Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

യോഗയെ അറിയാത്ത കൂപമണ്ഡൂകങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2017, 08:17 am IST
in Vicharam

യോഗയെ മതത്തിന്റെ ഭാഗമാക്കുന്നു എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന അന്താരാഷ്‌ട്രയോഗാ ദിനാചരണത്തിലെ ഏറ്റവും നിഷേധാത്മകമായ ഒന്നായിരുന്നു. ലോകമെങ്ങും യോഗയെ രണ്ടു കയ്യും നീട്ടി സ്വീകരിക്കുമ്പോഴാണ് കേരളത്തിന്റെ മുഖ്യമന്ത്രി ദുര്‍മുഖം കാട്ടിയത്.

ലോകത്തെ ഭാരതവുമായി ബന്ധിപ്പിക്കുന്ന കണ്ണിയായി യോഗ മാറുകയാണെന്ന ഭാവാത്മകവും വിശാലവുമായ കാഴ്ചപ്പാട് പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്‌നൗവില്‍ നടന്ന ഉദ്ഘാടന പരിപാടിയില്‍ മുന്നോട്ടുവച്ചതും ഇതേ ദിനംതന്നെയാണ്.

രണ്ടു ഭരണധാകാരികളുടെയും മാനസികാവസ്ഥയും മനോവിചാരങ്ങളുമാണ് രണ്ടു പ്രസംഗങ്ങളിലും പ്രതിധ്വനിച്ചത്. ഭരണാധികാരികള്‍ ഭാവാത്മകമായി ചിന്തിക്കുന്നവരല്ലെങ്കില്‍ അവരുടെ പ്രസംഗങ്ങളിലും പ്രവൃത്തികളിലും കാപട്യം കടന്നുവരിക സ്വാഭാവികമാണ്. അതാണ് കേരളത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

യോഗയെ ചിലര്‍ മതത്തിന്റെ ഭാഗമാക്കാന്‍ ശ്രമിക്കുന്നു. ഇതിന്റെ ഭാഗമായാണ് ചില സൂക്തങ്ങളൊക്കെ ചൊല്ലുന്നത്. യോഗയെന്നത് വെറും വ്യായാമ മുറ മാത്രമാണ്. പിണറായി വിജയന്റെ പ്രസംഗം ഇപ്രകാരമായിരുന്നു. അന്താരാഷ്‌ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി നടന്ന പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ച വിശിഷ്ട വ്യക്തികള്‍ യോഗാഭ്യാസങ്ങളില്‍ പങ്കെടുത്തപ്പോള്‍ വെറും വാചകക്കസര്‍ത്തു മാത്രമായി ചുരുങ്ങി പിണറായിയുടെ യോഗാഭ്യാസ പരിപാടികള്‍.

യോഗാഭ്യാസങ്ങളില്‍ പങ്കെടുക്കാന്‍ തയ്യാറാകാതെ വെറും കാഴ്ചക്കാരന്‍ മാത്രമാവുന്ന ഒരാള്‍ക്ക് എങ്ങനെ യോഗയുടെ പ്രയോജന ഫലങ്ങള്‍ തിരിച്ചറിയാനാവും. ആര്‍ക്കെങ്കിലും പറഞ്ഞു മനസ്സിലാക്കാനാവുന്നതല്ലല്ലോ യോഗ. നിഷേധാത്മകമായി ചിന്തിക്കുന്നവര്‍ക്കെങ്ങനെ ക്രിയാത്മക ശക്തി നല്‍കുന്ന യോഗയെപ്പറ്റി പ്രസംഗിക്കാനാവുമെന്ന് മനസ്സിലാകുന്നില്ല. യോഗ അഭ്യസിക്കുന്നവര്‍ക്കിടയില്‍ തിരിഞ്ഞിരുന്നു പെരുമാറിയ ആരോഗ്യമന്ത്രി കെ.കെ ശൈലജയില്‍നിന്ന് ഇടതുസര്‍ക്കാര്‍ ഒട്ടും മുന്നോട്ടു പോയിട്ടില്ലെന്ന് പിണറായിയുടെ പ്രസംഗത്തില്‍ നിന്ന് വ്യക്തം.

ലോകം വളരെയധികം മാറുകയാണ്. ലോകത്തിലെ കമ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ വരെ അന്താരാഷ്‌ട്ര യോഗ ദിനാചരണ പരിപാടികളുമായി മുന്നോട്ടു പോകുന്നു. ചൈനയിലെ വന്‍മതിലിലും ക്യൂബന്‍ തലസ്ഥാനമായ ഹവാനയിലും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും യോഗ ദിനാചരണം അരങ്ങേറുന്ന കാലത്താണ് ജീവിക്കുന്നതെന്ന ബോധം പിണറായിയെപ്പോലുള്ളവര്‍ക്ക് ഉണ്ടാകേണ്ടതാണ്.

