തൊടുപുഴ: മുട്ടം പഞ്ചായത്ത് പ്രസിഡന്റ് കുട്ടിയമ്മ മൈക്കിള്‍ രാജിവച്ചു. യുഡിഎഫ് റിബലായി മത്സരിച്ച് വിജയിച്ച കുട്ടിയമ്മ നിര്‍ണ്ണയക ഘട്ടത്തിലാണ് മുട്ടം പഞ്ചായത്ത് പ്രസിഡന്റ് കസേരയില്‍ എത്തുന്നത്. 13 അംഗ പഞ്ചായത്ത് സമിതിയില്‍ യുഡിഎഫിനും എല്‍ഡിഎഫിനും ആറ് വീതം അംഗങ്ങളാണുള്ളത്. ഈ സാഹചര്യത്തില്‍ പഞ്ചായത്ത് പ്രസിഡന്റായി കുട്ടിയമ്മയെ യുഡിഎഫ് പിന്തുണയ്ക്കുകയായിരുന്നു.
ഭരണത്തിലേറി അധിക കാലം കഴിയും മുന്‍പേ കുട്ടിയമ്മയും യുഡിഎഫുമായി പ്രശ്നങ്ങളായി. മുട്ടം പോലീസ് സ്റ്റേഷന് സമീപം സര്‍ക്കാര്‍ ഭൂമി കൈയേറിയതിനെതിരെ ശക്തമായ നിലപാടെടുത്തതിന്റെ പേരില്‍ കുട്ടമ്മയ്ക്കെതിരെ യുഡിഎഫ് പ്രത്യക്ഷമായി രംഗത്തെത്തി. കൈയേറ്റം ഒഴിപ്പിക്കാന്‍ പഞ്ചായത്ത് കമ്മറ്റിയില്‍ ഭൂരിപക്ഷമില്ലാതായതോടെ പ്രസിഡന്റ് വെട്ടിയാകുകയും ചെയ്തു.പുതിയ സാഹചര്യത്തില്‍ പ്രസിഡന്റ് സ്ഥാനം രാജിവച്ച് എല്‍ഡിഎഫ് പിന്തുണയോടെ വീണ്ടും അധികാരത്തിലെത്താമെന്നാണ് കുട്ടിയമ്മ കണക്ക്കൂട്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: