Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

അന്തര്‍ സംസ്ഥാന അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്; കേരളം കിരീടം നിലനിര്‍ത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2017, 10:38 pm IST
in Sports

ഗുണ്ടൂര്‍: അന്‍പത്തിയേഴാമത് ദേശീയ അന്തര്‍ സംസ്ഥാന അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ കേരളം ഓവറോള്‍ കിരീടം നിലനിര്‍ത്തി. 159 പോയിന്റ് സ്വന്തമാക്കി കിരീടം നേടിയ കേരളത്തിന്റെ തുടര്‍ച്ചയായ ഒമ്പതാം കിരീടമാണ് ഇത്തവണത്തേത്.

കഴിഞ്ഞ തവണ 164 പോയിന്റ് നേടിയ കേരളത്തിന് ഇത്തവണ അഞ്ച് പോയിന്റിന്റെ കുറവുണ്ടായി. 110 പോയിന്റുമായി തമിഴ്‌നാട് രണ്ടാമതും 101.5 പോയിന്റുമായി ഹരിയാന മൂന്നാമതും എത്തി.

പുരുഷ വിഭാഗത്തില്‍ 79.5 പോയിന്റുമായി ഹരിയാനയാണ് ഒന്നാമത്. 65 പോയിന്റുമായി തമിഴ്‌നാട് രണ്ടാമതും 54 പോയിന്റുമായി കേരളം മൂന്നാമതുമെത്തി.

വനിതാ വിഭാഗത്തില്‍ കേരളം ഒന്നാമത്. 105 പോയിന്റ്. 56 പോയിന്റുമായി ഉത്തര്‍പ്രദേശ് രണ്ടാമതും 55 പോയിന്റുമായി പശ്ചിമ ബംഗാള്‍ രണ്ടാമതും.

മീറ്റിന്റെ അവസാന ദിനമായ ഇന്നലെ കേരളം 4 സ്വര്‍ണ്ണവും ആറ് വെള്ളിയും രണ്ടു വെങ്കലവും നേടി. ഇതോടെ ചാമ്പ്യന്‍ഷിപ്പിലെ ആകെ നേട്ടം 11 സ്വര്‍ണ്ണം 8 വെള്ളി നാല് വെങ്കലമായി.

100 മീറ്ററില്‍ മെര്‍ലിന്‍ ജോസഫ്, 400-ല്‍ അനില്‍ഡ തോമസ്, ഹെപ്റ്റാത്ത്‌ലണില്‍ ലിക്‌സി ജോസഫ് എന്നിവരും വനിതകളുടെ 4-400 മീറ്റര്‍ റിലേ ടീമുമാണ് ഇന്നലെ കേരളത്തിനായി സ്വര്‍ണ്ണം നേടിയത്.

ചാമ്പ്യന്‍ഷിപ്പിലെ മികച്ച താരങ്ങളായി വനിതാ വിഭാഗത്തില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സിലെ സ്വര്‍ണ്ണജേതാവ് കേരളത്തിന്റെ അനു രാഘവനും പുരുഷവിഭാഗത്തില്‍ പഞ്ചാബിന്റെ ജാവലിന്‍ ത്രോ താരം ദവിന്ദര്‍ സിങ് കാങും തെരഞ്ഞെടുക്കപ്പെട്ടു.

മെര്‍ലിന്‍ വേഗപ്പറവ വേഗ രാജന്‍ ഏലക്യദാസന്‍

100 മീറ്ററിലെ സൂപ്പര്‍ താരങ്ങളായ ദ്യുതി ചന്ദും ശ്രബാനി നന്ദയും വിട്ടുനിന്ന മത്സരത്തില്‍ കേരളത്തിന്റെ മെര്‍ലിന്‍ ജോസഫ് 11.65 സെക്കന്‍ഡില്‍ ഫിനിഷ് ലൈന്‍ കടന്നാണ് 57-ാമത് ദേശീയ അന്തര്‍ സംസ്ഥാന അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലെ വേഗമേറിയ താരമായി മാറിയത്. പശ്ചിമ ബംഗാളിന്റെ ഹിമശ്രീ റോയ് 12.07 സെക്കന്‍ഡില്‍ വെള്ളിയും തമിഴ്‌നാടിന്റെ ചന്ദ്രലേഖ 12.23 സെക്കന്‍ഡില്‍ വെങ്കലവും നേടി.

ഒഡീഷയുടെ അമിയ കുമാര്‍ മല്ലിക്കിന്റെ അഭാവത്തില്‍ തമിഴ്‌നാടിന്റെ ഏലക്യദാസനാണ് മീറ്റിലെ വേഗത്തിന്റെ രാജാവ്. 10.56 സെക്കന്‍ഡിലാണ് ഏലക്യ ഫിനിഷ് ലൈനിലേക്ക് പറന്നെത്തിയത്. കേരളത്തിന്റെ അനുരൂപ് ജോണ്‍ 10.72 സെക്കന്‍ഡില്‍ വെള്ളിയും തെലങ്കാനയുടെ സി.എച്ച്. സുധാകര്‍ ഇതേ സമയത്തില്‍ ഫിനിഷ് ലൈന്‍ കടന്നെങ്കിലും ഫോട്ടോഫിനിഷില്‍ വെങ്കലം നേടി.

400-ല്‍ അനില്‍ഡയും അമോജും

വനിതകളുടെ 400 മീറ്ററില്‍ അനില്‍ഡ തോമസിലൂടെയാണ് മീറ്റിന്റെ അവസാന ദിനം കേരളം ആദ്യ സ്വര്‍ണ്ണം നേടിയത്. 53.20 സെക്കന്‍ഡില്‍ ഫിനിഷ് ലൈന്‍ കടന്ന് അനില്‍ഡ പൊന്നണിഞ്ഞപ്പോള്‍ കേരളത്തിന്റെ തന്നെ അനു. ആര്‍ 53.68 സെക്കന്‍ഡില്‍ വെങ്കലം നേടി. 53.52 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ഒഡീഷയുടെ ജുന മുര്‍മുവിന് വെങ്കലം.

പുരുഷ വിഭാഗത്തില്‍ ദല്‍ഹിയുടെ മലയാളി താരം അമോജ് ജേക്കബ് 46.50 സെക്കന്‍ഡില്‍ സ്വര്‍ണ്ണം നേടിയപ്പോള്‍ എഎഫ്‌ഐയുടെ മലയാളി താരം കുഞ്ഞുമുഹമ്മദ് 46.71 സെക്കന്‍ഡില്‍ വെള്ളി സ്വന്തമാക്കി. തമിഴ്‌നാടിന്റെ മോഹന്‍കുമാര്‍ 46.73 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് വെങ്കലം കരസ്ഥമാക്കി.

ഹെപ്റ്റാത്ത്‌ലണില്‍ ലിക്‌സിയും നിക്‌സിയും

വനിതകളുടെ ഹെപ്റ്റാത്ത്‌ലണില്‍ സ്വര്‍ണ്ണവും വെള്ളിയും കേരളത്തിന് സ്വന്തം. 5160 പോയിന്റുമായി ലിക്‌സി ജോസഫ് പൊന്നണിഞ്ഞപ്പോള്‍ സഹോദരി നിക്‌സി ജോസഫ് 4945 പോയിന്റ് നേടി വെള്ളി കരസ്ഥമാക്കി. 4685 പോയിന്റ് നേടിയ ആന്ധ്രാപ്രദേശിന്റെ എം. സൗമ്യക്ക് വെങ്കലം. ഭുവനേശ്വറില്‍ നടന്ന ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ 5633 പോയിന്റ് നേടി ലിക്‌സി നാലാം സ്ഥാനം നേടിയിരുന്നു.

റിലേയില്‍ സ്വര്‍ണ്ണവും വെള്ളിയും

വനിതകളുടെ 4-400 മീറ്റര്‍ റിലേയില്‍ കേരളം സ്വര്‍ണ്ണം നേടിയപ്പോള്‍ പുരുഷ വിഭാഗം ഇതേയിനത്തില്‍ വെള്ളിനേടി.

3 മിനിറ്റ് 42.36 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് മീറ്റിലെ അവസാന ഇനമായ 4-400 മീറ്റര്‍ റിലേയില്‍ കേരളം പൊന്നണിഞ്ഞത്. ജെറിന്‍ ജോസഫ്, വിസ്മയ. കെ, അനില്‍ഡ തോമസ്, അനു രാഘവന്‍ എന്നിവരാണ് കേരളത്തിനായി ട്രാക്കിലിറങ്ങിയത്.

കര്‍ണ്ണാടക വെള്ളിയും തമിഴ്‌നാട് വെങ്കലവും നേടി. പുരുഷ വിഭാഗത്തില്‍ 3 മിനിറ്റ് 11.52 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് തമിഴ്‌നാട് പൊന്നണിഞ്ഞത്. 3 മിനിറ്റ് 11.65 സെക്കന്‍ഡില്‍ കേരളം വെള്ളി നേടിയപ്പോള്‍ ഹരിയാനക്ക് വെങ്കലം. ബിനു ജോസ്, രാഹുല്‍ ബേബി, മുഹമ്മദ് ലുബൈബ്, സച്ചിന്‍ റോബി എന്നിവരാണ് കേരളത്തിനായി ട്രാക്കിലെത്തിയത്.

1500-ല്‍ അജയ്‌കുമാറും ലിലി ദാസും

പുരുഷ-വനിതാ വിഭാഗത്തില്‍ ഉത്തര്‍പ്രദേശിന്റെ അജയ്‌കുമാര്‍ സരോജും വനിതാ വിഭാഗത്തില്‍ പശ്ചിമ ബംഗാളിന്റെ ലിലി ദാസും സ്വര്‍ണ്ണം നേടി. വനിതാ വിഭാഗത്തില്‍ ഏഷ്യന്‍ ചാമ്പ്യന്‍ കേരളത്തിന്റെ സ്വന്തം പി.യു. ചിത്രയെ വെള്ളിയിലേക്ക് പിന്തള്ളിയാണ് ലിലി ദാസിന്റെ നേട്ടം. 4 മിനിറ്റ് 28.00 സെക്കന്‍ഡിലാണ് ലിലി ഫിനിഷ് ലൈന്‍ കടന്നത്. ചിത്ര 4 മിനിറ്റ് 28.87 സെക്കന്‍ഡിലും. ഉത്തര്‍പ്രദേശിന്റെ പ്രമീള യാദവിനാണ് ഈയിനത്തില്‍ വെങ്കലം.

പുരുഷ വിഭാഗത്തില്‍ കേരളത്തിന്റെ പ്രതീക്ഷയായിരുന്ന ജിന്‍സണ്‍ ജോണ്‍സണെ പിന്തള്ളിയാണ് ഏഷ്യന്‍ അത്‌ലറ്റിക്‌സിലെ സ്വര്‍ണ്ണജേതാവ് അജയ്‌കുമാര്‍ സരോജ് 3 മിനിറ്റ് 45.88 സെക്കന്‍ഡില്‍ സ്വര്‍ണ്ണം നേടിയത്. 3 മിനിറ്റ് 46.30 സെക്കന്‍ഡിലാണ് ജിന്‍സണ്‍ ഫിനിഷ് ലൈന്‍ കടന്നത്. ഹരിയാനയുടെ മഞ്ജിത് സിങ് വെങ്കലം നേടി.

ട്രിപ്പിള്‍ജമ്പില്‍ വെള്ളിയും വെങ്കലവും

പുരുഷന്മാരുടെ ട്രിപ്പിള്‍ജമ്പില്‍ ഹരിയാനയുടെ അര്‍പിന്ദര്‍ സിങ് 16.34 മീറ്റര്‍ ചാടി സ്വര്‍ണ്ണം നേടിയപ്പോള്‍ വെള്ളിയും വെങ്കലവും കേരളത്തിന് സ്വന്തം. 16.30 മീറ്റര്‍ ചാടിയ അബ്ദുള്ള അബൂബക്കര്‍ രണ്ടാമത്തെ വെള്ളി നേടിയപ്പോള്‍ സനല്‍ സ്‌കറിയ 15.79 മീറ്ററുമായി വെങ്കലത്തിന് അര്‍ഹനായി.

റെക്കോര്‍ഡ് തിളക്കത്തില്‍ സിദ്ധാന്ത്

പുരുഷന്മാരുടെ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ ദേശീയ ചാമ്പ്യന്‍ മഹാരാഷ്‌ട്രയുടെ സിദ്ധാന്ത് തിങ്കലായ മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണ്ണം നേടി. 13.76 സെക്കന്‍ഡില്‍ സിദ്ധാന്ത് സ്വര്‍ണ്ണത്തിലേക്ക് പറന്നുകയറിയപ്പോള്‍ തകര്‍ന്നത് തന്റെ തന്നെ പേരിലുള്ള റെക്കോര്‍ഡ്. 2010-ല്‍ പാട്യാല മീറ്റില്‍ സ്ഥാപിച്ച 13.81 സെക്കന്‍ഡിന്റെ റെക്കോര്‍ഡാണ് സിദ്ധാന്ത് ഇന്നലെ തിരുത്തിയത്.

തമിഴ്‌നാടിന്റെ സുരേഷ് 14.41 സെക്കന്‍ഡില്‍ വെള്ളിയും 14.64 സെക്കന്‍ഡില്‍ പശ്ചിമ ബംഗാളിന്റെ ദേബാര്‍ജന്‍ മുര്‍മു വെങ്കലവും നേടി. ഛത്തീസ്ഗഢിന്റെ മലയാളി താരം മെയ്‌മോന്‍ പൗലോസ് നാലാമതും കേരളത്തിന്റെ സച്ചിന്‍ ബിനു അഞ്ചാമതും ഫിനിഷ് ലൈന്‍ കടന്നു.

വനിതകളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഒഡീഷയുടെ പൂര്‍ണിമ ഹെംബ്രാം 13.72 സെക്കന്‍ഡില്‍ സ്വര്‍ണ്ണവും ഝാര്‍ഖണ്ഡിന്റെ അനുരൂപ കുമാരി 13.88 സെക്കന്‍ഡില്‍ വെള്ളിയും പശ്ചിമ ബംഗാളിന്റെ സ്വപ്‌ന ബര്‍മന്‍ 14.06 സെക്കന്‍ഡില്‍ വെങ്കലവും നേടി. കേരളതാരം എം. സുഗിന എട്ടാമത്.

10000-ല്‍ സഞ്ജീവനിയും പ്രദീപ് സിങും

വനിതകളുടെ 10000 മീറ്ററില്‍ എഎഫ്‌ഐയുടെ സഞ്ജീവനി ജാദവ് സ്വര്‍ണ്ണം നേടി. ദേശീയ ചാമ്പ്യന്‍ തമിഴ്‌നാടിന്റെ എല്‍. സൂര്യ വിട്ടുനിന്ന പോരാട്ടത്തില്‍ 35 മിനിറ്റ് 21.33 സെക്കന്‍ഡില്‍ ഫിനിഷ് ലൈന്‍ കടന്നാണ് സഞ്ജീവനി പൊന്നണിഞ്ഞത്. അസമിന്റെ ഫൂനം പാല്‍ 36 മിനിറ്റ് 51.51 വെള്ളിയും ഛത്തീസ്ഗഡിന്റെ ഡിംപിള്‍ സിങ് 36 മിനിറ്റ് 51.56 സെക്കന്‍ഡില്‍ വെങ്കലവും നേടി.

പുരുഷന്മാരുടെ ഇതേ വിഭാഗത്തില്‍ ഉത്തരാഖണ്ഡിന്റെ പ്രദീപ് സിങ് ചൗധരിക്കാണ് സ്വര്‍ണ്ണം. സമയം 30 മിനിറ്റ് 19.36 സെക്കന്‍ഡ്. വെള്ളിയും വെങ്കലവും മഹാരാഷ്‌ട്ര താരങ്ങള്‍ക്ക്. അവരുടെ രണ്‍ജീത്കുമാര്‍ പട്ടേല്‍ 30 മിനിറ്റ് 30.59 സെക്കന്‍ഡില്‍ വെള്ളിയും കാളിദാസ് ഹിരാവെ 30 മിനിറ്റ് 37.94 സെക്കന്‍ഡില്‍ വെങ്കലവും സ്വന്തമാക്കി.

കൈക്കരുത്തില്‍ ഹിമാനിയും ഭൂപീന്ദറും

വനിതകളുടെ ഡിസ്‌ക്കസ്‌ത്രോയില്‍ 46.60 മീറ്റര്‍ എറിഞ്ഞ് ഉത്തര്‍പ്രദേശിന്റെ ഹിമാനി സിങ് സ്വര്‍ണ്ണവും 42.93 മീറ്റര്‍ എറിഞ്ഞ് പശ്ചിമ ബംഗാളിന്റെ ഝുമ ബാസു വെള്ളിയും 41.43 എറിഞ്ഞ് പഞ്ചാബിന്റെ ബല്‍ജിത് കൗര്‍ വെങ്കലവും നേടി.

ഉത്തര്‍പ്രദേശിന്റെ ഭൂപീന്ദര്‍ സിങ്ങിനാണ് പുരുഷ ഹാമര്‍ത്രോയില്‍ സ്വര്‍ണ്ണം. നാലാം അവസരത്തില്‍ 64.81 മീറ്റര്‍ എറിഞ്ഞാണ് ഭൂപീന്ദര്‍ പൊന്നണിഞ്ഞത്. ആന്ധ്രാപ്രദേശിന്റെ നീരജ്കുമാര്‍ 64.73 മീറ്റര്‍ എറിഞ്ഞ് വെള്ളിയും ഹരിയാനയുടെ സുഖ്‌ദേവ് സിങ് 61.41 മീറ്റര്‍ എറിഞ്ഞ് വെങ്കലവും സ്വന്തമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

തമിഴ്‌നാട്ടിൽ വിജയ്‌ സർക്കാരിനെ അട്ടിമറിക്കാൻ സ്റ്റാലിന്റെ ഗൂഢാലോചന?; 35 കോടിയുമായി ടിവികെ എംഎല്‍എമാരെ വിലക്ക് വാങ്ങാനെത്തി

India

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് കര്‍ണ്ണാടകയിലെ ബെളഗാവിയിൽ

India

ഇറക്കുമതി നിലച്ചില്ല, പമ്പുകളിൽ ക്യൂ വന്നില്ല; ഹോർമുസ് അടഞ്ഞപ്പോഴും ഇന്ത്യ പതറാത്തതിന്റെ രഹസ്യം, പിന്നില്‍ മോദിയുടെ നയതന്ത്രവും കഠിനാധ്വാനവും

India

രാഹുല്‍ ഗാന്ധി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന നേതാവായിരുന്നുവെന്ന് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി

India

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

ഇംഗ്ലണ്ടിന്‍റെ രണ്ട് ഗോളുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച പകരക്കാരനായി ഇറങ്ങിയ ആന്തണി ഗോര്‍ഡന്‍ (വലത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റനും ഈ രണ്ടു ഗോളുകളും അടിക്കുകയും ചെയ്ത ഹാരി കെയ്ന്‍ സന്തോഷത്തോടെ ആന്തണി ഗോര്‍ഡനെ ആലിംഗനം ചെയ്യുന്നു (ഇടത്ത്)

അവസാന മിനിറ്റുകളില്‍ ഇംഗ്ലണ്ടിന്റെ രക്ഷനായി ഹാരി കെയ്ന്‍, 74, 86 മനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെ ഇംഗ്ലണ്ട് കോംഗോയെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

ഹിന്ദു വിവാഹമാകണമെങ്കില്‍ ചടങ്ങുകള്‍ നടത്തണം, അല്ലാതുള്ള സര്‍ട്ടിഫിക്കറ്റ് അസാധുവെന്ന് കോടതി

ടിക്കറ്റിതര വരുമാനത്തിന് സ്റ്റാന്‍ഡില്‍ പലഹാരക്കച്ചവടം, ഗതാഗത മന്ത്രിയെ ട്രോളി സ്വകാര്യബസ് ജീവനക്കാര്‍

എൻ ശേഷാദ്രിനാഥൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ; നിയമന ഉത്തരവിൽ ഒപ്പിട്ട് ഗവർണർ

മൈക്രോസോഫ്റ്റ് വീണ്ടും കൂട്ടപ്പിരിച്ചുവിടലിന് പദ്ധതിയിടുന്നു? പുറത്താവുക ഗെയിമിംഗ്, സെയില്‍സ്, കണ്‍സള്‍ട്ടിംഗ് വിഭാഗക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.