ചെറുതോണി: ഉത്പാദനരംഗത്ത് ഇന്ത്യയെ ഒന്നാം സ്ഥാനത്ത് എത്തിക്കുക എന്നതാണ് ബിഎംഎസിന്റെ ലക്ഷ്യമെന്നും അതിന് വേണ്ടി പരിശ്രമിക്കുമെന്നും ക്ഷേത്രീയ സംഘടനാ സെക്രട്ടറി എന്‍.എം.സുകുമാരന്‍. ഇടുക്കിയിലെ ചെറുതോണിയില്‍ ബിഎംഎസിന്റെ നവീകരിച്ച കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടുക്കി ജില്ലയില്‍ ബിഎംഎസ് വളര്‍ച്ച കൈവരിച്ചത് ത്യാഗത്തിന്റെയും പരിശ്രമത്തിന്റെയും ഫലമായിട്ടാണ്.
തൊഴിലാളികള്‍ക്ക് വേണ്ടി വാദിക്കുന്നു എന്നുപറയുന്നവര്‍ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പഠിച്ച് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ തയ്യാറാകുന്നില്ല. ഇതിന് കേരള സര്‍ക്കാരിന് കഴിയാത്തതാണ് ഇപ്പോഴത്തെ തൊഴില്‍ പ്രശ്നങ്ങള്‍ക്ക് മുഖ്യ കാരണം. കൊടിയും, രാഷ്ട്രീയവും നോക്കാതെ തൊഴിലാളികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമാണ് ബിഎംഎസ്. തോട്ടം മേഖലയില്‍ കഷ്ടത അനുഭവിക്കുന്ന തൊഴിലാളികളുടെ പ്രശ്നങ്ങള്‍ക്ക് സംഘടന മുന്‍തൂക്കം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് വി.എസ്. രവീന്ദ്രന് അദ്ധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് കെ.കെ.വിജയകുമാര്‍, സംസ്ഥാന സെക്രട്ടറി എം.പി.രാജീവന്, സംസ്ഥാന സംഘടനാ സെക്രട്ടറി സി.വി.രാജേഷ്, ആര്‍എസ്എസ് ഇടുക്കി വിഭാഗ് കാര്യവാഹക് പി.ആര്.ഹരിദാസ്, സഹസംഘചാലക് ടി.കെ.ബാലകൃഷ്ണന്, ബിഎംഎസ് ജില്ലാ സെക്രട്ടറി സിബി വര്‍ഗ്ഗീസ്, ജില്ലാ വൈസ് പ്രസിഡന്റ് വി. വിജയ, മേഖലാ സെക്രട്ടറി ദിലീപ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: