തൊടുപുഴ: മൂലമറ്റം കെഎസ്ഇബി സെക്ഷന്‍ ഓഫീസിന് സമീപത്ത് നിന്നു സ്ഫോടക വസ്തുക്കള്‍ കണ്ടെത്തി. ഇന്നലെ രാവിലെ 11.30 ന് ഇവിടുത്തെ ജീവനക്കാരാണ് ഓഫീസിന് സമീപത്തെ ടൂവീലര്‍ പാര്‍ക്കിങ് ഷെഡിനോട് ചേര്‍ന്ന് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന സ്ഥലത്ത് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്.
രണ്ട് ജലാറ്റിന്‍സ്റ്റിക്കുകളും, മൂന്ന് ബാറ്ററിയും, ഡിറ്റനേറ്ററും വയറുമാണ് കണ്ടെത്തിയത്. ജീവനക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കാഞ്ഞാര്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ജലാറ്റിന്‍സ്റ്റിക്ക് രണ്ടായി ഒടിച്ച് വയര്‍ ബന്ധിച്ച് ടേപ്പ് ചുറ്റിയ നിലയിലായിരുന്നു. സംഭവത്തില്‍ അട്ടിമറി സാധ്യത ഇല്ലെന്നാണ് പ്രാഥമിക വിവരം.
ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് തോട്ടയാണ് ഇതെന്നാണ് പോലീസ് നല്കുന്ന വിവരം. സ്ഫോടകവസ്തുക്കള്‍ അഞ്ചിരിയിലെ സെന്റ്മാര്‍ട്ടിന്‍ ഗ്രാനൈറ്റ്സിന്റെ ഗോഡൗണിലേക്ക് മാറ്റി. ഇന്ന് ഇടുക്കിയില്‍ നിന്നു ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി ഇത് ഡിഫ്യൂസ് ചെയ്യാന്‍ നടപടി സ്വീകരിച്ചതായി എസ്ഐ സാബുകുര്യന്‍ പറഞ്ഞു.
പവ്വര്‍ഹൗസിന് ഒരുകിലോമീറ്റര്‍ അകലെ നിന്നാണ് സ്ഫോടക വസ്തുക്കള്‍ കണ്ടെടുത്തത്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. സ്ഫോടകവസ്തുക്കള്‍ ഇവിടെ എത്താന്‍ ഇടയായ സാഹചര്യമാണ് പ്രധാനമായും പോലീസ് പരിശോധിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: