ചെന്നൈ: തമിഴ്‌നാട്ടില്‍ രാഷ്‌ട്രീയ പ്രതിസന്ധി തുടരുന്നു.കാവല്‍ മുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വവും എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി ശശികലയും തങ്ങളുടെ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുകയാണ്.ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
അതിനിടെ എഐഎഡിഎംകെ എംഎല്‍എമാര്‍ എവിടെയാണെന്നറിയിക്കാന്‍ മദ്രാസ് ഹൈക്കോടതി പോലീസിന് കര്‍ശന നിര്‍ദേശം നല്‍കി.എംഎല്‍എമാരുടെ വിവരം തേടി നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിക്കവേയാണ് കോടതി സിറ്റിപോലീസ് കമ്മീഷണര്‍ക്ക് നിര്‍ദേശനം നല്‍കിയത്.
എം.എല്‍എമാരെ തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെങ്കില്‍ അത് അതീവ ഗൗരവകരമാണ്. കോടതി പറഞ്ഞു. എംഎല്‍എമാരെ തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെങ്കില്‍ എന്തിനാണെന്ന് വ്യക്തമാക്കാന്‍ ഗവര്‍ണറും ആവശ്യപ്പെട്ടിട്ടുണ്ട്.ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഡിജിപിയോട് നിര്‍ദേശിച്ചു.ചീഫ് സെക്രട്ടറി ഗിരിജ വൈദ്യനാഥനുമായി ഗവര്‍ണര്‍ കൂടിക്കാഴ്ച നടത്തി.
ബുധനാഴച് രാത്രി മുതല്‍ എഐഎഡിഎംകെയുടെ130 എം.എല്‍എമാര്‍ രണ്ട് റിസോര്‍ട്ടുകളിലായി കഴിയുകയാണ്. ഇവരെ ശശികല തടവിലാക്കിയിരിക്കുകയാണെന്ന് പനീര്‍ശെല്‍വം ആരോപിച്ചു.എന്നാല്‍ തങ്ങള്‍ സ്വന്തം ഇഷ്ടപ്രകാരമാണ് റിസോര്‍ട്ടില്‍ താമസിക്കുന്നതെന്ന് എംഎല്‍എമാരില്‍ ചിലര്‍ വെളിപ്പെടുത്തി.
തൊണ്ണൂറിലേറെ എംഎല്‍എമാര്‍ കൂവത്തൂരിലെ റിസോര്‍ട്ടിലും മുപ്പതുപേര്‍ കല്‍പ്പാക്കത്തിനടുത്തുളള പൂന്തണ്ടലം റിസോര്‍ട്ടിലുമാണ്.ഫോണ്‍ ചെയ്യാനും ടിവി കാണാനും ഇവരെ അനുവദിക്കുന്നില്ല.കനത്ത സുരക്ഷയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒരുക്കിയിട്ടുളളത്.പത്രക്കാരുള്‍പ്പെടെ ആരെയും കടത്തിവിടുന്നില്ല. തടവിലാക്കപ്പെട്ട എംഎല്‍എമാരില്‍ മുപ്പതുപേര്‍ ഉപവാസത്തിലാണെന്ന് റിപ്പോര്‍ട്ടുണ്ട്.സ്വന്തം ഇഷ്ടപ്രകാരം തീരുമാനമെടുക്കാന്‍ അനുവദിക്കണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു.ഭീഷണിപ്പെടുത്തിയാണ് തടവിലാക്കിയതെന്നും ചിലര്‍ വെളിപ്പെടുത്തി.
അതിനിടെ പാര്‍ട്ടി പ്രിസീഡിയം ചെയര്‍മാന്‍ ഇ.മധുസൂദനനെ ശശികല തല്‍സ്ഥാനത്തുനിന്ന് നീക്കി. പകരം കെ.എ.സേങ്കോട്ടയ്യനെ നിയിമിച്ചു.പനീര്‍ശെല്‍വത്തിന് പിന്തുണ പ്രഖ്യാപിച്ചതിനെതുടര്‍ന്നാണ് മധുസൂദനനെ മാറ്റിയത്.
അതേസമയം ശശികലയെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്ത നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് മധുസൂദനന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.
ഗവര്‍ണര്‍ റിപ്പോര്‍ട്ട് നല്‍കി
ശശികലയെ ഇപ്പോള്‍ മുഖ്യമന്ത്രിയാക്കാനാവില്ലെന്ന് കാട്ടി ഗവര്‍ണര്‍ സി.വിദ്യാസാഗര്‍ റാവു കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. ഇന്നലെ രാത്രി 9.30 ഓടെയാണ് റിപ്പോര്‍ട്ട് അയച്ചത്.
ഹര്‍ജി അടിയന്തരമായിപരിഗണിക്കില്ല
ന്യൂദല്‍ഹി: തമിഴ്‌നാട് മുഖ്യമന്ത്രിയായി ശശികല സത്യപ്രതിജ്ഞ ചെയ്യുന്നത് തടയണമെന്ന ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി.
ശശികലയെ മുഖ്യമന്ത്രിയായി തീരുമാനിച്ചിട്ടില്ലെന്നും അതിനാല്‍ ഹര്‍ജിക്ക് അടിയന്തര പ്രാധാന്യമില്ലെന്നും വ്യക്തമാക്കിയാണ് കോടതി ആവശ്യം തളളിയത്.അനധികൃത സ്വത്ത് സമ്പാദനകേസില്‍ വിധവരുംവരെ സത്യപ്രതിജ്ഞ അനുവദിക്കരുതെന്നാവശ്യപ്പെട്ട് ഒരു സംഘനയാണ് ഹര്‍ജി നല്‍കിയത്.
ജയലളിതയ്‌ക്ക് വേണ്ടാത്തവരാണ് പനീര്‍ശെല്‍വത്തിനൊപ്പം ചേര്‍ന്നതെന്ന് ഐഎഡിഎംകെ വക്താവ് പറഞ്ഞു.പാര്‍ട്ടി പിളര്‍ത്താന്‍ ശ്രമിക്കുന്ന പനീര്‍ശെല്‍വത്തിന് അമ്മയുടെ ആത്മാവ് മാപ്പുകൊടുക്കില്ല.പാര്‍ട്ടിയുടെ നിയമസഭാ കക്ഷിനേതാവായി തെരഞ്ഞെടുക്കപ്പെട്ട ശശികല ഉടന്‍ തന്നെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിന്റെ സഹായം തേടി
ന്യൂദല്‍ഹി:തടവിലാക്കിയ എംഎല്‍്എമാര്‍ മറുകണ്ടം ചാടിയാല്‍ ഭരണം പിടിക്കാന്‍ ശശികല കോണ്‍ഗ്രസിന്‍െ്‌റ സഹായം തേടി.ഡിഎംകെ യുടെ സഖ്യകക്ഷിയായ കോണ്‍ഗ്രസിന് എട്ട് എംഎല്‍എമാരാണുളളത്.കാവല്‍ മുഖ്യമന്ത്രി പനീര്‍ശെല്‍വവും തികഞ്ഞ ആത്മവിശ്വാസത്തിലാണ്.ഗവര്‍ണറുടെ അനുമതി ലഭിച്ചാല്‍ സഭയില്‍ ഭൂരിപക്ഷം തെളിയിക്കുമെന്ന് പനീര്‍ശെല്‍വം പറഞ്ഞു.
















