Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അരാജകത്വത്തിന്റെ സന്തതികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2017, 10:03 pm IST
in Vicharam

മുഖ്യമന്ത്രി പിണറായി വിജയന്‍ പഠിച്ച ബ്രണ്ണന്‍ കോളജിലെ മാഗസിനെ സംബന്ധിച്ചുണ്ടായ വിവാദങ്ങള്‍ ഒരു ചൂണ്ടുപലകയാണ്.ബ്രണ്ണന്‍ കോളജ് മാഗസിന്‍ ദേശീയ പതാകയെ അപമാനിച്ചു എന്നുമാത്രമല്ല, ത്രിവര്‍ണ്ണ പതാക കാണിക്കുന്ന അവസരത്തില്‍ രണ്ടുപേര്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്റെ രേഖാചിത്രവും കാണിച്ചിരുന്നു. എസ്എഫ്‌ഐ ഭരിക്കുന്ന കോളജ് യൂണിയന്‍ പുറത്തിറക്കിയ ‘പെല്ലറ്റ്’ എന്ന പേരിലുള്ള മാസികയാണ് ഈ അതിക്രമം കാണിച്ചത്. ഇതിനെതിരെ പല കോണുകളില്‍നിന്നും ശക്തമായ പ്രതിഷേധം ഉയരുകയുണ്ടായി.

ബ്രണ്ണന്‍ കോളജ് പ്രിന്‍സിപ്പല്‍ മുരളിദാസ് ഇത് ഒരു തെറ്റിദ്ധാരണയാണെന്ന് പറഞ്ഞ് നിസ്സാരവല്‍ക്കരിച്ചു. മാത്രമല്ല, മാനവികതയുടെ വിശാലമായ കാഴ്ചപ്പാടിലാണ് ഇതിലെ അശ്ലീലം കാണുന്നതെന്ന് ന്യായീകരിക്കുകയും ചെയ്തു.എസ്എഫ്‌ഐ സിപിഎമ്മിന്റെ വിദ്യാര്‍ത്ഥി സംഘടനയാണ്. സുപ്രീംകോടതിപോലും സിനിമ തുടങ്ങുന്നതിന് മുന്‍പ് ദേശീയഗാനം പാടണമെന്നും അപ്പോള്‍ പ്രേക്ഷകര്‍ എഴുന്നേറ്റു നില്‍ക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുള്ളതാണ്. എസ്എഫ്‌ഐ ഇതിനെ സംഘപരിവാറിന്റെ തീക്ഷ്ണമായ ദേശീയതയാണെന്ന് പരിഹസിക്കുന്നു.

പുതുതലമുറ വിദ്യാര്‍ത്ഥികള്‍ക്ക് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്? രാജ്യത്തിന്റെ ഭാവിയില്‍ കരിനിഴല്‍ വീഴാന്‍ പോകുന്നതിന്റെ മുന്നൊരുക്കുമോ ഇത്? ബ്രണ്ണന്‍ കോളജിലേത് ഒറ്റപ്പെട്ട സംഭവമല്ല. മഹാരാജാസ് കോളജില്‍ പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ചാണ് എസ്എഫ്‌ഐ പ്രതിഷേധിച്ചത്. പാലക്കാട് വിക്‌ടോറിയ കോളജില്‍ പ്രിന്‍സിപ്പലിന് എസ്എഫ്‌ഐ യാത്രയയപ്പ് നല്‍കിയത് അവരുടെ ചിതയൊരുക്കിക്കൊണ്ടായിരുന്നു.

കേരളം അരാജകത്വത്തിലേക്ക് നീങ്ങുമ്പോള്‍ സുരക്ഷിതത്വം നഷ്ടമാകുന്നത് അമ്മമാര്‍ക്കും അമ്മൂമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കുമാണ്. ഇതെല്ലാം സംഭവിക്കുന്നത് സാമൂഹ്യവികസന സൂചികയിലും സാക്ഷരതയിലുമൊക്കെ കൊടുമുടിയില്‍ നില്‍ക്കുന്ന കേരളത്തിലാണെന്നു കാണുമ്പോള്‍ സ്വാഭാവികമായും ഉയരുന്ന ചോദ്യങ്ങള്‍ എന്തിന് സാക്ഷരത, എന്താണ് വികസനം എന്നൊക്കെയാണ്.

കേരളത്തില്‍ കാറില്‍ സഞ്ചരിച്ച സിനിമാനടിയെ അപമാനിച്ച് ഫോട്ടോ എടുത്ത് സമൂഹ മാധ്യമങ്ങളിലിട്ട് പ്രചരിപ്പിച്ചത് നാം കണ്ടതാണല്ലൊ. സിനിമാ നടിയെ അപമാനിച്ച സംഭവം, കേരളത്തിന് പുത്തരിയല്ല. പെരുമ്പാവൂരില്‍ ജിഷ എന്ന നിയമവിദ്യാര്‍ത്ഥിനിയെ കൊലപ്പെടുത്തിയ സംഭവം ദല്‍ഹിയില്‍ ബസ്സില്‍ വച്ച് കൂട്ട ബലാത്സംഗത്തിന് ഇരയാക്കി എംബിബിഎസ് വിദ്യാര്‍ത്ഥിനിയെ കൊലപ്പെടുത്തിയതിന് സമമായിരുന്നല്ലോ.

കേരളത്തില്‍ സ്ത്രീപീഡനം കൂടുന്നതിന് ഒരു കാരണമായി പറയുന്നത് ഇവിടത്തെ തൊഴിലില്ലായ്‌മയാണ്. അതുകൊണ്ട് സ്ത്രീപീഡനം കേരളത്തില്‍ ഒരു തൊഴില്‍ ആകുകയാണോ?

സ്ത്രീ പീഡിപ്പിക്കപ്പെട്ടു എന്നു കേട്ടാല്‍ പുരുഷന്റെ പ്രതികരണം, അവള്‍ അത് ചോദിച്ച് വാങ്ങിയതാണെന്നായിരിക്കും. ജോലിയുള്ള സ്ത്രീകളും കേരളത്തില്‍ പീഡനവിമുക്തരല്ലെന്ന് പണ്ടത്തെ നീലലോഹിതദാസ് കേസ് തെളിയിച്ചതാണല്ലോ.ഇപ്പോള്‍ കേരളത്തില്‍ സ്ത്രീകള്‍ ശക്തി പ്രാപിച്ചുവരുന്നതില്‍ കുടുംബശ്രീ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. കുടുംബശ്രീയുടെ ആരംഭ കാലഘട്ടം ആലപ്പുഴയിലായിരുന്നല്ലോ. അന്ന് അതിനെപ്പറ്റി എഴുതാന്‍ ഞാന്‍ ചെന്നപ്പോള്‍ സ്ത്രീകള്‍ പറഞ്ഞത്, അവര്‍ യോജിച്ച് നിന്നപ്പോള്‍ അവര്‍ക്കെതിരെയുള്ള പീഡനം കുറഞ്ഞുവെന്നാണ്.

അന്ന് ആലപ്പുഴ മോഡല്‍ കണ്ട് അതിനെ പഠിക്കാന്‍ ആദ്യം വന്നത് മലപ്പുറത്തുനിന്നായിരുന്നു. ഇന്ന് കുടുംബശ്രീ കേരളമാകെ വ്യാപിച്ച് നല്ല സേവനം കാഴ്ചവയ്‌ക്കുന്നതായി കാണാം.

എന്നിട്ടും സ്ത്രീപീഡനം അവസാനിക്കുന്നില്ല എന്നതിന്റെ ഒടുവിലത്തെ സാക്ഷ്യപത്രമായിരുന്നല്ലോ പെരുമ്പാവൂരില്‍ നടന്ന ജിഷ വധം. നാടിനെ നടുക്കിയ സംഭവമായിരുന്നു ജിഷ വധം. അതിനുശഷം വര്‍ക്കലയില്‍ ഒരു ദളിത് വിദ്യാര്‍ത്ഥിനിയെ കാമുകന്റെ നേതൃത്വത്തില്‍ കൂട്ടബലാല്‍സംഗത്തിനിരയാക്കി.

2014 ലെ എന്‍സിആര്‍ബി കണക്കുപ്രകാരം കേരളത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങളില്‍ 63 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ദേശീയ ശരാശരി 56.3 ശതമാനമാണ്. കേരളത്തിലെ പോലീസ് വെബ്‌സൈറ്റിലെ കണക്കുപ്രകാരം ഇവിടെ സ്ത്രീപീഡനം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. 2015 ല്‍ 7263 ബലാല്‍സംഗങ്ങളാണുണ്ടായത്. 2011 ല്‍ ഇത് വെറും 1132 ആയിരുന്നു. കേരളം പുരോഗമിക്കുകതന്നെയാണല്ലോ!കുടുംബങ്ങളില്‍ നടക്കുന്ന സ്ത്രീപീഡനവും വര്‍ധിച്ചുവരികയാണെന്ന് കുടുംബകോടതിയില്‍ എത്തുന്ന കേസുകള്‍ വ്യക്തമാക്കുന്നു. ഗാര്‍ഹിക പീഡനം സ്ത്രീകള്‍ സഹിക്കുന്നത് തങ്ങളുടെ കുട്ടികളുടെ ഭാവി പരിഗണിച്ചാണ്. പക്ഷെ സഹിക്കാവുന്നതിലപ്പുറമാകുമ്പോള്‍ അത് കോടതികളിലെത്തുന്നു. ഈ കേസുകളില്‍ കുട്ടികളുടെ കസ്റ്റഡിയും ഒരു ്രപശ്‌നമാകുന്നു.

കേരളത്തിലെ കുടുംബ സമാധാനവും സാമൂഹിക സമാധാനവും നഷ്ടപ്പെടുത്തുന്നതിന്റെ ഒരു പ്രധാന കാരണം മദ്യപാനമാണ്. മദ്യപാനത്തില്‍ മലയാളി ദേശീയ ശരാശരിയെ കവച്ചുവയ്‌ക്കുന്നു. മദ്യനിരോധനത്തിനുശേഷം കേരളത്തിലേക്കൊഴുകിയ മയക്കുമരുന്ന്, കഞ്ചാവ് മുതലായവ മദ്യനിരോധനം കര്‍ക്കശമല്ലാതാക്കിയപ്പോഴും തുടരുന്നു. ഫലത്തില്‍ രാഷ്‌ട്രീയക്കാര്‍ സ്വന്തം പ്രതിച്ഛായ വളര്‍ത്താനുള്ള മത്‌സരത്തില്‍ മലയാളികളെ മദ്യത്തിന് മാത്രമല്ല മയക്കുമരുന്നിനും അടിമകളാക്കി.

ബ്രണ്ണന്‍ കോളജില്‍ നാം കണ്ട അരാജകത്വത്തിന് പിന്നിലെ പ്രേരകശക്തിയും മദ്യമോ മയക്കുമരുന്നോ ആയിരിക്കുമോ?

 

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വെള്ളാപ്പള്ളി നടേശനെതിരായ നിയമനടപടികള്‍ ഊര്‍ജിതമാക്കണമെന്ന ആവശ്യമായി യൂത്ത് ലീഗ്

Astrology

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും: സമ്പൂർണ്ണ രാശിഫലം (27 ജൂൺ 2026) – AI ജ്യോതിഷം

Kerala

താമരശ്ശേരിയില്‍ നിന്ന് കാണാതായ മൂന്ന് വിദ്യാര്‍ഥികളെ വയനാട്ടിലെ എസ്‌റ്റേറ്റില്‍ കണ്ടെത്തി

Kerala

കെഎസ്ആര്‍ടിസി സൗജന്യയാത്ര നഷ്ടമുണ്ടാക്കിയെന്ന്; ജൂലൈ മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കുന്നു

'അടിയന്തരാവസ്ഥയുടെ കരിദിനങ്ങള്‍ ഒരു ഓര്‍മപ്പെടുത്തല്‍: ജനാധിപത്യം ഇരുളടഞ്ഞ 51 വര്‍ഷം' എന്ന വിഷയത്തില്‍ ബിജെപി തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിപാടിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടിയന്തരാവസ്ഥ വിരുദ്ധ പോരാളികളെ ആദരിച്ചപ്പോള്‍. ബിജെപി നേതാക്കളായ പാങ്ങപ്പാറ രാജീവ്, പാപ്പനംകോട് സജി, അടിയന്തരാവസ്ഥ വിരുദ്ധ പോരാളികളായ കേശവന്‍നായര്‍, അഡ്വ. സി. ഗോപാലകൃഷ്ണന്‍, പി. രാഘവന്‍, ഡോ. കെ.എന്‍. മധുസൂദനന്‍പിള്ള, പ്രൊഫ. പൂജപ്പുര കൃഷ്ണന്‍ നായര്‍, ബിജെപി ജില്ലാ അധ്യക്ഷന്‍ കരമന ജയന്‍, ദേശീയ കൗണ്‍സില്‍ അംഗം പി. അശോക്കുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ എസ്. സുരേഷ് സമീപം
Kerala

അടിയന്തരാവസ്ഥ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിച്ച കറുത്ത അധ്യായം: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂറില്‍ വീരമൃത്യു വരിച്ച ആറ് സൈനികര്‍ ഇനി ത്യാഗചക്രയില്‍

മാസപ്പടി അന്വേഷണം പിണറായി സര്‍ക്കാരിലേക്ക്; സിപിഎം പ്രതിരോധത്തില്‍, അടുത്ത ചോദ്യം ചെയ്യല്‍ വീണയ്‌ക്ക് നിര്‍ണായകം

സര്‍ക്കാര്‍ ഐടിഐകളില്‍ പ്രവേശനം; അപേക്ഷ 30 വരെ, പത്ത് പാസായവര്‍ക്കും തോറ്റവര്‍ക്കും അവസരം

എസ്എന്‍ഡിപി യോഗം നേതൃയോഗം ബെംഗളൂരുവില്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു

മതം പറഞ്ഞവര്‍ മന്ത്രിയായി: വെള്ളാപ്പള്ളി

വാര്‍ദ്ധക്യം ആരോഗ്യകരമാക്കാന്‍ ആയുര്‍വേദം

ബാസ്റ്റിയന്‍ ഷൈ്വന്‍സ്‌റ്റൈഗര്‍, എമേഴ്‌സ് ഫേ

ഷൈ്വന്‍സ്‌റ്റൈഗറുടെ ‘ആഫ്രിക്കന്‍’ പരാമര്‍ശം വിവാദത്തില്‍ വിമര്‍ശനവുമായി ഐവറി കോസ്റ്റ് കോച്ച് എമേഴ്‌സ് ഫേ

ലോകകപ്പ് ഫുട്ബോള്‍ 2026: ക്രൊയേഷ്യയ്‌ക്കും ഇംഗ്ലണ്ടിനും കടുപ്പം

മത്സരശേഷം നോക്കൗട്ട് പ്രവേശം ഉറപ്പാക്കിയത് ആഘോഷിക്കുന്ന ഐവറികോസ്റ്റ് താരങ്ങള്‍

ഐവറി ആദ്യമായി നോക്കൗട്ടില്‍; ഐവറികോസ്റ്റ് -2, കുറസാവോ -0

ഗോള്‍ നേടിയ ഗോന്‍സാലോ പ്ലാറ്റയുടെ ആഹ്ലാദം

അടിപതറി ജര്‍മനി; ഇക്വഡോര്‍ തോല്‍പ്പിച്ചത് 2-1ന്

ഫിഫ ലോകകപ്പ് 2026: ആരൊക്കെ റൗണ്ട് ഓഫ് 32 ല്‍?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.