
കൊട്ടിയൂര്‍: ഒടുവില്‍ വന്യജീവി നിരീക്ഷകരുടെ മൂന്നു മാസത്തിലേറെയായുള്ള ഉല്‍കണ്ഠകള്‍ക്ക് വിരാമമിട്ടുകൊണ്ട് രാജവെമ്പാലയുടെ കുഞ്ഞുങ്ങള്‍ വിരിഞ്ഞിറങ്ങി. കൊട്ടിയൂര്‍ വനമേഖലയിലെ സ്വകാര്യ വ്യക്തി മാത്യു വേലിക്കകത്തിന്റെ കശുമാവിന്‍ തോട്ടത്തിലാണ് ഇന്നലെ അതിരാവിലെ രാജവെമ്പാലക്കുഞ്ഞുങ്ങള്‍ മുട്ട പൊട്ടി പിടഞ്ഞുണര്‍ന്നത്.
വനംവകുപ്പുദ്യോഗസ്ഥരും, വനദ്രുതകര്‍മ്മസേനാംഗം എം.പി.ചന്ദ്രനും, വന്യജീവി നിരീക്ഷകന്‍ വിജയ് നീലകണ്ഠനും അപൂര്‍വമെന്ന് വിശേഷിക്കപ്പെടുന്ന ദ്രശ്യത്തിന് സാക്ഷികളായി.. വിവരമറിഞ്ഞ് നേരത്തെ പലതവണ ഇവിടം സന്ദര്‍ശിച്ച അഗുംബെയിലെ രാജവെമ്പാല ഗവേഷകനുമായ ഗൗരി ശങ്കര്‍ രാവിലെ സ്ഥലത്തെത്തി.
അഞ്ചര മീറ്റര്‍ നീളത്തില്‍ വരെ വളരുന്ന, പാമ്പുകളുടെ ലോകത്തെ ഉഗ്രപ്രതാപികളെന്നറിയപ്പെടുന്ന രാജവെമ്പാലകള്‍ ഫെബ്രവരി, മാര്‍ച്ച് മാസങ്ങളിലാണ് ഇണചേരുക. ഓരോ വര്‍ഷവും ഒരു പെണ്‍പാമ്പ് 15 മുതല്‍ 30 വരെ മുട്ടകള്‍ ഇടുന്നതായി കണ്ടിട്ടുണ്ട്. മുട്ടകള്‍ പലപ്പൊഴും നശിച്ചുപോകുകയോ പല്ലിവര്‍ഗ്ഗത്തില്‍ മറ്റു ജീവികള്‍ ഭക്ഷണമാക്കുകയൊ ചെയ്യാറാണ് പതിവ്. കഴിഞ്ഞ മെയ് ഒന്നിനാണ് തദ്ദേശവാസികളിലൊരാളുടെ കശുവണ്ടി തോട്ടത്തില്‍ വളര്‍ച്ചയൊത്ത ഒരു രാജവെമ്പാല ഇലകള്‍ ഇഴയടുപ്പത്തോടെ അടുക്കി വെച്ച് കൂനയാക്കി കൂടു നിര്‍മ്മിക്കുന്നത് ശ്രദ്ധിക്കാനിടയായത്. ഭയന്ന ചില പ്രദേശവാസികള്‍ ആദ്യം ആ ഇലകളുടെ കൂന നശിപ്പിച്ചു. എന്നാല്‍ അല്‍പ്പം അകലെയായി രാജവെമ്പാല ഒന്നര അടി ഉയരം വരുന്ന മറ്റൊരു കൂട് നിര്‍മ്മിച്ച് മുട്ടയിടുകയായിരുന്നു. ഇതു ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ വനം വകുപ്പിന്റെ നേതൃത്വത്തില്‍ എം.പി.ചന്ദ്രന്‍ സുരക്ഷാദൗത്യമേറ്റെടുത്തു. വന്യജീവി നിരീക്ഷകന്‍ വിജയ് നീലകണ്ഠന്റെ സഹായവും ലഭിച്ചു. ശത്രുക്കളില്‍ നിന്നും ഈ പ്രദേശത്തെ മഴയുടെ ആധിക്യത്തില്‍ നിന്നും മുട്ടകള്‍ സംരക്ഷിക്കുക എന്നത് വലിയ വെല്ലുവിളിയാണ്. പരിസ്ഥിതി സ്‌നേഹികളായ തദ്ദേശവാസികളുടെ പിന്തുണ കൂടിയായപ്പോള്‍ പാമ്പിന്‍ മുട്ട വിരിയുന്നതിന് പാശ്ചാത്തലമൊരുങ്ങി. തുടര്‍ന്നുള്ള 100 ദിവസത്തെ കാത്തിരിപ്പിന് ശേഷം മുട്ടകള്‍ വിരിഞ്ഞത് നിരീക്ഷകരെയും അല്‍ഭുതപ്പെടുത്തി. വശനാശം വരുന്ന വന്യജീവികളുടെ പട്ടികയില്‍ ഇടംപിടിച്ച രാജവെമ്പാലയെ കൊല്ലുന്നതു ശിക്ഷാര്‍ഹമാണ്. ഈ പ്രോജെക്ടിന്റെ മുഴുവന്‍ രൃലറശ േഎീൃലേെ ക്രെഡിറ്റ് ഫോറസ്റ്റ് ഡിപ്പാര്‍ട്‌മെന്റിനും എം.പി.ചന്ദ്രനും ഗൗരിശങ്കറിനുമാണ്. ഒരു മാസത്തോളമായി ഇവര്‍ ഇവിടെ രാപ്പകല്‍ താമസിച്ചു നിരീക്ഷണം തുടങ്ങിയിട്ട്.
















