ന്യൂദല്‍ഹി: ഇന്ത്യയിലെ ഐഎസിന്റെ മുഖ്യ റിക്രൂട്ടറായ കര്‍ണാടക സ്വദേശി മുഹമ്മദ് ഷാഫി ആര്‍മറെ അമേരിക്ക ആഗോള ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തി. ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്ന് ഭീകര സംഘടനയായ ഐഎസിലേക്ക് യുവാക്കളെ ചേര്‍ക്കുന്ന ആര്മര്ക്കെതിരെ അമേരിക്കന്‍ സ്റ്റേറ്റ് ട്രഷറി ഡിപ്പാര്‍ട്ട്മെന്റാണ് നടപടിയെടുത്തത്.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുളളില്‍ ജൂനൂദ് അല്‍ ഖാലിഫ ഇ ഹിന്ദ് (ജെകെഎച്ച്) ഉള്‍പ്പെടെ ഒട്ടെറെ ഐഎസ് ഗ്രൂപ്പുകള്‍ക്ക് മുഹമ്മദ് ഷാഫി ആര്‍മര്‍ രൂപം നല്കി. ജെകെഎച്ചിലേയ്ക്ക് അമ്പതിലേറെ ഇന്ത്യന്‍ യുവാക്കളെ റിക്രൂട്ട് ചെയ്തു. ഐഎസ് തലവന്‍ അബു ബേക്കര്‍ അല്‍- ബാഗ്ദാദിയുടെയും മറ്റ് ഉപമേധാവികളുടെയും വലംകൈയായ ആര്‍മര്‍ സിറിയയില്‍ കൊല്ലപ്പെട്ടതായുളള അഭ്യൂഹം അമേരിക്ക തളളി.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇയാള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ അറുനൂറിലേറെ ഇന്ത്യന്‍ യുവാക്കളുമായി ബന്ധം പുലര്‍ത്തുന്നുണ്ട്. ഐഎസിലേക്ക് യുവാക്കളെ എടുക്കുന്നതിന് ഹവാല ഇടപാടുകളിലൂടെ ഫണ്ടും കണ്ടെത്തുന്നുണ്ട്. ഇയാളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. സിറിയയോ അഫ്ഗാനിസ്ഥാനോ താവളമാക്കിയാണ് പ്രവര്‍ത്തനം.
ഇരുപത്തിയേഴുകാരനായ ഷാഫി കര്‍ണാടകത്തിലെ ഭട്കല് സ്വദേശിയാണ്. 2015 മാര്‍ച്ചില്‍ സിറിയയില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ സഹോദരന് സുല്‍ത്താന്‍ ആര്‍മര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ഷാഫി ഇന്ത്യയില്‍ ഐഎസിന്റെ നേതൃത്വം ഏറ്റെടുത്തത്. ഭീകരന് യാസിന് ഭട്കലിനെ അറസ്റ്റ് ചെയ്തതോടെയാണ് ഇവരുടെ ഐഎസ് ബന്ധം
പുറത്തായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: