ന്യൂദല്‍ഹി: ഇന്ത്യന്‍ സൈനികര്‍ക്ക് ഇനി ബുള്ളറ്റ് പ്രൂഫ് ഹെല്‍മെറ്റുകള്‍. യുദ്ധമുന്നണിയിലും കലാപ മേഖലയിലും ഈ ഹെല്‍മെറ്റുകളുടെ സുരക്ഷ സൈനികര്‍ക്ക് കൂട്ടിനുണ്ടാകും.
ഉത്തര്‍പ്രദേശ് കാണ്‍പൂരിലെ എംകെയു ഇന്‍ഡസ്ട്രീസ് എന്ന സ്ഥാപനമാണ് 1.58 ലക്ഷം ഹെല്‍മെറ്റുകള്‍ നിര്‍മിച്ച് സൈന്യത്തിന് കൈമാറിയത്. 180 കോടി രൂപയുടേതാണ് ഇടപാട്.
കാണ്‍പൂരിലെയും ജര്‍മനിയിലെയും പ്ലാന്റുകളില്‍ ഗുണമേന്മ പരിശോധന കഴിഞ്ഞ ശേഷമാണ് സൈന്യത്തിന് കൈമാറിയതെന്ന് എംകെയു മാനേജിങ് ഡയറക്ടര്‍ നീരജ് ഗുപ്ത പറഞ്ഞു. ഒമ്പത് മില്ലിമീറ്റര്‍ വെടിയുണ്ടകള്‍ വരെ ഇവ ചെറുക്കമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സൈന്യത്തിനും പോലീസിനുമുള്ള സുരക്ഷാ കവചങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കണമെന്ന നിതി ആയോഗിന്റെ നിര്‍ദേശമാണ് ബുള്ളറ്റ് പ്രൂഫ് ഹെല്‍മെറ്റുകളുടെ തദ്ദേശീയ നിര്‍മാണത്തിന് വഴിയൊരുങ്ങിയത്. ജര്‍മന്‍ സ്ഥാപനമായ എംകെയുവിന്റെ കാണ്‍പൂരിലെ പ്ലാന്റ് നിര്‍മാണം ഏറ്റെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: