കോഴിക്കോട്: കേരളത്തിലെ കലാലയങ്ങളില്‍ എസ്എഫ്ഐ നടത്തുന്ന അക്രമ പ്രവര്‍ത്തനങ്ങളില്‍ പ്രതികരിക്കാതെ ഡിവൈഎഫ്ഐ ഡല്‍ഹി സംഭവത്തിന്റെ പേരില്‍ വ്യാജ പ്രചാരണത്തിന്. ദല്‍ഹി ലേഡി ശ്രീ രാം കോളജിലെ ഗുല്‍മെഹര്‍ കൗര്‍ പ്രതിഷേധത്തില്‍ നിന്ന് പിന്മാറിയ സാഹചര്യത്തിലാണ് ഡിവൈഎഫ്ഐ വ്യാജ പ്രചരണത്തിനൊരുങ്ങുന്നത്.
ജനാധിപത്യ സദസ്സ് എന്ന പേരില്‍ മാര്‍ച്ച് 6 മുതല്‍ 10 വരെ പ്രചരണം നടത്തുമെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ് കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തിലെ നിരവധി ക്യാമ്പസുകളില്‍ മറ്റ് വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കുകയും അദ്ധ്യാപകരെ അക്രമിക്കുകയും ചെയ്ത എസ്എഫ്ഐയുടെ നടപടിയെകുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അതിന് മറുപടി പറയാതെയാണ് ദല്‍ഹി സംഭവത്തെകുറിച്ച് റിയാസ് പ്രതികരിച്ചത്.
മടപ്പളളി ഗവ. കോളജില്‍ എസ് എഫ്ഐയുടെ സദാചാര ഗുണ്ടായിസത്തിനെതിരെ പെണ്‍കുട്ടി രംഗത്ത് വന്നതും, പാലക്കാട് വിക്ടോറിയ കോളജില്‍ പ്രിന്‍സിപ്പലിന് എസ്എഫ് ഐ ശവകുടീരം പണിതതും, എറണാകുളം മഹാരാജാസ് കോളജിലെ പ്രിന്സിപ്പാൡന്റ കസേര കത്തിച്ചതും തിരുവനന്തപുരത്ത് വിദ്യാഭ്യാസ വിചക്ഷണന്‍ ടി.പി. ശ്രീനിവാസനെ അക്രമിച്ചതുമടക്കമുള്ള നിരവധി സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി എസ്എഫ്ഐയുടെ അസഹിഷ്ണുതയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് റിയാസിന് മറുപടി ഉണ്ടായില്ല.
അതെല്ലാം പ്രാദേശിക പ്രശ്നങ്ങളെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ജിഷ്ണു പ്രണോയിയുടെ വീട്ടില്‍ മുഖ്യമന്ത്രി പിണറായിവിജയന് സന്ദര്‍ശിക്കാത്തത് ശ്രദ്ധയില്‍പെടുത്തിയപ്പോഴും ഡിവൈഎഫ്ഐ നേതാവ് ഒഴിഞ്ഞു മാറി,
പ്രതികരിക്കാൻ ഇവിടെ എഴുതുക: