Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യുദ്ധത്തിലേര്‍പ്പെടുന്നവര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2017, 08:39 pm IST
in Samskriti

നമ്മുടെ പുരാണങ്ങളും ഇതിഹാസങ്ങളും നിറയെ യുദ്ധങ്ങളാണ്. മറ്റു സംസ്‌കാരങ്ങളിലും അത്തരം പൗരാണിക യുദ്ധങ്ങളുടെ കഥകളുണ്ട്. നന്മയും തിന്മയും തമ്മില്‍ ഏറ്റുമുട്ടുന്നു എന്ന് കാണിക്കുന്ന കഥകളാണവ. ഇന്നും യുദ്ധോത്സുകനായ മനുഷ്യനാണ് ഭൂമിയില്‍ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. നാം അത് കണ്ടുവരികയാണ്. മിക്ക രാജ്യങ്ങളും തങ്ങളുടെ ബഡ്ജറ്റിന്റെ അറുപതുശതമാനത്തോളം പ്രതിരോധത്തിനായി നീക്കിവെയ്‌ക്കുന്നു എന്നാണു കേള്‍വി. പണ്ടത്തെപ്പോലെ നന്മയും തിന്മയും തമ്മിലുള്ള ഏറ്റുമുട്ടലുകളാണോ ആധുനിക മനുഷ്യന്റെ സമീപ ചരിത്രത്തിലുള്ളത്? അല്ലെന്നു തന്നെ തോന്നുന്നു. യുദ്ധവും മറ്റ് എല്ലാ സംഗതികളേയും പോലെ ഒരു വ്യാപാരമായിത്തീര്‍ന്നിരിക്കുകയല്ലേ? എന്റെ ഗുരു ( ശ്രീ കരുണാകര ഗുരു ) ലോകജീവിതത്തെപ്പറ്റി നടത്തിയ ഒരു നിരീക്ഷണം ഓര്‍മ്മ വരുന്നു: ലോകം ഇന്ന് വൈശ്യധര്‍മ്മമാണു സ്വീകരിച്ചിരിക്കുന്നത്.

സമാധാനം കെടുത്തുന്ന സംഭവങ്ങളില്‍ സൂക്ഷ്മമണ്ഡലങ്ങളില്‍ നിലകൊള്ളുന്ന ഉപദ്രവകാരികളുടെ അദൃശ്യമായ ഇടപെടല്‍ കാണും. അവരുടെ പ്രലോഭനങ്ങള്‍ തിരിച്ചറിയാന്‍ നമുക്ക് ബുദ്ധിമുട്ടാണ്. തിരിച്ചറിവിനെ മറയ്‌ക്കാന്‍ അവര്‍ക്കു കഴിയുന്നു. ഞാന്‍ പണ്ട് വായിച്ച പഴയ ഒരു നാടകത്തിന്റെ കഥ ഇവിടെ പരാമര്‍ശിക്കട്ടെ. ക്രിസ്റ്റഫര്‍ മാര്‍ലൊ എന്ന നാടകകൃത്ത് ഒരു പഴയ കഥയെ ആസ്പദമാക്കി രചിച്ചതാണ് പതിനാറാം നൂറ്റാണ്ടിലെ ഈ നാടകം.

ഉന്നതകുലജാതനല്ലാഞ്ഞിട്ടും കഴിവു കൊണ്ട് സര്‍വകലാശാലയില്‍ നിന്ന് ഡോക്ടര്‍ ബിരുദം നേടിയ ഫോസ്റ്റസ് എന്ന യുവാവ് തന്റെ അന്വേഷണബുദ്ധി കാരണം മാന്ത്രികകര്‍മ്മങ്ങളുടെ വഴിയേ പോകുന്നു. സ്വന്തം കഴിവിലുള്ള അഹങ്കാരമുണ്ടായിരുന്നു അയാള്‍ക്ക്. സാത്താന്റെ കിങ്കരന്‍ മെഫിസ്‌റ്റോഫിലിസ് പ്രത്യക്ഷപ്പെട്ട് ഈ ദൗര്‍ബ്ബല്യം മുതലാക്കി പ്രലോഭിപ്പിക്കുകയാണ്. പേരും പ്രശസ്തിയും സകല ഭൗതികസുഖങ്ങളും സ്ഥാനമാനങ്ങളും നിറഞ്ഞ ഇരുപത്തിനാലു വര്‍ഷം തരാം, അതിനു ശേഷം ഞങ്ങളുടെ കൂടെ കൂടിയാല്‍ മതി എന്ന കരാറിലേക്ക് മെഫിസ്‌റ്റോഫിലിസ് ഫോസ്റ്റസിനെ എത്തിച്ചു. കൈത്തണ്ട മുറിച്ച് രക്തം കൊണ്ടാണു അത് എഴുതുന്നത്. തന്റെ ആത്മാവിന്റെ പതനം ഉറപ്പിക്കുന്ന കരാറാണു താന്‍ എഴുതുന്നതെന്ന തിരിച്ചറിവ് ഫോസ്റ്റസിനു ഇല്ലാതെ പോയി.

ആസുരമോ സാത്വികമോ ആയ അഹങ്കാരമുള്ള നിപുണരെ കുടുക്കാന്‍ പിശാച് പ്രയാഗിക്കുന്ന ഒരായുധം പ്രലോഭനമാണ്. അഹങ്കാരം തങ്ങളില്‍ കുടി പാര്‍ക്കുന്നുണ്ടെന്ന് ഒരുപക്ഷെ ഇരകള്‍ അറിയുന്നുണ്ടാവില്ല. പ്രത്യക്ഷദര്‍ശനത്തില്‍,കൂടിയാവണമെന്നുമില്ല ഈ വഞ്ചന. മനസ്സിനെ സ്വാധീനിക്കാന്‍ ഈ വായുരൂപികള്‍ക്ക് കഴിയും. ‘ അഥ കേന പ്രയുക്തേന / പാപം ചരതി പൂരുഷ: / അനിച്ഛന്നപി വാര്‍ഷ്‌നേയ/ ബലാദിവ നിയോജിത: ‘ എന്ന അര്‍ജ്ജുനന്റെ ചോദ്യം ഇവിടെ പ്രസക്തമാണ്. ആരുടെ സമ്മര്‍ദ്ദമാണു കൃഷ്ണാ ജീവാത്മാവിനെ പാപത്തിലേക്ക് പോകാന്‍ പ്രേരിപ്പിക്കുന്നത്? പൂര്‍വജന്മകര്‍മ്മഫലത്തോടൊപ്പം തെറ്റിപ്പോയ ജീവാത്മാക്കള്‍ അദൃശ്യമേഖലകളില്‍ നിന്നു പ്രവര്‍ത്തിക്കുന്നതും നമ്മെ പാപത്തിലേക്ക് തള്ളിയിടുന്നു.

ദൈവഹിതമനുസരിച്ച് പ്രവര്‍ത്തിക്കുന്നവരെയും ദൈവത്തിലേക്ക് വഴി തേടുന്നവരെയും തെറ്റിക്കാന്‍ ശക്തിയുള്ള വായുരൂപികള്‍ ശ്രമിക്കും. എന്റെ ഗുരു ഈ ശക്തികളെ യോഗഭ്രഷ്ടന്മാര്‍ എന്നാണു വിളിച്ചിരുന്നത്. ബ്രഹ്മത്തോളം ഉയര്‍ന്ന് പതനം സംഭവിക്കുന്നവര്‍ ഉണ്ട് എന്നാണു പറയുന്നത്. ഇവര്‍ ബ്രഹ്മമാര്‍ഗ്ഗത്തില്‍ സഞ്ചരിക്കുന്നവരെ വഴിതിരിച്ചു വിടുന്നു. ഇതൊരു ബലാബലപരീക്ഷണമോ യുദ്ധമോ ആയി കണക്കാക്കാം. ഒരു കഥ കേട്ടിട്ടുണ്ട്. പാശ്ചാത്യ ഐതിഹ്യം എന്നും പറയാം. ദൈവത്തിനു കിട്ടുന്ന സ്തുതിയത്രയും തനിക്കവകാശപ്പെട്ടതാണെന്ന് സാത്താന്‍ ദൈവത്തോട് വാദിച്ചു എന്നാണത്. അതുകൊണ്ട് തന്നെ ബ്രഹ്മപ്രാപ്തി ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഗുരുമാര്‍ഗ്ഗങ്ങളില്‍ ഗുരുക്കന്മാരുടെ ഏറ്റവും അടുത്ത ശിഷ്യഗണങ്ങളെയും ഗുരുക്കന്മാരെത്തന്നെയും തെറ്റിക്കാന്‍ യോഗഭ്രഷ്ടര്‍ക്ക് വലിയ താല്‍പര്യമുണ്ടാവും. സ്ഥാനമാനങ്ങളിലേക്കും ഭൗതികസുഖങ്ങളിലേക്കും വഞ്ചനകളിലൂടെ ആകര്‍ഷിച്ച് പുണ്യം ചോര്‍ത്തിക്കളയാന്‍ അവര്‍ ശ്രമിക്കും. അതായത് മനുഷ്യന്റെ മുക്തിപഥങ്ങളെ തടയുക.

യേശുവിനെ പ്രലോഭിപ്പിച്ച കഥ ബൈബിളിലുണ്ട്. യേശു വഴങ്ങിയില്ല എന്നതും പ്രസിദ്ധമാണ്. പക്ഷെ ശിഷ്യനായിരുന്ന യൂദാസ് ഗുരുവിനെ ഒറ്റിക്കൊടുത്തതിനു പിന്നില്‍ പൈശാചികസ്വാധീനം ഉണ്ടായിരുന്നിരിക്കണം. ദൈവരാജ്യം വരുമെന്ന ഒരു പ്രവചനം ബൈബിളിലുണ്ട്. സമാധാനവും ആനന്ദവുമാണു അതിന്റെ സ്വഭാവം. നമ്മുടെ ആശയമായ യുഗചക്രത്തിലുള്ള സത്യയുഗത്തിലെ ജീവിതത്തെ ഓര്‍മ്മിപ്പിക്കുന്നതാണു ബൈബിളിലെ വെളിപാടുകളില്‍ കാണുന്ന ദൈവരാജ്യത്തിന്റെ സ്വഭാവം. യോഗഭ്രഷ്ടന്മാരുടെയും അനുയായികളുടെയും അധാര്‍മ്മികപ്രവര്‍ത്തനം ക്രമേണ ഇല്ലാതാവുക എന്നാണു ദൈവരാജ്യം വരിക എന്നതിനു അര്‍ത്ഥം. ആ നവയുഗ സങ്കല്‍പത്തിനുവേണ്ടി തപസ്സു ചെയ്യുന്ന ഗുരുക്കന്മാരെയും അവരുടെ മാര്‍ഗ്ഗങ്ങളെയും തകര്‍ത്തുകളയാന്‍ സ്വാഭാവികമായും ദുഷ്ടശക്തികള്‍ക്ക് വ്യഗ്രത കാണും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബിജെപി വനിത എംപിമാരുടെ നേതൃത്വത്തില്‍ ദല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് നടന്ന പ്രതിഷേധ മാര്‍ച്ച് (നടുവില്‍) ബിജെപി എംപിയും കേന്ദ്രമന്ത്രിയുമായ രക്ഷാ ഖാഡ്സെയും ബിജെപി എംപി ബാംസുരി സ്വരാജും അറസ്റ്റ് വരിയ്ക്കുന്നു (വലത്ത്)
India

ഇനി രാഹുല്‍ ഗാന്ധിയ്‌ക്ക് ഉറക്കമില്ലാ രാത്രികള്‍…. ബിജെപി വനിതാ നേതാക്കളുടെ രോഷം ഇരമ്പും; രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച്

Kerala

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഐ സി യു തുണികൊണ്ടു മറച്ച് മറച്ചതില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

Kerala

‘ സംഘിയും, ഹിന്ദുവുമൊക്കെ ഉണർന്നല്ലോ ‘ ; ഹിന്ദു വിശ്വാസങ്ങളെ മുറുകെ പിടിച്ച് സംസാരിച്ച ഉണ്ണിമുകുന്ദനെതിരെ ഇടത്- ജിഹാദി സംഘങ്ങൾ

India

ഹോര്‍മുസ് കടലിടുക്കില്‍ ഭാരതത്തിന്റെ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ വെടിയുതിര്‍ത്തു, ഇറാന്‍ അംബാസഡറെ വിളിച്ചു വരുത്തി വിദേശ മന്ത്രാലയം

World

ഹോര്‍മുസ് കടലിടുക്ക് വീണ്ടും ഇറാന്‍ അടച്ചു; അമേരിക്കയുടെ നാവിക ഉപരോധം പിന്‍വലിക്കാത്തതുകൊണ്ടെന്ന് വിശദീകരണം

പുതിയ വാര്‍ത്തകള്‍

ലോണ്‍ ആപ്പുകാരുടെ ഭീഷണിയെ തുടര്‍ന്ന് യുവാവിനെ കാണാതായെന്ന് പരാതി, സംഭവം കോഴിക്കോട്

നോയിഡ കലാപത്തിന്റെ മുഖ്യസൂത്രധാരൻ ആദിത്യ ആനന്ദ് തമിഴ്‌നാട്ടിൽ നിന്ന് അറസ്റ്റിൽ ; ആദിത്യയ്‌ക്ക് തീവ്ര ഇടതുപക്ഷ സംഘടനയുമായി ബന്ധം

അധിനിവേശകര്‍ അവരുടെ പ്രവൃത്തികളെ ന്യായീകരിക്കുന്ന രീതിയില്‍ ചരിത്രം എഴുതി: ഭാരതചരിത്രത്തെ പുനഃപരിശോധിക്കണമെന്ന് ഗവര്‍ണര്‍

കണ്ണൂരില്‍ സുഹൃത്തിനെ തലക്കടിച്ച് വീഴ്‌ത്തി രക്ഷപ്പെടാനുളള ശ്രമത്തിനിടെ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

യോഗിയെ വിറപ്പിച്ചുവെന്ന തലക്കെട്ടില്‍ മാധ്യമവും മീഡിയവണ്ണും പ്രചരിപ്പിക്കുന്ന വീഡിയോയുടെയും ഗ്രാഫിക്സിന്‍റെയും ചിത്രം (ഇടത്ത്)

നോയിഡയിലെ തൊഴിലാളികള്‍ യോഗി ആദിത്യനാഥിനെ വിറപ്പിച്ചുവെന്ന് മാധ്യമം ദിനപത്രം; വിറച്ചത് ജയിലിലായ സിഐടിയു നേതാക്കളെന്ന് മറുപടി

‘ മുസ്ലീങ്ങൾ അല്ലാത്തവരും ഖുറാൻ വായിക്കണം , അള്ളാഹുവിന്റെ അനുഗ്രഹം ലഭിച്ചാൽ നിങ്ങൾക്കും ഇസ്ലാമിൽ വിശ്വസിക്കാം ‘ ; മുംതാസ്

ടോയ് കാർ ഉപയോഗിച്ച് വൻ സ്ഫോടനങ്ങൾ നടത്താനുള്ള പദ്ധതി തടഞ്ഞ് ദൽഹി പോലീസ്; നാല് ഭീകരർ അറസ്റ്റിൽ

കലാപത്തിന് പിന്നിൽ ഉണ്ടായിരുന്ന 203 കരാറുകാരുടെ ലൈസൻസുകൾ റദ്ദാക്കി യോഗി സർക്കാർ ; കരിമ്പട്ടികയിൽ പെടുത്തി

ജാൻ അബുദാബി, ബിന്ദുവേണു

മാലി മാധവൻ നായർ ബാലപുരസ്കാര സമർപ്പണം ഏപ്രിൽ 23ന്

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം സ്വയംഭൂവിലെ “വാ വാ വീരവ” ഗാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.