Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാവണന്‍ മടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2017, 08:01 pm IST
in Samskriti

കോപാവേശത്തില്‍ രാവണന്‍ നിന്നു വിറച്ചു. കൈ വാള്‍പ്പിടിയില്‍ മുറുകി. ഹനുമാന്‍ പേടിച്ചുപോയി: രാക്ഷസാധമന്‍ ദേവിയെ വധിച്ചുകളയുമോ? പക്ഷേ, രാക്ഷസേന്ദ്രന്‍ തന്റെ കോപത്തെ അടക്കി; പാതിയൂരിയ വാള്‍ ഉറയിലേയ്‌ക്കിട്ടു. മെല്ലെ പറഞ്ഞു: ഞാന്‍ ക്ഷമിക്കുന്നു. രണ്ടുമാസം. അതിനപ്പുറം കാത്തിരിപ്പില്ല; ഈ കാലയളവിനുള്ളില്‍ നീയെനിക്കു വഴിപ്പെടണം. അതിനു ഒരുക്കമല്ലെങ്കില്‍, പള്ളിയറയില്‍ ഞാന്‍ കാത്തിരുന്ന ഭോഗവസ്തു പിറ്റേന്ന് പ്രാതലിനു തന്റെ ഭോജ്യവസ്തുവായി മാറും. ഇത് ലങ്കേശന്റെ വാക്കാണ്.

‘അധ്യാത്മരാമായണത്തില്‍ പറയുന്നത് രാവണന്‍ സീതയുടെ നേര്‍ക്ക് വാളോങ്ങിയെന്നല്ലേ?’ മുത്തശ്ശി ആരാഞ്ഞു.

‘കിളിപ്പാട്ടിലും അങ്ങനെതന്നെയല്ലെ മുത്തശ്ശാ’ വരുണ്‍ തിരക്കി: ‘മണ്ഡോദരി രാവണനെ നിരോധിച്ചു കൊണ്ടു പറയുന്നു-

ത്യജമനുജതരുണിയെയൊരുടയവരുമെന്നിയേ

ദീനയായ് ദുഃഖിച്ചതീവകൃശാംഗിയായ്

സുരദനുജദിതിജഭുജഗാപ്‌സരോ ഗന്ധര്‍വ്വ

സുന്ദരീ വര്‍ഗം നിനക്കു വശഗതം….

‘ശരിയാണ്’ മുത്തശ്ശന്‍ തുടര്‍ന്നു: ‘അധ്യാത്മ രാമായണത്തില്‍ മണ്ഡോദരി വഹിക്കുന്ന പങ്ക്, വാല്മീകി രാമായണത്തില്‍ ധന്യമാലിനിക്കാണ്. അവള്‍ ലങ്കേശന്റെ ക്രോധം ശമിപ്പിക്കുന്നു: ഇവള്‍ വെറുമൊരു മനുഷ്യ സ്ത്രീയല്ലേ? അങ്ങ് ആര്‍ജ്ജിച്ച ദിവ്യങ്ങളായ ഉത്തമ സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ ഇവള്‍ക്ക് യോഗം തികഞ്ഞിട്ടില്ല. ആഗ്രഹിക്കുന്നവളെ കാംക്ഷിക്കുന്നവനേ തികഞ്ഞ സംതൃപ്തി ലഭിക്കൂ… അങ്ങനെ ധന്യമാലിനിയുടെ നിര്‍ബന്ധത്തിനു വഴങ്ങി രാവണന്‍ അശോകവനിക വിട്ടു.

ശരത്ത് പറഞ്ഞു: ‘മുത്തശ്ശാ. ചില രാമായണങ്ങള്‍ സീത മണ്ഡോദരിയുടെ മകളാണെന്നു പറയുന്നില്ലേ?’

‘ഉവ്വ്’ മുത്തശ്ശന്‍ തുടര്‍ന്നു: ‘കാശ്മീരി രാമായണത്തില്‍ ഇങ്ങനെ കാണാം: രാവണന്‍ സീതയെ അശോകവനികയില്‍ കൊണ്ടാക്കി, ദേവിയുടെ സംരക്ഷണ ചുമതല മണ്ഡോദരിയെ ഏല്‍പ്പിച്ചു. മണ്ഡോദരി സീതയോട് വിവരങ്ങള്‍ ചോദിച്ചറിയവേ, സീത ജനകന്റെ ഔരസ പുത്രിയല്ലാ എന്നും വളര്‍ത്തു മകളാണെന്നും അറിഞ്ഞു. അപ്പോള്‍ മണ്ഡോദരിക്കു മനസ്സിലായി: വിഷകന്യകാലക്ഷണമുള്ളതിനാല്‍ പ്രസവിച്ചയുടനെ താന്‍ നദിയിലേക്കൊഴുക്കിക്കളഞ്ഞ തന്റെ മകളാണ് സീത എന്ന കാര്യം. അവരത് സീതയെ അറിയിച്ചു. രാവണവധത്തിനുശേഷം ലങ്ക വിടാന്‍ നേരം സീതയെ സ്വീകരിക്കണമെങ്കില്‍ അഗ്നിപരീക്ഷ വേണമെന്നു രാമന്‍ പറയുമ്പോല്‍ മണ്ഡോദരി രാമനോടു പറയുന്നു: അവളുടെ ചാരിത്ര്യം തൊട്ടശുദ്ധമാക്കാന്‍ താന്‍ ആരേയും അനുവദിച്ചിട്ടില്ല. അവളുടെ പെറ്റമ്മയായ എന്റെ സംരക്ഷണയിലായിരുന്നു അവള്‍.

‘പിതൃസ്ഥാനീയനായ ഭര്‍ത്താവില്‍നിന്ന് തന്റെ മകളുടെ ചാരിത്ര്യം സംരക്ഷിച്ചെടുക്കാന്‍ പാടുപെടുന്ന ഒരമ്മ. എന്തൊരു യോഗമാണ് ആ മണ്ഡോദരിയുടേത്! മുത്തശ്ശിയുടെ വാക്കുകള്‍ നെടുവീര്‍പ്പില്‍ അലിഞ്ഞു.

‘അത് മനുഷ്യരായ നമ്മുടെ മാനദണ്ഡം’- മുത്തശ്ശന്‍ സാന്ത്വനവാക്കോതി: ‘രാക്ഷസര്‍ക്ക് അതു ബാധകമല്ലാ. സീതയോട് രാക്ഷസിമാര്‍ പറയുന്നതെന്താണ്? ഇഷ്ടപ്പെടുന്നവന് വഴങ്ങാതിരിക്കുന്നതാണ് പാപം. നീ പാപം ചെയ്യുന്നത് ഞങ്ങളുടെ ഈശ്വരനോടാണ്; അതിനുള്ള ശിക്ഷയാണ് അദ്ദേഹം വിധിച്ചത്: വെട്ടിനുറുക്കി, പ്രാതലിനു പരുവപ്പെടുത്തുക…..

”അപ്പോള്‍ ദേവി എന്താ പറഞ്ഞത് മുത്തശ്ശാ?” ശ്രീലക്ഷ്മി ആരാഞ്ഞു.

‘ഒരു മനുഷ്യസ്ത്രീ രാക്ഷസ പത്‌നിയായിരിക്കാന്‍ അര്‍ഹതയുള്ളവളല്ലാ. എന്നെ പരുവപ്പെടുത്തിക്കോളൂ. എന്നാലും നിങ്ങള്‍ പറയുന്നതനുസരിക്കാന്‍ എനിക്കാവില്ല.’

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ടോയ് കാർ ഉപയോഗിച്ച് വൻ സ്ഫോടനങ്ങൾ നടത്താനുള്ള പദ്ധതി തടഞ്ഞ് ദൽഹി പോലീസ്; നാല് ഭീകരർ അറസ്റ്റിൽ

India

കലാപത്തിന് പിന്നിൽ ഉണ്ടായിരുന്ന 203 കരാറുകാരുടെ ലൈസൻസുകൾ റദ്ദാക്കി യോഗി സർക്കാർ ; കരിമ്പട്ടികയിൽ പെടുത്തി

ജാൻ അബുദാബി, ബിന്ദുവേണു
Kerala

മാലി മാധവൻ നായർ ബാലപുരസ്കാര സമർപ്പണം ഏപ്രിൽ 23ന്

Entertainment

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം സ്വയംഭൂവിലെ “വാ വാ വീരവ” ഗാനം

Kerala

വേനല്‍ക്കാലം: ജ്യൂസ് കടകളിലും കുപ്പിവെള്ളത്തിലും പ്രത്യേക പരിശോധന, 510 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

പുതിയ വാര്‍ത്തകള്‍

“ഈ ക്രോധം ഒരിക്കൽ സ്നേഹമായിരുന്നു”എന്നൊരു വികാരത്തിൽ നിന്ന് ആരംഭിച്ച യാത്ര, ഇപ്പോൾ “അത് ഒരു ഗർജ്ജനമായി മാറുന്നു

കത്തിനശിച്ച വാഹനങ്ങളില്‍ ഇനിയും എടുത്തു കൊണ്ടു പോകാത്ത ഇരുചക്രവാഹനങ്ങള്‍

തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ തീപ്പിടുത്തം; നഷ്ടപരിഹാരം ലഭിച്ചത് നൂറ്റിഅമ്പതോളം ബൈക്കുടമകള്‍ക്ക്, എടുത്ത് മാറ്റാതെ173 ബൈക്കുകള്‍

പ്രധാനമന്ത്രി ഇന്ന് രാത്രി 8.30 ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ശ്രീകൃഷ്ണനെ അവഹേളിക്കുന്ന പോസ്റ്റർ ഗൗരവമുള്ളതല്ല ; മുസ്ലീമായതിനാലാണ് മന്തി കടയുടമയെ അറസ്റ്റ് ചെയ്തതെന്ന് എസ് ഡിപിഐ നേതാവ് അജ്മൽ ഇസ്മായിൽ

ടൗണ്‍ഷിപ്പിലെ വീടുകളില്‍ കണ്ടെത്തിയ വിള്ളലുകൾ വെള്ളം കിനിഞ്ഞിറങ്ങിയ പാടെന്ന് ; ഉരച്ചുനോക്കി പരിശോധന നടത്തി മന്ത്രി

നിദാഖാൻ മിക്കവാറും കേരളത്തിലേയ്‌ക്ക് കടന്നിരിക്കാനാണ് സാധ്യത ; ഇവിടെ ഇതിനെല്ലാം നല്ല വളക്കൂറുള്ള മണ്ണാണല്ലോ ; പരിഹസിച്ച് സെൻ കുമാർ

അതെ പറയുന്നത് മലയാളത്തെക്കുറിച്ചാണ്; എഴുത്തച്ഛന്റെ അടയാളങ്ങൾ റബ്ബർകൊണ്ട് മായ്ച്ചാൽ മായില്ലല്ലോ…

ആർഎസ്എസ്- ബിജെപി പ്രവർത്തകർക്ക് നേരെ ബോംബേറ്; 10 സിപിഎം പ്രവർത്തകർക്ക് 25 വർഷം തടവ്

വാൽപ്പാറ അപകടത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി; പരിക്കേറ്റവർ എത്രയും വേഗം സുഖംപ്രാപിക്കട്ടെ

ജലസേചന വകുപ്പിന്റെ സ്ഥലത്ത് നിർമ്മിച്ച അനധികൃത മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി: സർക്കാർ ഭൂമിയിലെ കൈയ്യേറ്റം അനുവദിക്കില്ലെന്ന് ധാമി ഭരണകൂടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.