മാള: അന്നമനട പഞ്ചായത്ത് ബസ്സ്സ്റ്റാന്‍ഡ് 2001 – 2006 മാള എംഎല്‍എ ആയിരുന്ന ടി യു രാധാകൃഷ്ണന്റെ എംഎല്‍എ ഫണ്ട് ഉപയോഗിച്ചാണ് പണിതിരിക്കുന്നത്. എന്നാല്‍ ഇതുവരെ യാതൊരു അറ്റകുറ്റപ്പണിയും നടത്തിയിട്ടില്ല. എന്നാല്‍ അടുത്തയിടെ ബസ്സ് സ്റ്റാന്‍ഡിനുള്ളില്‍ കോണ്‍ക്രീറ്റ് പണി നടത്തിയിട്ടുണ്ട.് അതു കാരണം വെള്ളം കെട്ടില്ല എന്നാല്‍ ബസ്സ് സ്റ്റാന്‍ഡിനുള്ളിലെ ശൗശാലയം വൃത്തിഹീനമാണ്. ശൗചാലയങ്ങള്‍ക്ക് ഒന്നിനും വാതിലില്ലാത്തതുകാരണം സ്ത്രീകള്‍ക്ക് പോകുന്നതിന് ബുദ്ധിമുട്ടുണ്ട.് രാത്രിയായാല്‍ ബസ്സ്റ്റാന്‍ഡിനുള്ളില്‍ വെളിച്ചമില്ലാത്തതു കാരണം യാത്രക്കാര്‍ ബുദ്ധിമുട്ടുന്നു. പിന്നെ മദ്യപാനികളുടെ ശല്യവും. ബസ് യാത്രക്കാര്‍ക്കായി വിശ്രമ മുറിയോ ഇരിപ്പടങ്ങളോ ഇല്ല. ബസ്സ് സ്റ്റാന്‍ഡിനുള്ളില്‍ തന്നെ മറ്റു വിവിധ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതു മൂലം യാത്രക്കാര്‍ക്ക് ബസ്സില്‍ കയറുന്നതിന് ബുദ്ധിമുട്ടുണ്ട് കെഎസ്ആര്‍ടിസി ബസ്സുകളും സ്വാകര്യ ബസ്സുകളുംമടക്കം നാല്‍പ്പതോളം ബസ്സുകളാണ് ദിവസവും വരുന്ന ത്. എന്നാല്‍ ചില ബസ്സുകള്‍ ബസ്സ്റ്റാന്‍ഡില്‍ കയറുന്നില്ലെന്നും പരാതി ഉണ്ട് ബസ്സുകളെ നിയന്ത്രിക്കുന്നതിനായി ഹോം ഗാര്‍ഡിനെ നിയമിച്ചിട്ടുണ്ടെങ്കിലുംഅദ്ദേഹം കൃത്യനിര്‍വഹണം നടത്തുന്നില്ലെന്ന് പാസഞ്ചേഴ്സ് അസോസിയേഷന് സെക്രട്ടറി അപ്പുകുറ്റിപ്പാട്ട് പറയുന്നു. അന്നമനട ബസ്സ്റ്റാന്‍ഡില്‍ വൃത്തിഹീനമായി കിടക്കുന്ന ശൗചാലയം വൃത്തിയാക്കണമെന്നും അവക്ക് വാതിലുകള്‍ വേണമെന്നാണ് പ്രധാന ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: