Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കമ്മ്യൂണിസ്റ്റ് ഭീകരതയില്‍ സര്‍വ്വവും നഷ്ടപ്പെട്ട അമ്മമാരും കുഞ്ഞുങ്ങളും ഗത്ഗതകണ്ഠരായി നിറ കണ്ണുകളുമായി അഭയാര്‍ത്ഥി ക്യാമ്പില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2017, 09:53 pm IST
in Kannur

പയ്യന്നൂര്‍: കമ്മ്യൂണിസ്റ്റ് ഭീകരതയില്‍ സര്‍വ്വവും നഷ്ടപ്പെട്ട അമ്മമാരും കുഞ്ഞുങ്ങളും നിറകണ്ണുകളുമായി അഭയാര്‍ത്ഥി ക്യാമ്പില്‍. അന്നന്നത്തെ ജീവിതച്ചെലവിനായി കൂലിപ്പണിയെടുത്ത് ജീവിക്കുന്നതിനിടയില്‍ സമ്പാദിച്ച തുച്ഛമായ പണം കൊണ്ടും ബാങ്കില്‍ നിന്നും മറ്റുമെടുത്ത വായ്‌പ ഉപയോഗിച്ചും വെയിലും മഴയും കൊള്ളാതെ കിടന്നുറങ്ങാന്‍ കെട്ടിയുര്‍ത്തിയ വീടും വീട്ടുപകരണങ്ങളും സ്വന്തം കണ്‍മുന്നില്‍വെച്ച് അക്രമികള്‍ അഗ്നിക്കിരയാക്കിയതും അടിച്ചുതകര്‍ത്തതുമായ രംഗങ്ങളും അക്രമികളെക്കണ്ട് ഭയന്ന് കൈക്കുഞ്ഞുങ്ങളെയെടുത്ത് ജീവനുംകൊണ്ട് ഓടിയതും വൃദ്ധരായ കുടുംബാംഗങ്ങളെ അക്രമികളില്‍ നിന്ന് രക്ഷപ്പെടുത്താന്‍ നടത്തിയ ത്യാഗങ്ങളും നിറഞ്ഞ കണ്ണുകളോടെ ഗത്ഗത കണ്ഠരായി പരസ്പരം കൈമാറിയപ്പോള്‍ ക്യാമ്പിലെത്തിയ നേതാക്കളുടേയും സംഘപരിവാര്‍ പ്രവര്‍ത്തകരുടേയും നാട്ടുകാരുടേയും കണ്ണൂകള്‍ ഈറനണിഞ്ഞു. അമ്മമാരേയും പ്രായമായ സ്ത്രീകളേയും പുരുഷന്‍മാരേയും കൈക്കുഞ്ഞുങ്ങളെയും സമാശ്വസിപ്പിക്കാന്‍ ക്യാമ്പിലെത്തിയ നേതാക്കളും മറ്റ് പ്രവര്‍ത്തകരും ഏറെ പണിപ്പെട്ടു.

തങ്ങള്‍ക്ക് ശരിയെന്ന് തോന്നിയ സംഘടനയില്‍ വിശ്വാസമര്‍പ്പിച്ചതിന്റെ പേരില്‍ തങ്ങള്‍ക്ക് നഷ്ടപ്പെട്ട വീടും വീട്ടുപകരണങ്ങളും ഇനിയെങ്ങനെ വീണ്ടെടുക്കുമെന്ന നിസ്സാഹയത ക്യാമ്പില്‍ പങ്കെടുന്ന കുടുംബങ്ങളുടെയെല്ലാം മുഖത്ത് പതിഞ്ഞു കാണാമായിരുന്നു.

പന്ത്രണ്ടോളം വീടുകളാണ് അക്രമികള്‍ പൂര്‍ണമായും തീവച്ച് നശിപ്പിക്കുകയും അടിച്ചുതകര്‍ക്കുകയും ചെയ്തത്. വിവിധ വീട്ടുമുറ്റങ്ങളില്‍ നിര്‍ത്തിയിട്ടിരുന്ന പത്തിലേറെ വാഹനങ്ങളും തീയിട്ട് നശിപ്പിച്ചു. ഓട്ടോറിക്ഷാ ഡ്രൈവറും ബിഎംഎസ് പ്രവര്‍ത്തകനുമായ ഉണ്ണിയുടെ വീടും വീട്ടുപകരണങ്ങളും നശിപ്പിച്ച അക്രമിസംഘം മകളുടെ സര്‍ട്ടിഫിക്കറ്റുകള്‍ അഗ്നിക്കിരയാക്കിയ രംഗം വിവരിക്കാനാവാതെ ബുദ്ധിമുട്ടുന്നത് ക്യാമ്പിന്റെ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുത്തവരെ ഏറെ വേദനിപ്പിച്ചു. ആരാധിക്കുന്ന ഇഷ്ടദൈവങ്ങളുടെ ചിത്രങ്ങളും നിലവിളക്കുകളും പൂര്‍വ്വികരുടെ ഫോട്ടോകളും ചവിട്ടിയും കീറിയും വലിച്ചെറിയുകയും ആയുങ്ങളുപയോഗിച്ച് നശിപ്പിക്കുകയും ചെയ്ത രംഗങ്ങളും പലരും ഞെട്ടലോടെ ഓര്‍ത്തെടുത്തമ്പോള്‍ ക്യാമ്പിന്റെ ഉദ്ഘാടന പരിപാടിയില്‍ സംബന്ധിക്കാനെത്തിയവര്‍ അതിശയത്തോടെ ശ്രവിച്ചു. മാരകായുധങ്ങളുമായി നൂറോളം പേരടങ്ങന്ന സിപിഎം അക്രമിസംഘങ്ങളാണ് തങ്ങളുടെ വീടുകളില്‍ അഴിഞ്ഞാടിയതെന്ന് ക്യാമ്പംഗങ്ങള്‍ പറഞ്ഞു. അക്രമം നടന്ന ദിവസം വീടുകളില്‍ നിന്നും പാലായനം ചെയ്ത് പല ബന്ധുവീടുകളിലും അഭയതേടിയ പ്രദേശത്തെ സംഘപരിവാര്‍ പ്രവര്‍ത്തകരും കുടുംബങ്ങളുമെല്ലാം ക്യാമ്പിലെത്തി. സകലവും നഷ്ടപ്പെട്ടവര്‍ പാചകം ചെയ്യാനും പ്രാഥമിക കര്‍മ്മങ്ങള്‍ നടത്താനും കുട്ടികളെ സ്‌കൂളില്‍ പറഞ്ഞയക്കാനും ജോലിക്കു പോകാനും ബുദ്ധിമുട്ടുന്ന പശ്ചാത്തലത്തിലാണ് സംഘപരിവാര്‍ സംഘടനകള്‍ നേരിട്ട് അഭയാര്‍ത്ഥി ക്യാമ്പ് ആരംഭിക്കാന്‍ തീരുമാനിച്ചത്. ക്യാമ്പില്‍ ഭക്ഷണം ഉള്‍പ്പെടെ അത്യാവശ്യ സൗകര്യങ്ങളെല്ലാം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വീടുകളുടെ പുനര്‍ നിര്‍മ്മാണം നടത്തി വാസയോഗ്യമാക്കുന്നതുവരെ ക്യാമ്പ് തുടരാനാണ് സംഘഫരിവാര്‍ സംഘടനകളുടെ തീരുമാനം. മാര്‍ക്‌സിസ്റ്റ് അക്രമത്തിന്റെ നേര്‍ചിത്രം പൊതുസമൂഹത്തിനു മുന്നില്‍ തുറന്നുകാട്ടാനും ക്യാമ്പ് സഹായകമായി മാറി. കണ്ണൂരിലെ സിപിഎം പാര്‍ട്ടിഗ്രാമങ്ങളില്‍ ഇതര രാഷ്‌ട്രീയ പാര്‍ട്ടി അനുഭാവികളും പ്രവര്‍ത്തകരും നേതാക്കളും അനുഭവിക്കുന്ന ദുരിതങ്ങള്‍ തുറന്നുകാട്ടുന്നതായി കൂടി ക്യാമ്പ് മാറിയിരിക്കുകയാണ്.

വീട് തീയിട്ട് നശിപ്പിക്കുകയും വീട്ടുപകരണങ്ങള്‍ തകര്‍ത്ത് തന്റെ ഉപജീവന മാര്‍ഗ്ഗമായ കടയടക്കം അക്രമികള്‍ തകര്‍ത്തത് എന്തിന്റെ പേരിലാണെന്ന് സ്വയം ചോദിക്കുകയാണ് ബിജെപി ജില്ലാ കമ്മറ്റിയംഗം ഗംഗന്‍ തായിനേരി. മൂന്നാം തവണയാണ് ഗംഗന്റെ കട സിപിഎമ്മുകാര്‍ തകര്‍ക്കുന്നത്. ആര്‍എസ്എസ് ജില്ലാ കാര്യവാഹ് പി.രാജേഷാവട്ടെ തന്റെ വീടും വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട രണ്ട് മിനി ബസ്സുകളും അഗ്നിക്കിരയാക്കിയതോടെ ഇനിയെന്ത് ചെയ്യുമെന്ന വിഷമത്തിലാണ്. കൂടാതെ സോഫകളും കിടക്കകളും ഉള്‍പ്പെടെ വീട്ടുപകരണങ്ങള്‍ മുഴുവന്‍ അഗ്നിക്കിരയാക്കി. ബിജെപി മുന്‍സിപ്പല്‍ മുന്‍ സെക്രട്ടറി അന്നൂരിലെ കുമാരനും കുടുംബവും ഓട്ടോറിക്ഷയും വീടും വീട്ടുപറമ്പിലെ കൃഷിയും പൂര്‍ണമായും നഷ്ടപ്പെട്ട ബിഎംഎസ് മുനിസിപ്പല്‍ ജോയന്റ് സെക്രട്ടറി ഗണേശന്‍, ബിഎംഎസ് ഓട്ടോറിക്ഷാ സംഘ് മേഖലാ കമ്മറ്റിയംഗം ഉണ്ണി കാറമേല്‍ യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് അന്നൂരിലെ കെ.പി.അരുണ്‍ കുമാര്‍, ബോംബേറില്‍ വീട് തകര്‍ന്ന ബിജെപി സംസ്ഥാന സമിതിയംഗം എ.കെ.രാജഗോപാല്‍, ഉപജീവനമാര്‍ഗ്ഗമായ ഓട്ടോറിക്ഷയും വീടും നഷ്ടപ്പെട്ട ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി പനക്കില്‍ ബാലകൃഷ്ണന്‍, വീട് നഷ്ടപ്പെട്ട മുതിയലം കോറോത്തെ എന്‍.വി.സുരേഷ് തുടങ്ങിയവരെല്ലാം ക്യാമ്പിലെത്തി. ആര്‍എസ്എസ് കാര്യാലയവും ബിജെപി മണ്ഡലം കമ്മറ്റി ഓഫീസും തീവച്ച് നശിപ്പിക്കുകയും ചെയ്തിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡോ. സജിത റാണി കാര്‍ഷിക സര്‍വകലാശാല വി സി, നിയമനം സീനിയോരിറ്റി പരിഗണിച്ച്, വിമര്‍ശിച്ച് മന്ത്രി റോജി എം ജോണ്‍

Kerala

കലാച്ചി- സിന്‍ കോപ്പിയടി വിവാദം: ഹരിത സാവിത്രിക്ക് വക്കീല്‍ നോട്ടീസ് അയച്ച് കെ ആര്‍ മീര

India

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച് .മുസ്ലിംപ്രീണനത്തിനായി സോണിയ; ഖമനേയിയുടെ സംസ്കാരത്തിന് മോദിയെ ക്ഷണിച്ചിട്ടുണ്ടെന്ന് കമന്‍റ്

Kerala

കേരളത്തിലെ കനത്ത തോല്‍വി: സി പി എം തിരുത്തല്‍ രേഖ തയാറാക്കുന്നു,മുതിര്‍ന്ന നേതാക്കളിലടക്കം പാര്‍ലമെന്ററി വ്യാമോഹമെന്ന് എം എ ബേബി

Kerala

അയോദ്ധ്യ രാമക്ഷേത്രത്തിലെ വെള്ളിക്കട്ടികൾ നഷ്ടപ്പെട്ടിട്ടില്ല, പ്രത്യേക സംഘം കണ്ടെത്തി, നാണയ നിർമ്മാണത്തിന് നൽകിയിരുന്നു

പുതിയ വാര്‍ത്തകള്‍

കൃത്യസമയത്ത് വിമാനത്താവളത്തില്‍ എത്തിയെങ്കിലും വിമാനത്തില്‍ കയറാനാകാതെ പിണറായി

പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു:ക്രിക്കറ്റ് കോച്ച് മനുവിനെ മൂന്നാമത്തെ കേസിലും ശിക്ഷിച്ചു,47 വര്‍ഷം ജയിലില്‍

പാഠപുസ്തകത്തിലെ ഭരണഘടന: പ്രചാരണം തെറ്റെന്ന് എൻസിആർടി വിശദീകരണം

ദൽഹിയിലും ഉത്തരാഖണ്ഡിലും ക്ഷേത്രങ്ങൾക്ക് ഖാലിസ്ഥാൻ ആക്രമണ ഭീഷണി; ജാഗ്രത ശക്തമാക്കി

മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളിക വിതരണം; ഫിയാസ് എന്ന പുണെ സ്വദേശി അറസ്റ്റിൽ, പദ്ധതി നടന്നിരുന്നെങ്കിൽ ആയിരക്കണക്കിന് പേർക്ക് ജീവഹാനി സംഭവിച്ചേനെ

തൃണമൂല്‍ നേതാവ് സാകേത് ഗോഖലെ(ഇടത്ത്) പത്മശ്രീ ജേതാവ് ഡോ. അനില്‍ കുമാര്‍ രസ്തോഗി (നടുവില്‍)

മോദിയെ വണങ്ങാത്ത ആളെന്ന് പറഞ്ഞ് പത്മശ്രീ ജേതാവിനെ പുകഴ്‌ത്തി തൃണമൂലിന്റെ സാകേത് ഗോഖലെ, പിന്നാലെ മോദിയെ പുകഴ്‌ത്തി പത്മശ്രീ ജേതാവ്

പുകവലി ചോദ്യം ചെയ്തതിന് നഴ്‌സിനോട് രോഗിയുടെ കൂട്ടിരിപ്പുകാരന്‍ അപമര്യാദയായി പെരുമാറി, കേസെടുത്ത് കൊല്ലം ഈസ്റ്റ് പൊലീസ്

25-ാം വയസില്‍ മരണപ്പെട്ട ആദ്യ ഭാര്യ;,ഒന്നുമില്ലാത്തവനൊപ്പം ഇറങ്ങി വന്ന നായിക

തിരുവനന്തപുരത്ത് യുവതി ജീവനൊടുക്കിയ സംഭവം: ഭര്‍ത്താവ് അതുല്‍ അറസ്റ്റില്‍

രാവിലെ നടക്കാനിറങ്ങിയപ്പോള്‍ നെഞ്ചുവേദന; ഖുഷ്ബുവിന്റെ മകളുടെ വിവാഹത്തിന് കണ്ടു;സുഹാസിനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.