Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

മുപ്പത് കഴിഞ്ഞ ഭ്രാന്തന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2017, 01:58 am IST
in Varadyam

 

മലയാള കവിത പെരിയാറാണെങ്കില്‍ ആ പെരിയാറിന്റെ തീരത്തെ ആലുവാ മണപ്പുറമാണ് വി.മധുസൂദനന്‍ നായര്‍ കവിതകള്‍. കിഴക്കുനിന്ന് പടിഞ്ഞാറേക്കൊഴുകുന്ന പെരിയാര്‍ ആലുവയില്‍ വച്ച് ഒരു പുണ്യനദിയായി മാറുന്നു. മഹാശിവരാത്രി നടക്കുന്നത് ഈ മണപ്പുറത്തുവച്ചാണ്. ഈ മണല്‍പ്പരപ്പില്‍ വന്ന് ധ്യാനിച്ചാണ് പതിനായിരങ്ങള്‍ പിതൃക്കള്‍ക്ക് ശ്രാദ്ധമൂട്ടുന്നത്. മലയാള പൈതൃകത്തിനുള്ള തിലോദകമാണ് മധുസൂദനന്‍ നായര്‍ കവിതകള്‍. ആ കവിതകളിലെ മഹാദേവനായ നാറാണത്ത് ഭ്രാന്തന്‍ പുറത്തുവന്നിട്ട് 2016 അവസാനം മുപ്പത് വര്‍ഷം കഴിഞ്ഞു. ഈ മുപ്പത് വര്‍ഷത്തെ വലംചുറ്റി കടന്നുപോയ തലമുറ നാറാണത്ത് ഭ്രാന്തന്‍ ഒരിക്കലെങ്കിലും ചൊല്ലാതിരുന്നിട്ടില്ല. അത്രമേല്‍ മലയാളിയുടെ ആത്മാവില്‍ ഒട്ടിച്ചേരും വിധമാണ നാറാണത്ത് ഭ്രാന്തന്‍ പിറവികൊണ്ടത്.

1986 അവസാനത്തിലാണ് കലാകൗമുദിയില്‍ ഈ കവിത അച്ചടിച്ചുവന്നത്. അതിന് മുമ്പ് ഈ കവിത മലയാളത്തിലെ ഒരു പ്രമുഖ വാരിക തിരസ്‌കരിച്ചിരുന്നു. തിരസ്‌കാരങ്ങളുടേയും കൂടി മിത്താണല്ലോ നാറാണത്ത് ഭ്രാന്തന്‍. വരരുചിയുടെ മക്കളില്‍ ഭ്രാന്തുണ്ടായിരുന്നതും ഇദ്ദേഹത്തിന് മാത്രമായിരുന്നല്ലോ?. ഈ തിരസ്‌കാരം വരാനിരിക്കുന്ന സ്വീകാര്യതയുടെ മുന്നോടിയായി.

അച്ചടിച്ച കവിത എന്ന നിലയിലല്ല, ചൊല്ലിക്കേട്ട കവിത എന്ന നിലയിലാണ് പിന്നീട് നാറാണത്ത് ഭ്രാന്തന്‍ ഒരു ചുഴലിയായി രൂപംകൊണ്ടത്. മധുസൂദനന്‍ നായരുടെ ശബ്ദസൗകുമാര്യവും ആലാപനമികവും കവിതയുടെ ഈണത്തെ മലയാളിയുടെ ആത്മാവിഷ്‌കാരമാക്കി മാറ്റി.

കള്ളുഷാപ്പ് മുതല്‍ കലാലയവേദി വരെ നാറാണത്ത് ഭ്രാന്തന്‍ പിടിമുറുക്കി. അന്ന് നടന്ന പല കവിതാ മത്സരങ്ങളിലും മുഴുവന്‍ മത്സരാര്‍ത്ഥികളും ‘ ഭ്രാന്തന്‍” മാത്രം ചൊല്ലി. അതില്‍ ഏറ്റവും മികച്ച ഭ്രാന്തനെ തിരഞ്ഞെടുക്കുക എന്ന ജോലി മാത്രമേ വിധികര്‍ത്താക്കള്‍ക്കുണ്ടായിരുന്നുള്ളു. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ ഒരേ കവിത നേടി. രാഷ്‌ട്രീയപാര്‍ട്ടികളുടെ യുവജന സംഘടനകള്‍ പരിപാടിക്ക് മുമ്പ് നാറാണത്ത് ഭ്രാന്തന്‍ വെച്ച് ആളെക്കൂട്ടി.

