Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

പുതുമകള്‍ക്കും മുന്‍പേയായിരുന്നു ഭരതന്‍സിനിമ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2017, 04:56 pm IST
in Entertainment

ചിത്രരചനയും ചലച്ചിത്രവുംതമ്മില്‍ നടത്തുന്ന സംവാദസംഘര്‍ഷത്തില്‍ ഉണ്ടാകുന്ന കലയെ മലയാള സിനിമാലോകത്ത് നാം ആദ്യം കണ്ടെത്തിയത് ഭരതനിലാണ്. സ്ഥലകാലങ്ങളും അവയ്‌ക്കിണങ്ങിയ അന്തരീക്ഷ കല്‍പ്പനകളുംകൊണ്ടു തീര്‍ത്ത വര്‍ണ്ണചിത്രങ്ങളെ ചലച്ചിത്രങ്ങളായി ആവിഷ്‌ക്കരിക്കുകയായിരുന്നു ഭരതന്‍. മനുഷ്യജീവിതത്തേയും പ്രപഞ്ചത്തേയും അതിന്റെ എല്ലാവിധ സ്വഭാവങ്ങളുംകൂടി ചായങ്ങളില്‍ ഒരുക്കിയിടത്തുനിന്നാണ് ജീവിതവികാരങ്ങളെ കറുപ്പിലും വെളുപ്പിലും നിറങ്ങളിലും ക്യാമറകളില്‍ എഴുതുന്ന ചലച്ചിത്രത്തിലേക്കു അദ്ദേഹം വന്നത്. ജീവിതത്തേയും നിറങ്ങളേയും കുറിച്ചുള്ള തിരിച്ചറിവില്‍ അസത്യങ്ങളെ സത്യമാക്കുന്ന സിനിമ അങ്ങനെ ഭരതന്റെ കയ്യില്‍ ഭദ്രമായി. ഇന്ന് ഭരതന്റെ ഓര്‍മദിനം.

ഇതിവൃത്തവും പ്രതിപാദനവുംകൊണ്ട് മലയാള സിനിമയില്‍ മാറ്റങ്ങളുടെ തിരയിളക്കംകൊണ്ടുവന്നത് മൂവര്‍സംഘമാണ്, ഭരതനും പത്മരാജനും കെ.ജി.ജോര്‍ജും. കലയും കച്ചവടവും സമാസമം കൊണ്ടുപോകുന്നതിനു പകരം പ്രേക്ഷകാഭിരുചിയെ കുറെക്കൂടി കലയിലേക്കടുപ്പിക്കുന്നതായിരുന്നു ഇവരുടെ രീതി. രുചിഭേദങ്ങളുടെ പുതുമ തിരിച്ചറിഞ്ഞ കാണിഖല്‍ അവരുടെ സിനിമകള്‍ക്കു കൈയ്യടിച്ചു. അങ്ങനെ മലയാളത്തില്‍ നവ ദൃശ്യസംസ്‌ക്കാരത്തിനു വെള്ളവും വളവും ചേര്‍ത്തുകൊണ്ട് ഭരതന്‍ മുന്നേറി.

പത്മരാജന്റെ തിരക്കഥ എഴുതിയ പ്രയാണത്തിലൂടെയായിരുന്നു ഭരതന്റെ അരങ്ങേറ്റം. പുതുമയുടെ വാഗ്ദാനമുണര്‍ത്തിക്കൊണ്ട് ഭരതന്‍ പ്രയാണം തുടങ്ങി. പിന്നെ മലയാളി ഇന്നും മനസില്‍ താലോലിക്കുന്ന നിരവധി ചിത്രങ്ങള്‍ ഭരതന്‍ ചെയ്തു. മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നടത്തിലുമായി അന്‍പതോളം ചിത്രങ്ങള്‍. ഓരോന്നും മറ്റൊന്നിനോട് അനുബന്ധമില്ലാത്ത ചിത്രങ്ങള്‍. ചാമരം, തകര, മര്‍മ്മരം, ആലോലം, കാറ്റത്തെ കിളിക്കൂട്,പാഥേയം, താഴ്വാരം, രതിനിര്‍വേദം, അമരം, നിദ്ര, ചാട്ട എന്നിങ്ങനെ മലയാളത്തിന്റെ ക്‌ളാസിക് എന്നുതന്നെ പറയാവുന്ന ചിത്രങ്ങള്‍. ഒരുപക്ഷേ മലയാളി പ്രേക്ഷകന്‍ തങ്ങള്‍ക്കിഷ്ടപ്പെട്ടതെന്ന് ഉള്ളില്‍ പറഞ്ഞവയാണ് ഭരതന്‍ ആവിഷ്‌ക്കരിച്ച ചിത്രങ്ങള്‍.

ജീവിതത്തിന്റെ സമസ്ത ഭാവങ്ങളും കുറെക്കൂടി അടുത്തും ഒപ്പം വ്യത്യസ്തമായും ഭരതന്‍ സിനിമകളില്‍ അവതരിപ്പിച്ചു. ചിരിയും കരച്ചിലും പകയും സെക്‌സും വയലന്‍സും എല്ലാം. പക്ഷേ അതിനെല്ലാം ഒരു ഭരതന്‍ ടച്ചുണ്ടായിരുന്നു, എന്തും വേറിട്ടുകാണുന്ന നിരീക്ഷണം. ഭരതന്‍ സിനിമകളിലൂടെയാകണം പ്രേക്ഷകന്‍ മരംചുറ്റി പ്രേമത്തിനു പകരം മനസിലെ തുള്ളിത്തുളുമ്പുന്ന പ്രണയ കൗതുകങ്ങള്‍ തിരിച്ചു പിടിച്ചത് സംവിധായകന്റെ കലയാണ് സിനിമയെന്നു ഉറപ്പിക്കുന്ന നിര്‍മിതികളായിരുന്നു അത്. വിജൃംഭിതമായ അവസ്ഥയിലായിരുന്നില്ല ഭരതന്‍ സിനിമകളിലെ സെക്‌സ്. അതിലുമൊരു കലയുണ്ടായിരുന്നു. പഴയ ക്ഷേത്രങ്ങളിലെ രതിശില്‍പ്പങ്ങള്‍പോലെ.

എംടി,.ജോണ്‍പോള്‍, ടി.ദാമോദരന്‍, ലോഹിതദാസ് തുടങ്ങിയവരുടെ തിരക്കഥകള്‍ക്കുള്ള ശക്തമായ ദൃശ്യഭാഷയായിരുന്നു ഭരതന്‍ ചിത്രങ്ങള്‍ നടീനടന്മാരുടെ പെരുമാറ്റങ്ങളിലും ക്യാമറയിലും പരിസരാന്തരീക്ഷത്തിലും നിറങ്ങളുടെ മൂഡിലുമൊക്കെ അങ്ങേയറ്റം സൂക്ഷ്മത പുലര്‍ത്തിയ രചനകളായിരുന്നു ഭരതന്റേത്. മലയാള സിനിമയില്‍ ഭരതനെ കവിഞ്ഞ ന്യൂജന്‍ സിനിമകള്‍ ഇന്നും ഉണ്ടായിട്ടില്ല. അതിനു പിന്നിലാണ് അവയെല്ലാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം ബംഗാളില്‍ ഏറ്റവും ഉയര്‍ന്ന പോളിംഗ്, എന്താണ് ഇത് അര്‍ത്ഥമാക്കുന്നത്?

Kerala

ഗുരുവായൂരില്‍ ഭീകരര്‍? കേരളത്തില്‍ നിന്നും ഐഎസ് ഐഎസ് റിക്രൂട്ട്മെന്‍റ് ചെയ്ത ആള്‍ ദേവസ്വം ഹോട്ടലില്‍, കശ്മീരി സ്വദേശിയുടെ വിക്രിയകള്‍ വേറെ…

India

വോട്ട് ചെയ്യാനെത്തിയപ്പോഴും വിഐപി മസിലുപിടുത്തവുമായി കമല്‍ ഹാസന്‍, ക്യൂ തെറ്റിച്ച് മുന്നില്‍ പോയി കമലും മകളും;സോഷ്യല്‍ മീഡിയയില്‍ പൊങ്കാല

Kerala

തൃശൂര്‍, കൊല്ലം ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

Kerala

വട്ടിയൂര്‍ക്കാവില്‍ ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം: എസ് എച്ച് ഒ വിപിന്‍ മെഡിക്കല്‍ ലീവില്‍

പുതിയ വാര്‍ത്തകള്‍

തേജസ് മാർക്ക് 2, റഫാൽ , എഎംസിഎ ; മൂന്ന് വ്യത്യസ്ത യുദ്ധവിമാനങ്ങൾ ഒരേസമയം നിർമ്മിക്കാനുള്ള നീക്കവുമായി ഇന്ത്യ

ഹോര്‍മുസ് കടലിടുക്കില്‍ മൈനുകള്‍ വിതറുന്ന ഇറാന്‍ കപ്പലുകള്‍ക്ക് നേരെ വെടിവെയ്‌ക്കാന്‍ ഉത്തരവിട്ട് ട്രംപ്, ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ ഹോര്‍മുസ്

അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്‌ക്ക് നിര്‍ത്തി വയ്‌ക്കും

കോടാലിയില്‍ പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ വീട്ടിലെ കിടപ്പുമുറിയില്‍ നിന്ന് വ്യാഴാഴ്ച വീണ്ടും പാമ്പിനെ കണ്ടെത്തി

വേനല്‍ച്ചൂട് മാറും വരെ കുട്ടികളെ നിര്‍ബന്ധിപ്പിച്ച് അങ്കണവാടികളില്‍ വരുത്തേണ്ടതില്ലെന്ന് ബാലാവകാശ കമ്മീഷന്‍

ഫാക്ട് ചെക്കര്‍ മുഹമ്മദ് സുബൈര്‍ (ഇടത്ത്) അനുമോള്‍ ബീഫ് കറിയും ബീഫ് ഫ്രൈയും ആദിലയ്ക്ക് വിളമ്പുന്നു (നടുവില്‍) ആദിലയും നൂറയും (വലത്ത്)

ആദിലയ്‌ക്കും നൂറയ്‌ക്കും അനുമോള്‍ ബീഫ് ഫ്രൈ വിളമ്പുന്ന വീഡിയോ; പങ്കുവെച്ചവരില്‍ നൂപുര്‍ ശര്‍മ്മയെ കുടുക്കിയ മുഹമ്മദ് സുബൈര്‍ വരെ

കായംകുളത്ത് വീട്ടമ്മ പാമ്പുകടിയേറ്റ് മരിച്ചു

പശ്ചിമബംഗാളിലും തമിഴ്‌നാട്ടിലും റെക്കോഡ് പോളിംഗ്, പശ്ചിമബംഗാളില്‍ ഒന്നാം ഘട്ടത്തില്‍ 92.03 ശതമാനം, തമിഴ്‌നാട്ടില്‍ 85.03 ശതമാനം

രാഹുലിന്റേത് തെറ്റായ വ്യാഖ്യാനം ; സായുധ സേനയ്‌ക്ക് കേന്ദ്ര സർക്കാർ സ്വതന്ത്രമായി അധികാരം നൽകിയിരുന്നു ; രാഷ്‌ട്രീയ കലർത്താൻ ശ്രമിക്കരുത് : നരവനെ

സന്ദർശക വിസകളിലുള്ളവർക്ക് മക്കയിലേക്ക് യാത്രാ സേവനങ്ങൾ നൽകുന്നവർക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.