ന്യൂദല്‍ഹി: മുട്ടുമാറ്റിവയ്ക്കല്‍ അടക്കമുള്ള എല്ലു രോഗചികില്‍സയുടെ പേരില്‍ ആശുപത്രികളില്‍ നടക്കുന്ന പകല്‍ക്കൊള്ള തടയാന്‍ കേന്ദ്രം നടപടി തുടങ്ങി. കേന്ദ്ര ഔഷധവില നിര്‍ണ്ണയ അതോറിറ്റിയാണ് നടപടി തുടങ്ങിയത്.
ആശുപത്രികളില്‍ കൃത്രിമ മുട്ടുകള്‍ക്ക് ആറിരട്ടിവരെയാണ് വില ഈടാക്കുന്നതെന്ന് അതോറിറ്റി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ഓപ്പറേഷന് കൂടി കഴിയയുമ്പോള്120 മുതല്‍135 ശതമാനം വരെയാണ് ആശുപത്രികളുടെ ലാഭം.
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ മുട്ട്, ഇടുപ്പുമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകളുടെ എണ്ണം 600 മടങ്ങ് വര്‍ദ്ധിച്ചിട്ടുള്ളതായും അതോറിറ്റി കണ്ടെത്തി. മുട്ടുമാറ്റിവയ്ക്കാനുള്ള കൃത്രിമ മുട്ടുകളുടെ വില 65,782 രൂപയാണ്. പക്ഷെ ആശുപത്രികള്‍ വാങ്ങുന്നത് 4,13,059 രൂപയും. ആറിരട്ടിയിലേറെ കൂടുതല്‍. ഇതിനു വേണ്ട ടിബിയല്‍ പ്ലേറ്റുകളുടെ വില വെറും 17,492 രൂപയാണ്. പക്ഷെ ഇൗടാക്കുന്നത് 1,22,336 രൂപയും.
ഇത്തരം ശസ്ത്രക്രിയകള്‍ വഴി ആശുപത്രികളുണ്ടാക്കുന്നത് 120 മുതല്‍ 135 ശതമാനം വരെ ലാഭമാണ്. ഈ ലാഭം കാരണം ആശുപത്രികള്‍ ആവശ്യമില്ലെങ്കില്‍ പോലും ശസ്ത്രക്രിയകള്‍ ചെയ്യിക്കുന്നെുണ്ടെന്നാണ് സൂചന. അഞ്ചു വര്‍ഷത്തിനുള്ളില്‍ മുട്ടുമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകളുടെ എണ്ണം 600 മടങ്ങ് വര്‍ദ്ധിച്ചതിന്റെ കാരണമിതാണ്.
ഇതിനു വേണ്ട ഇംപ്ളാന്റുകള്‍ വിദേശകമ്പനികളാണ് നല്‍കുന്നത്. ഇവിടെയുണ്ടാക്കുന്നില്ല. അതാണ് കാരണം. ഇപ്പോള്‍ ചില ഇന്ത്യന്‍ കമ്പനികള്‍ നിര്‍മ്മിച്ചു തുടങ്ങി. പക്ഷെ അവയ്ക്ക് അംഗീകാരം ലഭിച്ചിട്ടില്ല.
അവ ഉപയോഗിച്ചാല്‍ ചെലവ് 40 ശതമാനമെങ്കിലും കുറയ്ക്കാന്‍ കഴിയും.ഹൃദയ ശസ്ത്രക്രിയക്ക് ഉപയോഗിക്കുന്ന സ്ന്റെുകളുടെ വില കേന്ദ്രം വെട്ടിക്കുറിച്ചിരുന്നു. കൂടിയ വില ഇൗടാക്കുന്ന ആശുപത്രികള്‍ക്ക് എതിരെ കടുത്ത നടപടികളും എടുക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: