Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പടിയിറങ്ങിയത് രാഷ്‌ട്രതന്ത്രജ്ഞന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2017, 09:35 pm IST
in Vicharam

ഇന്ദിരാഗാന്ധിയുടെ ഏറ്റവും വിശ്വസ്തനായ അനുയായിയായി രാഷ്‌ട്രീയ പ്രവേശനം നടത്തിയ പ്രണബ്കുമാര്‍ മുഖര്‍ജി രാജ്യത്തിന്റെ പ്രഥമ പൗരന്റെ പദവിയില്‍നിന്ന് ആറു പതിറ്റാണ്ട് നീണ്ട രാഷ്‌ട്രീയ ജീവിതം പൂര്‍ത്തിയാക്കിയാണ് പടിയിറങ്ങിയത്.

1969ല്‍ രാജ്യസഭാംഗമായി എത്തിയ കാലം മുതല്‍ രാജ്യതലസ്ഥാനം കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച പ്രണബ് ദാ റെയ്‌സീനക്കുന്നിറങ്ങുമ്പോള്‍ കോണ്‍ഗ്രസിലെ പഴയ തലമുറ നേതാക്കളുടെ അവസാന കണ്ണികൂടിയാണ് രാഷ്‌ട്രീയ മേഖലയില്‍നിന്ന് മാറുന്നത്. മുന്‍ രാഷ്‌ട്രപതി എപിജെ അബ്ദുള്‍ കലാമിന്റെ വസതിയായിരുന്ന പത്താം നമ്പര്‍ രാജാജി മാര്‍ഗ്ഗിലെ പൈതൃക ബംഗ്ലാവിലെ സാധാരണ പൗരനായി താനുണ്ടാകുമെന്നാണ് പ്രണബ് തന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.

രാജീവ് ഗാന്ധിയുടെ പ്രതാപകാലത്ത് ഭരണമേഖലകളില്‍ നിന്ന് ഒഴിവാക്കപ്പെട്ടെങ്കിലും തൊണ്ണൂറുകളുടെ ആദ്യം കേന്ദ്രപ്ലാനിംഗ് ബോര്‍ഡ് തലപ്പത്തെത്തി രാഷ്‌ട്രീയ തിരിച്ചുവരവ് നടത്തിയ പ്രണബ് മുഖര്‍ജി നരസിംഹറാവുവിന്റെ സര്‍ക്കാരില്‍ വിദേശകാര്യമന്ത്രിയായും പ്രവര്‍ത്തിച്ചു. 1984ല്‍ ഇന്ദിരയുടെ കൊലപാതകശേഷം പാര്‍ട്ടിയില്‍ ഒതുക്കപ്പെടുന്നു എന്ന തോന്നലുണ്ടായപ്പോള്‍ രാഷ്‌ട്രീയ സമാജ്‌വാദി കോണ്‍ഗ്രസ് എന്ന പാര്‍ട്ടി രൂപീകരിച്ച പ്രണബ് 89ല്‍ തന്റെ പാര്‍ട്ടിയെ വീണ്ടും കോണ്‍ഗ്രസില്‍ ലയിപ്പിച്ചു. സീതാറാം കേസരിയെ പടിയടച്ച് പുറത്താക്കി സോണിയാ ഗാന്ധിയെ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്ത് അവരോധിച്ച നടപടിയുടെ സൂത്രധാരന്‍ പ്രണബ് മുഖര്‍ജിയായിരുന്നു.

2004ല്‍ യുപിഎ അധികാരത്തില്‍ തിരിച്ചെത്തിയപ്പോള്‍ ലോക്‌സഭയിലേക്കുള്ള തന്റെ കന്നി വിജയം പ്രണബ് മുഖര്‍ജി കുറിച്ചു. മന്‍മോഹന്‍ സിങ്ങിന്റെ മന്ത്രിസഭയിലെ ഏറ്റവും ശക്തമായ പ്രതിരോധ വകുപ്പ് 2004-2006 കാലഘട്ടത്തിലും വിദേശകാര്യ വകുപ്പ് 2006-2009ലും പ്രണബ് മുഖര്‍ജി വഹിച്ചു. 2009 മുതല്‍ 2012ല്‍ രാഷ്‌ട്രപതി പദത്തിലേറുന്നതു വരെ ധനമന്ത്രാലയവും പ്രണബ് മുഖര്‍ജി ഭരിച്ചു. 2012ല്‍ പ്രതിഭാ പാട്ടീല്‍ സ്ഥാനമൊഴിഞ്ഞപ്പോള്‍ പുതിയ പ്രസിഡന്റിനെ തേടിയുള്ള തിരച്ചില്‍ വളരെ വേഗത്തിലാണ് പ്രണബ് മുഖര്‍ജിയില്‍ അവസാനിച്ചത്. കോണ്‍ഗ്രസിന്റെ സജീവ രാഷ്‌ട്രീയത്തില്‍ നിന്ന് രാഷ്‌ട്രപതി പദവിയിലെത്തിയ പ്രണബ് മുഖര്‍ജിയോട് ബിജെപി അടക്കമുള്ള പ്രതിപക്ഷ രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഏറെ അടുത്ത ബന്ധം വച്ചുപുലര്‍ത്തിയെന്നത് അദ്ദേഹത്തിന്റെ രാഷ്‌ട്രീയ നയതന്ത്രജ്ഞതയുടേയും വ്യക്തിബന്ധങ്ങളുടേയും തെളിവായി.

2014ല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോഴും രാഷ്‌ട്രപതി ഭവനുമായുള്ള കേന്ദ്രസര്‍ക്കാരിന്റെ ബന്ധം കൂടുതല്‍ ഊഷ്മളമായി തുടര്‍ന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രണബ് കുമാര്‍ മുഖര്‍ജിയും തമ്മിലുള്ള വ്യക്തിബന്ധവും ഏറെ ശ്രദ്ധ നേടി. തന്റെ രാഷ്‌ട്രീയ ഗുരുസ്ഥാനത്താണ് പ്രണബ് മുഖര്‍ജിയെന്ന് പ്രധാനമന്ത്രി മോദി വിശേഷിപ്പിച്ചിരുന്നു. വിടവാങ്ങല്‍ പ്രസംഗത്തില്‍, പ്രധാനമന്ത്രി മോദിയുമൊത്തുള്ള പ്രവര്‍ത്തനങ്ങളെ ഏറെ മഹത്തരമെന്നാണ് പ്രണബ് വിശേഷിപ്പിച്ചത്. മോദിയുടെ ഏറ്റവും ആത്മാര്‍ത്ഥത നിറഞ്ഞ പെരുമാറ്റങ്ങളും ഹൃദ്യമായ ഓര്‍മ്മകളും രാഷ്‌ട്രപതി ഭവന്റെ പടിയിറങ്ങുമ്പോള്‍ തനിക്കൊപ്പമുണ്ടെന്ന് പ്രണബ് പറയുന്നു. എല്ലാ ചുവടുകളിലും പ്രധാനമന്ത്രി മോദിയുടെ സഹകരണം തനിക്കൊപ്പമുണ്ടായിരുന്നതായും സ്ഥാനമൊഴിഞ്ഞ രാഷ്‌ട്രപതി വ്യക്തമാക്കിയിട്ടുണ്ട്.

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതുമായുള്ള പ്രണബ് മുഖര്‍ജിയുടെ വ്യക്തിബന്ധവും ഏറെ ശ്രദ്ധ നേടി. രാഷ്‌ട്രപതി ഭവനിലെ പ്രത്യേക അതിഥിയായി രണ്ടുവട്ടമാണ് കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ സര്‍സംഘചാലക് എത്തിയത്. മണിക്കൂറുകള്‍ നീണ്ട കൂടിക്കാഴ്ചയില്‍ ഇരുവരും വിശാലമായ കാഴ്ചപ്പാടുകള്‍ പരസ്പരം പങ്കുവച്ചിരുന്നു. വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങളുടെ ഭാഗമായിരുന്നിട്ടും ഏക ലക്ഷ്യത്തോടെ മുന്നോട്ടു പോകാന്‍ കഴിഞ്ഞ പ്രണബ് മുഖര്‍ജി രാഷ്‌ട്രീയ രംഗത്തിനാകെ മാതൃകയാണ്. എല്ലാ മേഖലകളിലും രാജ്യം പുരോഗതിയിലേക്ക് കുതിക്കുന്ന കാഴ്ചകള്‍ പങ്കുവച്ചുകൊണ്ടാണ് ഔദ്യോഗിക വിടവാങ്ങല്‍ പ്രസംഗവും പ്രണബ് ദാ പൂര്‍ത്തിയാക്കിയത്.

രാഷ്‌ട്രപതി പദത്തില്‍ നിന്ന് ഒഴിഞ്ഞാലും നിര്‍ണ്ണായക നിലപാടുകള്‍ സ്വീകരിക്കേണ്ടിവരുമ്പോള്‍ രാഷ്‌ട്രീയം മറന്ന് പ്രണബ് മുഖര്‍ജിയെ സമീപിക്കാന്‍ ആര്‍ക്കും അവകാശമുണ്ടാകും, അവസരമുണ്ടാകും. ഒരു സാധാരണ പൗരനായി ഭാരതത്തിന്റെ യശസ്സുയര്‍ത്താനുള്ള തീര്‍ത്ഥാടനത്തില്‍ എല്ലാവര്‍ക്കുമൊപ്പം താനുമുണ്ടാകും എന്ന പ്രണബിന്റെ വാക്കുകള്‍ പ്രശംസനീയമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയ്‌ക്ക് 14സീറ്റ് വരെ; മിക്ക മണ്ഡലങ്ങളിലും 26ശതമാനം വോട്ട്, പലയിടത്തും രണ്ടാം കക്ഷി; തൂക്കുമന്ത്രിസഭ വന്നാല്‍ ബിജെപി കിംഗ് മേക്കര്‍ .

India

ഞങ്ങളെയെന്താ വിശ്വാസമില്ലേ , കേന്ദ്ര ജീവനക്കാരെ മാത്രം വോട്ടെണ്ണൽ സൂപ്പർവൈസർമാരായി നിയമിക്കുന്നത് എന്തിന് ; തൃണമൂൽ കോൺഗ്രസ് സുപ്രീം കോടതിയിൽ

Kerala

കൊടിയേറ്റം മോദി നടത്തിയിട്ടുണ്ട് എങ്കിൽ പൂരം നടന്നിരിക്കും ; ഗ്രേറ്റ്‌ നിക്കോബാർ ദ്വീപിൽ രാഹുലിന് ചെയ്യാൻ പറ്റുന്നത് ചെയ്ത് കാണിക്കൂ

India

ഗ്രേറ്റ് നിക്കോബാറിൽ ഇന്ത്യ ശക്തമായി ഇടപെട്ടാൽ ചൈനയുടെ അടിത്തറയിളകും : അവിടെ രാഹുലിനെ വിഷമിപ്പിക്കുന്ന ചില കാര്യങ്ങളുണ്ട് ; സെൻ കുമാർ

India

മെയ് ദിന പ്രസംഗത്തില്‍ ശ്രീരാമന് വേണ്ടി ലങ്കയിലേക്ക് പാലം നിര്‍മ്മിക്കുന്നതില്‍ പങ്കാളിയായ അണ്ണാരക്കണ്ണന്റെ കഥ പങ്കുവെച്ച് അദാനി

പുതിയ വാര്‍ത്തകള്‍

തൊഴിലാളി ദിനമായ മെയ് ഒന്നിന് കേദാര്‍നാഥ് സന്ദര്‍ശിച്ച് തൊഴിലാളിക്ഷേമത്തിന് വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥിച്ച് ഗൗതം അദാനിയും ഭാര്യ പ്രീതി അദാനിയും

മെയ് ഒന്നിന് തൊഴിലാളി ദിനത്തില്‍ ഭാര്യയ്‌ക്കൊപ്പം കേദാര്‍ നാഥ് സന്ദര്‍ശിച്ച് അദാനി…. മുഴുവന്‍ തൊഴിലാളികള്‍ക്കും വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥന

ഏത് രാജ്യത്തെയും നിരീക്ഷിക്കാം : ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗതയിൽ സഞ്ചാരം ; ഇന്ത്യയ്‌ക്കായി ബഹിരാകാശത്ത് നിന്നും വരും ഹൈപ്പർസോണിക് മിസൈലുകൾ

ബംഗാളിലെ ഡയമണ്ട് ഹാര്‍ബറിലും മഗ്രഹത് പശ്ചിമിലും ബിജെപിയുടെ താമര ചിഹ്നം ടേപ്പൊട്ടിച്ച് മറച്ച് തൃണമൂല്‍ ഗുണ്ടകള്‍. ബിജെപി വോട്ടര്‍മാര്‍ വോട്ടിംഗ് യന്ത്രത്തില്‍ താമര ചിഹ്നം കാണാത്തതിനെ തുടര്‍ന്ന് പരാതിപ്പെട്ടപ്പോള്‍ വീണ്ടും ശനിയാഴ്ച വോട്ടെടുപ്പ്.

ബിജെപി ചിഹ്നത്തിന് മുകളില്‍ കറുത്ത ടേപ്പൊട്ടിച്ചതുള്‍പ്പെടെ പരാതി; ബംഗാളിലെ രണ്ട് മണ്ഡലങ്ങളിലെ 15 ബൂത്തുകളിൽ ശനിയാഴ്ച റീപോളിംഗ്.

ഭഗവാന്‍ രാമനെ ഭാരതത്തിന്‍റെ ആത്മീയ നേതാവ് എന്ന അര്‍ത്ഥത്തില്‍ ഇമാം-ഇ-ഹിന്ദ് എന്ന് വിശേഷിപ്പിച്ച പാകിസ്ഥാന്‍ കവി മുഹമ്മദ് ഇഖ്ബാല്‍ (ഇടത്ത്) ഇന്ത്യക്കാരായ എല്ലാവര്‍ക്കും ശിവഭഗവാന്‍റെ ഡിഎന്‍എ ആണുള്ളതെന്ന് പറഞ്ഞ ജാമിയ മിലിയ ഇസ്ലാമിയ വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

‘മുഹമ്മദ് ഇഖ്ബാൽ പോലും ഭഗവാൻ രാമനെ “ഇമാം-ഇ-ഹിന്ദ്” എന്നാണ് വിശേഷിപ്പിച്ചത്; ഇന്ത്യക്കാര്‍ക്കെല്ലാം ശിവഭഗവാന്റെ ഡിഎന്‍എ ആണെന്നത് ശരി’

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

മുസ്ലിമാണ്, പേര് മസ്ഹര്‍ ആസിഫ് എന്നാണ്, ഭാരതീയതത്വചിന്ത പറയുന്ന ജാമിയ മിലിയ വിസി മുസ്ലിങ്ങള്‍ക്ക് തലവേദന, ആര്‍എസ്എസെന്ന് ആരോപണം.

ബംഗാളിൽ ബിജെപി അധികാരത്തിൽ വന്നാൽ നുഴഞ്ഞുകയറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തുമെന്ന് ബംഗ്ലാദേശി എംപി അക്തർ ഹുസൈൻ ; വീഡിയോ പങ്കിട്ട് നിഷികാന്ത് ദുബെ

വിവാദങ്ങൾ വിട്ടൊഴിയാതെ ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾ ; സ്വകാര്യ ഹോട്ടലിലെ വനിതാ ഡോക്ടർമാരുടെ ബാത്ത്റൂം വീഡിയോ പകർത്തിയ രണ്ട് കളിക്കാർ അറസ്റ്റിൽ

ഗ്രേറ്റ് നിക്കോബാർ പദ്ധതിയെക്കുറിച്ചുള്ള രാഹുലിന്റെ പ്രസ്താവന അസംബന്ധം ; രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളിൽ വ്യാജപ്രചാരണം നടത്തരുത് 

പത്ത് വർഷത്തിന് ശേഷം സംസ്ഥാനത്ത് മത്തി ലഭ്യതയിൽ റെക്കോർഡ് വർധനവ്

കുട്ടൻ തമ്പുരാനും തങ്കമണിയും വീണ്ടും കണ്ടുമുട്ടി; 33 വർഷത്തിന് ശേഷമുള്ള കൂടിക്കാഴ്ച പങ്കുവെച്ച് മനോജ് കെ. ജയൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.