Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തന്റെ ജീവന്‍ അപകടത്തിലാണെന്ന് ആരിഫ് ഹുസൈന്‍, ഇസ്ലാമിനെ വിമര്‍ശിക്കുന്നതിനാല്‍ തന്നെ തീര്‍ക്കാന്‍ മീഡിയവണ്‍ ശ്രമമെന്ന് ആരിഫ് ഹുസൈന്‍

മീഡിയവണ്‍ ചാനലില്‍ അവതരിപ്പിച്ച രണ്ട് പരിപാടികളും മുസ്ലിങ്ങളെ തനിക്കെതിരെ പ്രകോപിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് ആരിഫ് ഹുസൈന്‍ പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2026, 05:56 pm IST
in Kerala

കോഴിക്കോട്: മീഡിയവണ്‍ എന്ന ചാനല്‍ തന്നെ മുസ്ലിം വിരോധിയായി ചിത്രീകരിച്ച് ജിഹാദി ആഹ്വാനം നടത്തിയെന്നും തന്റെ ജീവന്‍ അപകടത്തിലാണെന്നും ആരിഫ് ഹുസൈന്‍. ചേകന്നൂര്‍ മൗലവിയുടെയോ പ്രൊഫ. ടി.ജെ.ജോസഫിനെയോ പോലെ തന്നെ ശാരീരികമായി ആക്രമിക്കാന്‍ സാധ്യതയുണ്ടെന്നും രക്ഷിക്കണമെന്നും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി സതീശന്‍, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവര്‍ക്കെതിരെ പരാതി നല്‍കി.

“ഞാന്‍ ജനിച്ചത് മുസ്ലിം കുടുംബത്തിലാണ്. എനിക്ക് മുസ്ലിങ്ങളോടുള്ള വിരോധം കൊണ്ടല്ല. ഞാന്‍ എക്സ് മുസ്ലിം ആയത്. അതിലെ സ്ത്രീകളോടുള്ള വിരുദ്ധതയും അടിമത്ത അനുകൂല അധ്യാപനങ്ങളുമാണ് എന്നെ ഇതില്‍ നിന്നും മാറ്റിയത്. ഇസ്സാമിനെയും ജിഹാദിസത്തെയുമാണ് ഞാന്‍ എതിര്‍ത്തത്. പക്ഷെ ഇതിനെ ഇസ്ലാമോഫോബിയ, മുസ്ലിം വിരോധം എന്നിങ്ങനെ മുദ്രകുത്തുന്നത് പഴയ ഇസ്ലാമിക ജിഹാദി തന്ത്രമാണ്. ലോകമാകെ ഇസ്ലാമിനെ വിമര്‍ശിക്കുന്നവരെ ഇല്ലാതാക്കുന്ന അതേ ഫോര്‍മുല. “- ആരിഫ് ഹുസൈന്‍ പറയുന്നു. ജമാ അത്തെ ഇസ്ലാമിയുടെ ചാനലാണ് മീ‍‍ഡിയ വണ്‍ ചാനല്‍.

താന്‍ മുസ്ലിംവിരോധിയാണെന്ന ധാരണ മുസ്ലിങ്ങള്‍ക്കിടയില്‍ ഉണര്‍ത്താന്‍ അളന്നുമുറിച്ച വാദമുഖങ്ങള്‍ നിരത്തുന്നതായിരുന്നു മീഡിയാവണ്ണിന്റെ ഈ പരിപാടി. ഈയിടെ മീഡിയവണ്‍ ചാനലില്‍ അവതരിപ്പിച്ച രണ്ട് പരിപാടികളും മുസ്ലിങ്ങളെ തനിക്കെതിരെ പ്രകോപിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് ആരിഫ് ഹുസൈന്‍ പറഞ്ഞു എക്സില്‍ പങ്കുവെച്ച പോസ്റ്റിലാണ് ആരിഫ് ഹുസൈന്‍ ഇക്കാര്യം അവതരിപ്പിച്ചിരിക്കുന്നത്. തനിക്ക് സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രിയേയും ആഭ്യന്തരമന്ത്രിയേയും സമീപിച്ചിരിക്കുന്നത്.

ആരിഫ് ഹുസൈന്റെ കോയ കോളിംഗ് എന്ന പരിപാടി മലപ്പുറത്ത് സംഘടിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ കാല്‍വെട്ടുമെന്ന ഭീഷണിയുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് പരിപാടി നടക്കേണ്ട കെട്ടിടം നല്‍കാന്‍ ഉടമ വിസമ്മതിച്ചു. പിന്നീട് ഈ പരിപാടി കോഴിക്കോട് നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. പക്ഷെ ഇപ്പോള്‍ ആ പരിപാടിയില്‍ നടക്കേണ്ട ഇന്‍റര്‍വ്യൂ സെഷനില്‍ പങ്കെടുക്കേണ്ട മുസ്ലിം വനിതകള്‍ പരിപാടിയില്‍ നിന്നും പിന്‍മാറിയതായി അറിയിക്കുകയായിരുന്നു. പരിപാടി നടക്കാന്‍ രണ്ടാഴ്ച അവശേഷിക്കെയാണ് ഈ സംഭവം. ഇതോടെ ആരിഫ് ഹുസൈനെതിരെ ആസൂത്രിത നീക്കം നടക്കുന്നുവെന്നാണ് കരുതപ്പെടുന്നത്.

അതിന് പിന്നാലെയാണ് ഈയിടെ മീഡിയവണ്‍ ചാനലില്‍ ആരിഫ് ഹുസൈനെതിരെ പരസ്യമായ കലാപാഹ്വാനം പരിപാടി അവതരിപ്പിച്ച ജേണലിസ്റ്റുകള്‍ നടത്തുന്നത്. തനിക്കെതിരെ ജിഹാദി ആഹ്വാനം നടത്തുകയുമാണ് മീഡിയവണ്‍ ചാനലിലെ ഈ പരിപാടി. തനിക്കെതിരെ ഉണ്ടാകാനിടയുള്ള തീവ്രവാദ ആക്രമണങ്ങള്‍ക്ക് മാനസികവും സാമൂഹികവുമായ ന്യായീകരണം ഒരുക്കുന്നതായിരുന്നു മീഡിയ വണ്ണിന്റെ പുതിയ വീഡിയോകളെന്നും ആരിഫ് ഹുസൈന്‍ പറയുന്നു. .തനിക്ക് ചേകന്നൂര്‍ മൗലവിയെപ്പോലെ തന്നെ വധിക്കാനോ, ടി.ജെ. ജോസഫിനെപ്പോലെ തന്നെ ശാരീരികമായി ആക്രമിക്കാനും സാധ്യതയുണ്ടെന്ന് ആരിഫ് ഹുസൈന്‍ ഈ പരിപാടിയില്‍ പറയുന്നു.

.ഇസ്ലാം മതത്തിലെ പിന്തിരിപ്പന്‍ ആശയങ്ങളേയും സ്ത്രീവിരുദ്ധ സ്വഭാവത്തേയും ജിഹാദിസത്തെയും വിമര്‍ശിക്കുന്ന തന്നെപ്പോലുള്ള എക്‌സ്-മുസ്ലിം ശബ്ദങ്ങളെ മുസ്ലിം വിരോധികളാക്കി ചിത്രീകരിച്ച്‌ സമൂഹത്തിന് മുന്നില്‍ വില്ലന്മാരാക്കാനാണ് ഈ വീഡിയോകളിലൂടെ ശ്രമിക്കുന്നതെന്ന് ആരിഫ് ഹുസൈന്‍ പറയുന്നു.

“ഇസ്ലാമിക തീവ്രവാദത്തെ വിമര്‍ശിക്കുന്നത് മുസ്ലിം സമൂഹത്തെ കുറ്റവാളികളാക്കാനല്ല. അത് മീഡിയവണ്ണിന് മനസ്സിലാകാത്തതല്ല. ഇവിടെ ഒരു ഇരട്ടത്താപ്പാണ് കാണുന്നത്.” – ആരിഫ് ഹുസൈന്‍ തെരുവത്ത് പറയുന്നു.

താന്‍ ആക്രമിക്കപ്പെട്ടാല്‍ മീഡിയവണ്‍ ചാനലിന് രക്ഷപ്പെടാനാവില്ല: ആരിഫ് ഹുസൈന്‍
തന്നെ ശാരീരികമായി ആക്രമിക്കുകയോ കൊന്നുകളയുകയോ ചെയ്താല്‍ അതിന് മുസ്ലിങ്ങളെ പ്രകോപിപ്പിച്ച മീഡിയവണ്‍ ചാനലിന് കൈകഴുകാന്‍ ആവില്ലെന്ന് ആരിഫ് ഹുസൈന്‍.

മീഡിയവണ്‍ ടിവി ചാനലിന്റെ പരിപാടി അതീവ ഗൗരവത്തോടെ കാണേണ്ടതുണ്ടെന്ന് ആരിഫ് ഹുസൈന്‍ വ്യക്തമാക്കുന്നു. മതവിമര്‍ശനം നടത്തിയതിന്റെ പേരില്‍ ചേകന്നൂര്‍ മൗലവി ഇല്ലാതാക്കപ്പെട്ടതും, പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയതും പോലുള്ള മുന്‍കാല അനുഭവങ്ങള്‍ കേരളത്തിലുണ്ടെന്ന് അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. ഇതിന് പുറമെ അന്താരാഷ്‌ട്ര തലത്തില്‍ തിയോ വാന്‍ ഗോഗ്, സാമുവല്‍ പാറ്റി എന്നിവര്‍ കൊല്ലപ്പെട്ടതും സല്‍മാന്‍ റുഷ്ദി ആക്രമിക്കപ്പെട്ടതും സമാനമായ സാഹചര്യങ്ങളിലാണെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ആദ്യം വിമര്‍ശകനെ ഒറ്റപ്പെടുത്തുകയും, പിന്നീട് സമൂഹത്തിന്റെ ശത്രുവായി പ്രഖ്യാപിക്കുകയും ചെയ്ത ശേഷമാണ് ഇത്തരം ആക്രമണങ്ങള്‍ നടക്കാറുള്ളത്. നാളെ ഏതെങ്കിലും മതഭ്രാന്തന്‍ മീഡിയവണ്‍ ചാനലിന്റെ ഭാഷ കേട്ട് തന്നെ ആക്രമിച്ചാല്‍, മീഡിയവണ്ണിന് ആ ധാര്‍മ്മിക ഉത്തരവാദിത്വത്തില്‍ നിന്ന് രക്ഷപ്പെടാനാവില്ലെന്ന് ആരിഫ് മുന്നറിയിപ്പ് നല്‍കുന്നു.

Tags: Chekannur MaulaviProf TK JosephChopping handsIslamic radicalismDeath threatMedia one channelArif Hussain TheruvathLatest newsJamaate Islami
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

പെണ്ണൊരുമ്പെട്ടാൽ ബ്രഹ്മനും തടുക്കാൻ പറ്റില്ല;മുൻപ് പവർ ഗ്രൂപ്പ് ഇല്ലെന്ന് പറഞ്ഞ ശ്വേത ഇപ്പോൾ മാറ്റിപറയുന്നു, അൻസിബ ടിനിയെ മണിച്ചിത്രത്താഴിട്ട് പൂട്ടി

Kerala

കേരള സ്റ്റോറി സത്യമാണെന്ന് ജാമിത ടീച്ചര്‍, എഞ്ചിനീയറിംഗ് കോളെജിലെ ഉദാഹരണം പറഞ്ഞ് ജാമിത ടീച്ചര്‍

India

വഖഫ് ബോര്‍ഡില്‍ രണ്ട് ഹിന്ദുക്കള്‍; ഇതിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് കോൺഗ്രസ്

Football

6 അടി 5 (1.95 മീറ്റർ) ഉയരവും 94 കിലോഗ്രാം ഭാരം…ബ്രസീലിനെ ലോകകപ്പില്‍ നിന്നും പുറത്താക്കിയ ഏര്‍ലിംഗ് ഹാലണ്ട് എന്ന ഗോളടി യന്ത്രം….

India

പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗിയും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാമോഷണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും: അയോധ്യ ട്രസ്റ്റ്

പുതിയ വാര്‍ത്തകള്‍

മേപ്പാടി മണ്ണിടിച്ചില്‍ ദുരന്തം; പൊലീസ് കേസെടുത്തു, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

അനാശാസ്യ കേന്ദ്രത്തിലെ കൊലപാതകം: മുഖ്യപ്രതി നൂര്‍ ആലം അസമില്‍ പിടിയിലായി

തന്റെ ജീവന്‍ അപകടത്തിലാണെന്ന് ആരിഫ് ഹുസൈന്‍, ഇസ്ലാമിനെ വിമര്‍ശിക്കുന്നതിനാല്‍ തന്നെ തീര്‍ക്കാന്‍ മീഡിയവണ്‍ ശ്രമമെന്ന് ആരിഫ് ഹുസൈന്‍

വയനാട് മണ്ണിടിച്ചിലില്‍ നിരവധി ജീവന്‍ നഷ്ടപ്പെട്ടത് ദുഃഖകരം, പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി- സുരേഷ് ഗോപി

വിഴിഞ്ഞം: ഉമ്മൻ ചാണ്ടിക്കരാർ പുതുക്കാൻ വി.ഡി. സതീശൻ അവസരം വിനിയോഗിക്കുമോ? സംസ്ഥാന താൽപര്യം സംരക്ഷിച്ചില്ലെങ്കിൽ… മുന്നറിയിപ്പു നൽകി ഷോൺ ജോർജ്ജ്

കള്ളാടി നിർമാണ മേഖലയിലെ മണ്ണിടിച്ചിൽ; മരണസംഖ്യ അഞ്ചായി, നാളെ വയനാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ 13 സിപിഎം പ്രവർത്തകർക്ക് ജാമ്യമില്ല; ദൃശ്യങ്ങൾ കോടതി നേരിട്ട് പരിശോധിച്ചു

വനം സംരക്ഷിക്കപ്പെടണം.,വന്യമൃഗങ്ങളും സംരഷിക്കപ്പെടണം എന്നാൽ അതിനും മുകളിൽജനങ്ങൾ സംരക്ഷിക്കപ്പെടണം.; ‘ലർക്ക്’ ട്രയിലർ പുറത്ത്

ഓട്ടംതുള്ളൽ ജൂലായ് ഇരുപത്തിനാലിന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

കൈപ്പുഴക്കാറ്റില്‍ ആഘോഷമായി ചൂണ്ടയിടല്‍ മത്സരം; ഇവിടെ ചൂണ്ടയില്‍ കുരുങ്ങിയത് മീന്‍ മാത്രമല്ല, സമ്മാനങ്ങളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.