Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഉത്തര്‍പ്രദേശിന്റെ ഉജ്വല സന്ദേശം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2017, 01:08 pm IST
in Vicharam

യോഗി ആദിത്യനാഥ്

ഉത്തര്‍പ്രദേശ് രാജ്യത്തിന്റെ ഹൃദയഭൂമിയാണ്. 403 അംഗനിയമസഭയില്‍ 325 പേരുടെ പിന്തുണയോടെ ബിജെപിയുടെ 49 അംഗമന്ത്രിസഭ അധികാരമേറ്റിരിക്കുകയാണ്. മുഖ്യമന്ത്രിക്കുപുറമെ രണ്ട് ഉപമുഖ്യമന്ത്രിമാരടങ്ങുന്നതാണ് മന്ത്രിസഭ. യുപിയുടെ സമഗ്ര വികസനവും എല്ലാവിഭാഗം ജനങ്ങളുടെയുടെയും ക്ഷേമവും ഐശ്വര്യവുമാണ് തന്റെ സര്‍ക്കാരിന്റെ മുഖ്യപരിഗണനയെന്നാണ് സത്യപ്രതിജ്ഞയ്‌ക്കുശേഷം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രസ്താവിച്ചത്. യുപിയില്‍ ജയിക്കുന്നവര്‍ ഇന്ത്യ ഭരിക്കുമെന്ന സത്യം കാലങ്ങളായി നിലനില്‍ക്കുകയാണ്.

2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുപിയിലെ വന്‍മുന്നേറ്റമാണ് ബിജെപിയെ അധികാരത്തിലെത്തിച്ചത്. നെഹ്രുവും ഇന്ദിരാഗാന്ധിയും ലാല്‍ ബഹദൂര്‍ ശാസ്ത്രിയും എസ്.ചന്ദ്രശേഖറും ചരണ്‍സിംഗും പ്രധാനമന്ത്രിസ്ഥാനത്തെത്തിയത് ഉത്തര്‍പ്രദേശില്‍ നിന്നാണ്. ഇന്നത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുപിയിലെ വരാണസിയുടെ പ്രതിനിധിയാണ്.

20 കോടി ജനങ്ങളും 80 ലോക്‌സഭാ മണ്ഡലങ്ങളുമുള്ള ഉത്തര്‍പ്രദേശ് രാജ്യത്ത് പലതുകൊണ്ടും പ്രത്യേകത അര്‍ഹിക്കുന്നതാണ്. ഇന്ത്യയിലെ മഹാഭൂരിപക്ഷം ജനങ്ങളും ദേവനായി ആരാധിച്ചുവരുന്ന ശ്രീരാമചന്ദ്രന്റെ ജന്മസ്ഥലമായ അയോധ്യ ഉത്തര്‍പ്രദേശിലാണ്. ഗംഗയും യമുനയും കനിഞ്ഞനുഗ്രഹിച്ച ഈ സമതലം കാര്‍ഷികമേഖലയുമാണ്. ദേശീയ താല്‍പര്യങ്ങള്‍ക്ക് ഏറെ പ്രാമുഖ്യം നല്‍കുന്ന ഉത്തര്‍പ്രദേശിലെ ജനത വൈകിയാണെങ്കിലും അവരുടെ സ്വത്വം തിരിച്ചറിഞ്ഞിരിക്കുന്നു. ബിജെപിയുടെ ചരിത്രവിജയം തെളിയിക്കുന്നത് അതാണ്.

യുപിയോടൊപ്പം തെരഞ്ഞെടുപ്പ് നടന്ന നാലു സംസ്ഥാനങ്ങളില്‍ മൂന്നിലും ബിജെപി സര്‍ക്കാറാണ് അധികാരത്തിലെത്തിയത്. പഞ്ചാബില്‍ മാത്രമാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിച്ചത്. പഞ്ചാബില്‍ അകാലിദളിന്റെ നേതൃത്വത്തില്‍ ഭരണം നടത്തിയ സര്‍ക്കാരിന് തിരിച്ചുവരാന്‍ കഴിയില്ലെന്ന് നേരത്തെ വിലയിരുത്തിയിരുന്നു. അകാലിദള്‍ സഖ്യത്തില്‍ ജൂനിയര്‍ പാര്‍ട്ണര്‍ മാത്രമായിരുന്നു ബിജെപി. ഭരണവിരുദ്ധ വികാരത്തിന്റെ തിരിച്ചടി പഞ്ചാബില്‍ ബിജെപിക്കും അനുഭവിക്കേണ്ടിവന്നു. ഗോവയിലും മണിപ്പൂരിലും ബിജെപി ഒന്നാം കക്ഷിയായിരുന്നില്ലെങ്കിലും ബിജെപിമന്ത്രിസഭ രൂപീകരിക്കാന്‍ ചെറുകക്ഷികളും സ്വതന്ത്രന്മാരും മത്സരിച്ച് മുന്നോട്ടുവരികയായിരുന്നു. ഒന്നാം കക്ഷിയായിട്ടും മന്ത്രിസഭ രൂപീകരിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കാതെ പോയതിനെ തുടര്‍ന്നുള്ള പൊട്ടിത്തെറി കോണ്‍ഗ്രസില്‍ തുടരുകയാണ്.

ഗോവയില്‍ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവച്ചു. ഗോവയിലും മണിപ്പൂരിലും കേരളത്തില്‍ നിന്നുള്ള രണ്ട് നേതാക്കളായിരുന്നു കോണ്‍ഗ്രസിന്റെ മേല്‍നോട്ടക്കാരെന്നതും വിസ്മരിച്ചുകൂടാ. ബിജെപിക്കെതിരെ പാര്‍ലമെന്റിലും നിയമസഭയിലും ഉറഞ്ഞുതുള്ളാനല്ലാതെ പാര്‍ലമെന്ററി മര്യാദയുടെ ബാലപാഠംപോലും ഈ നേതാക്കള്‍ക്കില്ലാതെ പോയി എന്നതാണ് ഗോവയും മണിപ്പൂരും തെളിയിച്ചത്.

യുപിയില്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത യോഗി ആദിത്യനാഥിനെതിരെ രാഷ്‌ട്രീയ പ്രതിയോഗികളും ചില മാധ്യമങ്ങളും കുപ്രചാരണം നടത്തുന്നുണ്ട്. 26-ാം വയസ്സില്‍ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദിത്യനാഥ് തുടര്‍ച്ചയായി അഞ്ചുതവണ ഗോരഖ് പൂരില്‍നിന്ന് എംപിയായി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 3.12 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു ജയം. തെരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തിലെ കണക്കുകളില്‍ മാത്രമല്ല ആദിത്യനാഥ് മുമ്പില്‍. സംസ്ഥാനത്തെ ബിജെപിയുടെ ഏറ്റവും ജനകീയ മുഖവുമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞാല്‍ ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ ഏറ്റവും കൂടുതലാളുകള്‍ കേള്‍ക്കാനെത്തിയത് ആദിത്യനാഥിനെയാണ്. ഗോരഖ്പൂര്‍ ലോക്‌സഭാ മണ്ഡലത്തിലുള്ള അഞ്ച് നിയമസഭാ സീറ്റുകളിലും ഇത്തവണ ബിജെപി ജയിച്ചതില്‍ ആദിത്യനാഥിന്റെ ജനകീയതയും ഒരു ഘടകമാണ്.

ഹൈന്ദവ മുന്നേറ്റത്തിന്റെയും സാമൂഹ്യ പരിവര്‍ത്തനത്തിന്റെയും കേന്ദ്രമാണ് ഗോരഖ്പൂര്‍ ക്ഷേത്രം. അവിടത്തെ മുഖ്യപുരോഹിതനാണ് ആദിത്യനാഥ്. ജനങ്ങളിലേക്കറിങ്ങിച്ചെല്ലുന്ന ആത്മീയ നേതൃത്വമാണ് അദ്ദേഹത്തിന്റേത്. ഉറച്ച നിലപാടുകളാണ് ആദിത്യനാഥിനെ വ്യത്യസ്തനാക്കുന്നത്. പശ്ചിമ യുപിയിലെ കൈരാനയില്‍ ഹിന്ദുക്കളുടെ കൂട്ടപ്പലായനത്തിനെതിരെയും ലൗ ജിഹാദിനെതിരെയും പ്രതികരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഭാഷ പരുഷമായിരിക്കും. എന്നാല്‍ മതനിരപേക്ഷനിലപാടില്‍ അദ്ദേഹം ഉറച്ചുനില്‍ക്കുന്നു.

സംസ്ഥാനത്തെ ചെറുചലനം പോലും ഇന്നത്തെ സാഹചര്യത്തില്‍ ദേശീയതലത്തില്‍ ചര്‍ച്ചയായേക്കാം. ബിജെപിക്കോ കേന്ദ്രസര്‍ക്കാരിനോ ബന്ധമില്ലാതിരുന്ന ‘ദാദ്രി’ എതിരാളികള്‍ ആയുധമാക്കിയത് ഓര്‍ക്കേണ്ടതുണ്ട്. ദാരിദ്ര്യവും ക്രമസമാധാനവുമാണ് ഉത്തര്‍പ്രദേശിന്റെ വിഷയം. സമാജ്‌വാദി പാര്‍ട്ടിയുടെ കഴിഞ്ഞ ഭരണത്തില്‍ നിരവധി കലാപങ്ങളാണ് അരങ്ങേറിയത്. ക്രമസമാധാനം തകര്‍ന്ന സംഭവങ്ങള്‍ രാജ്യത്തിനുതന്നെ നാണക്കേടായി. ദാരിദ്ര്യം അനുഭവിക്കുന്ന വലിയൊരു വിഭാഗവും അവിടെയുണ്ട്. എല്ലാവര്‍ക്കും വികസനമെന്ന മോദി സര്‍ക്കാരിന്റെ മന്ത്രമാകും യുപിയെയും നയിക്കുക.

സംസ്ഥാനത്തെ സാഹചര്യം കൃത്യമായറിയുന്ന ജനകീയനായ ആദിത്യനാഥിനെ മുഖ്യമന്ത്രിയാക്കാന്‍ പാര്‍ട്ടിയെ പ്രേരിപ്പിച്ചതും ഈ ഘടകങ്ങളാണ്. ജാതിക്കും മതത്തിനും ഉപരിയായി മനുഷ്യത്വപരമായ നിലപാടാണ് ബിജെപി മുന്നില്‍വയ്‌ക്കുന്നത്. ആ പാതയിലൂടെ സല്‍ഭരണം കാഴ്ചവയ്‌ക്കാന്‍ പുതിയ നേതൃത്വം തയ്യാറാകുമെന്ന കാര്യത്തില്‍ സംശയമില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ ഭരണം മാറിയതോടെ വീണ്ടും തലപൊക്കി ന‍ടന്‍ ബാല…കോടികളുടെ സ്വത്തെല്ലാം കോകിലയ്‌ക്ക് നല്‍കിയെന്ന് ബാല

Kerala

കാമുകനില്‍ നിന്നാണ് ഗര്‍ഭിണിയായതെന്ന് നവജാത ശിശുവിനെ ശുചിമുറിയിലൂടെ പുറത്തെറിഞ്ഞ കേസിലെ പ്രതിയായ യുവതി

Kerala

കോതമംഗലം റൂട്ടിലെ കല്ലില്‍ ഭഗവതി ക്ഷേത്രത്തില്‍ പോയിട്ടുണ്ടോ? ശാന്തമായ ഗുഹാക്ഷേത്രം…ഈ റൂട്ടില്‍ പിന്നെയുമുണ്ട് ഒന്‍പത് വിനോദ സഞ്ചാരകേന്ദ്രങ്ങള്‍….

Kerala

ഇ ഡി സംഘത്തിനെതിരായ ആക്രമണം: ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടിയേക്കും

India

വ്യോമസേനയുടെ ഗതി മാറ്റാൻ അഞ്ചാം തലമുറ യുദ്ധവിമാനം വരുന്നു ; സജ്ജമാക്കാൻ ടാറ്റ അടക്കമുള്ള കമ്പനികൾ : എഎംസിഎ വിമാനങ്ങൾക്കായി 16000 കോടിയുടെ പദ്ധതി

പുതിയ വാര്‍ത്തകള്‍

ഇഡി പരിശോധന സംബന്ധിച്ച് ഒരു വിവരവും ഇല്ലായിരുന്നെന്ന് രമേശ് ചെന്നിത്തല,ആക്രമണത്തിനെതിരെ കര്‍ശന നടപടി

മമതയ്‌ക്ക് കുടുക്കായി സനാതനധർമ്മം ; മുസ്ലീങ്ങളുടെ കയ്യടി നേടാൻ ഈദ് പരിപാടിയിൽ സനാതന ധർമ്മത്തെ വൃത്തികെട്ട മതമെന്ന് വിളിച്ചു : കേസെടുത്ത് ബംഗാൾ പൊലീസ്

ഷോണ്‍ ജോര്‍ജിന്റെ വീട്ടിലേക്ക് ഡിവൈഎഫ്ഐ പ്രകടനം

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതികളെ സിപിഎം വിട്ടു നല്‍കിയത് അനുനയ ചര്‍ച്ചകള്‍ക്കൊടുവില്‍,ഇഡി സംഘത്തിന് മതിയായ സുരക്ഷ നല്‍കാന്‍ കഴിയാതെ പൊലീസ്

അവധി ദിനം ലക്ഷ്യമിട്ട് ഇഡിയുടെ മിന്നൽ നീക്കം ; പിടിച്ചെടുത്തതിൽ നിർണ്ണായക വിവരങ്ങൾ ; പമ്പയെ പോലും കളങ്കമാക്കിയ ശശിധരൻ കർത്ത പിണറായിയെ കുടുക്കുമോ ?

യോഗിക്ക് ഉമീദ് പോര്‍ട്ടലിനെയും വഖഫ് ബോര്‍ഡിനെയും പേടിയില്ല, സതീശനുണ്ടോ യോഗിയുടെ നൂറിലൊന്ന് ധൈര്യം?

കേസെടുത്തിരിക്കുന്നത് വധശ്രമ വകുപ്പ് ചേർത്ത്; 7 അറസ്റ്റ്, പിണറായി പ്രതിയാകുമോ?

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)

മമതയുടെ വലംകയ്യായിരുന്ന കകോലി ഘോഷ് ബിജെപിയിലേക്ക്? സുവേന്ദു അധികാരിയെ കണ്ട ശേഷം തൃണമൂലിലെ മുഴുവന്‍ പദവികളും രാജിവെച്ചു

ഭാര്യയെ 21 വെട്ടിന് കൊന്നയാള്‍, പരോളിന് ഇറങ്ങുമ്പോള്‍ കാണാന്‍ വരും, ഒപ്പം ചായ കുടിക്കും;ശാന്തി

ഓരോ മുഖവും ഓരോ കഥകൾ ഒളിപ്പിക്കുമ്പോൾ, എല്ലാ നിഴലുകളും ഓരോ രഹസ്യങ്ങൾ സൂക്ഷിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.