അക്ഷരാഭ്യാസമില്ലാത്തവര്‍ വരെ ഈ കവിതയുടെ ആരാധകരും പ്രചാരകരുമായി മാറി. 1993 ലാണ് നാറാണത്ത് ഭ്രാന്തന്‍ പുസ്തക രൂപത്തില്‍ സമാഹരിക്കപ്പെടുന്നത്. പുസ്തകമിറങ്ങി 10 വര്‍ഷം കഴിയുമ്പോഴേക്കും 25 പതിപ്പുകള്‍ എന്ന റെക്കോഡിലേക്ക് ഭ്രാന്തനെത്തി. നോവലുകള്‍ പോലും അപൂര്‍വ്വമായി മാത്രം കൈവരിക്കാറുള്ള വില്‍പനയിലെ ഈ ആത്മസായൂജ്യം കുങ്കുമം ചാര്‍ത്തിയ ആദ്യ കവിതാ സമാഹാരമായിരുന്നു നാറാണത്ത് ഭ്രാന്തന്‍.

എന്തുകൊണ്ട് ഈ കവിത ഇത്രമേല്‍ പ്രചാരം നേടി എന്നത് അക്കാദമിക തലത്തില്‍ പഠന വിഷയമാക്കേണ്ടതായിരുന്നെങ്കിലും കാര്യമാത്ര പ്രസക്തമായ യാതൊരു ശ്രമവും ആ നിലയില്‍ നടന്നില്ല. നിരൂപകര്‍ അധികം താലോലിക്കാത്ത കവിതയായിരുന്നു ഇത്. കവിയുടെ ആലാപനം സൃഷ്ടിക്കുന്ന ശ്രവണ കൗതുകം എന്ന മട്ടില്‍ അവര്‍ മൗനികളായപ്പോള്‍ കേരളത്തിന്റെ സംസ്‌കാരിക ഭൂപടത്തിലെ തലസ്ഥാനമായി നാറാണത്ത് ഭ്രാന്തന്‍ മാറി.

ഇന്ന് മലയാളിയുള്ളിടത്തെല്ലാം മധുസൂദനന്‍ നായരുണ്ട്, ഒപ്പം നാറാണത്ത് ഭ്രാന്തനുമുണ്ട് എന്ന സ്ഥിതിവന്നു. വെറും കേഴ്‌വി സുഖം കൊണ്ടാണീ കവിത ശ്രദ്ധിക്കപ്പെട്ടത് എന്ന് പിറുപിറുത്ത നിരൂപകര്‍ക്കു നേരെ മുപ്പതുവര്‍ഷത്തിനിപ്പുറവും കെടാത്ത തീപ്പന്തം പോലെ ജ്വലിക്കുന്നു, ഈ കവിത.

മലയാള കവിത ഇടക്കാലത്ത് ഗാമയുടെ കപ്പലില്‍ കയറി യൂറോപ്പിന്റെ കര പറ്റിയിരുന്നു. വൃത്തബോധത്തേയും താളബോധത്തേയും അതുവഴി പലപ്പോഴും കവിത്വത്തെ തന്നെയും അവര്‍ ഇല്ലാതാക്കി. അസ്തിത്വം നഷ്ടപ്പെട്ട മലയാള കവിതയിലെ ഘര്‍വാപസിയായിരുന്നു നാറാണത്ത് ഭ്രാന്തന്‍. കുറേക്കാലങ്ങള്‍ക്കുശേഷം മലയാള കവിത മണ്ണുതൊട്ടു. എഴുത്തച്ഛനും പൂന്താനവും കൊളുത്തിവിട്ട മലയാള കവിതയുടെ സാംസ്‌കാരിക തനിമയുടേയും മൗലികതയുടേയും ദീപശിഖ കാവാലവും അയ്യപ്പപ്പണിക്കരും കുറേദൂരം മുന്നോട്ട് കൊണ്ടുപോയെങ്കിലും കൃത്യവും ശക്തവുമായ ഒരേറ്റുവാങ്ങല്‍ നടന്നത് തിരുവനന്തപുരത്ത് നെയ്യാറിന്റെ തീരത്താണ്.

മധുസൂദനന്‍ നായര്‍ ആ ദീപശിഖയുടെ വെളിച്ചമാക്കി നാറാണത്ത് ഭ്രാന്തനെ മാറ്റി. പന്ത്രണ്ട് രാശിയും നീറ്റി കാലമാകുന്ന അമ്മയുടെ മടിയില്‍ പിറന്നുവീണവനായിരുന്നല്ലോ ഈ ഭ്രാന്തന്‍. കാല്‍പനികതയുടെ കാമുകന്മാരായ മലയാളി വായനക്കാരുടെ വിഷാദ നിര്‍ഭരമായ മനസുകളെ ഒറ്റപ്പെടലിന്റെ വേദനയിലൂടെ സ്പര്‍ശിച്ചു. ഈ ഭ്രാന്തന്‍ അച്ഛനായ വരരുചിയുടെ ചാത്തത്തിനുപോലും സഹോദരങ്ങളോടൊത്തുചേര്‍ന്നത് വെറും കാഴ്ചയ്‌ക്കുവേണ്ടിയായി മാറി. അസ്തിത്വ ദുഖത്തിന്റെ അമ്പലപ്പറമ്പുകളായിരുന്നല്ലോ ഒരുകാലത്ത് മലയാളിയുടെ യുവത്വം. ആ യുവത്വത്തിന് പറ്റിയ പ്രതിനായക സ്വഭാവമുള്ള നായകനായിരുന്നു ഭ്രാന്തന്‍. എന്നും പുതിയ മാനവനു വേണ്ടി സ്വപ്‌നം കണ്ട ഏതൊരു മലയാളി ചെറുപ്പക്കാരനെ പോലെയും ഈ ഭ്രാന്തനും സ്വപ്‌നം കണ്ടു. ആ സ്വപ്‌നത്തിന് തന്റെ കരളിന്റെ നിറവും സുഗന്ധവും ഊഷ്മാവുമുണ്ടായിരിക്കുമെന്ന് ഭ്രാന്തന്‍ വിചാരിച്ചു. അത് വെറുമൊരു ഭ്രാന്തന്റെ സ്വപ്‌നം മാത്രമാണെന്നറിഞ്ഞുകൊണ്ടുതന്നെ.

ഭ്രാന്തനെക്കുറിച്ചുള്ള നിരീക്ഷണങ്ങളില്‍ ശ്രദ്ധേയമായ ഒന്ന് പൗലോ കൊയ്‌ലോ നടത്തിയതാണ്. സഹീര്‍ എന്ന നോവലില്‍ കൊയ്‌ലോ പറയുന്നു. ഭ്രാന്ത് എന്നു പറയുന്നത് ഒരാള്‍ അവനവന്റെ ലോകത്തില്‍ മാത്രം ജീവിക്കാന്‍ തുടങ്ങുന്നതിന്റേയോ ഒരാള്‍ മറ്റെല്ലാവരില്‍ നിന്ന് വ്യത്യസ്തനായി ജീവിക്കാന്‍ ശ്രമിക്കുന്നതിന്റേയോ പേരാണ്.

നാറാണത്ത് ഭ്രാന്തന്‍ എന്ന വരരുചിത്താവഴി മാത്രമല്ല മധുസൂദനന്‍ നായര്‍ കവിതകളെല്ലാം തന്നെ അവനവന്റെ സംസ്‌കാരം പകര്‍ത്തിവയ്‌ക്കാനാണ് ശ്രമിച്ചത്. അതുകൊണ്ടുതന്നെയാണ് അവ വ്യത്യസ്തമായി തീര്‍ന്നതും. കവി പറയുന്നത് ശ്രദ്ധിക്കുക’ ശില്‍പവും ശൈലിയും സംസ്‌കാരവുമെല്ലാം ബോധപൂര്‍വ്വം ഉണ്ടാക്കിയെടുത്താല്‍ അത് കൃത്രിമമാകും. പാരമ്പര്യത്തിന്റെ സ്വാഭാവിക വികാസമാണെങ്കില്‍ അതിന് വേരുറപ്പുണ്ടാകും. എന്റെ കവിതയിലെ പാരമ്പര്യ സംയോഗം ബോധപൂര്‍വ്വമല്ലെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്’.

ഈ പാരമ്പര്യത്തിന്റെ സവിശേഷത തന്നെയാണ് കല്ലുരുട്ടി താഴെയിടുക, പിന്നെയും കയറ്റി താഴെയിടുക എന്ന പ്രവൃത്തിയിലൂടെ നാറാണത്ത് ഭ്രാന്തനും കാണിക്കുന്നത്. അതും ഇതും ഒക്കെ ഏകം തന്നെയെന്ന അദ്വൈതമാണ് ഭ്രാന്തന്‍ പങ്കുവച്ചത്. നാറാണത്ത് ഭ്രാന്തന്‍ എന്ന കവിത പകര്‍ന്നു തന്ന ദര്‍ശനവും ഇതല്ലാതെ മറ്റൊന്നല്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

മെക്‌സിക്കോയിൽ വൻ ഭൂചലനം; തീവ്രത 7.4, സുനാമി ജാഗ്രത അറിയിപ്പ്

Kerala

ശബരിമല എക്‌സിക്യുട്ടീവ് ഓഫിസറായ പി.എസ്.ശാന്തകുമാറിനെ നിയമിക്കാന്‍ അനുമതി നല്‍കി ഹൈക്കോടതി

Miniscreen

ഭാഷ പ്രശ്നമാക്കാതെ സംഗീതത്തെ കൈമുതലാക്കിയ ഗായികയാണ് എസ്. ജാനകി:രാജസേനൻ

India

മൈക്രോഫോണ്‍ ഉള്ളവരെല്ലാം മാദ്ധ്യമപ്രവര്‍ത്തകരാകുന്ന അവസ്ഥയില്‍ ആശങ്ക പ്രകടിപ്പിച്ച് കോടതി

Kerala

യാഥാര്‍ത്ഥ്യം അംഗീകരിച്ച് നേതൃയോഗം, പിഎംശ്രീ പദ്ധതിയില്‍ സര്‍ക്കാരിന്റെ നിലപാടിനൊപ്പമെന്ന് മുസ്ലിം ലീഗ്

പുതിയ വാര്‍ത്തകള്‍

ലോകകപ്പ് ഫുട്ബാള്‍ ഫൈനല്‍: തിങ്കളാഴ്ച സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി നല്‍കണമെന്ന് പാലാ നഗരസഭാ ചെയര്‍പേഴ്‌സണ്‍

ഷെഫീന ബീവി (വലത്ത്) മഞ്ജു പിള്ളയും മകള്‍ ദയ രഞ്ജിത്തും (ഇടത്ത്)

മ‌‌ഞ്ജു പിള്ളയുടെ മകളെ അപമാനിച്ച് ഷെഫീനബീവിയുടെ തെറി; അതിരുവിട്ട അസഭ്യത്തിനെതിരെ ആഞ്ഞടിച്ച് മഞ്ജു പിള്ള

അമല ആശുപ്രതിയിലെ യു എന്‍ എ ഉപരോധ സമരം അവസാനിച്ചു

പാലക്കാട് ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് പാഞ്ഞുകയറി അപകടം: ഒരാള്‍ക്ക് ദാരുണാന്ത്യം

ശശി തരൂര്‍ എം പി സ്വകാര്യ ഹോട്ടലിന്റെ ലിഫ്റ്റില്‍ കുടുങ്ങി

പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിലെ രഥഘോഷയാത്ര (ഇടത്ത്) ഘോഷയാത്രയില്‍ പങ്കെടുത്ത ഭാരതീയ നാമം സ്വീകരിച്ച ഇന്ദിരാ ദേവി ദാസി എന്ന ഇംഗ്ലണ്ടുകാരി (വലത്ത്)

പുരി ജഗന്നാഥക്ഷേത്രത്തിലെ ഉത്സവത്തിനെത്തിയ ഇംഗ്ലണ്ട് കാരി പറയുന്നു “ഭക്തിനിര്‍ഭരമായ ആഘോഷം…ഇംഗ്ലണ്ടില്‍ ഇതുപോലൊന്നില്ല”

കാഫിര്‍ സ്ക്രീൻഷോട്ട് കേസ്; ജിതിൻ ഭാസ്കറിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി കോടതി

ഹയർ സെക്കൻ്ററി ഒന്നാം വർഷ പരീക്ഷ ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 62.01%

നിക്ഷേപ തട്ടിപ്പ്: ടാല്‍റോപ്പ് കമ്പനി ഡയറക്ടര്‍ യഹ്യ അറസ്റ്റില്‍

അപ്രതീക്ഷിത പവര്‍കട്ട്: പാലക്കാട് അത്യാസന്ന നിലയിലുള്ള രോഗി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.