പടിയൂര്‍ : ഡെങ്കിപനി പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഫോഗിങ് നടത്തി കൊണ്ടിരുന്ന പടിയൂര്‍ പഞ്ചായത്തിലെ ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ ഒരാളെ കാട്ടൂര്‍ പോലിസ് അറസ്റ്റ് ചെയ്തു.
രണ്ടുപേര്‍ കസ്റ്റഡിയിലുണ്ടെന്നാണ് സൂചന. പടിയൂര്‍ പുതിയില്‍ വീട്ടില്‍ കൊച്ചുമോന് (44) നെയാണ് അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് പടിയൂര്‍ സ്വദേശികളായ മൊയ്തീന്, പ്രകാശ് എന്നിവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മദ്യലഹരിയിലാണ് ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ചതെന്ന് പോലിസ് പറഞ്ഞു. തിങ്കളാഴ്ച വൈകീട്ട് നിലംപതിയില്‍ വെച്ചാണ് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ജീന്‍വാസ്, ഹരീഷ് എന്നിവരെ മൂന്നംഗ സംഘം ആക്രമിച്ചത്. ആക്രമണത്തില്‍ പരിക്കേറ്റ ഇരുവരും ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: