തൊടുപുഴ: കെഎസ്യു സിവില്‍ സ്റ്റേഷന് മാര്‍ച്ച് അക്രമസക്തമായതോടെ നഗരം കുരതിക്കളമായി. ഒരു മണിക്കൂറിലധികം പോലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം നഗരത്തില്‍ നിലനിന്നു. ഇതോടെ മണിക്കൂറകളോളം ഇടുക്കി റോഡ്, പാലാ റോഡ് , അമ്പലം ബൈപ്പാസ് എന്നിവിടങ്ങിള്‍ ഗതാഗതം തടസ്സപ്പെട്ടു. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സ്വാശ്രയ കോളേജ് പ്രശ്നത്തില്‍ കെഎസ്യു മാര്‍ച്ച് നടന്നത്. ഇത് ഗാന്ധി സ്ക്വയറിന് സമീപം പാലത്തില്‍ വച്ച് പോലീസ് തടയുകയായിരുന്നു. സംഘടിച്ചെത്തിയ പ്രവര്‍ത്തകര്‍ ബാരിക്കേട് തകര്‍ക്കാന്‍ ശ്രമിച്ചതോടെ പോലീസ് മറ്റ് വശങ്ങളില് നിന്നും പ്രവര്‍ത്തകരെ വളഞ്ഞിട്ട് തല്ലുകയായിരുന്നു. സിഐ എന്‍ ജി ശ്രീമോന് തെരഞ്ഞ് പിടിച്ച് പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാനെത്തിയ ജാഫര്‍ഖാന്‍ മുഹമ്മദിനെ ആക്രമിച്ചതായാണ് കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണം.
ഡിവൈഎസ്പിയും എസ്ഐയും തടയാന്‍ ശ്രമിച്ചെങ്കിലും സിഐ ഇതെല്ലാം തട്ടി മാറ്റുകയായിരുന്നു. പോലീസ് മുന്‍കൂട്ടി ആക്രമണം നടത്താന്‍ നിശ്ചയിച്ചിരുന്നതായും ഇതിന് വേണ്ട എല്ലാ സജ്ജികരണങ്ങളും ഒരുക്കിയിരുന്നതായും ആരോപണം ഉയരുന്നുണ്ട്. വെകിട്ട് ഹര്‍ത്താല്‍ പ്രഖ്യാപിച്ച ശേഷം നടത്തിയ പ്രകടനത്തിലും പോലീസ് സ്റ്റേഷന് മുന്നില്‍ വച്ച് ചെറിയ തോതില്‍ ഉന്തും തള്ളും ഉണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: