കൊച്ചി: പൂനെ ബാലെവാഡി സ്റ്റേഡിയത്തില്‍ കഴിഞ്ഞ മാസം ചേച്ചിമാരും ചേട്ടന്മാരും കീഴടക്കിയ ട്രാക്കും ഫീല്‍ഡും പിടിച്ചടക്കാന്‍ കേരളത്തിന്റെ കുട്ടിത്താരങ്ങള്‍ ഇന്നലെ യാത്രയായി. ദേശീയ സ്കൂള്‍ സബ് ജൂനിയര്‍ മീറ്റിനുള്ള താരങ്ങളാണ് ഇന്നലെ പുലര്‍ച്ചെ 4.25ന് മുംബൈ എക്സ്പ്രസ്സില്‍ യാത്ര തിരിച്ചത്. ഏഴു മുതല്‍ ഒന്‍പത് വരെയാണ് ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്.
ആദ്യമായി ദേശീയ സ്കൂള്‍ മീറ്റില്‍ പങ്കെടുക്കാന്‍ പോകുന്നതിന്റെ ആവേശത്തിലായിരുന്നു താരങ്ങളില്‍ ഭൂരിഭാഗവും. തീവണ്ടി പാലക്കാട് എത്തിയതോടെ ടീമിനുള്ള ഉച്ച’ക്ഷണവും അത്താഴവും തയ്യാറായി. വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ ഉച്ചയ്ക്ക് കഴിക്കാന്‍ ബിരിയാണിയും രാത്രിയിലേക്ക് ചപ്പാത്തിയും ചിക്കനുമാണ് തയ്യാറാക്കിയിരുന്നത്.
ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ടീമിന് ആശംസകള്‍ അര്‍പ്പിക്കാനും യാത്രയയ്ക്കാനുമായി ഫിസിക്കല്‍ എജ്യുക്കേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ചാക്കോ ജോസഫ് പുലര്‍ച്ചെ തന്നെ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയിരുന്നു.
30 കായിക താരങ്ങളും എട്ട് അംഗ ഒഫീഷ്യല്‍സും അടക്കം 38 അംഗ സംഘമാണ് പൂനെയിലേക്ക് യാത്ര തുടങ്ങിയത്. എല്ലാവര്ക്കും ഇത്തവണ ട്രെയിനില്‍ ബര്‍ത്ത് കിട്ടി. കോലഞ്ചേരി പൂതൃക്ക ഗവ. ഹയര്‍ സെക്കന്ററി സ്—കൂളിലെ കായികധ്യാപകനായ ടീം മാനേജര്‍ ജോണ്‍സ് ജോണാണ് സംഘത്തെ നയിക്കുന്നത്. സംഘം നാളെ രാവിലെ പൂനെയില്‍ എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: