എരുമപ്പെട്ടി: പാതവക്കില്‍ ദുരിതമനുഭവിച്ച് കഴിഞ്ഞിരുന്ന ആന്ധ്രസ്വദേശികളായ കുടുംബത്തിന് കടങ്ങോട് ഗ്രാമപഞ്ചായത്ത് ഭരണ സമിതി താങ്ങായ് മാറി. താല്‍ക്കാലിക താമസ സ്ഥലം ഒരുക്കിയാണ് അയല്‍ സംസ്ഥാന കുടുംബത്തോട് ഭരണസമിതി കരുണ കാണിച്ചത്.
വെള്ളറക്കാട് കൊല്ലന്‍പടിയില്‍ റോഡരുകില്‍ വലിച്ച് കെട്ടിയ ടാര്‍പോളിന്‍ ഷെഡ്ഡിനുളളിലാണ് പത്ത് പേരടങ്ങുന്ന ആന്ധ്ര സ്വദേശികള്‍ കഴിഞ്ഞിരുന്നത്. ഭാര്യയും ഭര്‍ത്താവും എട്ട് കുട്ടികളുമടങ്ങിയ പതിനൊന്നഗ കുടുംബം മൂന്ന് വര്‍ഷം മുമ്പാണ് ഇവിടെ താമസമാരംഭിച്ചത്. കല്ല് കൊത്ത് തൊഴില്‍ നടത്താന്‍ എത്തിയ കുടുംബം കരിങ്കല്‍ ക്വാറികളിലും കല്ലുകൊത്ത് തൊഴില്‍ മേഖലയിലും പ്രതി സന്ധി നേരിട്ടതോടെ കഷ്ടപ്പാടിലാവുകയായിരുന്നു.
വരുമാനമില്ലാതായതോടെ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടില്‍ നിന്ന് ഒഴിഞ്ഞ് പോരേണ്ടി വന്നു. അതിന് ശേഷം റോഡരുകില്‍ ടാര്‍പോളിനും ഷീറ്റും ഉപയോഗിച്ച് നിര്‍മ്മിച്ച ഷെഡ്ഡില്‍ താമസമാരംഭിക്കുകയായിരുന്നു.
വല്ലപ്പോഴും ലഭിക്കുന്ന കൂലിപ്പണിയും സന്മനസുള്ളവര് നല്കുന്ന സഹായങ്ങളുമാണ് ഈ നിരാശ്രയ കുടുംബത്തിന്റെ അടുപ്പ് പുകയിപ്പിക്കുന്നത്. പെണ്‍കുട്ടികള്‍ ഉള്‍പ്പടെയുള്ള ഈ കുടുംബത്തിന് ഒട്ടും സുരക്ഷിതത്വം ഉണ്ടായിരുന്നില്ല.
ഇവരുടെ ദുരിത ജീവതം കണ്ടറിഞ്ഞ പഞ്ചായത്ത് ഭരണ സമിതി ഇവര്‍ക്ക് സംരക്ഷണം നല്കാന് തീരുമാനിക്കുകയായിരുന്നു. 1995 ല്‍ ഹൗസിങ്ങ് ബോര്‍ഡ് നിര്‍മ്മിച്ച എയ്യാല്‍ അമ്പത് വീട് ലക്ഷം വീട് കോളനിയില്‍ ഒഴികിടന്നിരുന്ന ഒരു വീട്ടില്‍ താമസ സൗകര്യം ഒരുക്കി ഇവരെ മാറ്റി പാര്‍പ്പിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് രമണി രാജന്, വൈസ് പ്രസിഡന്റ് സുഗിജ സുമേഷ്, ചെയര്മാന് ടി.പി.ജോസഫ്, അംഗങ്ങളായ ജലീല്‍ ആദൂര്‍, സന്ധ്യ ബാലകൃഷ്ണന്, കെ.കെ മണി, കെ.ആര്.സിമി എന്നിവരെത്തിയാണ് ഇവരെ ഏറ്റെടുത്തത്. ഇവര്‍ക്ക് സ്ഥലവും വീടും ലഭ്യമാക്കാന്‍ സര്‍ക്കാരിന്റെ ലൈഫ് മിഷന് പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് പഞ്ചായത്ത് ,പ്രസിഡന്റ് രമണി രാജന് അറിയിച്ചു.
ദേശത്തിന്റേയും ഭാഷയുടേയും അതിര് വരമ്പുകളില്ലാതെ മനുഷ്യ ജീവന് വിലകല്‍പ്പിച്ച് നിരാലംഭ കുടുബത്തിന് സുരക്ഷിതത്വമൊരുക്കിയ കടങ്ങോട് പഞ്ചായത്ത് ഭരണ സമിതിയുടെ പ്രവര്‍ത്തനം മാതൃകപരമായി തീര്‍ന്നിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: