മോസ്കോ: സിറിയയിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ നാല് റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു. രണ്ടു സൈനികര്‍ക്കു പരിക്കേറ്റു.
സിറിയയിലെ ടിയാസിലുടെ സൈനികരുമായി പോയ വാഹനത്തിനു നേരെയാണ് ബോംബാക്രമണമുണ്ടായത്. സ്ഫോടനത്തില്‍ സൈനികര്‍ സഞ്ചരിച്ചിരുന്ന വാഹനം പൂര്‍ണമായും തകര്‍ന്നു. റിമോര്‍ട്ട് നിയന്ത്രിത ബോംബ് ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയത്. ഫെബ്രുവരി 16ന് ആയിരുന്നു സംഭവം.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ദേശ് ടക്ഫരി ഭീകരസംഘടനയാണ് ആക്രമണത്തിന്റെ പിന്നിലെന്നു സംശയിക്കുന്നതായി സൈനിക വക്താവ് അറിയിച്ചു.
സെന്‍ട്രല്‍ സിറിയയില്‍ കഴിഞ്ഞ ആഴ്ചയുണ്ടായ സ്ഫോടനത്തിലാണ് സൈനികര്‍ കൊല്ലപ്പെട്ടതെന്നു റഷ്യന്‍ പ്രതിരോധമന്ത്രാലയം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: