കൊൽക്കത്ത : തൃണമൂൽ കോൺഗ്രസിന്റെ 15 വർഷത്തെ സ്വേച്ഛാധിപത്യ ഭരണം ബിജെപി അവസാനിപ്പിച്ചിട്ട് രണ്ട് മാസമായി. എങ്കിലും ടിഎംസി നേതാക്കൾക്കെതിരായ പൊതുജന രോഷം ഇതുവരെ ശമിച്ചിട്ടില്ല. അഭിഷേക് ബാനർജിക്കും കല്യാൺ ബാനർജിക്കും ശേഷം, ടിഎംസി നേതാവ് നിലഞ്ജൻ ദാസും ബംഗാളി ജനതയുടെ രോഷത്തിന് ഇരയായതായി റിപ്പോർട്ടുണ്ട്. ജൂലൈ 8 ന്, കൊൽക്കത്തയിലെ ഭവാനിപൂർ പ്രദേശത്ത് വച്ചാണ് ടിഎംസി ഐടി സെൽ തലവനും വക്താവുമായ നിലഞ്ജൻ ദാസിനെ നാട്ടുകാർ മർദ്ദിച്ചത്.
നിലഞ്ജൻ ദാസിനെ ഒരു കൂട്ടം ആളുകൾ മർദിക്കുകയും വലിച്ചിഴയ്‌ക്കുകയും ചെയ്യുന്ന നിരവധി വീഡിയോകൾ പുറത്ത് വന്നിട്ടുണ്ട്. നിലഞ്ജൻ ദാസ് ഇടയ്‌ക്കിടെ കരയുകയും യാചിക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. വീഡിയോയിൽ, നാട്ടുകാർ നിലഞ്ജൻ ദാസിനെ “ചോർ ചോർ” എന്ന് വിളിക്കുന്നതും കേൾക്കാം.ടിഎംസി മേധാവി മമത ബാനർജിയുടെ ശക്തികേന്ദ്രമാണ് ഭവാനിപൂർ .
ഒരു പത്രപ്രവർത്തകനുമായി സംസാരിക്കുന്നതിനിടെ ദാസിനെ കോപാകുലരായ നാട്ടുകാർ വലിച്ചിഴച്ചു കൊണ്ടുപോയാണ് തല്ലിയത്. ടിഎംസിയിലെ ഒരു പ്രമുഖ നേതാവും പാർട്ടിയുടെ വക്താവുമാണ് നിലഞ്ജൻ ദാസ്. ടിവി വാർത്താ ചർച്ചാ പരിപാടികളിൽ പതിവായി പ്രത്യക്ഷപ്പെടാറുണ്ട്. തന്റെ പാർട്ടിയെയോ മമത ബാനർജിയുടെ ഐടി, സോഷ്യൽ മീഡിയ വിഭാഗത്തെയോ വിമർശിക്കുന്ന ആർക്കും എതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുമുണ്ട് നിലഞ്ജൻ ദാസ്.ടിഎംസി മോട്ടോർമൗത്ത് എംപി മഹുവ മൊയ്ത്രയുടെ അടുത്ത സഹായിയാണ് നിലഞ്ജൻ ദാസ്.
2007 ൽ കോൺഗ്രസ് ശ്രീരാമന്റെ അസ്തിത്വത്തെ ചോദ്യം ചെയ്തപ്പോൾ നിലഞ്ജൻ ദാസ് പറഞ്ഞത് “എന്ത് ദൈവം? രാമായണ ഇതിഹാസത്തിലെ ഒരു പുരാണ കഥാപാത്രം“ എന്നായിരുന്നു.
















