Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗുരുക്കന്മാര്‍ അടിത്തറ പാകിയ ധര്‍മ്മം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2017, 07:56 pm IST
in Samskriti

‘സര്‍വ്വേഷു രമതേ ഇതി രാമഃ’ എല്ലാറ്റിലും രമിച്ചിരിക്കുന്നവന്‍-നിറഞ്ഞിരിക്കുന്നവന്‍ രാമന്‍. സര്‍വ്വവ്യാപിയായ്, സര്‍വ്വന്തര്യാമിയായ് സര്‍വതിലും അങ്ങനെ രാമന്‍ മാത്രം. ആ ആത്മസ്വരൂപിയായ രാമന്‍ തന്നെ മര്യാദാപുരുഷോത്തമനായ ശ്രീരാമചന്ദ്രന്‍. ധര്‍മ്മസ്വരൂപനായ രാമനെ അറിയുന്നവര്‍ ആത്മാരാമനില്‍ തന്നെയാണ് എത്തുക.

ആത്മാരാമനായിത്തീര്‍ന്ന ഒരാള്‍ക്ക് ധര്‍മ്മം തന്റെ സ്വഭാവം തന്നെ. വേറെയൊന്ന് ആവില്ല. ധര്‍മപാലനത്തിനായി സഞ്ചരിക്കുന്ന കോദണ്ഡ രാമനില്‍ നിന്ന് നമുക്ക് ക്രമത്തില്‍ ആത്മാരാമനിലേക്ക് ഉയരാം. പക്ഷേ ആദ്യം അതിന് കോദണ്ഡരാമനെ അറിയണം, ദാശരഥിയെ അറിയണം. ദശരഥന്റെ മകനാണ് രാമന്‍. ദശരഥന്‍-പത്ത് ഇന്ദ്രിയങ്ങളെയും നല്ലവണ്ണം നിയന്ത്രിച്ചവന്‍-ധര്‍മ്മപാലകന്‍ തന്നെ.

ഇങ്ങനെയുള്ള ഒരാളുടെ മകനാകുമ്പോള്‍ മാത്രമാണ് രാമന്റെ മഹത്വം വര്‍ധിക്കുന്നത്. ഒരു ഭാഗത്ത് ധര്‍മ്മമൂര്‍ത്തിയായി രാമന്‍ നിലകൊള്ളുമ്പോള്‍ മറുപക്ഷത്ത് രാവണനാണ്-ദശമുഖന്‍. പത്ത് ഇന്ദ്രിയങ്ങള്‍ക്കും ഒരു നിയന്ത്രണവുമില്ലാത്തയാള്‍. അയാള്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍ തനിക്കും കുലത്തിനും നാശത്തിനു കാരണമാകുന്നു.

ധര്‍മ്മാചരണത്തിലും ആദ്ധ്യാത്മികതയുടെ ഏതു മേഖലയിലും ഇന്ദ്രിയ നിയന്ത്രണത്തിന്റെ പ്രാധാന്യം അത്ര വലുതാണ്. ദാശരഥിയാകണോ ദശമുഖനാവണോ എന്ന് നമുക്ക് തീരുമാനിക്കാം. ഇന്ദ്രിയ അടക്കം ഇല്ലാത്ത രാവണനാകാന്‍ വളരെ എളുപ്പമാണ്. അതുകൊണ്ട് തന്നെ ആരാധകരും ഏറും. ദാശരഥിയാകാന്‍ പ്രയത്‌നം വേണം, കുറച്ചുപാടാണ്. ദാശരഥിയായ രാമനെ അറിയുമ്പോള്‍ രാമനോടൊപ്പം നില്‍ക്കാനേ ബുദ്ധിയുള്ളവര്‍ക്ക് കഴിയൂ.

രാമന്റെ ധര്‍മ്മാചരണം എത്തരത്തിലുള്ളതാണ്. രാജസുഖഭോഗങ്ങളെ വെടിഞ്ഞ് ക്ഷാത്ര-രാജധര്‍മ്മങ്ങളെ അനുഷ്ഠിക്കാന്‍ കൊട്ടാരം വിട്ടിറങ്ങുന്ന രാമലക്ഷ്മണന്മാരെയാണ് രാമായണത്തില്‍ നാം ആദ്യം കാണുക. വിശ്വാമിത്രമഹര്‍ഷിയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഓരോന്നും വേണ്ടത്ര സൂക്ഷ്മതയോടെ അനുസരിക്കുന്ന ഉത്തമശിഷ്യനേയും വില്ലാളിവീരനേയും ഇവിടെ കണ്ടുമുട്ടും. അധര്‍മ്മത്തിനെതിരായുള്ള പോരാട്ടം ആരംഭിക്കുന്നത് താടകാനിഗ്രഹത്തിലൂടെയാണ്.

അധാര്‍മികതയുടെ താടകമാര്‍ തെരുവിലുറഞ്ഞ് തുള്ളിവരുമ്പോള്‍ രാമായണം തന്നെയാണ് നെഞ്ചകം പിളര്‍ക്കാന്‍ തൊടുക്കേണ്ടത.് മടിക്കരുതെന്ന് മാത്രം. വിശ്വാമിത്ര സഹായം രാമന് വഴികാട്ടി. ധര്‍മ്മത്തെ നിര്‍ണയിക്കാന്‍ പ്രയാസപ്പെടുമ്പോള്‍ നല്ല മാര്‍ഗ്ഗ ഉപദേശം തന്നെ വേണം. മാരീച-സുബാഹുമാരെ വീഴ്‌ത്തിയതും ഈ കരുത്തില്‍ തന്നെ. പതിതയായ അഹല്യയെ യോഗിനിയാക്കാന്‍ രാമന് കാല്‍വിരല്‍ തന്നെ ധാരാളം മതിയായിരുന്നു.

പിന്നെ സീതാസ്വയംവരം. ഇവിടെയൊക്കെ രാമന്റെ ധര്‍മ്മാചരണത്തിന് ഊര്‍ജ്ജമായി (ഭാവിയിലേക്കും) വിശ്വാമിത്രന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു. താടകയെ ശിക്ഷിക്കലും അഹല്യയെ മോചിപ്പിക്കലും സീതയെ സ്വീകരിക്കലും രാമധര്‍മ്മത്തിന്റെ വ്യത്യസ്തമുഖങ്ങള്‍. കോപിച്ചടുത്ത ഭാര്‍ഗ്ഗവരാമന് മുന്നില്‍ പതറാതെ വില്ലുകുലച്ചത് രാമന്റെ ക്ഷാത്രധര്‍മവൈശിഷ്ട്യം. അതിനുമുന്നില്‍ സ്വതേജസ്സു തന്നെ അടിയറവയ്‌ക്കേണ്ടിവന്നു പരശുരാമന്.

ബാലകനായ രാമന്റെ അല്ലെങ്കില്‍ കൗമാരക്കാരനായ ഒരാളുടെ ഉറച്ച ധര്‍മ്മനിഷ്ഠയെയാണ് ഇത്തരത്തില്‍ ബാലകാണ്ഡത്തിലൂടെ വാല്മീകി മുനി വരച്ചുവച്ചത്. വസിഷ്ഠനും വിശ്വാമിത്രനും അടിത്തറപാകിയ ഈ ധാര്‍മിക മൂല്യബോധത്തില്‍ നിന്നുകൊണ്ടാണ് രാമന്‍ പിന്നീട് തന്റെ ജീവിതത്തിലേക്ക് കടന്നുവന്ന സകല പ്രതിസന്ധികളെയും ആത്മനിയന്ത്രണത്തോടെ മറികടന്നത്. ജീവിതത്തില്‍ പകര്‍ത്തുമ്പോഴാണ് ധര്‍മ്മത്തിന് വിലയേറുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം

India

ഇനി പൊതുമുതൽ നശിപ്പിക്കുന്നവരുടെ ഏഴ് തലമുറയും പാപ്പരാകും ; മുഴുവൻ സ്വത്തും കണ്ടുകെട്ടി വിൽക്കുമെന്ന് സുവേന്ദു അധികാരി

India

എഫ് സിആര്‍എ ഭേദഗതി അത്യാവശ്യമെന്ന് കാര്യകാരണസഹിതം വിവരിക്കുന്ന കുറിപ്പ് വൈറല്‍

India

ഇസ്ലാമിലേയ്‌ക്ക് മതം മാറുന്നവരെ പ്രോത്സാഹിപ്പിക്കാൻ വിജയ് സർക്കാരിന്റെ പുതിയ നീക്കം ; ആനുകൂല്യങ്ങൾക്ക് തടയിട്ട് മദ്രാസ് ഹൈക്കോടതി

Kerala

മൂവാറ്റുപുഴയാറ്റില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍

പുതിയ വാര്‍ത്തകള്‍

കൊല്ലത്ത് കട്ടമരം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

ആദ്യ ട്വന്റി-20യില്‍ ഇന്ത്യയെ ഞെട്ടിച്ച് അയര്‍ലന്‍ഡ്

ഗായിക അവനി അര്‍ബുദവുമായി പോരാടുമ്പോള്‍;…കാൻസർ എനിക്ക് നഷ്ടങ്ങളല്ല, നേട്ടങ്ങളാണ് സമ്മാനിച്ചതെന്ന് അവനി

കോഴിക്കോട് പെണ്‍കുട്ടി ഉള്‍പ്പെടെ 3 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി, കര്‍ണാടകയിലേക്ക് കടന്നെന്ന് സംശയം

രാമക്ഷേത്രത്തിലേയ്‌ക്ക് ലഭിച്ച വെള്ളിക്കട്ടികളും, പാദുകങ്ങളും, മാലകളും ട്രസ്റ്റിന്റെ ലോക്കറിൽ ; ഇസ്ലാമിസ്റ്റുകളുടെ വ്യാജപ്രചാരണങ്ങൾ പൊളിച്ച് എസ്ഐടി

കമ്മ്യൂണിസ്റ്റ് ആകാന്‍ എളുപ്പമാണ്, മറ്റുള്ളവര്‍ ഉണ്ടാക്കി വച്ചത് എല്ലാവര്‍ക്കും എടുത്ത് കൊടുക്കലാണ് കമ്മ്യൂണിസ്റ്റുകളുടെ പണിയും ട്രംപിന്റെ പരിഹാസം

കോഴിക്കോട് വനത്തില്‍ 3 പേര്‍ കുടുങ്ങിയെന്ന് സംശയം, തെരച്ചില്‍ നടത്തുന്നു

പേര് സുചരിത..പക്ഷെ ഈ തഹസീല്‍ദാര്‍ നല്ലവഴിക്കല്ല നടന്നത്…30 ലക്ഷം കൈക്കൂലി വാങ്ങി കൂടുങ്ങി; വീട്ടിലെ റെയ്ഡില്‍ 2.17 ഏക്കർ ഭൂമി,1.2 കോടി ആഭരണങ്ങള്‍…

തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി: സംവിധായകന്‍ ജിസ് ജോയിക്കും മെന്റലിസ്റ്റ് ആദിക്കും തിരിച്ചടി

വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ജാപ്പനീസ് പ്രധാനമന്ത്രി സനേ തകായിച്ചി ജൂലൈ 1 മുതൽ ഇന്ത്യ സന്ദർശിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.