ന്യൂദല്‍ഹി: കേരളത്തില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമെതിരേയുള്ള സിപിഎം അതിക്രമങ്ങളിലും പിണറായി സര്‍ക്കാരിന്റെ ഫാസിസത്തിനുമെതിരേ രാജ്യവ്യാപക പ്രതിഷേധത്തോടൊപ്പം സാമൂഹ്യ മാധ്യമങ്ങളിലും പ്രതിഷേധം ശക്തമാകുന്നു. ട്വിറ്ററില്‍ #EndViolenceCPM ഹാഷ് ടാഗ് ഉയര്‍ന്നിരുന്നു.
സിറ്റിസണ്‍സ് ഫോര്‍ ഡെമോക്രസി എന്ന സംഘടനയുടെ നേതൃത്വത്തിലാണ് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കുന്നത്. ആര്.എസ്.എസും മറ്റ് അനുബന്ധ സംഘടനകളും പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. 150 കേന്ദ്രങ്ങളിലാണ് സംഘപരിവാര്‍ സംഘടനകള്‍ പ്രതിഷേധം സംഘടിപ്പിച്ചിട്ടുള്ളത്.
.”എട്ടു മാസത്തെ ഭരണത്തില്‍ മുന്‍പില്ലാത്തത്ര ഗുണ്ടായിസമാണ് മാര്‍ക്സിസ്റ്റുകാര്‍ നടത്തുന്നത്. അധികാരമേറ്റ ശേഷം എതിര്‍പാര്‍ട്ടികളില്‍ പെട്ട 18 പേരെ കൊലപ്പെടുത്തി. അവരില്‍ 12 പേര് ആര്‍എസ്എസ്, സംഘപരിവാര്‍ പ്രവര്‍ത്തകരാണ്.
ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന് രാഷ്ട്രീയ എതിരാളികള്‍ക്കെതിരേ പോലീസിനെയും ഉപയോഗിക്കുന്നു. പിണറായി സര്‍ക്കാരിന്റെ ഫാസിസ്റ്റ് നടപടികള്‍ ജനശ്രദ്ധയില്‍ കൊണ്ടുവരികയാണ് പ്രതിഷേധത്തിന്റെ ലക്ഷ്യം,” ആര്‍എസ്എസ് അഖില ഭാരതീയ സഹപ്രചാര്‍ പ്രമുഖ് ജെ. നന്ദകുമാര്‍ വിശദീകരിച്ചു.
പിണറായി മുഖ്യമന്ത്രിയായതു മുതല്‍ കമ്മ്യൂണിസ്റ്റ് അതിക്രമങ്ങള്‍ ഉച്ചസ്ഥായിയിലായി. 12 പ്രവര്‍ത്തകരെ സിപിഎമ്മുകാര്‍ കൊന്നു. നൂറുകണക്കിനു വീട് തകര്‍ത്തു.സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നൂറുകണക്കിനുപേര്‍ക്ക് പരിക്കേറ്റു. പാലക്കാട് കഞ്ചിക്കോട് മേഖലയില്‍ വീടിനു തീവച്ച് രണ്ടു പേരെ ചുട്ടുകൊന്നു. എതിര് ആശയക്കാരുടെ പ്രവര്‍ത്തനങ്ങള്‍ തടയുന്നു.
നിഷ്പക്ഷ നിലപാടെടുക്കുന്ന പോലീസുകാരെയും സിപിഎമ്മുകാര്‍ ആക്രമിക്കുന്നു. അതിനാല്‍, പോലീസില്‍ ചിലരും അവര്‍ക്ക് സഹായകമായ നിലപാടെടുക്കുന്നു. ജീവിക്കാനും സംഘടനാ പ്രവര്‍ത്തനം നടത്തുവാനുമുള്ള സ്വാതന്ത്ര്യം തടയുമ്പോള്‍ കേരളത്തിലെ മാധ്യമങ്ങള്‍ മൗനം പാലിക്കുന്നു. ഈ സാഹചര്യത്തിലാണ് സിപിഎം അക്രമങ്ങളും പിണറായി സര്‍ക്കാര്‍ ഫാസിസവും തുറന്നുകാട്ടാന്‍ രാജ്യവ്യാപകമായി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: