Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പ്രജാസംരക്ഷണം ജീവിതവ്രതമാക്കിയ രാമന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2017, 07:54 pm IST
inSamskriti

രാമോ വിഗ്രഹവാന്‍ ധര്‍മ്മ: എന്ന ആര്‍ഷ വാക്യം വ്യക്തമായൊരു സന്ദേശം നമുക്ക് നല്‍കുന്നുണ്ട്. ധര്‍മ്മത്തിന്റെ ആള്‍രൂപമാണ് ശ്രീരാമന്‍. ചില രാമകര്‍മ്മങ്ങള്‍ വിവാദങ്ങളായി ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. അവയില്‍ ചിലതാണ് ബാലിവധം, ശംബൂകവധം, സീതാപരിത്യാഗം തുടങ്ങിയവ. രാമായണത്തെ കേവലം ഉപരിപ്ലവമായ വായനയിലൂടെ മാത്രം വിലയിരുത്താതെ ദാര്‍ശനികവും രാജനൈതികവുമായ പരിപ്രേക്ഷ്യങ്ങളുടെ സമവായത്തില്‍  കാണുകയാണെങ്കില്‍ മേല്‍ സൂചിപ്പിച്ച വിവാദങ്ങള്‍ക്ക് ഉത്തരം ലഭിക്കും.

സസൂക്ഷ്മം പരിശോധിച്ചാല്‍ രാമായണത്തില്‍ വാല്മീകി മഹര്‍ഷിതന്നെ ഇതിന്നുത്തരം തന്നിട്ടുണ്ട്. ചിലപ്പോള്‍ വരികള്‍ക്കിടയിലുള്ള വായന ആവശ്യമായി വന്നേക്കുമെന്നു മാത്രം. ഉദാഹരണത്തിനു ബാലിവധം തന്നെയടുക്കാം. അതിശക്തനും എന്നാല്‍ അധര്‍മ്മിയുമായിരുന്നു ബാലി. സ്വന്തം പുത്രിയേപ്പോലെ പരിഗണിക്കേണ്ട അനുജഭാര്യയെ തട്ടിയെടുത്ത് സ്വന്തമാക്കിവച്ചിരിക്കുന്ന അധര്‍മ്മി. സ്വാര്‍ത്ഥ ലാഭത്തിനുവേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്തവന്‍. ഇനി ഒളിയമ്പെയ്ത് കൊന്നതെന്തിന്? രാമാവതാരം മനുഷ്യരൂപത്തില്‍. അതിനാല്‍ മാനുഷിക പരമിതികള്‍ സ്വാഭാവികം. അവതാരോദ്ദേശ്യമോ? ധര്‍മ്മസംസ്ഥാപനം.

യുദ്ധനീതിയിലാണെങ്കില്‍ ഒളിയുദ്ധം അനുവദനീയവും. വാസ്തവത്തില്‍ രാമബാണമേറ്റ് മരണാസന്നനായിക്കിടക്കുമ്പോള്‍ ബാലിതന്നെ രാമനോട,് രാമന്‍ അവലംബിച്ച മാര്‍ഗത്തെപ്പറ്റി വിമര്‍ശനാത്മകമായി വാദിക്കുന്നുണ്ട്. രാമന്‍ അതിനു മറുപടിയും നല്‍കി ബാലിയെ തൃപ്തിപ്പെടുത്തുന്ന രംഗം രാമായണത്തില്‍ത്തന്നെ ലഭ്യമാണ്. ഈ വിധത്തില്‍ത്തന്നെ സീതാപരിത്യാഗവും നോക്കിക്കാണേണ്ടതാണ്. ‘യഥാ രാജാ തഥാ പ്രജാ’ എന്നാണല്ലോ ചൊല്ല്. രാമായണം, ശ്രദ്ധയോടെ വായിക്കുന്ന ഒരാള്‍ക്ക് ഈ വിഷയത്തില്‍ (സീതാപരിത്യാഗം) ഒരു സംഗതി മനസിലാക്കാം. ശ്രീരാമന് സീതാദേവിയുടെ പാതിവ്രത്യത്തെപ്പറ്റി യാതൊരുവിധ സംശയവുമുണ്ടായിരുന്നില്ല. എന്നാല്‍ പ്രജാസംരക്ഷണം ജീവിതവ്രതമാക്കിയ രാമന്‍ കേവലം ബാഹ്യമായുള്ള, ഭൗതികമായുള്ള സംരക്ഷണപ്രക്രിയയില്‍ മാത്രം ഒതുങ്ങി നിന്നില്ല. ധര്‍മ്മസംരക്ഷണത്തിന്നായിരുന്നു മുന്‍തൂക്കം. രാജാവിനെക്കുറിച്ചുള്ള ഒരപവാദം – അത് തികച്ചും അടിസ്ഥാനരഹിതമാണെങ്കില്‍ക്കൂടി – ജനമാനസത്തില്‍ കടന്നുകയറികഴിഞ്ഞാല്‍  അതു സൃഷ്ടിക്കുന്ന അനുരണനങ്ങള്‍ ദൂരവ്യാപകമായിരിക്കും.

അധികാരസ്ഥാനത്തിരിക്കുന്നവരുടെ ജീവിതവും പ്രവര്‍ത്തനവും സംശയാതീതമായിരുന്നാല്‍ മാത്രമേ ഭരണീയരായ ജനങ്ങളെ അത് ധാര്‍മ്മികമായി സ്വാധീനിക്കൂ. ധാര്‍മ്മിക സ്വാധീനമാണ് ജനങ്ങളെ ധര്‍മ്മനിരതരാക്കാനുള്ള മുഖേ്യാപാധി. ശ്രീരാമന്റെ കാര്യത്തില്‍, സ്വയം മഹാത്യാഗങ്ങള്‍ സഹിച്ചും ധര്‍മ്മത്തിന്റെ മുന്നേറല്‍ ഉറപ്പു വരുത്തുകയാണുണ്ടായത്. ഒരു പക്ഷേ, ഇന്നത്തെ സ്ത്രീപക്ഷ സ്വാതന്ത്ര്യവാദികള്‍ക്ക് ഈ നിലപാടിനോട് യോജിക്കാന്‍ കഴിയില്ലായിരിക്കാം. ഭൗതികതയുടെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും അതിപ്രസരമുള്ള ഇക്കാലത്ത് ഈ വിയോജിപ്പില്‍ അതിശയിക്കാനില്ല.

ഭാഗികവും പരിമിതവും സങ്കുചിതവുമായ ഒരു നിലപാടാണിത്. എന്നാല്‍ ശ്രീരാമനാകട്ടെ, സംഗതികളെ അവയുടെ സമഗ്രതയില്‍ കണ്ട്, തന്റെ വൈയക്തിക തൃപ്തിക്കും സന്തോഷത്തിനും മുന്‍തൂക്കം നല്‍കാതെ, ധര്‍മ്മത്തിന്റെയും അതിന്റെ ദൂരവ്യാപക ഗുണഫലങ്ങളെയും വിലയിരുത്തി, അതിന്റെ അഭാവത്തില്‍ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളെ മുന്നില്‍ക്കണ്ട്, സ്വന്തം താല്‍പര്യങ്ങളെ ത്യജിച്ച്, ധര്‍മസംസ്ഥാപനമെന്ന തന്റെ ദൗത്യം നിര്‍വഹിക്കുകയാണ് ചെയ്തത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സോളാര്‍ പാനലുകള്‍ സ്ഥാപിച്ചവര്‍ പ്രതിസന്ധിയില്‍; നെറ്റ് മീറ്റര്‍ കെഎസ്ഇബി ലഭ്യമാക്കുന്നില്ല

Kerala

ചലച്ചിത്ര സംവിധായകൻ ആർ. ശരത് അന്തരിച്ചു

India

ആദിശങ്കരാചാര്യർക്കും ശ്രീനാരായണ ഗുരുവിനും കേരളത്തിന്റെ പാരമ്പര്യത്തിലും സാമൂഹിക ജീവിതത്തിലും വലിയ സ്ഥാന0: ഗവർണർ ആർലേക്കർ

ഗൂരുവായൂരില്‍ ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച ഹിന്ദു നേതൃയോഗം കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരുതരത്തിലുമുള്ള അഴിമതിയും വെച്ചുപൊറുപ്പിക്കില്ല: കെ.പി. ശശികല ടീച്ചര്‍

Editorial

ഐഎസ്ആര്‍ഒയുടെ തിളങ്ങുന്ന വിജയം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ജ്ഞാനപാരമ്പര്യവും വികസിത ഭാരതവും

നേപ്പാള്‍ മുതല്‍ വയനാട് വരെ: പ്രകൃതി തരുന്ന താക്കീതുകള്‍

പത്ത് വര്‍ഷത്തിനിടെ പിടിച്ചത് 1.89ലക്ഷം കോടിയുടെ ലഹരിമരുന്ന്

ഗോവയിലെ പനാജിയില്‍ അമിത് ഷാ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുന്നു

ലഹരിമുക്ത ഭാരതം: സംസ്ഥാനങ്ങളില്‍ കേന്ദ്രത്തിന്റെ ടാസ്‌ക് ഫോഴ്‌സ്

തപസ്യ കലാസാഹിത്യ വേദി സംഘടിപ്പിച്ച ചെറുശ്ശേരി സ്മൃതിസദസ്സ് പദ്മശ്രീ എസ്.ആര്‍.ഡി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

ചെറുശ്ശേരി ഉറക്കുപാട്ടിലൂടെ മലയാള ഭാഷയെ ഉണര്‍ത്തി: ഡോ. സി.കെ. അശോക വര്‍മ്മ

മുംബൈ കേരള സമാജത്തിന്റെ ഓണാഘോഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്‌ട്രയുടെ മണ്ണും ചേര്‍ന്ന് ദേശീയ പുരോഗതിക്ക് സംഭാവന നല്‍കണം: ഗവര്‍ണര്‍

ഏഷ്യന്‍ ഗെയിംസിന് 12 ദിവസം കൂടി; ഭാരത വെടിനാദം മുഴങ്ങിത്തുടങ്ങും ഭോപ്പാലില്‍ നിന്ന്

ആലോചനാമൃതം: തന്നെത്തന്നെ തിരിച്ചറിയുക

ദേശീയ സേവാഭാരതി സംസ്ഥാന വാര്‍ഷിക പൊതുയോഗം തൃശൂരില്‍ കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്.
പട്ടാഭിരാമന്‍ ഉദ്ഘാടനം ചെയ്യുന്നു

സേവാഭാരതിയുടെ പ്രവര്‍ത്തകരുടെ കണ്ണുകളില്‍ ജ്വലിക്കുന്നത് സേവന സന്നദ്ധത: ടി.എസ്. പട്ടാഭിരാമന്‍

ജന്മഭൂമി രാമകഥ കോണ്‍ക്ലേവ്; പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.