Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തന്റെ ജീവന്‍ അപകടത്തിലാണെന്ന് ആരിഫ് ഹുസൈന്‍, ഇസ്ലാമിനെ വിമര്‍ശിക്കുന്നതിനാല്‍ തന്നെ തീര്‍ക്കാന്‍ മീഡിയവണ്‍ ശ്രമമെന്ന് ആരിഫ് ഹുസൈന്‍

മീഡിയവണ്‍ ചാനലില്‍ അവതരിപ്പിച്ച രണ്ട് പരിപാടികളും മുസ്ലിങ്ങളെ തനിക്കെതിരെ പ്രകോപിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് ആരിഫ് ഹുസൈന്‍ പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2026, 05:56 pm IST
inKerala

കോഴിക്കോട്: മീഡിയവണ്‍ എന്ന ചാനല്‍ തന്നെ മുസ്ലിം വിരോധിയായി ചിത്രീകരിച്ച് ജിഹാദി ആഹ്വാനം നടത്തിയെന്നും തന്റെ ജീവന്‍ അപകടത്തിലാണെന്നും ആരിഫ് ഹുസൈന്‍. ചേകന്നൂര്‍ മൗലവിയുടെയോ പ്രൊഫ. ടി.ജെ.ജോസഫിനെയോ പോലെ തന്നെ ശാരീരികമായി ആക്രമിക്കാന്‍ സാധ്യതയുണ്ടെന്നും രക്ഷിക്കണമെന്നും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി സതീശന്‍, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവര്‍ക്കെതിരെ പരാതി നല്‍കി.

“ഞാന്‍ ജനിച്ചത് മുസ്ലിം കുടുംബത്തിലാണ്. എനിക്ക് മുസ്ലിങ്ങളോടുള്ള വിരോധം കൊണ്ടല്ല. ഞാന്‍ എക്സ് മുസ്ലിം ആയത്. അതിലെ സ്ത്രീകളോടുള്ള വിരുദ്ധതയും അടിമത്ത അനുകൂല അധ്യാപനങ്ങളുമാണ് എന്നെ ഇതില്‍ നിന്നും മാറ്റിയത്. ഇസ്സാമിനെയും ജിഹാദിസത്തെയുമാണ് ഞാന്‍ എതിര്‍ത്തത്. പക്ഷെ ഇതിനെ ഇസ്ലാമോഫോബിയ, മുസ്ലിം വിരോധം എന്നിങ്ങനെ മുദ്രകുത്തുന്നത് പഴയ ഇസ്ലാമിക ജിഹാദി തന്ത്രമാണ്. ലോകമാകെ ഇസ്ലാമിനെ വിമര്‍ശിക്കുന്നവരെ ഇല്ലാതാക്കുന്ന അതേ ഫോര്‍മുല. “- ആരിഫ് ഹുസൈന്‍ പറയുന്നു. ജമാ അത്തെ ഇസ്ലാമിയുടെ ചാനലാണ് മീ‍‍ഡിയ വണ്‍ ചാനല്‍.

താന്‍ മുസ്ലിംവിരോധിയാണെന്ന ധാരണ മുസ്ലിങ്ങള്‍ക്കിടയില്‍ ഉണര്‍ത്താന്‍ അളന്നുമുറിച്ച വാദമുഖങ്ങള്‍ നിരത്തുന്നതായിരുന്നു മീഡിയാവണ്ണിന്റെ ഈ പരിപാടി. ഈയിടെ മീഡിയവണ്‍ ചാനലില്‍ അവതരിപ്പിച്ച രണ്ട് പരിപാടികളും മുസ്ലിങ്ങളെ തനിക്കെതിരെ പ്രകോപിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് ആരിഫ് ഹുസൈന്‍ പറഞ്ഞു എക്സില്‍ പങ്കുവെച്ച പോസ്റ്റിലാണ് ആരിഫ് ഹുസൈന്‍ ഇക്കാര്യം അവതരിപ്പിച്ചിരിക്കുന്നത്. തനിക്ക് സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രിയേയും ആഭ്യന്തരമന്ത്രിയേയും സമീപിച്ചിരിക്കുന്നത്.

ആരിഫ് ഹുസൈന്റെ കോയ കോളിംഗ് എന്ന പരിപാടി മലപ്പുറത്ത് സംഘടിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ കാല്‍വെട്ടുമെന്ന ഭീഷണിയുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് പരിപാടി നടക്കേണ്ട കെട്ടിടം നല്‍കാന്‍ ഉടമ വിസമ്മതിച്ചു. പിന്നീട് ഈ പരിപാടി കോഴിക്കോട് നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. പക്ഷെ ഇപ്പോള്‍ ആ പരിപാടിയില്‍ നടക്കേണ്ട ഇന്‍റര്‍വ്യൂ സെഷനില്‍ പങ്കെടുക്കേണ്ട മുസ്ലിം വനിതകള്‍ പരിപാടിയില്‍ നിന്നും പിന്‍മാറിയതായി അറിയിക്കുകയായിരുന്നു. പരിപാടി നടക്കാന്‍ രണ്ടാഴ്ച അവശേഷിക്കെയാണ് ഈ സംഭവം. ഇതോടെ ആരിഫ് ഹുസൈനെതിരെ ആസൂത്രിത നീക്കം നടക്കുന്നുവെന്നാണ് കരുതപ്പെടുന്നത്.

അതിന് പിന്നാലെയാണ് ഈയിടെ മീഡിയവണ്‍ ചാനലില്‍ ആരിഫ് ഹുസൈനെതിരെ പരസ്യമായ കലാപാഹ്വാനം പരിപാടി അവതരിപ്പിച്ച ജേണലിസ്റ്റുകള്‍ നടത്തുന്നത്. തനിക്കെതിരെ ജിഹാദി ആഹ്വാനം നടത്തുകയുമാണ് മീഡിയവണ്‍ ചാനലിലെ ഈ പരിപാടി. തനിക്കെതിരെ ഉണ്ടാകാനിടയുള്ള തീവ്രവാദ ആക്രമണങ്ങള്‍ക്ക് മാനസികവും സാമൂഹികവുമായ ന്യായീകരണം ഒരുക്കുന്നതായിരുന്നു മീഡിയ വണ്ണിന്റെ പുതിയ വീഡിയോകളെന്നും ആരിഫ് ഹുസൈന്‍ പറയുന്നു. .തനിക്ക് ചേകന്നൂര്‍ മൗലവിയെപ്പോലെ തന്നെ വധിക്കാനോ, ടി.ജെ. ജോസഫിനെപ്പോലെ തന്നെ ശാരീരികമായി ആക്രമിക്കാനും സാധ്യതയുണ്ടെന്ന് ആരിഫ് ഹുസൈന്‍ ഈ പരിപാടിയില്‍ പറയുന്നു.

.ഇസ്ലാം മതത്തിലെ പിന്തിരിപ്പന്‍ ആശയങ്ങളേയും സ്ത്രീവിരുദ്ധ സ്വഭാവത്തേയും ജിഹാദിസത്തെയും വിമര്‍ശിക്കുന്ന തന്നെപ്പോലുള്ള എക്‌സ്-മുസ്ലിം ശബ്ദങ്ങളെ മുസ്ലിം വിരോധികളാക്കി ചിത്രീകരിച്ച്‌ സമൂഹത്തിന് മുന്നില്‍ വില്ലന്മാരാക്കാനാണ് ഈ വീഡിയോകളിലൂടെ ശ്രമിക്കുന്നതെന്ന് ആരിഫ് ഹുസൈന്‍ പറയുന്നു.

“ഇസ്ലാമിക തീവ്രവാദത്തെ വിമര്‍ശിക്കുന്നത് മുസ്ലിം സമൂഹത്തെ കുറ്റവാളികളാക്കാനല്ല. അത് മീഡിയവണ്ണിന് മനസ്സിലാകാത്തതല്ല. ഇവിടെ ഒരു ഇരട്ടത്താപ്പാണ് കാണുന്നത്.” – ആരിഫ് ഹുസൈന്‍ തെരുവത്ത് പറയുന്നു.

താന്‍ ആക്രമിക്കപ്പെട്ടാല്‍ മീഡിയവണ്‍ ചാനലിന് രക്ഷപ്പെടാനാവില്ല: ആരിഫ് ഹുസൈന്‍
തന്നെ ശാരീരികമായി ആക്രമിക്കുകയോ കൊന്നുകളയുകയോ ചെയ്താല്‍ അതിന് മുസ്ലിങ്ങളെ പ്രകോപിപ്പിച്ച മീഡിയവണ്‍ ചാനലിന് കൈകഴുകാന്‍ ആവില്ലെന്ന് ആരിഫ് ഹുസൈന്‍.

മീഡിയവണ്‍ ടിവി ചാനലിന്റെ പരിപാടി അതീവ ഗൗരവത്തോടെ കാണേണ്ടതുണ്ടെന്ന് ആരിഫ് ഹുസൈന്‍ വ്യക്തമാക്കുന്നു. മതവിമര്‍ശനം നടത്തിയതിന്റെ പേരില്‍ ചേകന്നൂര്‍ മൗലവി ഇല്ലാതാക്കപ്പെട്ടതും, പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയതും പോലുള്ള മുന്‍കാല അനുഭവങ്ങള്‍ കേരളത്തിലുണ്ടെന്ന് അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. ഇതിന് പുറമെ അന്താരാഷ്‌ട്ര തലത്തില്‍ തിയോ വാന്‍ ഗോഗ്, സാമുവല്‍ പാറ്റി എന്നിവര്‍ കൊല്ലപ്പെട്ടതും സല്‍മാന്‍ റുഷ്ദി ആക്രമിക്കപ്പെട്ടതും സമാനമായ സാഹചര്യങ്ങളിലാണെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ആദ്യം വിമര്‍ശകനെ ഒറ്റപ്പെടുത്തുകയും, പിന്നീട് സമൂഹത്തിന്റെ ശത്രുവായി പ്രഖ്യാപിക്കുകയും ചെയ്ത ശേഷമാണ് ഇത്തരം ആക്രമണങ്ങള്‍ നടക്കാറുള്ളത്. നാളെ ഏതെങ്കിലും മതഭ്രാന്തന്‍ മീഡിയവണ്‍ ചാനലിന്റെ ഭാഷ കേട്ട് തന്നെ ആക്രമിച്ചാല്‍, മീഡിയവണ്ണിന് ആ ധാര്‍മ്മിക ഉത്തരവാദിത്വത്തില്‍ നിന്ന് രക്ഷപ്പെടാനാവില്ലെന്ന് ആരിഫ് മുന്നറിയിപ്പ് നല്‍കുന്നു.

Tags: Chopping handsIslamic radicalismDeath threatMedia one channelArif Hussain TheruvathLatest newsJamaate IslamiChekannur MaulaviProf TK Joseph
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

India

75കാരനായ പ്രധാനമന്ത്രിയെ ഒരു യുവാവിനെപ്പോലെ ആസ്വദിച്ച് ജെന്‍സീ കുട്ടികള്‍….ജെന്‍സീയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മോദി

Kerala

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

India

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

India

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

അരുണാചൽ പ്രദേശിൽ പുലർച്ചെ ഭൂചലനം : ആർക്കും അപകടമില്ല

ലഹരിമുക്ത ഭാരതത്തിന് കൃത്യമായ മാര്‍ഗരേഖ

അദ്ധ്യാപനം: കലയും അറിവിനപ്പുറമുള്ള കരുത്തും

ആര്‍. ശങ്കറും സംസ്‌കൃത വിദ്യാഭ്യാസവും

പാക് എയർ-ടു-എയർ മിസൈലുകളെ ഭസ്മമാക്കും : ഇന്ത്യ Su-30 വിമാനങ്ങളെ റഷ്യൻ മിസൈലുകളുമായി സംയോജിപ്പിക്കാൻ പദ്ധതി

രാജ്യത്തെ ഗ്രാമീൺ ബാങ്കുകളിൽ അവസരം; 13,706 ഒഴിവുകള്‍, കേരള ഗ്രാമീണ ബാങ്കിൽ 55 ഒഴിവുകള്‍

ശ്രീകുമാരന്‍ തമ്പി, പി. രാമചന്ദ്രന്‍, ഇ.എന്‍. നന്ദകുമാര്‍, സുരേഷ്.പി. നായര്‍

പ്രൊഫ. എം.പി. മന്മഥന്‍ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്

സിപിഎം വിശാല സംസ്ഥാന സമിതി; വിമര്‍ശനങ്ങള്‍ വെട്ടിനിരത്തിയ കരട് രേഖ തിരുത്തിയേക്കും

ദല്‍ഹിയില്‍ ഹോസ്റ്റല്‍ തകര്‍ന്ന സംഭവം: കെട്ടിട ഉടമയുടെ ഭാര്യയും മകനും അറസ്റ്റില്‍; അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.