ന്യൂദല്‍ഹി: രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിന് മതിയായ ആയുധങ്ങള്‍ സൈന്യത്തിന്റെ പക്കലുണ്ടെന്ന് പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്ലി. ആയുധങ്ങള്‍ സംഭരിക്കാനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിച്ചതായും ഇതിനായി അധികാരങ്ങള്‍ വികേന്ദ്രീകരിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തിന്റെ ആയുധശേഷിയില്‍ 40 ശതമാനം കുറവുണ്ടെന്ന സി.എ.ജി റിപ്പോര്ട്ടിന്മേല് പ്രതിപക്ഷ അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് രാജ്യസഭയില്‍ മറുപടി പറയുകയായിരുന്നു അരുണ്‍ ജെയ്റ്റ്ലി. 2013 വരെയുള്ള കണക്കുകളാണ് സിഎജി ചൂണ്ടിക്കാട്ടിയതെന്നും വിഷയത്തില്‍ ആവശ്യമായ തുടര്‍നടപടി സ്വീകരിച്ചെന്നും ജെയ്റ്റ്ലി പറഞ്ഞു.
സൈന്യത്തിന്റെ അപര്യാപ്തതകള്‍ പരിഹരിക്കുന്നതിന് യുപിഎ സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളില്‍ മോദി സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്നായിരുന്നു കോണ്‍ഗ്രസ് അംഗങ്ങളുടെ വിമര്‍ശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: