Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മൂന്ന് പതിറ്റാണ്ടായി കൗണ്‍സിലര്‍; ചരിത്രം സൃഷ്ടിച്ച് ശിവരാജന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2017, 05:33 am IST
in Kerala

മുതിര്‍ന്ന ബിജെപി നേതാവ് എ.ബി. വാജ്‌പേയിക്കൊപ്പം ശിവരാജന്‍ (ഫയല്‍ ചിത്രം)

പാലക്കാട്: തുടര്‍ച്ചയായി 30 വര്‍ഷം കൗണ്‍സിലര്‍ സ്ഥാനം പൂര്‍ത്തിയാക്കിയ എന്‍.ശിവരാജന്‍ റെക്കാര്‍ഡിലേക്ക്. പാലക്കാട് നഗരസഭയിലാണ് ശിവരാജന്‍ ബിജെപിക്കുവേണ്ടി ഈ നേട്ടം കൈവരിച്ചത്. പാര്‍ട്ടിയുടെ ജില്ലയിലെ ഏറ്റവും മുതിര്‍ന്ന നേതാക്കളില്‍ ഒരാളായ ശിവരാജന്‍ ഇപ്പോള്‍ സംസ്ഥാന വൈസ് പ്രസിഡന്റാണ്. ആറു സീറ്റില്‍ നിന്നും 24 സീറ്റുകളോടെ സംസ്ഥാനത്താദ്യമായി ബിജെപിയെ നഗരസഭാ ഭരണത്തിലെത്തിക്കാന്‍ കഴിഞ്ഞതിന് പിന്നില്‍ ശിവരാജന്റെ പങ്ക് ഏറെയാണ്.

1988ല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ നഗരസഭയിലെ 30-ാം വാര്‍ഡായ മേലാമുറിയില്‍ നിന്ന് ശിവരാജന്‍ വിജയിക്കുമ്പോള്‍ ബിജെപിക്കുണ്ടായിരുന്നത് ആറു സീറ്റുകള്‍. കോണ്‍ഗ്രസ്സിന്റെ കുത്തക തകര്‍ത്ത് 300 വോട്ടിനാണ് ഇവിടെ നിന്ന് ജയിച്ചത്, 1995ലും ഇതേ വാര്‍ഡില്‍ വിജയം ആവര്‍ത്തിച്ചു. 2000 ല്‍ 43-ാം വാര്‍ഡില്‍ നിന്ന് സിപിഎമ്മിന്റെയും കോണ്‍ഗ്രസ്സിന്റെയും സ്ഥാനാര്‍ത്ഥികളുടെ കെട്ടിവച്ച തുക ഇല്ലാതാക്കി വിജയം ആവര്‍ത്തിച്ചു. 2005-ല്‍ 44-ാം വാര്‍ഡായ എല്‍പി മഠത്തില്‍ നിന്നാണ് വിജയം നേടിയത.് സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റാണ് ഇവിടെ പിടിച്ചെടുത്തത്. 2010-ല്‍ നേടിയ 1150 വോട്ടിന്റെ ഭൂരിപക്ഷം സംസ്ഥാനത്തെ നഗരസഭാ തെരഞ്ഞെടുപ്പുകളിലെ ഏറ്റവും വലിയതായിരുന്നു. കോണ്‍ഗ്രസിനും സിപിഎമ്മിനും അമ്പതില്‍ താഴെ വോട്ടുകളെ നേടാന്‍ കഴിഞ്ഞുള്ളു. 2015-ല്‍ 46-ാം വാര്‍ഡില്‍ നിന്ന് 700 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ഇത്തവണയും രണ്ട് മുന്നണികള്‍ക്കും കെട്ടിവച്ച കാശ് നഷ്ടപ്പെട്ടു.

