Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കേരളത്തിനിത് ചരിത്രനിമിഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2017, 09:50 pm IST
in Vicharam

തുടക്കം… കൊച്ചി മെട്രോ റെയിലിന്റെ പാലാരിവട്ടം സ്റ്റേഷന്‍ പ്രധാനമന്ത്രി
നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുന്നു. ഇ. ശ്രീധരന്‍, പിണറായി വിജയന്‍,
വെങ്കയ്യ നായിഡു സമീപം

കൊച്ചി മെട്രോ റെയില്‍ സംവിധാനത്തിന് തുടക്കംകുറിക്കുന്ന ചരിത്രനിമിഷങ്ങള്‍ക്കാണ് കേരളത്തിലെ ജനങ്ങളും കൊച്ചിയിലെ പൗരാവലി പ്രത്യേകിച്ചും സാക്ഷ്യംവഹിച്ചിരിക്കുന്നത്. കൊച്ചിയിലെ ജനങ്ങള്‍ക്ക് സുരക്ഷിതവും സുഖകരവും വേഗത്തിലുള്ളതുമായ യാത്രാസൗകര്യമൊരുക്കുന്നതിനാണ് ആലുവ മുതല്‍ പേട്ട വരെ 25.612 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന കൊച്ചി മെട്രോ റെയില്‍ പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. ഇന്ത്യയുടെ പരിവര്‍ത്തനത്തിനുള്ള ദൗത്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതിന് ഏറെ നിര്‍ണായകമാണ് നഗരങ്ങളുടെ പരിവര്‍ത്തനം.

10 രൂപ മുതലുള്ള താങ്ങാവുന്ന നിരക്കുകളില്‍ 10 മിനിറ്റ് ഇടവേളകളിലുള്ള ട്രെയിന്‍ സര്‍വ്വീസുകള്‍ കൊച്ചിയിലെ ജനങ്ങളുടെ യാത്രാദുരിതം ഏറെ കുറയ്‌ക്കുന്നതാണ്. പദ്ധതിയുടെ അവശേഷിക്കുന്ന പണികളും എത്രയും നേരത്തെ പൂര്‍ത്തിയാക്കി ജനങ്ങള്‍ക്ക് തുറന്നുകൊടുക്കണമെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിനോട് അഭ്യര്‍ത്ഥിക്കുന്നു. പദ്ധതി വേഗം പൂര്‍ത്തിയാക്കാന്‍ സംസ്ഥാനസര്‍ക്കാരിന്റെ പൂര്‍ണ സഹകരണവും ഞാന്‍ അപേക്ഷിക്കുന്നു.

ഔട്ട്‌സോഴ്‌സിങ്ങിന് പകരം കുടുംബശ്രീ സ്വാശ്രയ ശൃംഖലയില്‍നിന്നുള്ള പാവപ്പെട്ട സ്ത്രീകളെയും ഭിന്നലിംഗക്കാരെയും ജോലിക്കെടുത്ത കൊച്ചി മെട്രൊയുടെ നടപടി അഭിനന്ദനാര്‍ഹമാണ്. വനിതാ ശാക്തീകരണത്തിനും ഭിന്നലിംഗക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങള്‍ക്കും ഏറ്റവും നല്ല ഉദാഹരണമാണിത്.

വിദഗ്ധ, അര്‍ധവിദഗ്ധ, അവിദഗ്ധ തൊഴില്‍ സേനക്ക് പ്രത്യക്ഷമായും പരോക്ഷമായും ഗണ്യമായ തോതില്‍ തൊഴില്‍ സൃഷ്ടിക്കാന്‍ മെട്രോ റെയില്‍ പദ്ധതി വഴിയൊരുക്കും. മെട്രോയുടെ പൂര്‍ണതോതിലുള്ള നടത്തിപ്പിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും 2000 പേര്‍ വേണ്ടിവരുമെന്ന് കണക്കാക്കപ്പെടുന്നു.

ഇന്നത്തെ ഉദ്ഘാടനത്തോടെ രാജ്യത്ത് 359 കിലോമീറ്ററോളം നീളത്തില്‍ മെട്രോ റെയില്‍ പ്രവര്‍ത്തനക്ഷമമായ കാര്യം സന്തോഷത്തോടെ നിങ്ങളുമായി പങ്കുവയ്‌ക്കുന്നു. ദല്‍ഹി, ദേശീയ തലസ്ഥാന മേഖല (എന്‍സിആര്‍), ഗുര്‍ഗാവ്, കൊല്‍ക്കത്ത, ചെന്നൈ, ബെംഗളൂരു, ജയ്‌പൂര്‍, മുംബൈ, കൊച്ചി എന്നിവിടങ്ങളിലാണിത്. ദല്‍ഹി, എന്‍സിആര്‍, കൊല്‍ക്കത്ത, ചെന്നൈ, ജയ്‌പൂര്‍, മുംബൈ, കൊച്ചി, അഹമ്മദാബാദ്, നാഗ്പൂര്‍, ലക്‌നോ, പൂനെ എന്നിവിടങ്ങളിലായി 546 കിലോമീറ്റര്‍ മെട്രോ റെയില്‍ നിര്‍മാണ ഘട്ടത്തിലും 381 കിലോമീറ്റര്‍ ഉള്‍പ്പെടെ 976 കിലോമീറ്റര്‍ റീജ്യണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം പരിഗണനയിലുമാണ്.

ഇതുകൂടാതെ, കേരളത്തിലെ 32 ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്ര നഗരവികസന മന്ത്രാലയം പ്രത്യേക പരിശീലനവും നല്‍കി. കേരളത്തിലെ ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കുന്നതിന് പ്രാപ്തമാക്കാന്‍ ഇവരില്‍ നാല് ഉദ്യോഗസ്ഥരെ വിദേശത്ത് അയച്ചും പരിശീലനം നല്‍കി.

കൊച്ചിയിലെ നഗര ഗതാഗതത്തില്‍ ജലഗതാഗതത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ 2016 ല്‍ ജര്‍മ്മനിയിലെ കെഎഫ്ഡബ്ല്യുവുമായി 85 ദശലക്ഷം യൂറോയുടെ വായ്‌പ കരാര്‍ ഉണ്ടാക്കിയിരുന്നു.

കഴിഞ്ഞ മെയ് മാസത്തില്‍ 11.20 കിലോമീറ്റര്‍ വരുന്ന രണ്ടാംഘട്ട മെട്രോക്കുള്ള പുതുക്കിയ പദ്ധതി നിര്‍ദ്ദേശം കേരളസര്‍ക്കാര്‍ സമര്‍പ്പിച്ചിട്ടുണ്ട്. ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം മുതല്‍ കാക്കനാട് വഴി ഇന്‍ഫോപാര്‍ക്ക് വരെ 11 സ്‌റ്റേഷനുകളോടുകൂടിയതാണ് പദ്ധതി. 2,577 കോടി രൂപ ചെലവ് കണക്കാക്കുന്നു. തിരുവനന്തപുരം കോഴിക്കോട് നഗരങ്ങളില്‍ ലൈറ്റ് മെട്രോ പദ്ധതികളും കേരളസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഏറെ ചെലവേറിയതായതിനാല്‍ മെട്രൊ സംവിധാനത്തിലേക്ക് പോകുന്നതിനു മുമ്പ് ശരിയായ സാധ്യതാ പഠനവും ആവശ്യകതയും പരിഗണിക്കണമെന്ന് ഞാന്‍ നിര്‍ദ്ദേശിക്കുന്നു. 161 കോടി രൂപ ചെലവില്‍ ചില നഗര വികസന പദ്ധതികളും ആസൂത്രണം ചെയ്തിട്ടുണ്ട്. ഗതാഗതം സുഗമമാക്കാന്‍ കവലകളുടെ വികസനം, കാല്‍നടയാത്രക്കാര്‍ക്കുള്ള സൗകര്യങ്ങള്‍ തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.

(കൊച്ചി മെട്രോ സ്മാര്‍ട്ട്-1 കാര്‍ഡ് പ്രകാശനം ചെയ്ത് നടത്തിയ പ്രസംഗത്തില്‍ നിന്ന്)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ആശ്ചര്യത്തോടെ മോഹന്‍ലാല്‍;40 വര്‍ഷങ്ങള്‍ക്ക് ശേഷം ‘ടെലിഫോണ്‍ അങ്കിളിനെ’ കാണാനെത്തി ആശ ജയറാം

Entertainment

സ്റ്റുഡിയോയില്‍ വച്ച് പീഡിപ്പിച്ചു, ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണി; കുട്ടികളുടെ വിഡിയോ പകര്‍ത്തി സൂക്ഷിച്ചു; സംഗീത സംവിധായകനെതിരെ ഗായിക

Entertainment

സ്വന്തം മകളുടെ പ്രായമുള്ള,17 വയസ്സുള്ള ഒരു കുഞ്ഞിനെ ഹോട്ടലിൽ കൊണ്ടുപോയി ഇവൻ ഉപയോഗിച്ചിട്ടുണ്ട്;ഫിറോസ് ഖാന്റെ ക്രൂരതകൾ എണ്ണിപ്പറഞ്ഞ് സജ്ന നൂർ

New Release

പോളച്ചൻ പത്തു ദിവസത്തെ പരോളിലിറങ്ങി യെന്നു കേട്ടു…നമുക്കു പണിയാകുമോ ?

Entertainment

മലയാളത്തിൽ ആദ്യമായി ഏ.ഐ. സാങ്കേതിക വിദ്യയിൽ ഒരുങ്ങുന്ന ചിത്രം.മണികണ്ഠൻ

പുതിയ വാര്‍ത്തകള്‍

ഭാര്യയും മക്കളും അടങ്ങുന്ന ഒരു കൊച്ചു ലോകം;ആസ്വകാര്യതയിലേക്ക് ക്ഷണിക്കപ്പെടാത്ത ഒരതിഥി വന്നു.ഞങ്ങളുടെ കുടുംബം ശിഥിലമാക്കാൻ കെൽപ്പുള്ള ഒരതിഥി

രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ യുടെ ചിത്രീകരണം പൂർത്തിയായി; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂൺ 4 ന്

സജീവ് പാഴൂർ-നിമിഷ സജയൻ- കരുണാസ്- തമിഴ് ചിത്രം ‘എന്ന വിലൈ’ ക്ക് ദാദാസാഹിബ് ഫാൽക്കെ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിൽ പുരസ്‌കാര നേട്ടം

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – കാവ്യ റെഡ്ഡി വിവാഹം തിരുമലയിൽ നടന്നു; വിവാഹ ചടങ്ങുകൾ പരമ്പരാഗതമായ രീതിയിൽ

കേരളാ ഫിലിം ക്രിട്ടിക്സ് അവാർഡ് 2025 ൽ 5 പുരസ്‍കാരങ്ങൾ സ്വന്തമാക്കി ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് നിർമ്മിച്ച “ലോക – ചാപ്റ്റർ 1 ചന്ദ്ര”

​മുതിർന്ന പൗരൻമാർക്കായി കോട്ടയത്ത് വേദാന്ത “ ഈഡൻ ഗാർഡൻസ്

വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോംങ് റൂമികളിലേക്ക് വന്നാല്‍ വെടി; ബംഗാളില്‍ കേന്ദ്രസേന ജാഗ്രതയില്‍

വീട്ടുകാരുമായുള്ള വഴക്ക് മുതലെടുത്തു ; ഹിന്ദു യുവതിയെ ലൗജിഹാദിൽ കുടുക്കി ജമീർ സാഹിറുദ്ദീൻ ഖാസി തടവിലാക്കിയത് അഞ്ച് ദിവസം

പാമ്പിനെ സ്വപ്നം കണ്ടാൽ ഭാഗ്യമോ നിർഭാഗ്യമോ?

2024ല്‍ തെറ്റായ പ്രവചനം നടത്തിയതിന്‍റെ പേരില്‍ കരയുന്ന ആക്സിസ് മൈ ഇന്ത്യയുടെ സിഇഒ പ്രദീപ് ഗുപ്ത (വലത്ത്)

നടന്‍ വിജയ് തമിഴ്നാട് പിടിക്കുമെന്ന ആക്സിസ് മൈ ഇന്ത്യാ പ്രവചനത്തില്‍ സംശയം, 2024ല്‍ പ്രവചനം പാളിയ പ്രദീപ് ഗുപ്തയുടെ അടുത്ത കൈപ്പിഴ തമിഴ്നാടോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.