആര്‍എ ഭേദഗതി അത്യാവശ്യമെന്ന് കാര്യകാരണസഹിതം വിവരിക്കുന്ന കുറിപ്പ് വൈറല്‍

ഇസ്ലാമിലേയ്‌ക്ക് മതം മാറുന്നവരെ പ്രോത്സാഹിപ്പിക്കാൻ വിജയ് സർക്കാരിന്റെ പുതിയ നീക്കം ; ആനുകൂല്യങ്ങൾക്ക് തടയിട്ട് മദ്രാസ് ഹൈക്കോടതി

മൂവാറ്റുപുഴയാറ്റില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍

കൊല്ലത്ത് കട്ടമരം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

ആദ്യ ട്വന്റി-20യില്‍ ഇന്ത്യയെ ഞെട്ടിച്ച് അയര്‍ലന്‍ഡ്

ഗായിക അവനി അര്‍ബുദവുമായി പോരാടുമ്പോള്‍;…കാൻസർ എനിക്ക് നഷ്ടങ്ങളല്ല, നേട്ടങ്ങളാണ് സമ്മാനിച്ചതെന്ന് അവനി

കോഴിക്കോട് പെണ്‍കുട്ടി ഉള്‍പ്പെടെ 3 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി, കര്‍ണാടകയിലേക്ക് കടന്നെന്ന് സംശയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.