കൊച്ചി ; ഇന്നലെ രാവിലെയാണ് ഇ.ഡി അന്വേഷണത്തിനെതിരെയുള്ള ഹർജി തള്ളിക്കൊണ്ടുള്ള വിധി ജസ്റ്റിസ് ടി.ആര്‍.രവി പുറപ്പെടുവിച്ചത് . തൊട്ടുപിന്നാലെ, മേൽക്കോടതിയെ സമീപിക്കാൻ രണ്ടാഴ്ച സമയം അനുവദിക്കണമെന്ന് ഹർജിക്കാര്‍ അഭ്യര്‍ഥിച്ചെങ്കിലും ആവശ്യത്തെ ഇ.ഡി എതിർത്തു . രണ്ട് ദിവസം അവധി ആയതുകൊണ്ട് തന്നെ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ഹർജിക്കാർക്ക് ഡിവിഷൻ ബെഞ്ചിനെ സമീപിക്കണമെങ്കിൽ തന്നെ വെള്ളിയാഴ്ച മാത്രമേ സാധിക്കൂ. ആ അവസരം ഇ.ഡി ശരിയ്‌ക്കും പ്രയോജനപ്പെടുത്തി.
ഇന്നലെ കോടതി വിധി എതിരായെങ്കിലും ഇന്ന് റെയ്ഡ് പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് ഹർജിക്കാരോട് അടുത്ത വൃത്തങ്ങൾ പറയുന്നത്. ഇ.ഡിക്ക് കേസുമായി മുന്നോട്ടു പോകാൻ ആവശ്യമായ കാര്യങ്ങളൊക്കെ ഇന്നലത്തെ വിധിയിൽ ഉണ്ടെന്നാണ് നിയമവൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നത്. റെയ്ഡിൽ പിണറായി വിജയന്റെ വീട്ടിൽ നിന്ന് നിർണ്ണയാക രേഖകൾ കണ്ടെത്തിയെന്നാണ് സൂചന .വിവിധ നിക്ഷേപങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ബാങ്ക് ഫിക്സഡ് ഡെപ്പോസിറ്റ് രേഖകളും കണ്ടെത്തിയതായി ഇഡി പത്രക്കുറിപ്പിൽ അറിയിച്ചു. രേഖകൾ വിശകലനം ചെയ്തുവരികയാണെന്നും ഇഡി വ്യക്തമാക്കി.
വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യൂഷൻസ് എന്ന കമ്പനി ഐടി കൺസൾട്ടൻസി സേവനങ്ങളുടെ മറവിൽ സിഎംആർഎല്ലിൽ നിന്ന് 2.78 കോടി രൂപ കൈപ്പറ്റിയതായി മുൻപ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിന് പുറമെ, സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ നിയന്ത്രണത്തിലുള്ള എംപവർ ഇന്ത്യ കാപ്പിറ്റൽ ഇൻവെസ്റ്റ്‌മെന്റ് എന്ന കമ്പനിയിൽ നിന്ന് 50 ലക്ഷം രൂപ വായ്‌പയായും എക്സാലോജിക് സ്വീകരിച്ചിട്ടുണ്ട്.
സി.എം.ആര്‍.എല്‍ ഫാക്ടറിയില്‍ നിന്ന് പുറന്തള്ളുന്ന അസിഡിക് മാലിന്യങ്ങള്‍ പെരിയാറിലേക്കും പമ്പയിലേക്കും ഒഴുക്കാന്‍ കര്‍ത്ത നടത്തിയ ശ്രമങ്ങള്‍ പരിസ്ഥിതിക്ക് വലിയ ദോഷമുണ്ടാക്കി. ‘പമ്പാ ശുദ്ധീകരണം’ എന്ന പേരില്‍ തന്റെ ഫാക്ടറിയിലെ മാലിന്യങ്ങള്‍ പുഴയില്‍ കലര്‍ത്താനുള്ള നീക്കം ഇതില്‍ ഏറ്റവും ക്രൂരമായിരുന്നു. ഇതിനെതിരെ ശബ്ദമുയര്‍ത്തിയ പരിസ്ഥിതി പ്രവര്‍ത്തകരെ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താനും കൈക്കൂലി നല്‍കി ഒതുക്കാനും കര്‍ത്തയ്‌ക്ക് സാധിച്ചു. സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് ഈ കേസും അന്വേഷിക്കുന്നുണ്ട്. സിഐടിയു നേതാവും, വ്യവസായ മന്ത്രിയുമായിരുന്ന എളമരം കരീം 2010 ൽ പത്മശ്രീയ്‌ക്കായി ശുപാർശ ചെയ്തയാളാണ് ശശിധരൻ കർത്ത .
















