Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

വെള്ളിവെളിച്ചം കെടുത്തരുത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2017, 07:45 am IST
in Vicharam

ചലച്ചിത്ര മേഖലയില്‍ ഉരുണ്ടുകൂടിയ പ്രശ്‌നങ്ങള്‍ മലവെള്ളപ്പാച്ചില്‍ പോലെയായിരിക്കുന്നു. ഒരു നടിക്കു നേരെ നടന്ന പീഡന സംഭവം ആദ്യം അണിയറയില്‍ മാത്രം ഒതുങ്ങിപ്പോകുന്ന അവസ്ഥയുണ്ടായിരുന്നു. ഒരു നടനു നേരെ ആരോപണങ്ങള്‍ ഉന്നയിച്ച് തേജോവധം ചെയ്യുകയാണെന്നുവരെ ‘അമ്മ’ സംഘടനയിലെ ചിലര്‍ മാധ്യമങ്ങള്‍ക്കു നേരെ വിരല്‍ചൂണ്ടിയിരുന്നു.

അതില്‍ ജനപ്രതിനിധികള്‍ വരെ ഉണ്ടായി എന്നത് കേരള മനസ്സാക്ഷിയെ ഞെട്ടിച്ചു. ഇരയ്‌ക്കൊപ്പമല്ല ചലച്ചിത്ര മേഖലയിലെ സംഘടനയെന്നും വേട്ടക്കാരനൊപ്പം ആഹ്ലാദിക്കുകയാണെന്നുമുള്ള വികാരം പൊതുവെ ഉയര്‍ന്നുവരാന്‍ ഇതു വഴിവെച്ചു.

എന്നാല്‍ സംഭവഗതികള്‍ ഒന്നൊന്നായി മാറിമറിയുകയും പ്രിയങ്കരനായ നടന്‍ തന്നെ അറസ്റ്റിലാവുകയും ചെയ്തു.

ദിലീപ് എന്ന നടനുവേണ്ടി ആക്രോശത്തോടെ രംഗത്തുവന്ന സകലര്‍ക്കും ഇനി ഉറക്കമില്ലാത്ത രാവുകള്‍ സമ്മാനിക്കുന്ന വിധത്തിലാണ് അന്തരീക്ഷം മാറിയിരിക്കുന്നത്. വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ ഒരു യുവനടിയെ കൊല്ലാക്കൊലയ്‌ക്കു സമാനമായ രീതിയില്‍ പീഡിപ്പിക്കാന്‍ ഒരു കലാകാരന്‍ തയാറായി എന്നത് മലയാളികള്‍ക്ക് മൊത്തം അപമാനമായിരിക്കുന്നു.

ചലച്ചിത്രമേഖലയില്‍ എല്ലാം നല്ല നിലയ്‌ക്ക് പോവുന്നുവെന്ന വിശ്വാസം ആര്‍ക്കുമില്ല. മറ്റെല്ലാ മേഖലയിലും ഏറിയും കുറഞ്ഞും നടക്കുന്നതുപോലെയുള്ള സംഭവങ്ങള്‍ ഈ മേഖലയിലുമുണ്ട്. അത് വളരെ ശക്തമാണെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുന്നു എന്നു മാത്രം.

വെള്ളിവെളിച്ചത്തിലെ കാര്യങ്ങള്‍ ജനങ്ങള്‍ക്ക് കൂടുതല്‍ താല്‍പ്പര്യമുള്ളതിനാല്‍ അതിലെ ഓരോ ചലനത്തിനും പൊടിപ്പും തൊങ്ങലും ചാര്‍ത്തുക സ്വാഭാവികം. എന്നാല്‍ ഒരു നടന്‍ തികഞ്ഞ ക്രിമിനല്‍ ബുദ്ധിയോടെ പെരുമാറുന്ന സാഹചര്യം ആര്‍ക്കും ഉള്‍ക്കൊള്ളാനാവുന്നതായിരുന്നില്ല.

നേരത്തെ സംഭവഗതികളുടെ തുടക്കത്തില്‍ മുഖ്യമന്ത്രി തന്നെ ഇതിന്റെ പിന്നില്‍ ഗൂഢാലോചനയൊന്നുമില്ല എന്ന് പറഞ്ഞത് വ്യാപകമായ പ്രതിഷേധം വിളിച്ചുവരുത്തിയിരുന്നു. ഒടുവില്‍ കുറ്റവാളികള്‍ ഒന്നൊന്നായി വെളിച്ചത്തു വന്നു.

ഇക്കാര്യത്തില്‍ കേരള പൊലീസ് തന്ത്രപരമായ നീക്കങ്ങള്‍ തന്നെയാണ് നടത്തിയിരിക്കുന്നത്. അതില്‍ അവര്‍ക്ക് അഭിമാനിക്കാം. വിവിധ വകുപ്പുകള്‍ പ്രകാരം ശിക്ഷ കിട്ടുകയാണെങ്കില്‍ ഏതാണ്ട് 20 വര്‍ഷക്കാലം നടന് ജയിലഴികള്‍ക്കുള്ളില്‍ കഴിയേണ്ടിവരും. ഐപിസി 376, 411, 120 ബി, 342, 366 വകുപ്പുകള്‍ അനുസരിച്ചാണ് ദിലീപിനെതിരെ കേസെടുത്തിരിക്കുന്നത്.

ഇപ്പോള്‍ പതിനൊന്നാം പ്രതിയാണെങ്കിലും പുതിയ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുന്നതോടെ സുനിക്ക് പിന്നില്‍ രണ്ടാം പ്രതിയാവും ദിലീപ്. രണ്ടാഴ്ചത്തേക്ക് അദ്ദേഹത്തെ റിമാന്‍ഡ് ചെയ്തിട്ടുമുണ്ട്. ചലച്ചിത്ര മേഖലയില്‍ മാഫിയകള്‍ എങ്ങനെ സൈ്വരവിഹാരം ചെയ്യുന്നുവെന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്. ഒരാള്‍ നിയമത്തിന്റെ പിടിയില്‍ പെട്ടതോടെ ആ മേഖല പൂര്‍ണമായി കുറ്റവിമുക്തമായി എന്നു കരുതാനാവില്ല.

അതിനെക്കാള്‍ കൊടിയ ക്രിമിനലുകള്‍ അണിയറയില്‍ പൂച്ചയെപ്പോലെ ഉറങ്ങുന്നുണ്ടാവാം. ഏതായാലും ഇതൊരു നല്ല അവസരമായി ‘അമ്മ’ എടുത്താല്‍ മക്കളൊക്കെ നന്നായി വളരും. ഇല്ലെങ്കില്‍ ഇത്തരത്തിലുള്ള വമ്പന്‍ കേസുകളുമായി മുന്നോട്ടുപോകാം. ദിലീപിനെ അമ്മയുടെ അംഗത്വത്തില്‍ നിന്ന് ഒഴിവാക്കിയത് സ്വാഭാവികം. പീഡിപ്പിക്കപ്പെട്ടയാളും പീഡകനും ‘അമ്മ’യുടെ മക്കളായതിനാല്‍ രക്ഷിക്കലും ഒരു ബാധ്യത തന്നെയായി കരുതി മുന്നോട്ടുപോകില്ല എന്ന് പ്രതീക്ഷിക്കാം.

പുതിയ സംഭവഗതികള്‍ക്കു പിന്നില്‍, കണ്ണീരുവീണ ഒട്ടേറെ കലാകാരന്മാരുടെ ശാപമുണ്ടെന്ന് ബന്ധപ്പെട്ടവര്‍ ഓര്‍ക്കണം. ധാര്‍ഷ്ട്യത്തിന്റെ മുള്ളുവടികൊണ്ട് തിലകന്‍ ഉള്‍പ്പെടെയുള്ളവരെ തല്ലി ചോര തെറിപ്പിച്ചവര്‍ ചരിത്രത്തിലേക്കൊരു തിരിഞ്ഞുനോട്ടം നടത്തണം. എന്തിനും പോന്ന അവകാശമല്ല ചലച്ചിത്രമേഖലയിലെ സാന്നിധ്യമെന്ന് അതിലെ ഓരോ കലാകാരനും മനസ്സിലാക്കണം.

ആ മേഖലയിലാകെ പടര്‍ന്നു പിടിച്ചിരിക്കുന്ന ക്യാന്‍സറിനുള്ള റേഡിയേഷന്‍ ചികിത്സയായി ഈ കേസിനെ കണ്ടാല്‍ നന്മയുടെ വഴിയിലൂടെ യാത്ര ചെയ്യാം. അതല്ലെങ്കില്‍ ”വെല്‍കം ടു സെന്‍ട്രല്‍ ജയില്‍” എന്ന ചലച്ചിത്രത്തിന്റെ പേര് അന്വര്‍ത്ഥമാവും. ദിലീപിന് അറം പറ്റാനിടയായതും ആ പേര് തന്നെ. ചലച്ചിത്ര മേഖലയിലെ കള്ളനാണയങ്ങളെയും ക്രിമിനലുകളെയും തുടച്ചു നീക്കി അവിടെ യഥാര്‍ഥ വെള്ളിവെളിച്ചം പരക്കാന്‍ ഈ കേസും തുടര്‍ നടപടികളും ഇടവരുത്തട്ടെ എന്നാണ് കേരളത്തിന്റെ പ്രാര്‍ത്ഥന.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

നീറ്റ് ചോർച്ചയിൽ മൂന്നു മാസത്തിൽ വിധി; പുതിയ നിയമം വരുന്നു-10 വർഷം തടവ് ശിക്ഷ, 10 കോടി പിഴ

India

സിജെപിയുടെ രണ്ട് ആവശ്യങ്ങൾ അംഗീകരിച്ച് കേന്ദ്രം; നാളെ വൈകിട്ട് 3.30ന് വീണ്ടും ചർച്ച

ഹിന്ദു ഐക്യവേദി പ്രവർത്തകർ ഊരൂമൂപ്പനുമായി കൂടിക്കാഴ്ച നടത്തുന്നു
Kerala

ഭീഷണി, ബലപ്രയോഗം, കൈയേറ്റ ശ്രമം; മതംമാറ്റ ലോബികള്‍ കാടുകയറുന്നു, അനുവദിക്കില്ലെന്ന് ഹിന്ദു സംഘടന നേതാക്കള്‍

Kerala

ശബരിമല തന്ത്രിയാകാൻ ബ്രഹ്മദത്തൻ യോഗ്യൻ; തീരുമാനം വിദഗ്ധ സമിതിയുടേത്, തീരുമാനം നാളത്തെ ബോർഡ് യോഗത്തിൽ

India

ജന്തർ മന്തറിലെ സിജെപി പ്രക്ഷോഭത്തിൽ നിന്ന് വിദ്യാർത്ഥികൾ വിട്ടുനിൽക്കണമെന്ന് ജെഎൻയു, ലംഘിക്കുന്നവർക്കെതിരെ അച്ചടക്ക, നിയമ നടപടികൾ

പുതിയ വാര്‍ത്തകള്‍

വന്ദേമാതരം തടസപ്പെടുത്തിയാൽ മൂന്നുവർഷം വരെ തടവുശിക്ഷ; ബില്ല് രാജ്യസഭയിൽ അവതരിപ്പിച്ച് കേന്ദ്ര സർക്കാർ

കേരളം ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തൊഴിലില്ലായ്‌മയിലൂടെ കടന്നുപോകുമ്പോൾ മുഖ്യമന്ത്രി ദൽഹിയിൽ പോയി പ്രതിഷേധിക്കുന്നു: രാജീവ് ചന്ദ്രശേഖർ

എനിക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട് , എന്റെ ഇഷ്ടനിറം കാവി ; മോദിയുടെ പ്രസ്താവന സ്റ്റാറ്റസാക്കി പേളി മാണി

സാംസ്കാരികപ്രവർത്തകർ അരാജക വാദികളുടെ കുഴലൂത്തുകാരാകരുത്: തപസ്യ

മോദിയെ ഉപദേശിക്കാൻ മാത്രം ഒരു ബംഗ്ലാദേശിയും വളർന്നിട്ടില്ല ; ദൽഹിയിലെ വിദ്യാർത്ഥി പ്രതിഷേധങ്ങളെ നേരിടാൻ താരിഖ് റഹ്മാന്റെ ഉപദേശം ആവശ്യമില്ല

400 കിലോമീറ്റർ വരെ ദൂരെയുള്ള ശത്രു യുദ്ധവിമാനങ്ങളെ ഭസ്മമാക്കും ; ചൈനയെയും പാകിസ്ഥാനെയും അമ്പരപ്പിച്ച് ഡിആർഡിഒയുടെ ദീർഘദൂര മിസൈൽ

ബലൂചിസ്ഥാനിലെ ബി‌എൽ‌എയിൽ നാശം വിതയ്‌ക്കാനൊരുങ്ങി പാകിസ്ഥാൻ സൈന്യം ; ഇന്ത്യയ്‌ക്കെതിരെ വിരൽ ചൂണ്ടി മുനീറിന്റെ പുതിയ ഭീഷണി

നീറ്റ് മാത്രമല്ല പ്രശ്നം , 65 വയസ്സിലും , 75 വയസ്സിലും പൈസ ഭ്രാന്ത് മൂത്ത് റിട്ടയർ ആകാതെ കഷ്ടപ്പെട്ട് അഭിനയിക്കുന്ന ഈ പ്രമുഖർ യുവാക്കൾക്ക് പാര അല്ലേ

‘ നമ്മൾ കേരളക്കാരല്ലേ തെറ്റ് പറ്റിയാൽ ക്ഷമിച്ചൂടെ ‘ ; പാർലമെന്റ് കത്തിക്കണമെന്ന് പറഞ്ഞ മലയാളി വ്ലോഗർ മുഹമ്മദ് അനസ് മാപ്പ് പറഞ്ഞ് നിലവിളിച്ച് രംഗത്ത്

വട്ടിയൂര്‍ക്കാവില്‍ ഹലാല്‍ തീണ്ടിയ വികസനം; അലൈമെന്റ് മാറ്റാനായി വഖബ് ബോര്‍ഡിനെ കക്ഷിയാക്കിയത് കെ. മുരളീധരന്റെ ഗൂഢാലോചന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.