Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

വെള്ളിവെളിച്ചം കെടുത്തരുത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2017, 07:45 am IST
inVicharam

ചലച്ചിത്ര മേഖലയില്‍ ഉരുണ്ടുകൂടിയ പ്രശ്‌നങ്ങള്‍ മലവെള്ളപ്പാച്ചില്‍ പോലെയായിരിക്കുന്നു. ഒരു നടിക്കു നേരെ നടന്ന പീഡന സംഭവം ആദ്യം അണിയറയില്‍ മാത്രം ഒതുങ്ങിപ്പോകുന്ന അവസ്ഥയുണ്ടായിരുന്നു. ഒരു നടനു നേരെ ആരോപണങ്ങള്‍ ഉന്നയിച്ച് തേജോവധം ചെയ്യുകയാണെന്നുവരെ ‘അമ്മ’ സംഘടനയിലെ ചിലര്‍ മാധ്യമങ്ങള്‍ക്കു നേരെ വിരല്‍ചൂണ്ടിയിരുന്നു.

അതില്‍ ജനപ്രതിനിധികള്‍ വരെ ഉണ്ടായി എന്നത് കേരള മനസ്സാക്ഷിയെ ഞെട്ടിച്ചു. ഇരയ്‌ക്കൊപ്പമല്ല ചലച്ചിത്ര മേഖലയിലെ സംഘടനയെന്നും വേട്ടക്കാരനൊപ്പം ആഹ്ലാദിക്കുകയാണെന്നുമുള്ള വികാരം പൊതുവെ ഉയര്‍ന്നുവരാന്‍ ഇതു വഴിവെച്ചു.

എന്നാല്‍ സംഭവഗതികള്‍ ഒന്നൊന്നായി മാറിമറിയുകയും പ്രിയങ്കരനായ നടന്‍ തന്നെ അറസ്റ്റിലാവുകയും ചെയ്തു.

ദിലീപ് എന്ന നടനുവേണ്ടി ആക്രോശത്തോടെ രംഗത്തുവന്ന സകലര്‍ക്കും ഇനി ഉറക്കമില്ലാത്ത രാവുകള്‍ സമ്മാനിക്കുന്ന വിധത്തിലാണ് അന്തരീക്ഷം മാറിയിരിക്കുന്നത്. വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ ഒരു യുവനടിയെ കൊല്ലാക്കൊലയ്‌ക്കു സമാനമായ രീതിയില്‍ പീഡിപ്പിക്കാന്‍ ഒരു കലാകാരന്‍ തയാറായി എന്നത് മലയാളികള്‍ക്ക് മൊത്തം അപമാനമായിരിക്കുന്നു.

ചലച്ചിത്രമേഖലയില്‍ എല്ലാം നല്ല നിലയ്‌ക്ക് പോവുന്നുവെന്ന വിശ്വാസം ആര്‍ക്കുമില്ല. മറ്റെല്ലാ മേഖലയിലും ഏറിയും കുറഞ്ഞും നടക്കുന്നതുപോലെയുള്ള സംഭവങ്ങള്‍ ഈ മേഖലയിലുമുണ്ട്. അത് വളരെ ശക്തമാണെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുന്നു എന്നു മാത്രം.

വെള്ളിവെളിച്ചത്തിലെ കാര്യങ്ങള്‍ ജനങ്ങള്‍ക്ക് കൂടുതല്‍ താല്‍പ്പര്യമുള്ളതിനാല്‍ അതിലെ ഓരോ ചലനത്തിനും പൊടിപ്പും തൊങ്ങലും ചാര്‍ത്തുക സ്വാഭാവികം. എന്നാല്‍ ഒരു നടന്‍ തികഞ്ഞ ക്രിമിനല്‍ ബുദ്ധിയോടെ പെരുമാറുന്ന സാഹചര്യം ആര്‍ക്കും ഉള്‍ക്കൊള്ളാനാവുന്നതായിരുന്നില്ല.

നേരത്തെ സംഭവഗതികളുടെ തുടക്കത്തില്‍ മുഖ്യമന്ത്രി തന്നെ ഇതിന്റെ പിന്നില്‍ ഗൂഢാലോചനയൊന്നുമില്ല എന്ന് പറഞ്ഞത് വ്യാപകമായ പ്രതിഷേധം വിളിച്ചുവരുത്തിയിരുന്നു. ഒടുവില്‍ കുറ്റവാളികള്‍ ഒന്നൊന്നായി വെളിച്ചത്തു വന്നു.

ഇക്കാര്യത്തില്‍ കേരള പൊലീസ് തന്ത്രപരമായ നീക്കങ്ങള്‍ തന്നെയാണ് നടത്തിയിരിക്കുന്നത്. അതില്‍ അവര്‍ക്ക് അഭിമാനിക്കാം. വിവിധ വകുപ്പുകള്‍ പ്രകാരം ശിക്ഷ കിട്ടുകയാണെങ്കില്‍ ഏതാണ്ട് 20 വര്‍ഷക്കാലം നടന് ജയിലഴികള്‍ക്കുള്ളില്‍ കഴിയേണ്ടിവരും. ഐപിസി 376, 411, 120 ബി, 342, 366 വകുപ്പുകള്‍ അനുസരിച്ചാണ് ദിലീപിനെതിരെ കേസെടുത്തിരിക്കുന്നത്.

ഇപ്പോള്‍ പതിനൊന്നാം പ്രതിയാണെങ്കിലും പുതിയ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുന്നതോടെ സുനിക്ക് പിന്നില്‍ രണ്ടാം പ്രതിയാവും ദിലീപ്. രണ്ടാഴ്ചത്തേക്ക് അദ്ദേഹത്തെ റിമാന്‍ഡ് ചെയ്തിട്ടുമുണ്ട്. ചലച്ചിത്ര മേഖലയില്‍ മാഫിയകള്‍ എങ്ങനെ സൈ്വരവിഹാരം ചെയ്യുന്നുവെന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്. ഒരാള്‍ നിയമത്തിന്റെ പിടിയില്‍ പെട്ടതോടെ ആ മേഖല പൂര്‍ണമായി കുറ്റവിമുക്തമായി എന്നു കരുതാനാവില്ല.

അതിനെക്കാള്‍ കൊടിയ ക്രിമിനലുകള്‍ അണിയറയില്‍ പൂച്ചയെപ്പോലെ ഉറങ്ങുന്നുണ്ടാവാം. ഏതായാലും ഇതൊരു നല്ല അവസരമായി ‘അമ്മ’ എടുത്താല്‍ മക്കളൊക്കെ നന്നായി വളരും. ഇല്ലെങ്കില്‍ ഇത്തരത്തിലുള്ള വമ്പന്‍ കേസുകളുമായി മുന്നോട്ടുപോകാം. ദിലീപിനെ അമ്മയുടെ അംഗത്വത്തില്‍ നിന്ന് ഒഴിവാക്കിയത് സ്വാഭാവികം. പീഡിപ്പിക്കപ്പെട്ടയാളും പീഡകനും ‘അമ്മ’യുടെ മക്കളായതിനാല്‍ രക്ഷിക്കലും ഒരു ബാധ്യത തന്നെയായി കരുതി മുന്നോട്ടുപോകില്ല എന്ന് പ്രതീക്ഷിക്കാം.

പുതിയ സംഭവഗതികള്‍ക്കു പിന്നില്‍, കണ്ണീരുവീണ ഒട്ടേറെ കലാകാരന്മാരുടെ ശാപമുണ്ടെന്ന് ബന്ധപ്പെട്ടവര്‍ ഓര്‍ക്കണം. ധാര്‍ഷ്ട്യത്തിന്റെ മുള്ളുവടികൊണ്ട് തിലകന്‍ ഉള്‍പ്പെടെയുള്ളവരെ തല്ലി ചോര തെറിപ്പിച്ചവര്‍ ചരിത്രത്തിലേക്കൊരു തിരിഞ്ഞുനോട്ടം നടത്തണം. എന്തിനും പോന്ന അവകാശമല്ല ചലച്ചിത്രമേഖലയിലെ സാന്നിധ്യമെന്ന് അതിലെ ഓരോ കലാകാരനും മനസ്സിലാക്കണം.

ആ മേഖലയിലാകെ പടര്‍ന്നു പിടിച്ചിരിക്കുന്ന ക്യാന്‍സറിനുള്ള റേഡിയേഷന്‍ ചികിത്സയായി ഈ കേസിനെ കണ്ടാല്‍ നന്മയുടെ വഴിയിലൂടെ യാത്ര ചെയ്യാം. അതല്ലെങ്കില്‍ ”വെല്‍കം ടു സെന്‍ട്രല്‍ ജയില്‍” എന്ന ചലച്ചിത്രത്തിന്റെ പേര് അന്വര്‍ത്ഥമാവും. ദിലീപിന് അറം പറ്റാനിടയായതും ആ പേര് തന്നെ. ചലച്ചിത്ര മേഖലയിലെ കള്ളനാണയങ്ങളെയും ക്രിമിനലുകളെയും തുടച്ചു നീക്കി അവിടെ യഥാര്‍ഥ വെള്ളിവെളിച്ചം പരക്കാന്‍ ഈ കേസും തുടര്‍ നടപടികളും ഇടവരുത്തട്ടെ എന്നാണ് കേരളത്തിന്റെ പ്രാര്‍ത്ഥന.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)
India

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

Kerala

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

Kerala

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

Kerala

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

Kerala

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

പുതിയ വാര്‍ത്തകള്‍

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

കവിത ചൊല്ലിയതിനും കമന്‌റിട്ടതിനും വരെ കേസെടുക്കുന്ന രീതി നിരുല്‍സാഹപ്പെടുത്തണമെന്ന് ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍

ഗൂഗിള്‍ പേ വഴി ചെയ്യാന്‍ വൈകി, യാത്രക്കാരനെ മര്‍ദ്ദിച്ച് പുറത്തുതള്ളിയ കണ്ടക്ടറെ കണ്ടെത്താനായില്ല

സാമ്പത്തിക ക്രമക്കേട് : അഡീഷണല്‍ ലേബര്‍ കമ്മീഷണറെ സസ്‌പെന്‍ഡ് ചെയ്തു

വിദ്യാര്‍ത്ഥികളുമായി തന്റെ ജീവിതത്തിലെ വിജയരഹസ്യം പങ്കുവെച്ച് ടാറ്റ ചെയര്‍മാന്‍ എൻ. ചന്ദ്രശേഖരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.