Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഭൂമി രജിസ്‌ട്രേഷന്‍ പൂര്‍ണ്ണമായും നിലച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2017, 03:21 pm IST
in Kannur

കണ്ണൂര്‍: അടിസ്ഥാന സൗകര്യങ്ങളൊരുക്കാതെ ജില്ലയില്‍ ജൂലൈ ഒന്ന് മുതല്‍ ഓണ്‍ലൈന്‍ പോക്കുവരവ് നടപ്പിലാക്കിയത് ജനങ്ങളെ വലക്കുന്നു. അടിസ്ഥാന സൗകര്യങ്ങളോ ആവശ്യത്തിന് ജീവനക്കാരോ ഇല്ലാതെയാണ് ഓണ്‍ലൈന്‍ പോക്കുവരവ് ധൃതിപിടിച്ച് നടപ്പിലാക്കിയത്. ജില്ലയിലെ ഭൂരിഭാഗം വില്ലേജുകളിലും റീസര്‍വ്വെ ഇനിയും പൂര്‍ത്തിയായിട്ടില്ല. പല വില്ലേജുകളിലും ആവശ്യത്തിന് ജീവനക്കാരും കമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളും ഇല്ല.

നിലവില്‍ രജിസ്‌ട്രേഷന്‍ മേഖല ആകെ സ്തംഭിച്ചിരിക്കുകയാണ്. അപൂര്‍വ്വം വില്ലേജുകളില്‍ മാത്രമെ റീസര്‍വ്വെ നടന്നിട്ടുള്ളു. 1935ലെ റിസര്‍വ്വേയുടെ രേഖകളാണ് പല ഓഫീസുകളിലും ഉളളത്. അക്കാലത്തെ ഭൂമിയുടെ അവസ്ഥയനുസരിച്ച് രേഖ ചെയ്യേണ്ട സ്ഥിതിയാണ് പല വില്ലേജ് ഓഫീസുകളിലും നിലവിലുള്ളത്. നിലം, അസ്ഥിര പുഞ്ച എന്നിങ്ങനെയാണ് സ്ഥലങ്ങള്‍ ഇപ്പോഴും കാണിക്കുന്നത്. മാത്രമല്ല റീസര്‍വ്വേ നടക്കാത്തതിനാല്‍ ജില്ലയിലെ പല വില്ലേജുകളിലും ഒരേ സര്‍വ്വേ നമ്പറില്‍ ആയിരക്കണക്കിന് ഏക്കര്‍ ഭൂമിയാണുളളത്. ഈ ഭൂമിക്കെല്ലാം ആയിരക്കണക്കിന് കൈവശക്കാരും ഭൂവുടമകളുമാണുളളത്. അന്നത്തെ രേഖ പ്രകാരം സ്ഥലം രജിസ്ട്രര്‍ ചെയ്തതു കൊണ്ട് സര്‍ക്കാരിന് ധന നഷ്ടവും ജനങ്ങള്‍ക്ക് ദുരിതവുമാണ് ഫലം. കാരണം അക്കാലത്തെ വില്ലേജാഫീസ് പ്രമാണങ്ങള്‍വെച്ച് രേഖ ചെയ്താല്‍ വായ്‌പയെടുക്കാന്‍ സാധാരണക്കാര്‍ക്ക് സാധിക്കില്ല.

ഭൂരിഭാഗം വില്ലേജുകളിലും റീസര്‍വ്വേ പൂര്‍ത്തിയാകാത്തത് കാരണം പലര്‍ക്കും തണ്ടപ്പേര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നില്ല. ഇത് കാരണം രജിസ്‌ട്രേഷനും എളുപ്പത്തില്‍ നടക്കുന്നില്ല. വിദേശത്ത് പോകാനിരിക്കുന്നവരും കല്യാണ ആവശ്യങ്ങള്‍ക്കും ചികിത്സാ ആവശ്യങ്ങള്‍ക്കും മറ്റുമായി സ്ഥലം വില്പന നടത്താനിരിക്കുന്ന ഭൂരിഭാഗം പേരും ഇത് കാരണം വലയുകയാണ്. ഉദ്യോഗസ്ഥര്‍ വന്ന് സ്ഥലം പരിശോധിച്ച് അളന്ന് തിട്ടപ്പെടുത്തി റീസര്‍വ്വേ നമ്പര്‍ നല്‍കണം. സ്ഥലം വില്‍പ്പനക്കാര്‍ തണ്ട പേരിനായി കൂട്ടത്തോടെ വില്ലേജ് ഓഫീസുകളില്‍ എത്തി തുടങ്ങിയതോടെ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ദിവസങ്ങളെടുക്കുകയാണ്. നിലവില്‍ വില്ലേജ് ഓഫീസുകളില്‍ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്തത് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിന് കാലതാമസം നേരിടാന്‍ കാരണമാവുകയാണ്. 1966ലെ ഉദ്യോഗസ്ഥരുടെ പാറ്റേണ്‍ ആണ് ഇപ്പോഴും നിലനില്‍ക്കുന്നത്. ധൃതി പിടിച്ച് ഓണ്‍ലൈന്‍ പോക്കുവരവ് നടപ്പിലാക്കിയതു കാരണം വേണ്ടത്ര പരിശീലനം ലഭിക്കാത്ത ഉദ്യോഗസ്ഥര്‍ പലരും പോക്കു വരവ് ആവശ്യവുമായി എത്തുന്ന ജനങ്ങള്‍ക്കു മുമ്പില്‍ ഇരുട്ടില്‍ത്തപ്പുകയാണ്.

അപാകതകള്‍ പരിഹരിച്ച് ഓണ്‍ലൈന്‍ പോക്കുവരവ് നടപ്പിലാക്കി ജനങ്ങളുടെ ദുരിതം അവസാനിപ്പിക്കണമെന്ന് ആള്‍ കേരള ഡോക്യുമെന്റ് റൈറ്റേഴ്‌സ് ആന്റ് സ്‌െ്രെകബേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഓണ്‍ലൈന്‍ പോക്ക് വരവിന്റെ അപാകതകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷന്‍ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ 26ന് കലക്‌ട്രേറ്റ് മാര്‍ച്ച് നടത്തും.

വാര്‍ത്താസമ്മേളനത്തില്‍ പി.പി.വത്സലന്‍, എ. പുരുഷോത്തമന്‍, എ. സജീവന്‍, മുഹമ്മദ് റഫീഖ്, മുഹമ്മദ് മുര്‍ഷിദ് എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാസ്റ്റര്‍ ബിനു വാഴമുട്ടം നടത്തുന്നത് ഹൈന്ദവ ദൈവങ്ങളെ അധിക്ഷേപിക്കുന്ന സുവിശേഷം

India

പ്രശസ്ത തമിഴ് നടനും സംവിധായകനുമായ ഭാഗ്യരാജ് അന്തരിച്ചു

Kerala

കരിപ്പൂർ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന എട്ട് പവൻ സ്വർണം കാണാനില്ല; മുൻ ഉദ്യോഗസ്ഥനെ സംശയം

Kerala

സ്വർണ്ണവില വീണ്ടും കുതിക്കുന്നു: ഇന്നത്തെ വില അറിയാം

World

രാജ്യം ഇസ്ലാമബാദിന്റെ പ്രാന്തപ്രദേശമായി മാറാന്‍ അനുവദിക്കില്ല; ഡെന്‍മാര്‍ക്കില്‍ ബാങ്ക് വിളി വിലക്കുന്നു

പുതിയ വാര്‍ത്തകള്‍

ഇറക്കുമതി മരുന്നുകളുടെ ഉപയോഗ കാലാവധി 12 മാസമാക്കുന്നു

പഞ്ചായത്തിന്റെ പണം തട്ടിയ ഡിവൈഎഫ്‌ഐ നേതാവ് റിമാന്‍ഡില്‍; മുതിര്‍ന്ന നേതാക്കളിലേക്കും അന്വേഷണം നീളും

അയോദ്ധ്യ: ക്ഷേത്രസ്വത്തിന്റെ അപഹരണവുമായി ബന്ധമുള്ള ഒരാളെയും വെറുതെവിടില്ല-യോഗി

തിരഞ്ഞെടുപ്പിൽ വിജയിച്ച കൊളംബിയൻ പ്രസിഡൻ്റിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി : ലാറ്റിനമേരിക്കൻ രാജ്യവുമായി മികച്ച ബന്ധം ഉറപ്പാക്കും

തിരുമാന്ധാംകുന്ന് ക്ഷേത്ര ഭരണം ട്രസ്റ്റി ഏറ്റെടുത്തതായുള്ള
അറിയിപ്പില്‍ ട്രസ്റ്റി എം.സി. ശ്രീധരവര്‍മ്മരാജ ഒപ്പുവെക്കുന്നു

തിരുമാന്ധാംകുന്ന് ഭരണം ഏറ്റെടുത്ത് ട്രസ്റ്റി കുടുംബം; പിടിവിടാതെ ദേവസ്വം ബോര്‍ഡ്

മഴയിലെ കുറവില്‍ താളംതെറ്റി കൃഷി; ഓണക്കാല കൃഷി പ്രതിസന്ധിയില്‍, അത്തപ്പൂക്കളമൊരുക്കാനുള്ള പൂകൃഷിയും വെല്ലുവിളിയിൽ

അന്തിമ റിപ്പോർട്ട് സമർപ്പിക്കാനിരിക്കെ ഉണ്ണികൃഷ്ണൻ പോറ്റിയെ വീണ്ടും ചോദ്യം ചെയ്ത് എസ്‌ഐടി

കേരളം ഭീകരാലയം: നിഗൂഢത നിറയുന്ന പെരുമ്പാവൂര്‍

പെന്‍ഷന്‍ മുടങ്ങിയിട്ട് മാസങ്ങള്‍; മനം തകര്‍ന്ന് എയ്ഡ്‌സ് രോഗികള്‍, ദുരിതം തുറന്നു പറയാന്‍ പോലും കഴിയാതെ രോഗികൾ

അതിഥിത്തൊഴിലാളികൾ എന്ന വ്യാജേന കേരളം മുഴുവൻ ബംഗ്ലാദേശികൾ! എറണാകുളത്ത് ഒരു മാസത്തിനുള്ളിൽ അറസ്റ്റിലായത് വ്യാജരേഖകളോടെ 16 ബംഗ്ലാദേശികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.