Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വൈദികന്റെ പീഡനം: വിശദീകരണവുമായി ആശുപത്രി അധികൃതര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2017, 07:26 pm IST
in Kerala

ഇരിട്ടി: കൊട്ടിയൂര്‍ നീണ്ടുനോക്കി പള്ളിയിലെ വൈദികന്‍ റോബിന്‍ വടക്കുഞ്ചേരി പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ വിശദീകരണവുമായി ആശുപത്രി അധികൃതര്‍ രംഗത്ത്.

പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സമയത്ത് 18 വയസ്സ് എന്നാണ്‌

രക്ഷിതാക്കള്‍ പറഞ്ഞതെന്ന് ആശുപത്രിയധികൃതര്‍ വ്യക്തമാക്കി. കുട്ടിയുടെ പ്രസവം രഹസ്യമാക്കിവച്ചുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും ആശുപത്രിയധികൃതര്‍ വിശദീകരിച്ചു.

ഫെബ്രുവരി ഏഴിനു വയറുവേദനയുമായെത്തിയ കുട്ടിയെ ഡ്യൂട്ടി ഡോക്ടര്‍ പരിശോധിച്ചപ്പോഴാണ് പ്രസവവേദനയാണെന്ന് അറിഞ്ഞതെന്നും, ഉടന്‍ തന്നെ ലേബര്‍ റൂമില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടി സാധാരണ പ്രസവത്തിലൂടെ കുഞ്ഞിനു ജന്മം നല്‍കുകയായിരുന്നുവെന്നും ആശുപത്രി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

പ്രസവശേഷം രണ്ടു ദിവസത്തിനുളളില്‍ പെണ്‍കുട്ടി ഡിസ്ചാര്‍ജ്ജ് ആയതായും, ഡിസ്ചാര്‍ജ്ജിന് ഒരു ദിവസം മുന്‍പ് കുഞ്ഞിനെ ആശുപത്രിയില്‍ നിന്നും മാറ്റിയെന്നും വിശദീകരിച്ച ആശുപത്രിയധികൃതര്‍, കുട്ടിയെ കൊണ്ടു പോകുന്നതിന്റെ ഉത്തരവാദിത്വം മാതാപിതാക്കള്‍ക്കാണെന്ന് എഴുതി വാങ്ങിയിരുന്നതായും അവകാശപ്പെട്ടു.

കുട്ടിയെ എവിടേയ്‌ക്കാണ്‍ കൊണ്ടു പോകുന്നതെന്നോ, എന്തിനാണു കൊണ്ടു പോകുന്നതെന്നോ മാതാപിതാക്കള്‍ വെളിപ്പെടുത്തിയിരുന്നില്ലെന്നും ആശുപത്രി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

പെണ്‍കുട്ടി വിവാഹിതയല്ലെന്ന് മാതാപിതാക്കള്‍ വെളിപ്പെടുത്തിയതിനേത്തുടര്‍ന്ന് മുനിസിപ്പാലിറ്റിയില്‍ ജനനം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ അവിവാഹിതയെന്നാണ് രേഖപ്പെടുത്തിയിരുന്നതെന്നു ആശുപത്രിയധികൃതര്‍വിശദീകരിച്ച വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

10.02.2017ന് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ വിശദീകരണം ആവശ്യപ്പെട്ടതനുസരിച്ചാണ് പെണ്‍കുട്ടിയുടെ വിലാസമടക്കമുളള വിവരങ്ങള്‍ നല്‍കിയതെന്നും വ്യക്തമാക്കി.

വൈദികന്‍ കുട്ടിയെ നിരന്തരമായി പള്ളിമേടയില്‍ വെച്ച് പീഡിപ്പിച്ചിരുന്നു. പെണ്‍കുട്ടി ഗര്‍ഭിണിയായതോടെ കുട്ടിയുടെ മാതാപിതാക്കളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് പ്രതി നടത്തിയത്. മാതാപിതാക്കള്‍ക്ക് സത്യം ബോധ്യമായതിനെത്തുടര്‍ന്ന് പിന്നീട് സംഭവം ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമമായി. സംഭവം പുറത്തായതിനെ തുടര്‍ന്ന് ആരോ രഹസ്യമായി വിവരം ചൈല്‍ഡ് ലൈനില്‍ അറിയിക്കുകയായിരുന്നു. ഇവരുടെ ചോദ്യം ചെയ്യലില്‍ തന്റെ പിതാവ് തന്നെയാണ് തന്നെ ലൈംഗികമായി ഉപയോഗിച്ചതെന്നും പിതാവില്‍ നിന്നുമാണ് താന്‍ ഗര്‍ഭിണിയായതെന്നുമാണ് കുട്ടി ആദ്യം പറഞ്ഞത്.

വൈദികനെ രക്ഷപ്പെടുത്താനും സംഭവം ഒതുക്കിത്തീര്‍ക്കുവാനുമായി മാതാപിതാക്കളുമായി ചേര്‍ന്ന് നടത്തിയ ബോധപൂര്‍വമായ ശ്രമമായിരുന്നു ഇത്. ഇതിനായി ഇവര്‍ക്ക് വാഗ്ദാനം ചെയ്തതാണ് ഒരു കോടി. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ഗര്‍ഭിണിയാക്കിയതിനു പിതാവിനെതിരെ കേസെടുക്കുമെന്നും ജയിലിലടക്കുമെന്നും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പറഞ്ഞതോടെയാണ് കുട്ടി സത്യം തുറന്നു പറയുന്നത്.

ക്രിസ്തീയ സഭയുടെ കീഴിലുള്ള കൂത്തുപറമ്പ് തൊക്കിലങ്ങാടിയിലെ ക്രിസ്തുരാജ ആശുപത്രിയില്‍ വെച്ചാണ് പെണ്‍കുട്ടി പ്രസവിച്ചത്. ഇവിടെ വൈദികന്റെ ഒരു വിശ്വസ്തയെ പരിചരണത്തിനായി നിര്‍ത്തുകയും ചെയ്തു. ഈ വിശ്വസ്തയെക്കുറിച്ചും നാട്ടില്‍ നല്ല വാര്‍ത്തയല്ല പ്രചരിക്കുന്നത്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി പ്രസവിച്ച കാര്യം ആശുപത്രി അധികൃതരും മറച്ചുവെച്ചു.

പ്രസവശേഷം നവജാത ശിശുവിനെ ഇവിടെ നിന്നും വയനാട്ടിലെ സഭയുടെ കീഴിലുള്ള ഒരു അനാഥാലയത്തിലേക്ക് മാറ്റി. ഒരു ശസ്ത്രക്രിയക്കായി പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്നാണ് ഇവര്‍ നാട്ടില്‍ പ്രചരിപ്പിച്ചത്. എന്നാല്‍ ഇത്തരം വാര്‍ത്തകളേയും വൈദികന്റെയും കൂട്ടാളികളുടെയും എല്ലാ ശ്രമങ്ങളെയും വിഫലമാക്കിയത് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് കിട്ടിയ രഹസ്യ വിവരവും അവരുടെ വിദഗ്ധമായ ചോദ്യം ചെയ്യലുമാണ്.

ക്രിസ്തീയ സഭകള്‍ നയിക്കുന്ന ഒരു ചാനലിന്റെയും പത്രത്തിന്റെയും ഉന്നതപദവിയിലിരുന്ന വ്യക്തി എന്ന നിലയില്‍ ഉന്നതങ്ങളില്‍ പിടിപാടുള്ള വ്യക്തികൂടിയാണ് പ്രതിയായ വൈദികന്‍. വിവാദ വ്യവസായി ഫാരിസ് അബൂബക്കറെപ്പോലുള്ളവരുടെ അടുത്ത കൂട്ടാളിയായും ഇയാള്‍ അറിയപ്പെടുന്നു.

കേരളത്തിനകത്തും പുറത്തുമുള്ള വിവിധ കോളേജുകള്‍ക്ക് വേണ്ടിയും കാനഡയിലെ ചില ആശുപത്രികള്‍ക്ക് വേണ്ടിയും മറ്റും ഇയാള്‍ പെണ്‍കുട്ടികളെ റിക്രൂട്ട്മെന്റ്മെന്റ് നടത്തുകയും ഇവരെ ഇവിടങ്ങളിലേക്ക് അയക്കുകയും ചെയ്തിരുന്നു. അഭിമുഖം നടത്തിയിരുന്നത് പള്ളിയില്‍ വെച്ചായിരുന്നു എന്ന് ജനങ്ങള്‍ പറയുന്നു. കാനഡയിലടക്കം ഇങ്ങിനെ ഇയാള്‍ പലതവണ പോയിരുന്നു എന്നാണു വിവരം. ഒടുവില്‍ കാനഡയിലേക്ക് കടക്കാന്‍ ശ്രമിക്കവേയാണ് പോലീസിന്റെ പിടിയിലായത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജന്തര്‍മന്തറില്‍ എത്തിയു വൃദ്ധന്‍.പ്രധാനമന്ത്രി മോദിയെ ചീത്ത വിളിക്കുമെന്ന് സിജെപിക്കാര്‍ പ്രതീക്ഷിച്ചു….പക്ഷെ സംഭവിച്ചത് ഇതാണ് .

Kerala

ജയില്‍ച്ചാട്ടവും കള്ളക്കടത്തും മുളയിലേ നുള്ളൂം…വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എഐ അധിഷ്ഠിത ഡ്രോണ്‍ നിരീക്ഷണം തുടങ്ങി

Kerala

അത് സീരിയസായി എടുക്കരുത് , തമാശയായി വിട്ട് കളയൂ : മാപ്പ് പറഞ്ഞ് ജാന്മണി

Kerala

ഈ സമരത്തിൽ ഞങ്ങൾക്ക് പങ്കുണ്ടോയെന്നാണ് പലരും ചോദിക്കുന്നത് ; പാറ്റാപാർട്ടി ഞങ്ങളോട് പിന്തുണ ചോദിച്ചിരുന്നുവെന്ന് എ എ റഹീം

Kerala

തലസ്ഥാനത്തെ കൊലപാതകം:4 പ്രതികളും പിടിയില്‍

പുതിയ വാര്‍ത്തകള്‍

തോറ്റ് തലകുനിച്ചല്ല , വിജയിച്ചു തലയുയർത്തി ആണായിട്ട് തന്നെയാണ് ധർമ്മേന്ദ്ര പ്രധാൻ പോയത് ; യോഗി വന്നാൽ തീരാവുന്ന പ്രശ്നമേ ഇപ്പോൾ ഇവിടുള്ളൂ

ചുരണ്ട മുടിയുള്ള സായ് പല്ലവിയെ സീതയാക്കിയതിന് വിമര്‍ശനവുമായി പഴയ ടെലിവിഷന്‍ രാമായണത്തിലെ സീതയായ ദീപിക ചിഖാലിയ

ശബരിമല : 450 കോടി രൂപയുടെ സമഗ്ര റോഡ് വികസന പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി ബഷീര്‍

മോട്ടോര്‍ വാഹന വകുപ്പിന്‌റെ ഉടായിപ്പിന് ഉപഭോക്തൃ കോടതിയുടെ കിഴുക്ക്

മുഖ്യമന്ത്രി വി ഡി സതീശന്‍ അഹങ്കാരം ഉപേക്ഷിക്കണം,പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള മനോഭാവം മാറ്റണം: മഹിളാ കോണ്‍ഗ്രസ്

പാലക്കാട്ടെ സിവില്‍ പൊലീസ് ഓഫീസര്‍മാരുടെ സ്ഥലംമാറ്റത്തിന് സ്റ്റേ

അനഹത് സിംഗ് ചരിത്രം സൃഷ്ടിച്ചു: 18 വയസ്സുള്ള ഇന്ത്യൻ താരം ലോക ജൂനിയർ സ്ക്വാഷ് ചാമ്പ്യനായി

സിജെപിയുടെ നേതൃത്വം കയ്യാളാന്‍ ശ്രമിച്ച അരവിന്ദ് കെജ്രിവാളിന് തിരിച്ചടി; കൂടെക്കൂട്ടാതെ സിജെപി

ട്രക്കുകളില്‍ ലഹരിക്കടത്ത് : കാനഡയില്‍ 9 ഇന്ത്യന്‍ വംശജര്‍ അറസ്റ്റിലായത് മലയാളികള്‍ക്കടക്കം കുരുക്കായി

‘രാഹുൽ ഗാന്ധി ക്രെഡിറ്റ് എടുക്കാനുള്ള മത്സരത്തിലാണ് ‘ ; ജന്തർ മന്തറിലെ പാറ്റ പ്രതിഷേധം അവസാനിച്ചതിന് പിന്നാലെ രൂക്ഷ വിമർശനവുമായി ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.