Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശാരദാദേവിയുടെ മാതൃഭാവം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2017, 07:59 pm IST
in Samskriti

രാമകൃഷ്ണമഠത്തിന്റെ പ്രഥമാധ്യക്ഷനായിരുന്ന ബ്രഹ്മാനന്ദസ്വാമികള്‍ ശാരദാദേവിയുടെ അടുക്കല്‍ ചെല്ലുമ്പോള്‍ വിറയ്‌ക്കുകയും കേവലം ഒരു ബാലനെപ്പോലെ പെരുമാറുകയും ചെയ്തിരുന്നു. ശ്രീരാമകൃഷ്ണന്റെ മാനസപുത്രനായി വിശേഷിപ്പിക്കുന്ന ബ്രഹ്മാനന്ദസ്വാമികളാദി ശിഷ്യരുടെ ഭാവം ഗുരുപത്‌നിയോടുള്ള ഭാവപ്രകടനമായിരുന്നില്ല. അവര്‍ ശാരദാദേവിയെ യഥാര്‍ത്ഥത്തില്‍ ജഗദംബികയായി കരുതിപ്പോന്നു. ചില സന്ദര്‍ഭങ്ങളില്‍ ആ വിധത്തില്‍ ആരാധിക്കുകയും ചെയ്യാറുണ്ടായിരുന്നു. ബ്രഹ്മാനന്ദസ്വാമികള്‍ ഒരു ദുര്‍ഗാപൂജാവേളയില്‍ ശാരദാദേവിയെ പുഷ്പങ്ങള്‍കൊണ്ട് ജഗത്ജനനിയെ അര്‍ച്ചിക്കുന്നതുപോലെ പൂജിച്ചു.

ഇങ്ങനെയുള്ള മഹാപുരുഷന്മാരുടെ പൂജ സ്വീകരിക്കുമ്പോഴും ജയരാമവാടിയില്‍ പാടുപെട്ടു പണിയെടുക്കുമ്പോഴുംഅമ്മ ഒരേയൊരു സരളസ്വഭാവത്തില്‍ വര്‍ത്തിച്ചുവെന്നതാണ് ആശ്ചര്യം. ഒരു ഭക്ത ഒരിക്കല്‍ പറഞ്ഞു, ”അമ്മയുടെ മഹത്വം എത്ര അത്ഭുതാവഹം! അനേകായിരം ആളുകള്‍ അവരെ വാസ്തവത്തില്‍ പൂജിക്കുമ്പോഴും തന്നോടു കാണിക്കുന്ന ഈ ആരാധനയൊന്നും അവരിലൊരു താല്‍പര്യവും ഉണ്ടാക്കിയില്ല. ഇതൊരു മനുഷ്യന് സാധ്യമല്ല. ഇതുതന്നെ അമ്മയുടെ മഹത്വത്തിന് മതിയായ തെളിവ്”.

1898 നവംബര്‍ മാസത്തിലാണ് ശാരദാദേവി ആദ്യമായി ബേലൂര്‍മഠത്തില്‍ കാലൂന്നിയത്. അന്ന് അവിടെ കാളീപൂജ നടന്നിരുന്നു. ദേവിയുടെ ആദ്യത്തെ പാദസ്പര്‍ശം നടന്ന ദിവസം ദേവി തന്നെ അവിടെ അടിച്ചു വൃത്തിയാക്കുകയും ഒരു മുറി വൃത്തിയാക്കി താന്‍ പൂജിച്ചിരുന്ന ഗുരുദേവന്റെ ഛായാചിത്രം അതില്‍വച്ചു പൂജിക്കുകയും ചെയ്തു. അന്നവിടെ പൂജാഗൃഹമൊന്നും പണിതീര്‍ന്നിട്ടുണ്ടായിരുന്നില്ല. എങ്കിലും ദേവി സന്തുഷ്ടയായിരുന്നു. തന്റെ സന്താനങ്ങള്‍ക്ക് കയറിക്കിടക്കാന്‍ പാര്‍പ്പിടത്തിനും ആഹാരത്തിനു വേണ്ട വകയ്‌ക്കും ദേവി ഗുരുദേവനോട് പ്രാര്‍ത്ഥിച്ചിരുന്നുവല്ലോ. ദേവിയുടെ പ്രാര്‍ത്ഥന സഫലമായ സുദിനമായിരുന്നു അന്ന്.

ബേലൂര്‍മഠത്തില്‍ നിര്‍മ്മിച്ചുകൊണ്ടിരുന്ന പുതിയ കെട്ടിടങ്ങള്‍ 1898 ഡിസംബറില്‍ പണിതീര്‍ന്നു. 1898 ഡിസംബര്‍ 9-ാം തീയതി വിവേകാനന്ദസ്വാമികള്‍ ഭഗവാന്‍ ശ്രീരാമകൃഷ്ണപരമഹംസരുടെ ഭൗതികാവശിഷ്ടങ്ങള്‍ തന്നത്താന്‍ ശിരസില്‍ ചുമന്നുകൊണ്ട് ബേലൂര്‍മഠത്തിലേക്ക് കൊണ്ടുവരികയും അവിടെ അവ സ്ഥാപിച്ച് ഹോമവും പൂജയും കഴിക്കുകയും ചെയ്തു. പുതുവര്‍ഷാംരംഭത്തില്‍ത്തന്നെ (1899 ജനുവരി 1) സന്ന്യാസിമാര്‍ ഈ പുതിയ മഠത്തിലേയ്‌ക്ക് താമസം മാറ്റി.

സ്വാമിജിയുടെ നേതൃത്വത്തില്‍ (1901 ഒക്‌ടോബര്‍ മാസത്തില്‍) ബേലൂര്‍മഠത്തില്‍വച്ച് ദുര്‍ഗാപൂജ വളരെ ആഡംബരമായി ആഘോഷിക്കപ്പെട്ടു. ശാരദാദേവിയുടെ പേരില്‍ നടത്തപ്പെട്ട ഈ പൂജാഘോഷത്തില്‍ അഞ്ചുദിവസവും ദേവി സന്നിഹിതയായിരുന്നു. അത് ബേലൂര്‍ മഠത്തിന്റെ ചരിത്രത്തിലെ പ്രധാന സംഭവമായി ഇന്നും കരുതുന്നു.

 

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അധിനിവേശകര്‍ അവരുടെ പ്രവൃത്തികളെ ന്യായീകരിക്കുന്ന രീതിയില്‍ ചരിത്രം എഴുതി: ഭാരതചരിത്രത്തെ പുനഃപരിശോധിക്കണമെന്ന് ഗവര്‍ണര്‍

Kerala

കണ്ണൂരില്‍ സുഹൃത്തിനെ തലക്കടിച്ച് വീഴ്‌ത്തി രക്ഷപ്പെടാനുളള ശ്രമത്തിനിടെ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

യോഗിയെ വിറപ്പിച്ചുവെന്ന തലക്കെട്ടില്‍ മാധ്യമവും മീഡിയവണ്ണും പ്രചരിപ്പിക്കുന്ന വീഡിയോയുടെയും ഗ്രാഫിക്സിന്‍റെയും ചിത്രം (ഇടത്ത്)
India

നോയിഡയിലെ തൊഴിലാളികള്‍ യോഗി ആദിത്യനാഥിനെ വിറപ്പിച്ചുവെന്ന് മാധ്യമം ദിനപത്രം; വിറച്ചത് ജയിലിലായ സിഐടിയു നേതാക്കളെന്ന് മറുപടി

India

‘ മുസ്ലീങ്ങൾ അല്ലാത്തവരും ഖുറാൻ വായിക്കണം , അള്ളാഹുവിന്റെ അനുഗ്രഹം ലഭിച്ചാൽ നിങ്ങൾക്കും ഇസ്ലാമിൽ വിശ്വസിക്കാം ‘ ; മുംതാസ്

India

ടോയ് കാർ ഉപയോഗിച്ച് വൻ സ്ഫോടനങ്ങൾ നടത്താനുള്ള പദ്ധതി തടഞ്ഞ് ദൽഹി പോലീസ്; നാല് ഭീകരർ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

കലാപത്തിന് പിന്നിൽ ഉണ്ടായിരുന്ന 203 കരാറുകാരുടെ ലൈസൻസുകൾ റദ്ദാക്കി യോഗി സർക്കാർ ; കരിമ്പട്ടികയിൽ പെടുത്തി

ജാൻ അബുദാബി, ബിന്ദുവേണു

മാലി മാധവൻ നായർ ബാലപുരസ്കാര സമർപ്പണം ഏപ്രിൽ 23ന്

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം സ്വയംഭൂവിലെ “വാ വാ വീരവ” ഗാനം

വേനല്‍ക്കാലം: ജ്യൂസ് കടകളിലും കുപ്പിവെള്ളത്തിലും പ്രത്യേക പരിശോധന, 510 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

“ഈ ക്രോധം ഒരിക്കൽ സ്നേഹമായിരുന്നു”എന്നൊരു വികാരത്തിൽ നിന്ന് ആരംഭിച്ച യാത്ര, ഇപ്പോൾ “അത് ഒരു ഗർജ്ജനമായി മാറുന്നു

കത്തിനശിച്ച വാഹനങ്ങളില്‍ ഇനിയും എടുത്തു കൊണ്ടു പോകാത്ത ഇരുചക്രവാഹനങ്ങള്‍

തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ തീപ്പിടുത്തം; നഷ്ടപരിഹാരം ലഭിച്ചത് നൂറ്റിഅമ്പതോളം ബൈക്കുടമകള്‍ക്ക്, എടുത്ത് മാറ്റാതെ173 ബൈക്കുകള്‍

പ്രധാനമന്ത്രി ഇന്ന് രാത്രി 8.30 ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ശ്രീകൃഷ്ണനെ അവഹേളിക്കുന്ന പോസ്റ്റർ ഗൗരവമുള്ളതല്ല ; മുസ്ലീമായതിനാലാണ് മന്തി കടയുടമയെ അറസ്റ്റ് ചെയ്തതെന്ന് എസ് ഡിപിഐ നേതാവ് അജ്മൽ ഇസ്മായിൽ

ടൗണ്‍ഷിപ്പിലെ വീടുകളില്‍ കണ്ടെത്തിയ വിള്ളലുകൾ വെള്ളം കിനിഞ്ഞിറങ്ങിയ പാടെന്ന് ; ഉരച്ചുനോക്കി പരിശോധന നടത്തി മന്ത്രി

നിദാഖാൻ മിക്കവാറും കേരളത്തിലേയ്‌ക്ക് കടന്നിരിക്കാനാണ് സാധ്യത ; ഇവിടെ ഇതിനെല്ലാം നല്ല വളക്കൂറുള്ള മണ്ണാണല്ലോ ; പരിഹസിച്ച് സെൻ കുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.