തുടര്‍ച്ചയായി ബിജെപിയെ പ്രതിനിധീകരിച്ച് ഈ നേട്ടം കൈവരിച്ച് വിജയിച്ച സംസ്ഥാന നഗരസഭകളിലെ ആദ്യ കൗണ്‍സിലറാണ് ശിവരാജന്‍. എല്ലാതെരഞ്ഞെടുപ്പുകളിലും ബിജെപി ചിഹ്നമായ താമര അടയാളത്തിലാണ് മത്സരിച്ചത്. സിപിഎമ്മും കോണ്‍ഗ്രസ്സും സ്ഥിരമായി ജയിച്ചുവന്ന വാര്‍ഡുകളായിരുന്നു ഇവ. ഈ കാലയളവിനിടയില്‍ 13പേര്‍ ചെയര്‍മാന്‍ പദവിയില്‍ എത്തുകയുണ്ടായി. എന്‍.എ.കരീം, എം.എസ്.ഗോപാലകൃഷ്ണന്‍, പി.പി.ഡൊമിനിക്, എ.രാമസ്വാമി, ശെല്‍വകുമാരി, പി.എ.രമണീഭായ്, ഇ.രാജമ്മ, ദേവയാനി, അബ്ദുള്‍ ഖുദ്ദൂസ്, പി.വി.രാജേഷ്, പ്രമീള ശശിധരന്‍ എന്നീ ചെയര്‍മാന്‍മാരോടൊപ്പം പ്രവര്‍ത്തിക്കാന്‍ ശിവരാജന് കഴിഞ്ഞിട്ടുണ്ട്. വിവിധ സ്റ്റാന്റിങ് കമ്മറ്റികളുടെ ചെയര്‍മാന്‍ സ്ഥാനം വഹിച്ച ഇദ്ദേഹം 15 വര്‍ഷം ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി നേതാവുമായിരുന്നു.

കൗണ്‍സിലര്‍ സ്ഥാനത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കിയതോടനുബന്ധിച്ച് സംഘടിപ്പിച്ച അനുമോദന യോഗത്തില്‍ എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളുടെയും ക്രൈസ്തവ മുസ്ലീം സംഘടകളുടെയും പ്രതിനിധികള്‍ പങ്കെടുത്തത് അദ്ദേഹത്തിന് അവരുമായിട്ടുള്ള ബന്ധത്തിന് തെളിവാണ്. പാര്‍ട്ടി പ്രവര്‍ത്തകരുമായി ഏറ്റവും കൂടുതല്‍ വ്യക്തിപരമായ സ്‌നേഹബന്ധങ്ങള്‍ വെച്ചു പുലര്‍ത്താനും ശിവരാജന് കഴിഞ്ഞിട്ടുണ്ട്. അതാണ് വിജയത്തിന് അടിസ്ഥാനകാരണം. നഗരസഭയില്‍ ഇന്നു കാണുന്ന എണ്ണിപ്പറയാവുന്ന നേട്ടങ്ങള്‍ക്കു പിന്നില്‍ ശിവരാജനുണ്ട്.

ശിവരാജന്‍ എല്‍.കെ. അദ്വാനിക്കൊപ്പം (ഫയല്‍ ചിത്രം)

ആര്‍എസ്എസിലൂടെ പൊതുപ്രവര്‍ത്തന രംഗത്തെത്തിയ ശിവരാജന്‍ ജനസംഘത്തിന്റെയും ജനതാപാര്‍ട്ടിയുടെയും പ്രവര്‍ത്തകനുമായിരുന്നു. അടിയന്തരാവസ്ഥക്കെതിരെ നടന്ന ജനകീയപ്രക്ഷോഭത്തിന് നേതൃത്വം നല്‍കുകയും ജയില്‍വാസമനുഭവിക്കുകയും ചെയ്തു. തുടര്‍ന്ന് യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ്, ജില്ലാ ജനറല്‍ സെക്രട്ടറി, ബിജെപി മണ്ഡലം പ്രസിഡന്റ്, ജില്ലാ സെക്രട്ടറി, വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, പ്രസിഡന്റ്, മധ്യമേഖല പ്രസിഡന്റ്, നാഷണന്‍ കൗണ്‍സില്‍ അംഗം എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. ബിജെപിയുടെ ബൂത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്നാണ് കരിയറിലേക്കുള്ള ആരംഭം കുറിച്ചത്. നഗരസഭയില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ താന്‍ പ്രതിനിധാനം ചെയ്യുന്ന വാര്‍ഡുകളിലെത്തിക്കാന്‍ പ്രത്യേകം ശ്രദ്ധ പതിപ്പിക്കാറുണ്ട്.

എത്ര തിരക്കിനിടയിലും വാര്‍ഡിലെ ഏതെങ്കിലും ഭാഗങ്ങളില്‍ ഇദ്ദേഹം നിത്യേന എത്തിയിരിക്കും. വോട്ടര്‍മാരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതില്‍ ഇദ്ദേഹത്തിന് പ്രത്യേക പ്രാവീണ്യമുണ്ട്. മാത്രമല്ല ഇവിടെ നടക്കുന്ന എല്ലാ ചടങ്ങുകളിലും സാന്നിധ്യം ഉണ്ടായിരിക്കും.

ആര്‍എസ്എസ്സിന്റെയും ബിജെപിയുടെയും അഖിലേന്ത്യ സംസ്ഥാന നേതൃതലങ്ങളില്‍ ഉള്ളവരുമായി അടുത്ത ബന്ധമുണ്ട്. എ.ബി.വാജ്‌പേയ്, എല്‍.കെ.അദ്വാനി, ഡോ.എം.എം.ജോഷി, ജന കൃഷ്ണമൂര്‍ത്തി, കുശാഭാവു താക്കറെ, എസ്.എസ്.ഭണ്ഡാരി, പ്രധാനമന്ത്രി നരേന്ദ്രമോദി, രാജമാത, രാജ്‌നാഥ് സിങ്, സുഷമാ സ്വരാജ് എന്നിവരെല്ലാം ആതിഥ്യം സ്വീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ പാര്‍ട്ടിയുടെ മലപ്പുറം ജില്ലയുടെ ചുമതലകൂടി വഹിക്കുന്നു. പാലക്കാട് നഗരസഭയില്‍ ഏറ്റവും കൂടുതല്‍ കാലം കൗണ്‍സിലര്‍ സ്ഥാനം വഹിക്കുന്ന വ്യക്തി എന്ന ബഹുമതി കൂടി ഇദ്ദേഹത്തിന് സ്വന്തം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഘടകകക്ഷികളോടുള്ള കോണ്‍ഗ്രസിന്റെ സമീപനം ശരിയല്ല: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം

India

കുട്ടികള്‍ മുതിര്‍ന്നാല്‍ അവരുടെ പ്രവൃത്തികളെ മാതാപിതാക്കളുമായി ബന്ധിപ്പിക്കരുത്: ദിബിസ മഹന്തയുടെ പ്രതിഷേധത്തെക്കുറിച്ച് അസം മുഖ്യമന്ത്രി

Kerala

3 മാസത്തേക്ക് ആഴ്ചയില്‍ അഞ്ച് പ്രവര്‍ത്തി ദിനങ്ങളിലും ഡ്രൈവിംഗ് ടെസ്റ്റ്

Sports

ഇത് ചരിത്രനേട്ടം ; കോമൺ‌വെൽത്ത് ഗെയിംസിൽ തുടർച്ചയായ മൂന്നാം സ്വർണ്ണ മെഡൽ നേടി റെക്കോർഡ് സൃഷ്ടിച്ച് മീരാഭായ് ചാനു

എല്‍.കെ. അദ്വാനി (ഇടത്ത്) ധര്‍മ്മേന്ദ്ര പ്രധാന്‍ (നടുവില്‍) പി. ശ്യാംരാജ് (വലത്ത്)
Kerala

ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെയ്‌ക്കുന്നത് ഞങ്ങളുടെ ജനാധിപത്യ മര്യാദയാണ്: ബിജെപി സംസ്ഥാന സെക്രട്ടറി ശ്യാം രാജ്

പുതിയ വാര്‍ത്തകള്‍

പരീക്ഷാ ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ ഹൈപവര്‍ ടാസ്‌ക് ഫോഴ്സ്, കര്‍ശന വ്യവസ്ഥകളടങ്ങിയ പുതിയ നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റ്

ജുഡീഷ്യറി വിമര്‍ശനത്തിന് അതീതമല്ല, ജഡ്ജിമാര്‍ ആത്മപരിശോധന നടത്തണമെന്നും ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍

പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മാസ്റ്റര്‍പ്ലാനുമായി ആരോഗ്യവകുപ്പ്; നടപടി ഹൈക്കോടതി ഇടപെടലിന് പിന്നാലെ

പഞ്ചാബ് പേപ്പർ ചോർച്ച ലക്ഷ്യമിട്ട് സിജെപി; തന്ത്രം രൂപപ്പെടുത്തുന്നുണ്ടെന്ന് അഭിജീത് ദിപ്കെ: ഒറ്റക്കാലിൽ ഷൂ ഇട്ട് രാഹുൽ ആപ്പിനെതിരെ കളത്തിലിറങ്ങുമോ ?

ശിരോമണി അകാലിദള്‍ നേതാവ് ഹസ്രിമത് കൗര്‍ ബാദല്‍ (ഇടത്ത്) ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ മഞ്ജീന്ദര്‍ സിങ്ങ് സിര്‍സ (നടുവില്‍) പഞ്ചാബിലെ ആം ആദ്മി വിദ്യാഭ്യാസമന്ത്രി ഹര്‍ജോത് സിങ് ബെയ്ന്‍ (വലത്ത്)

ഉരുളയ്‌ക്ക് ഉപ്പേരി…പഞ്ചാബിലെ പരീക്ഷാക്രമക്കേടുകള്‍ക്ക് പിന്നിലെ ആം ആദ്മി വിദ്യാഭ്യാസമന്ത്രിയെ നീക്കാന്‍ അകാലിദളും ബിജെപിയും സമരത്തിന്

ജാന്മണിയ്‌ക്കെതിരെ പരാതി ഹിമന്തബിശ്വ ശർമ്മയ്‌ക്കും ; എന്നെ തൊട്ടാൽ ഇന്ത്യയൊട്ടാകെയുള്ള ട്രാൻസ്ജെന്റേഴ്സ് ഇളകുമെന്ന് വീമ്പ് പറഞ്ഞ ജാന്മണി

സിപിഎമ്മുമായി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കൂട്ടുകെട്ട് അവസാനിപ്പിക്കണമെന്ന് ജി സുധാകരന്‍, വിമര്‍ശനം ചെന്നിത്തലയുടെ സാന്നിധ്യത്തില്‍

അവനവനോട് സത്യസന്ധയായി തുടരുക ; തലയുയര്‍ത്തിപ്പിടിച്ച് ദയയും സത്യവുമുള്ള വ്യക്തിയായി തുടരുക ; പേളിയ്‌ക്ക് പിന്തുണ അറിയിച്ച് റോബിൻ

സിദ്ധരാമയ്യ രാഷ്‌ട്രീയത്തില്‍ നിന്നും വിരമിക്കുന്നു

കാവി ഇഷ്ടനിറമാണെന്ന് പറഞ്ഞതിന് രണ്ട് പെണ്‍മക്കളെയും കൊല്ലും എന്ന് വരെ ഭീഷണി;.ആദ്യം അവരുടെ അമ്മയെ നേരിടേണ്ടിവരുമെന്ന് തിരിച്ചടിച്ച് പേളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.