2015ല്‍ ജൂണ്‍ 21 അന്താരാഷ്‌ട്ര യോഗ ദിനമായി ഐക്യരാഷ്‌ട്ര സഭ പ്രഖ്യാപിച്ചതോടെയാണ് വലിയ മാറ്റത്തിന് തുടക്കമായത്. ലോകരാജ്യങ്ങളില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ യോഗ ദിനാചരണത്തിന് നേതൃത്വം നല്‍കിയതും യോഗയുടെ പ്രചാരണം ഭൂഖണ്ഡങ്ങള്‍ക്കപ്പുറത്തേക്ക് വ്യാപിക്കാന്‍ സഹായകമായി.

2014 ഡിസംബറില്‍ ഐക്യരാഷ്‌ട്രസഭയിലെ പൊതുസഭയില്‍ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി അശോക് മുഖര്‍ജിയാണ് അന്താരാഷ്‌ട്ര യോഗ ദിനാചരണം സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്. ലോകത്തിലെ 177 രാജ്യങ്ങളുടെ പിന്തുണയോടെ ഒറ്റക്കെട്ടായി പ്രമേയം പാസാക്കുകയായിരുന്നു. ഇത്തരത്തിലുള്ള പ്രമേയത്തിന് ലഭിക്കുന്ന ഏറ്റവുമുയര്‍ന്ന വോട്ടായിരുന്നു അത്.

ലോകമെങ്ങുമുള്ള ഇന്ത്യന്‍ എംബസികളുടെയും ഐക്യരാഷ്‌ട്രസഭയുടേയും നേതൃത്വത്തില്‍ വിവിധ രാജ്യങ്ങളില്‍ യോഗ ദിനാചരണ പരിപാടികള്‍ ആരംഭിച്ചതോടെ യോഗ സാര്‍വ്വദേശീയമായി അംഗീകരിക്കപ്പെടുകയായിരുന്നു. യോഗയ്‌ക്ക് മതമില്ലെന്നും മതത്തിന്റെ ഭാഗമാക്കാനുള്ള ശ്രമമാണ് ചിലര്‍ ചെയ്യുന്നതെന്നുമുള്ള മുഖ്യമന്ത്രി പിണറായിയുടെ പ്രസ്താവന എത്രത്തോളം ബാലിശമാണെന്ന് തിരിച്ചറിയേണ്ടത് ഈ സാര്‍വ്വദേശീയ അംഗീകാരങ്ങളുടെ പശ്ചാത്തലത്തിലാണ്.

നമ്മുടെ നാടിന്റെ പാരമ്പര്യവും ഭാഷയും സംസ്‌ക്കാരവും അറിയാത്ത രാജ്യങ്ങള്‍വരെ യോഗയിലൂടെ ഭാരതത്തെ അറിയുകയാണെന്ന വിശാല കാഴ്ചപ്പാടാണ് മൂന്നാമത് അന്താരാഷ്‌ട്ര യോഗ ദിനാചരണ പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടു വച്ചത്.

ശരീരത്തെയും മനസ്സിനെയും ആത്മാവിനെയും ബന്ധിപ്പിക്കുന്ന യോഗാഭ്യാസങ്ങള്‍ ലോകത്തെ മുഴുവനും ഒരുമിപ്പിക്കാനുള്ള ശക്തിയായി തീരുകയാണെന്ന സന്ദേശം മോദി മുന്നോട്ടുവെയ്‌ക്കുമ്പോള്‍, തികച്ചും വര്‍ഗ്ഗീയവും സങ്കുചിതവുമായ നിലപാട് പിണറായി സ്വീകരിച്ചത് അപലപനീയമാണ്.

യോഗയെ ശാരീരിക വ്യായാമമായി കാണുന്നതിലുപരി അതിനെ മാനസിക വ്യായാമമായി കാണേണ്ടതാണെന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കുകയുണ്ടായി. ഇവിടെയാണ് യോഗയെന്നത് വെറും വ്യായാമ മുറ മാത്രമാണെന്ന് പിണറായിയുടെ പ്രസംഗത്തിലെ അപകടവും. യോഗ എന്താണെന്ന് മനസ്സിലാക്കാത്ത, ഒരിക്കലും അത് അഭ്യസിക്കാത്ത ഒരാള്‍ ഇത്തരം പരിപാടികളില്‍ പങ്കെടുക്കാതിരിക്കുകയാണ് ഔചിത്യം.

ഇത്തവണ 176 ലോക രാജ്യങ്ങള്‍ യോഗ ദിനാചരണ പരിപാടികള്‍ സംഘടിപ്പിച്ചെന്നാണ് ഐക്യരാഷ്‌ട്ര സംഘടന അറിയിച്ചിരിക്കുന്നത്. വെറും വ്യായാമ മുറ മാത്രമായല്ല ലോകം യോഗയെ കാണുന്നത് എന്നതിന് ഇതില്‍പ്പരം തെളിവെന്തിന്? സങ്കുചിതമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ക്ക് ലോകം മാറുന്നത് തിരിച്ചറിയാനാവില്ലല്ലോ.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും: സമ്പൂർണ്ണ രാശിഫലം (27 ജൂൺ 2026) – AI ജ്യോതിഷം

Kerala

താമരശ്ശേരിയില്‍ നിന്ന് കാണാതായ മൂന്ന് വിദ്യാര്‍ഥികളെ വയനാട്ടിലെ എസ്‌റ്റേറ്റില്‍ കണ്ടെത്തി

Kerala

കെഎസ്ആര്‍ടിസി സൗജന്യയാത്ര നഷ്ടമുണ്ടാക്കിയെന്ന്; ജൂലൈ മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കുന്നു

'അടിയന്തരാവസ്ഥയുടെ കരിദിനങ്ങള്‍ ഒരു ഓര്‍മപ്പെടുത്തല്‍: ജനാധിപത്യം ഇരുളടഞ്ഞ 51 വര്‍ഷം' എന്ന വിഷയത്തില്‍ ബിജെപി തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിപാടിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടിയന്തരാവസ്ഥ വിരുദ്ധ പോരാളികളെ ആദരിച്ചപ്പോള്‍. ബിജെപി നേതാക്കളായ പാങ്ങപ്പാറ രാജീവ്, പാപ്പനംകോട് സജി, അടിയന്തരാവസ്ഥ വിരുദ്ധ പോരാളികളായ കേശവന്‍നായര്‍, അഡ്വ. സി. ഗോപാലകൃഷ്ണന്‍, പി. രാഘവന്‍, ഡോ. കെ.എന്‍. മധുസൂദനന്‍പിള്ള, പ്രൊഫ. പൂജപ്പുര കൃഷ്ണന്‍ നായര്‍, ബിജെപി ജില്ലാ അധ്യക്ഷന്‍ കരമന ജയന്‍, ദേശീയ കൗണ്‍സില്‍ അംഗം പി. അശോക്കുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ എസ്. സുരേഷ് സമീപം
Kerala

അടിയന്തരാവസ്ഥ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിച്ച കറുത്ത അധ്യായം: രാജീവ് ചന്ദ്രശേഖര്‍

India

ഓപ്പറേഷന്‍ സിന്ദൂറില്‍ വീരമൃത്യു വരിച്ച ആറ് സൈനികര്‍ ഇനി ത്യാഗചക്രയില്‍

പുതിയ വാര്‍ത്തകള്‍

മാസപ്പടി അന്വേഷണം പിണറായി സര്‍ക്കാരിലേക്ക്; സിപിഎം പ്രതിരോധത്തില്‍, അടുത്ത ചോദ്യം ചെയ്യല്‍ വീണയ്‌ക്ക് നിര്‍ണായകം

സര്‍ക്കാര്‍ ഐടിഐകളില്‍ പ്രവേശനം; അപേക്ഷ 30 വരെ, പത്ത് പാസായവര്‍ക്കും തോറ്റവര്‍ക്കും അവസരം

എസ്എന്‍ഡിപി യോഗം നേതൃയോഗം ബെംഗളൂരുവില്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു

മതം പറഞ്ഞവര്‍ മന്ത്രിയായി: വെള്ളാപ്പള്ളി

വാര്‍ദ്ധക്യം ആരോഗ്യകരമാക്കാന്‍ ആയുര്‍വേദം

ബാസ്റ്റിയന്‍ ഷൈ്വന്‍സ്‌റ്റൈഗര്‍, എമേഴ്‌സ് ഫേ

ഷൈ്വന്‍സ്‌റ്റൈഗറുടെ ‘ആഫ്രിക്കന്‍’ പരാമര്‍ശം വിവാദത്തില്‍ വിമര്‍ശനവുമായി ഐവറി കോസ്റ്റ് കോച്ച് എമേഴ്‌സ് ഫേ

ലോകകപ്പ് ഫുട്ബോള്‍ 2026: ക്രൊയേഷ്യയ്‌ക്കും ഇംഗ്ലണ്ടിനും കടുപ്പം

മത്സരശേഷം നോക്കൗട്ട് പ്രവേശം ഉറപ്പാക്കിയത് ആഘോഷിക്കുന്ന ഐവറികോസ്റ്റ് താരങ്ങള്‍

ഐവറി ആദ്യമായി നോക്കൗട്ടില്‍; ഐവറികോസ്റ്റ് -2, കുറസാവോ -0

ഗോള്‍ നേടിയ ഗോന്‍സാലോ പ്ലാറ്റയുടെ ആഹ്ലാദം

അടിപതറി ജര്‍മനി; ഇക്വഡോര്‍ തോല്‍പ്പിച്ചത് 2-1ന്

ഫിഫ ലോകകപ്പ് 2026: ആരൊക്കെ റൗണ്ട് ഓഫ് 32 ല്‍?

ഗോള്‍ നേടിയ ജപ്പാന്‍ താരം ഡായിസെന്‍ മയേഡ

ആള് ജപ്പാനാ..! സ്വീഡനെതിരെ സമനില നേടി നോക്കൗട്ട് ഉറപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.