മറയൂര്‍: നാക്കുപ്പെട്ടി ചന്ദനമോഷണക്കേസിലെ പ്രതി കാന്തല്ലൂര്‍ വനം വകുപ്പ് അധികൃതരുടെ പിടിയിലായി. കാന്തല്ലൂര്‍ നാശിപ്പെട്ടി വനവാസി കോളനിയിലെ ലവന് എന്ന് വിളിക്കുന്ന ശിവനാണ് പിടിയിലായത്.
ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൊല്ലംപാറ തോട്ടിനടുത്തുള്ളപാറക്കെട്ടില് നിന്നും ആറ് ചന്ദന തടികള്‍ കണ്ടെടുത്തു.
ചന്ദന മരങ്ങള്‍ നഷ്ടപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഒ.ആര് 2/17 നമ്പര്‍ കേസെടുത്തിരുന്നു. നാക്കുപ്പെട്ടി ചന്ദന റീജനറേഷന്പ്ലോട്ടില് നിന്നും വനവാസികള്‍ക്ക് വനവകാശ നിയമപ്രകാരം വിട്ടു നല്കിയ ഭൂമിയില്‍ നിന്നും എട്ട് ചന്ദന മരങ്ങള്‍ ഒരു മാസം മുന്‍പ് നഷ്ടപ്പെട്ടിരുന്നു. ഒന്നര വര്‍ഷം മുന്‍പ് മറ്റൊരു ചന്ദന കേസിലെ പ്രതിയായിരുന്നശിവന് ജാമ്യത്തില്‍ ഇറങ്ങിയ ശേഷം വീണ്ടും ചന്ദനക്കടത്ത് ചെയ്തു വന്നിരുന്നതായി വനം വകുപ്പ് അധികൃതര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: