കോഴിക്കോട്: പേരാമ്പ്ര ചെമ്പനോടയില്‍ കര്ഷകന് ആത്മഹത്യചെയ്തതിന്റെ പേരില്‍ വില്ലേജ് ഓഫീസ് ജീവനക്കാരന്റെ പേരില്‍ ആത്മഹത്യാ പ്രേരണാകുറ്റത്തിന് കേസെടുത്ത് ജയിലിലടച്ച് അപലപനീയമാണെന്ന് കേരള എന്‍ജിഒ സംഘ് ജില്ലാ പ്രവര്‍ത്തക കണ്വെന്ഷന് അഭിപ്രായപ്പെട്ടു.
നയപരമായ ഉറച്ച തീരുമാനം സര്‍ക്കാരില്‍ നിന്ന് ഇല്ലാത്തതാണ് കര്‍ഷകന്റെ ആത്മഹത്യയിലേക്ക് നയിച്ചത്. ജീവനക്കാരെ ബലിയാടാക്കി ഉത്തരവാദിത്ത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനുള്ള നീക്കമാണ് സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നത്.
ഒരു വില്ലേജ് ഓഫീസില്‍ നടന്ന ഒറ്റപ്പെട്ട സംഭവത്തിന്റെ പേരില്‍ റവന്യൂ വകുപ്പിലെ ജീവനക്കാരെ മുഴുവന്‍ അഴിമതിക്കാരായിചിത്രീകരിക്കാനുള്ള നീക്കത്തില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്മാറണമെന്നും കണ്വെന്ഷന് ആവശ്യപ്പെട്ടു.
കണ്വെന്ഷന് എന്‍ജിഒ സംഘ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ബാലാമണി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജോയിന്റ് സെക്രട്ടറി ടി. ദേവാനന്ദന്, സംസ്ഥാ ന കമ്മറ്റി അംഗങ്ങളായ എന്‍.ബിജു, കെ.ഒ. നാരായണന്, എസ്. മനോജ് കുമാര്‍, ജില്ലാ ഭാരവാഹികളായ പി.കെ. ഷാജി, പി. അജിത്ത് കുമാര്‍, പി. ശശികുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
ജില്ലാ പ്രസിഡന്റ് സി. രഘുനാഥന് അദ്ധ്യക്ഷത വഹിച്ചു. പി.കെ. അനുജിത്ത് സ്വാഗതവും യു. സതീഷ്കുമാര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: