Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

നമ്പൂതിരിയുടെ വെട്ടത്തില്‍ സിപിഐയുടെ ഊണ് ഇനി എത്രനാള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2017, 08:58 pm IST
in Vicharam

തിരുവനന്തപുരം ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥികള്‍ ആരംഭിച്ച സമരം പുതിയ തലങ്ങളിലെത്തി നില്‍ക്കുകയാണ്. ഇന്റേണല്‍ മാര്‍ക്ക്, ഹാജര്‍ എന്നിവ നല്‍കുന്നതിലെ അപാകങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു വിദ്യാര്‍ത്ഥികള്‍ സമരത്തിന് തുടക്കമിട്ടത്. എന്നാല്‍ കേരളത്തിലെ ഇരു മുന്നണികളിലെയും രാഷ്‌ട്രീയ നേതൃത്വങ്ങളുടെ സത്യസന്ധതയേയും പ്രതിബദ്ധതയേയും ചോദ്യം ചെയ്യുന്ന പ്രക്ഷോഭമായി അത് വളര്‍ന്നു കഴിഞ്ഞു. ഭരണ മുന്നണിയിലെ മുഖ്യകക്ഷിയായ സിപിഎമ്മും രണ്ടാം കക്ഷി എന്നവകാശപ്പെടുന്ന സിപിഐയും ലോ അക്കാദമി സമരത്തെച്ചൊല്ലി കടുത്ത ഭിന്നതയിലെത്തി നില്‍ക്കുന്നു.

വിദ്യാര്‍ത്ഥി താല്‍പ്പര്യത്തെയും സംസ്ഥാനത്തിന്റെ പൊതുവായ താല്‍പ്പര്യത്തെയും ബലികഴിച്ചുകൊണ്ടാണ് ലോ അക്കാദമി സമരത്തില്‍ മാനേജ്‌മെന്റിന് അനുകൂലമായി സിപിഎമ്മും എസ്എഫ് ഐയും നിലപാടെടുത്തത്. ഇതിനെ ചോദ്യം ചെയ്യാന്‍ സിപിഐ മുന്നോട്ടു വന്നതോടെ ഇടതുമുന്നണിയില്‍ സമരം കടുത്ത ഭിന്നതയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇരു പാര്‍ട്ടികളുടെയും ഉന്നത നേതാക്കളും മുഖ്യമന്ത്രിയും ഈ വിവാദത്തില്‍ ഇരു പക്ഷത്തായി നിലയുറപ്പിച്ചിരിക്കുന്നു. ഭരണപക്ഷത്തുള്ള പ്രമുഖ രാഷ്‌ട്രീയ പാര്‍ട്ടികള്‍ തന്നെ പരസ്പരം ഭിന്നിച്ച്, പോരടിച്ചു നില്‍ക്കുന്ന കാഴ്ചയാണ് ഇന്ന് കേരളത്തിലുള്ളത്.

ലോ അക്കാദമിക്ക് സര്‍ക്കാര്‍ പാട്ടത്തിന് നല്‍കിയ ഭൂമി ദുരുപയോഗിക്കുന്നുവെന്ന് കാണിച്ച് വി.എസ്അച്യുതാനന്ദന്‍ റവന്യൂ വകുപ്പിന് പരാതി നല്‍കിയതോടെ സിപിഎമ്മിനുള്ളിലും ഇത് വന്‍ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ നല്‍കിയ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വിഷയം റവന്യൂ വകുപ്പ് സെക്രട്ടറിയുടെ അന്വേഷണത്തിലാണ്. സര്‍ക്കാര്‍ നല്‍കിയ ആവശ്യങ്ങള്‍ക്കല്ലാതെ ഭൂമിയും അതിലെ വസ്തുക്കളും ഉപയോഗിക്കുന്നതെന്നും അതിനാല്‍ ഭൂമി തിരിച്ചെടുക്കണമെന്നുമാണ് ആവശ്യമുയര്‍ന്നിരിക്കുന്നത്. ഭൂമിയുടെ ദുരുപയോഗം മാത്രമല്ല ലോ അക്കാദമിയുടെ ഘടനയും പ്രവര്‍ത്തനവും ട്രസ്റ്റിന്റെ വിശ്വാസ്യതയും ഇന്ന് ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്.

എന്നാല്‍ മാനേജ്‌മെന്റിനെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയും മറ്റ് സിപിഎം നേതാക്കളും ഇക്കാര്യത്തില്‍ സ്വീകരിച്ചിരിക്കുന്നത്. തത്വചിന്തകനും തമിഴ് ഭാഷാ പണ്ഡിതനുമായ പ്രൊഫ. സുന്ദരം പിള്ളയുടെ മകനും മുന്‍ മന്ത്രിയുമായ പി. എസ്. നടരാജപിള്ളയുടെ ഉടമസ്ഥതയില്‍ നിന്നാണ് ഭൂമി സര്‍ക്കാര്‍ കൈവശത്തിലെത്തുന്നത്. ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി സജീവ പ്രവര്‍ത്തനത്തിലുണ്ടായിരുന്ന നടരാജ പിള്ളയെ ഏത് പിള്ള എന്ന രീതിയിലാണ് മുഖ്യമന്ത്രി പരിഹസിച്ചിരിക്കുന്നത്.

കൃഷി വകുപ്പിന്റെ ട്രെയിനിംഗ് സെന്റര്‍ മാറ്റിയാണ് ലോ അക്കാദമിക്ക് സ്ഥലം കൈമാറിയത്. പാട്ടക്കരാര്‍ പ്രകാരം നല്‍കിയ ഭൂമി മറ്റാവശ്യങ്ങള്‍ക്ക് വേണ്ടി ദുരുപയോഗം ചെയ്തു എന്നും ലോ അക്കാദമിയുടെ ആവശ്യത്തില്‍ കഴിഞ്ഞ ബാക്കിയുള്ള ഭൂമി തിരിച്ചെടുക്കണമെന്നാണ് ആവശ്യമുയര്‍ന്നിരിക്കുന്നത്. ട്രസ്റ്റിന്റെ പ്രവര്‍ത്തനം, ഉടമസ്ഥത എന്നിവയില്‍ ഗുരുതരമായ ആരോപണങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്.

സര്‍ സിപിയുടെ കാലത്ത് നടന്ന കൈമാറ്റമാണിതെന്നും അതില്‍ നിലവിലുള്ള സര്‍ക്കാരിന് യാതൊന്നും ചെയ്യാനില്ലെന്നുമാണ് മുഖ്യമന്ത്രിയുടെ പക്ഷം. സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നല്‍കിയ ഭൂമി തെറ്റായ രീതിയില്‍ ഉപയോഗിക്കുന്നില്ലെന്നു ഉറപ്പു വരുത്താനും അങ്ങനെയെങ്കില്‍ അത് തിരിച്ചെടുക്കാനുള്ള ഉത്തരവാദിത്തത്തില്‍ നിന്നുമാണ് മുഖ്യമന്ത്രി ഒഴിഞ്ഞു മാറുന്നത്. ഇക്കാര്യത്തില്‍ സിപിഐ എടുത്ത നിലപാടിനെ തള്ളിപ്പറയുകയാണ് സിപിഎം. യുഡിഎഫ് ഭരണകാലത്ത് സോളാര്‍ സമരത്തില്‍ നിന്ന് പിന്തിരിഞ്ഞോടി സിപിഎമ്മിന്റെ പിന്നിലൊളിച്ച സിപിഐയെ അല്ല ലോ അക്കാദമി സമരത്തില്‍ കാണുന്നത്. എന്നാല്‍ ഈ നിലപാട് എത്രമാത്രം മുന്നോട്ടുകൊണ്ടുപോകാന്‍ സിപിഐക്ക് കഴിയുമെന്നുള്ളത് കാലം തെളിയിക്കും.

സിപിഎമ്മിന്റെ വല്യേട്ടന്‍ മനോഭാവത്തെ കണ്ണടച്ച് പിന്തുണക്കേണ്ട രാഷ്‌ട്രീയ സാഹചര്യങ്ങളാണ് ഇന്ന് ഇടതു മുന്നണിയിലുള്ളത്. നമ്പൂതിരിയുടെ വെളിച്ചത്തുള്ള വാര്യരുടെ ഊണെന്നാണ് സിപിഐയുടെ മുന്നണിയിലുള്ള സ്ഥാനത്തെ സിപിഎംവിശേഷിപ്പിക്കുന്നത്. ഇടത് വിരുദ്ധരുടെ കൈയിലെ പാവയായി സിപിഐ മാറിയിരിക്കുന്നു എന്നും സിപിഎം വിശേഷിപ്പിക്കുന്നു. ഇത് വി.എസ്. അച്യുതാനന്ദനും കൂടിയുള്ള മുന്നറിയിപ്പാണ്. സിപിഎമ്മിന്റെ കണ്ണൂര്‍ നേതൃത്വത്തെ ചോദ്യം ചെയ്യാനുള്ള സിപിഐയുടേയും വി.എസ്.അച്യുതാനന്ദന്റേയും നീക്കം കേരള രാഷ്‌ട്രീയം കൗതുകത്തോടെയാണ് നോക്കിക്കാണുന്നത്. നമ്പൂതിരിയുടെ വെട്ടത്തില്‍ സിപിഐക്ക് ഇനി എത്രനാള്‍ ഊണുകഴിക്കാനാകുമെന്നുകൂടിയാണ് കേരളം കാണാനിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോംങ് റൂമികളിലേക്ക് വന്നാല്‍ വെടി; ബംഗാളില്‍ കേന്ദ്രസേന ജാഗ്രതയില്‍

India

വീട്ടുകാരുമായുള്ള വഴക്ക് മുതലെടുത്തു ; ഹിന്ദു യുവതിയെ ലൗജിഹാദിൽ കുടുക്കി ജമീർ സാഹിറുദ്ദീൻ ഖാസി തടവിലാക്കിയത് അഞ്ച് ദിവസം

Astrology

പാമ്പിനെ സ്വപ്നം കണ്ടാൽ ഭാഗ്യമോ നിർഭാഗ്യമോ?

2024ല്‍ തെറ്റായ പ്രവചനം നടത്തിയതിന്‍റെ പേരില്‍ കരയുന്ന ആക്സിസ് മൈ ഇന്ത്യയുടെ സിഇഒ പ്രദീപ് ഗുപ്ത (വലത്ത്)
India

നടന്‍ വിജയ് തമിഴ്നാട് പിടിക്കുമെന്ന ആക്സിസ് മൈ ഇന്ത്യാ പ്രവചനത്തില്‍ സംശയം, 2024ല്‍ പ്രവചനം പാളിയ പ്രദീപ് ഗുപ്തയുടെ അടുത്ത കൈപ്പിഴ തമിഴ്നാടോ?

Environment

ഹിമാലയത്തിലെ മഞ്ഞുപാളികൾ ഏറ്റവും താഴ്ന്ന നിലയിലേക്ക് ; രാജ്യങ്ങൾ ഇരുട്ടിലാകും , 200 കോടി ജനങ്ങൾക്ക് കുടിവെള്ളം ഇല്ലാതാകും

പുതിയ വാര്‍ത്തകള്‍

‘ എനിക്ക് ഈ ഗാനം പാടാൻ കഴിയില്ല ‘ ; അന്ന് ഇളയരാജയ്‌ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് എസ് ജാനകി പറഞ്ഞ വാക്കുകൾ

തലച്ചോറും, ഹൃദയവും, കുടലും പച്ചനിറമായി, മരണകാരണം തണ്ണിമത്തനല്ല : മുംബൈയിലെ കൂട്ടമരണത്തിൽ ദുരൂഹത

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

പവന്‍ ഖേരയ്‌ക്ക് ഇനി ഒളിക്കാന്‍ നരകമുണ്ടാകില്ല, കാരണം എല്ലാ എക്സിറ്റ്പോള്‍ ഫലങ്ങളും ഹിമന്തയുടെ വിജയം പ്രഖ്യാപിക്കുന്നു, കോണ്‍ഗ്രസിന് പണിപാളി

ബിജെപിയ്‌ക്ക് 14സീറ്റ് വരെ; മിക്ക മണ്ഡലങ്ങളിലും 26ശതമാനം വോട്ട്, പലയിടത്തും രണ്ടാം കക്ഷി; തൂക്കുമന്ത്രിസഭ വന്നാല്‍ ബിജെപി കിംഗ് മേക്കര്‍ .

ഞങ്ങളെയെന്താ വിശ്വാസമില്ലേ , കേന്ദ്ര ജീവനക്കാരെ മാത്രം വോട്ടെണ്ണൽ സൂപ്പർവൈസർമാരായി നിയമിക്കുന്നത് എന്തിന് ; തൃണമൂൽ കോൺഗ്രസ് സുപ്രീം കോടതിയിൽ

കൊടിയേറ്റം മോദി നടത്തിയിട്ടുണ്ട് എങ്കിൽ പൂരം നടന്നിരിക്കും ; ഗ്രേറ്റ്‌ നിക്കോബാർ ദ്വീപിൽ രാഹുലിന് ചെയ്യാൻ പറ്റുന്നത് ചെയ്ത് കാണിക്കൂ

ഗ്രേറ്റ് നിക്കോബാറിൽ ഇന്ത്യ ശക്തമായി ഇടപെട്ടാൽ ചൈനയുടെ അടിത്തറയിളകും : അവിടെ രാഹുലിനെ വിഷമിപ്പിക്കുന്ന ചില കാര്യങ്ങളുണ്ട് ; സെൻ കുമാർ

മെയ് ദിന പ്രസംഗത്തില്‍ ശ്രീരാമന് വേണ്ടി ലങ്കയിലേക്ക് പാലം നിര്‍മ്മിക്കുന്നതില്‍ പങ്കാളിയായ അണ്ണാരക്കണ്ണന്റെ കഥ പങ്കുവെച്ച് അദാനി

തൊഴിലാളി ദിനമായ മെയ് ഒന്നിന് കേദാര്‍നാഥ് സന്ദര്‍ശിച്ച് തൊഴിലാളിക്ഷേമത്തിന് വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥിച്ച് ഗൗതം അദാനിയും ഭാര്യ പ്രീതി അദാനിയും

മെയ് ഒന്നിന് തൊഴിലാളി ദിനത്തില്‍ ഭാര്യയ്‌ക്കൊപ്പം കേദാര്‍ നാഥ് സന്ദര്‍ശിച്ച് അദാനി…. മുഴുവന്‍ തൊഴിലാളികള്‍ക്കും വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥന

ഏത് രാജ്യത്തെയും നിരീക്ഷിക്കാം : ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗതയിൽ സഞ്ചാരം ; ഇന്ത്യയ്‌ക്കായി ബഹിരാകാശത്ത് നിന്നും വരും ഹൈപ്പർസോണിക് മിസൈലുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.