Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കൈയേറ്റക്കാര്‍ക്ക് ശുക്രദശ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2017, 09:05 pm IST
in Vicharam

പിണറായി വിജയന്‍ നയിക്കുന്ന ഇടതുമുന്നണി സര്‍ക്കാരിന്റെ വഞ്ചനയും കാപട്യവും ഒരിക്കല്‍ക്കൂടി പുറത്തായിരിക്കുന്നു. ദേവികുളം മേഖലയിലെ ഭൂമി കൈയേറ്റം ഒഴിപ്പിക്കാന്‍ സബ് കളക്ടര്‍ പ്രത്യേകം നിയമിച്ച ഉദ്യോഗസ്ഥരെ ഒറ്റയടിക്ക് സ്ഥലംമാറ്റിക്കൊണ്ട് കയ്യേറ്റമാഫിയയ്‌ക്കൊപ്പമാണ് തങ്ങളെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ച് തെളിയിച്ചിരിക്കുന്നു. സര്‍ക്കാരിന്റെയും കൈയേറ്റക്കാരുടെയും ഭീഷണികള്‍ക്ക് വഴങ്ങാതെ കൈയേറ്റം ഒഴിപ്പിക്കലുമായി മുന്നോട്ടുപോയ ദേവികളും സബ്കളക്ടര്‍ ഡോ.ശ്രീറാം വെങ്കിട്ടരാമനെ നേരത്തെ സ്ഥലം മാറ്റിയിരുന്നു. സബ് കളക്ടര്‍ പദവിയില്‍ നാല് വര്‍ഷത്തെ ഔദ്യോഗിക കാലാവധി പൂര്‍ത്തിയാക്കിയെന്ന കാരണം പറഞ്ഞായിരുന്നു ഇത്. എന്നാലിപ്പോള്‍ കൈയേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട ഫയലുകള്‍ കൈകാര്യം ചെയ്തിരുന്ന ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം നല്‍കിയതിന്റെ കാരണമെന്തെന്ന് ഒരു വിശദീകരണവും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല.

രാഷ്‌ട്രീയ-ഭരണ നേതൃത്വത്തിന്റെ പിന്‍ബലത്തിലും മതവിശ്വാസത്തിന്റെ മറപിടിച്ചും സര്‍ക്കാര്‍ ഭൂമി കയ്യേറിയവരെ ഒഴിപ്പിക്കാന്‍ സബ്കളക്ടറായിരിക്കെ ശ്രീറാം വെങ്കിട്ടരാമന്‍ നിയോഗിച്ച ഉദ്യോഗസ്ഥരെയാണ് സ്ഥലംമാറ്റിയിരിക്കുന്നത്. സര്‍ക്കാരിന്റേത് പ്രതികാര നടപടിയാണെന്ന് ഇതില്‍നിന്ന് വ്യക്തമാകുന്നു. കൈയേറ്റക്കാര്‍ക്ക് വിടുപണി ചെയ്യാത്ത ഒരൊറ്റയാളെപ്പോലും തങ്ങള്‍ തങ്ങള്‍ വച്ചുപൊറുപ്പിക്കില്ലെന്ന സന്ദേശമാണ് ഇതിലൂടെ പിണറായി സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. എംപ്ലോയ്‌മെന്റ് ട്രെയിനിങ് ഡയറക്ടറായി ശ്രീറാമിനെ മാറ്റി നിയമിച്ചതിനൊപ്പം അദ്ദേഹം കൊണ്ടുവന്ന രണ്ട് ഉദ്യോഗസ്ഥര്‍ പഴയ ലാവണങ്ങളിലേക്ക് തിരിച്ചുപോയിരുന്നു. ഇവര്‍ക്കുപുറമെയാണ് നാലുപേരെക്കൂടി ഒഴിപ്പിച്ചിരിക്കുന്നത്. ഇതോടെ കൈയേറ്റം ഒഴിപ്പിക്കുന്ന സംഘത്തില്‍പ്പെട്ട ഒരാള്‍ മാത്രമാണ് ഓഫീസില്‍ അവശേഷിക്കുന്നത്. ഈ നടപടിയോടെ ഓഫീസിന്റെ പ്രവര്‍ത്തനം ഫലത്തില്‍ നിലച്ചിരിക്കുകയാണ്.

കര്‍മരംഗത്ത് അസാമാന്യധീരതയോടെ ഉറച്ചുനിന്ന ശ്രീറാം വെങ്കിട്ടരാമനെതിരെ അത്യന്തം ഹീനമായ വിദ്വേഷ പ്രചാരണമാണ് ഭരണത്തിന്റെ ഒത്താശയില്‍ സിപിഎം നടത്തിയത്. വൈദ്യുതി മന്ത്രിയായ എം.എം. മണിയും അദ്ദേഹത്തിന്റെ അനുജനും എംഎല്‍എയുമായ രാജേന്ദ്രനുമാണ് ഇതിന് നേതൃത്വം നല്‍കിയത്. ഒരു ക്രൈസ്തവ മത സംഘടന ഏക്കറുകണക്കിന് ഭൂമി കൈയേറി സ്ഥാപിച്ച കുരിശ് നീക്കം ചെയ്തതിനെതിരെ ഭരണത്തിന് നേതൃത്വം നല്‍കുന്ന പിണറായി തന്നെ രംഗത്തുവന്നത് പിണറായിയുടെ ജെസിബിയായി പ്രവര്‍ത്തിക്കുന്ന മണിക്കും കൂട്ടര്‍ക്കും നല്‍കിയ ആവേശം ചില്ലറയായിരുന്നില്ല. ജനരോഷം ഭയന്ന് കുറെക്കാലം അടങ്ങിയിരുന്നെങ്കിലും കിട്ടിയ ആദ്യ അവസരം ഉപയോഗിച്ച്, കൈയേറ്റക്കാരുടെ മുഖ്യശത്രുവായി മാറിയ ശ്രീറാമിനെ സ്ഥലംമാറ്റി കൂറ് തെളിയിക്കുകയായിരുന്നു ഇടതുസര്‍ക്കാര്‍. ജനവികാരത്തിന് തരിമ്പും വില കല്‍പ്പിക്കാതെ സംസ്ഥാനത്തിന്റെ താല്‍പര്യത്തെ ബലികഴിക്കുന്ന തീരുമാനമായിരുന്നു ഇത്. ഇക്കാര്യത്തില്‍ ഇനിയും പിന്നോട്ടില്ലെന്നാണ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റത്തിലൂടെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കുന്നതിന് ഇടതുഭരണത്തിന്റെ ട്രാക്ക് റെക്കോര്‍ഡ് കുപ്രസിദ്ധമാണ്. മൂന്നാര്‍ കൈയേറ്റമൊഴിപ്പിക്കാന്‍ വി.എസ്. അച്യുതാനന്ദന്റെ സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് മലകയറ്റിവിട്ട മൂന്നു കരിമ്പൂച്ചകള്‍ അപമാനിതരായി. ജെസിബി ഉപയോഗിച്ച് ചില കെട്ടിടങ്ങള്‍ പൊളിക്കുന്നതിന്റെ ടിവി ദൃശ്യങ്ങളിലൊതുങ്ങി വിഎസിന്റെ കയ്യേറ്റം ഒഴിപ്പിക്കല്‍. ഇവര്‍ക്ക് ചെയ്യാനായതിനെക്കാള്‍ കാര്യങ്ങള്‍ ഒറ്റയാള്‍ പട്ടാളത്തെപ്പോലെ ശ്രീറാമിന് ചെയ്യാന്‍ കഴിഞ്ഞുവെന്നത് സിവില്‍ സര്‍വീസിന്റെ അന്തസ്സ് ഉയര്‍ത്തുകയുണ്ടായി. വിഎസ് അയച്ച പരിചയ സമ്പന്നരായ കരിമ്പൂച്ചകളെ അപേക്ഷിച്ച് തുടക്കക്കാരനായിരുന്നു ശ്രീറാം. എന്നിട്ടും എതിര്‍പ്പുകളെ അവഗണിച്ച് ചുമതലകള്‍ നിര്‍വഹിച്ച ഈ ഉദ്യോഗസ്ഥന്‍ പിണറായി സര്‍ക്കാരിന്റെ കണ്ണിലെ കരടായത് സ്വാഭാവികം. വിഎസില്‍നിന്ന് പിണറായിയിലെത്തുമ്പോഴും സ്വജനപക്ഷപാതത്തിനും ജനവിരുദ്ധതയ്‌ക്കും യാതൊരു മാറ്റവും വരുന്നില്ല.

നാല് ഉദ്യോഗസ്ഥരെ മാറ്റിയ സര്‍ക്കാര്‍ ഉത്തരവ് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ മരവിപ്പിച്ചിരിക്കുകയാണ്. ഇത്തരമൊരു തിരക്കിട്ട നടപടി ആവശ്യമില്ലെന്ന നിലപാടാണത്രെ മന്ത്രിക്ക്. ഇതില്‍നിന്നുതന്നെ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയ കളക്ടറുടെ നടപടി ഏകപക്ഷീയവും സിപിഎമ്മിന്റെ സ്ഥാപിതതാല്‍പ്പര്യം സംരക്ഷിക്കാനുള്ളതുമാണന്ന് വ്യക്തമാവുന്നു. സിപിഐയുടെ ഇക്കാര്യത്തിലെ ആത്മാര്‍ത്ഥതയില്ലായ്‌മയും ഇരട്ടത്താപ്പും പലവട്ടം തെളിഞ്ഞതാണ്. വിഎസിന്റെ ഭരണകാലത്തെ മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കുന്നതിനെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുകയായിരുന്നു സിപിഐ. ഈ പ്രതിച്ഛായ നഷ്ടം നികത്തുന്നതിനായാണ് കാനത്തിന്റെ പാര്‍ട്ടി ചില എതിര്‍പ്പൊക്കെ പ്രകടിപ്പിക്കുന്നത്. ശ്രീറാമിനെ സബ് കളക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റിയതിനെ സിപിഐ അനുസരണയോടെ പിന്തുണയ്‌ക്കുകയായിരുന്നല്ലോ. ഇതുകൊണ്ടുതന്നെ നാല് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം മരവിപ്പിച്ചത് എത്രനാളത്തേക്കാണെന്ന് കണ്ടറിയണം. എന്നും വല്യേട്ടനുമുന്നില്‍ തലകുനിച്ച പാരമ്പര്യമേ കാനത്തിന്റെ പാര്‍ട്ടിക്കുള്ളൂ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മമതയ്‌ക്ക് കുടുക്കായി സനാതനധർമ്മം ; മുസ്ലീങ്ങളുടെ കയ്യടി നേടാൻ ഈദ് പരിപാടിയിൽ സനാതന ധർമ്മത്തെ വൃത്തികെട്ട മതമെന്ന് വിളിച്ചു : കേസെടുത്ത് ബംഗാൾ പൊലീസ്

Kerala

ഷോണ്‍ ജോര്‍ജിന്റെ വീട്ടിലേക്ക് ഡിവൈഎഫ്ഐ പ്രകടനം

Thiruvananthapuram

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതികളെ സിപിഎം വിട്ടു നല്‍കിയത് അനുനയ ചര്‍ച്ചകള്‍ക്കൊടുവില്‍,ഇഡി സംഘത്തിന് മതിയായ സുരക്ഷ നല്‍കാന്‍ കഴിയാതെ പൊലീസ്

Kerala

അവധി ദിനം ലക്ഷ്യമിട്ട് ഇഡിയുടെ മിന്നൽ നീക്കം ; പിടിച്ചെടുത്തതിൽ നിർണ്ണായക വിവരങ്ങൾ ; പമ്പയെ പോലും കളങ്കമാക്കിയ ശശിധരൻ കർത്ത പിണറായിയെ കുടുക്കുമോ ?

India

യോഗിക്ക് ഉമീദ് പോര്‍ട്ടലിനെയും വഖഫ് ബോര്‍ഡിനെയും പേടിയില്ല, സതീശനുണ്ടോ യോഗിയുടെ നൂറിലൊന്ന് ധൈര്യം?

പുതിയ വാര്‍ത്തകള്‍

കേസെടുത്തിരിക്കുന്നത് വധശ്രമ വകുപ്പ് ചേർത്ത്; 7 അറസ്റ്റ്, പിണറായി പ്രതിയാകുമോ?

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)

മമതയുടെ വലംകയ്യായിരുന്ന കകോലി ഘോഷ് ബിജെപിയിലേക്ക്? സുവേന്ദു അധികാരിയെ കണ്ട ശേഷം തൃണമൂലിലെ മുഴുവന്‍ പദവികളും രാജിവെച്ചു

ഭാര്യയെ 21 വെട്ടിന് കൊന്നയാള്‍, പരോളിന് ഇറങ്ങുമ്പോള്‍ കാണാന്‍ വരും, ഒപ്പം ചായ കുടിക്കും;ശാന്തി

ഓരോ മുഖവും ഓരോ കഥകൾ ഒളിപ്പിക്കുമ്പോൾ, എല്ലാ നിഴലുകളും ഓരോ രഹസ്യങ്ങൾ സൂക്ഷിക്കുന്നു

ആഭ്യന്തരമന്ത്രി രമേശിനും ചെന്നിത്തലപ്പോലീസിനും ഇത് ‘വാട്ടർലൂ’; ചോദ്യം ചെയ്തത് അഭിമാനവും വിശ്വാസ്യതയും

ഒന്നിലേറെ വിവാഹം കഴിച്ചാൽ ഏഴുവർഷം തടവ് ; അസമിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കി ഹിമന്ത ബിശ്വ ശർമ്മ സർക്കാർ ; പ്രതിപക്ഷത്തിന്റെ എതിർപ്പ് ഫലിച്ചില്ല

‘മുഖ്യമന്ത്രി’ മമതയക്ക് കിട്ടിയത് പ്രഹരം, പ്രതിപക്ഷ നേതാവ് പിണറായിക്ക് വരുന്നത് ‘ഇടിത്തീ’യോ

ഇഡി ഉദ്യോഗസ്ഥരുടെ വാഹനം ആക്രമിച്ച് സിപിഎം പ്രവർത്തകർ ; എം എ ബേബി അടക്കം അറസ്റ്റിൽ

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതിൽ കേന്ദ്രം നടപടി തുടങ്ങി

കാണാനില്ലെന്ന് പരാതി നൽകിയ ഭർത്താവ് 50,000 രൂപയ്‌ക്ക് കൂട്ടുകാർക്ക് വിറ്റു; 10 ദിവസം കൂട്ടബലാത്സംഗത്തിനിരയായി, പോലീസ് കണ്ടെത്തിയത്..

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.