Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഫൈനല്‍ മോഹം പൊലിഞ്ഞു; ജീവിത പ്രതീക്ഷകളും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2017, 01:34 pm IST
in Sports

പനാജി: സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരളത്തിന്റെ പടയോട്ടത്തിന് സെമിഫൈനലില്‍ വിലങ്ങുവീണു. ഗോവയോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പൊരുതിത്തോറ്റാണ് കേരളം മടങ്ങുന്നത്. എങ്കിലും ഈ ടീമിനെ പഴിക്കരുത്. പകരം ഈ യുവാക്കള്‍ക്കായി കയ്യടിക്കുകയാണ് വേണ്ടത്.

എന്നാല്‍ ഇനി എന്ത് എന്ന മറ്റൊരു ചോദ്യം ഇവരില്‍ പലര്‍ക്കു മുന്നിലും ഉയരുന്നു. എസ്ബിടി-എസ്ബിഐ ലയനം പൂര്‍ത്തിയാവുന്നതോടെ കേരളത്തിലെ എസ്ബിടി ഫുട്‌ബോള്‍ ടീം തന്നെ ഇല്ലാതാവുകയാണ്. ഒപ്പം ഇതുവരെ ജോലിയൊന്നും ലഭിക്കാത്ത പത്ത് കളിക്കാരും കൂടിയാണ് ശൂന്യതയുമായി കേരളത്തിലേക്ക് വരുന്നത്. ഫൈനല്‍ മോഹം പൊലിഞ്ഞതോടെ ഒരു ജോലി ആവശ്യപ്പെടാനുള്ള ത്രാണിയും കളിക്കാര്‍ക്കും നഷ്ടമായി. ഇവര്‍ക്ക് സഹായവുമായി ആര് രംഗത്തുവരും. കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ നിസ്സഹായരാണ്.

ക്രിക്കറ്റില്‍ രഞ്ജി ട്രോഫി ടീമില്‍ ഇടം നേടിയാല്‍ പോലും കൈനിറയെ പണം ലഭിക്കും. ബിസിസിഐയുടെ വക പെന്‍ഷനും . എന്നാല്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള ഈ കളിക്കാര്‍ക്ക് സന്തോഷ് ട്രോഫിയില്‍ കേരളത്തിന്റെ സ്ഥാനം നാലില്‍ ഒന്നാക്കിയപ്പോഴും കിട്ടിയത് ഭക്ഷണവും താമസവും മാത്രം. ഇങ്ങനെയൊക്കെയായാല്‍ കേരളത്തില്‍ കാല്‍പ്പന്തുകളി എങ്ങനെ വളരും. മുക്കിനും മൂലയിലും അക്കാദമികള്‍ ഉണ്ടായതുകൊണ്ടു മാത്രം കാര്യമില്ല. ജീവിതമെന്ന മൈതാനത്തു പന്തു തട്ടാനുള്ള സാഹചര്യം ഒരുങ്ങിയില്ലെങ്കില്‍ ഫുട്‌ബോള്‍ വളരുന്ന കാര്യം ബുദ്ധിമുട്ടാണ്.

71-ാമത് സന്തോഷ് ട്രോഫിയില്‍ കേരളത്തിനായി ജേഴ്‌സി അണിഞ്ഞത് 20 അംഗ സ്‌ക്വാഡിയാരുന്നു. ഇവരില്‍ 10 പേര്‍ തൊഴില്‍ രഹിതര്‍. പലരും കുടുംബത്തിന്റെ നെടുംതൂണുകള്‍. നൗഷാദ്, നജീഷ്, അജ്മല്‍, വി.ജി. ശ്രീരാഗ്, എല്‍ദോസ് ജോര്‍ജ്, സഹല്‍, നിഷാന്‍, ജിഷ്ണു ബാലകൃഷ്ണനന്‍, അസ്ഹറുദ്ദീന്‍, മുഹമ്മദ് പാറേക്കോട്ടില്‍ എന്നിവരാണ് ജോലിയില്ലാത്ത താരങ്ങള്‍. സന്തോഷ് ട്രോഫി കളിക്കാന്‍ എത്തിയ താരങ്ങള്‍ക്ക് ഭക്ഷണവും താമസവും മാത്രമാണ് കേരള ഫുട്‌ബോള്‍ അസോസിയേഷന്റെ സഹായം.

എന്നാല്‍, കേരളത്തിന്റെ ഫുട്‌ബോള്‍ യശസ് ഉയര്‍ത്താന്‍ വിയര്‍പ്പൊഴുക്കിയ താരങ്ങള്‍ക്ക് സെമിയില്‍ ഗോവയോട് പൊരുതി തോറ്റതോടെ ഇനി ഒരു സഹായവും ആനുകൂല്യങ്ങളും സ്വപ്‌നം മാത്രമാണ്. ജേതാവിനെ മാത്രം തലയിലേറ്റുന്ന സംസ്‌കാരം നിലനില്‍ക്കുന്ന കായിക രംഗത്ത് മറ്റൊന്നും പ്രതീക്ഷിക്കേണ്ടതുമില്ല.

എസ്ബിഐ-എസ്ബിടി ലയനം പൂര്‍ത്തിയായതോടെ കേരള നായകന്‍ പി. ഉസ്മാന്‍ അടക്കമുള്ള താരങ്ങളുടെ മുന്നോട്ടുള്ള ഫുട്‌ബോള്‍ അനിശ്ചിതത്വത്തിലായി. ലയനത്തോടെ എസ്ബിടി ടീം ചരിത്രത്തിന്റെ ഭാഗമാവും. നിലവില്‍ മുംബൈ, ചെന്നൈ എന്നിവിടങ്ങളില്‍ എസ്ബിഐക്ക് ടീമുകളുണ്ട്. എസ്ബിടിയുടെ നിലവിലുള്ള ഫുട്‌ബോള്‍ അടക്കമുള്ള ടീമുകള്‍ ആ പേരില്‍ തുടരേണ്ടെന്ന അറിയിപ്പ് ലഭിച്ചു കഴിഞ്ഞു.

സംസ്ഥാനത്തിനായി ദേശീയ ഫുട്‌ബോള്‍ കിരീട പോരാട്ടത്തിലും മറ്റ് ചാമ്പ്യന്‍ഷിപ്പുകളിലും കളിക്കുന്ന താരങ്ങള്‍ക്ക് ഒരു സഹായവും ലഭിക്കാറില്ല. പിന്നെ എന്തിനു വേണ്ടിയാണ് ഇവര്‍ പന്തുതട്ടുന്നത്. കാല്‍പന്തുകളിയോടുള്ള പ്രണയം മാത്രമാണ് ഇവരെ നിലനിര്‍ത്തുന്നത്.

അതിനിടെ മറ്റൊരു സന്തോഷ വാര്‍ത്തയുണ്ട്. ഒളിമ്പിക്‌സ് യോഗ്യതാ ടീമിനുള്ള ഇന്ത്യന്‍ ടീമിലേക്ക് കേരളത്തിന്റെ നാലുതാരങ്ങള്‍ പരിഗണനയില്‍.

ദേശീയ സെലക്ടര്‍മാരായ സതീവന്‍ ബാലന്‍, ദീപാങ്കര്‍ ചൗധരി എന്നിവര്‍ ഗോവയില്‍ താരങ്ങളുടെ പ്രകടനം നിരീക്ഷിച്ചു വരികയായിരുന്നു. കഴിഞ്ഞ ദിവസം നടന്ന സെമി പോരാട്ടത്തോടെ കേരളത്തിലെ നാലു താരങ്ങള്‍ ഇന്ത്യന്‍ ക്യാമ്പില്‍ ഉണ്ടാവുമെന്ന സൂചന ഇരുവരും നല്‍കി. രണ്ടു സീനിയര്‍ താരങ്ങളും രണ്ട് അണ്ടര്‍ 21 താരങ്ങളുമാണ് പരിഗണന പട്ടികയില്‍ ഉള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രളയ് മിസൈല്‍ അര്‍മീനിയയ്‌ക്ക് നല‍്കാന്‍ ഇന്ത്യ ആഗോള തലത്തില്‍ അത്യാധുനിക ആയുധങ്ങള്‍ വില്‍ക്കുന്ന രാജ്യമായി ഇന്ത്യ

Kerala

മുഖ്യമന്ത്രി പ്രഖ്യാപനത്തെ സ്വാഗതം ചെയ്യാതെ ചെന്നിത്തല, ഗുരുവായൂര്‍ ദര്‍ശനം രാവിലെ

India

ടിജി മോഹന്‍ദാസ് ഒരാഴ്ച മുന്‍പേ പറഞ്ഞത് ശരിയായി, ജോസഫ് വിജയ് ഹിന്ദു വിരുദ്ധന്‍

Kerala

മുതിര്‍ന്ന നേതാക്കളെ വീടുകളിലെത്തി കണ്ട് വി ഡി സതീശന്‍, പിണറായിയെയും സന്ദര്‍ശിക്കും

Music

ജ്ഞാനപീഠം കിട്ടിയ വൈരമുത്തു 32 വര്‍ഷം മുന്‍പെഴുതിയ ഈ പ്രണയകാവ്യം അര്‍ത്ഥമറിഞ്ഞ് ആസ്വദിക്കുമ്പോള്‍…മെല്‍വിന്റെ പോസ്റ്റ് വൈറല്‍

പുതിയ വാര്‍ത്തകള്‍

ശബരിമല യുവതി പ്രവേശനം:പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി വിധി പറയാന്‍ മാറ്റി

നിങ്ങൾ ജനിച്ചത് രാവിലെയോ? ജന്മസമയം പറയും ഭാവി

സൂര്യ-തൃഷ ചിത്രം കറുപ്പിന്റെ ആദ്യ പ്രദർശനം റദ്ദാക്കി. പ്രശ്നം സാമ്പത്തിക പ്രതിസന്ധി, ജോസഫ് വിജയിന്റെ അനുമതി കിട്ടിയിട്ടും റിലീസായില്ല

വേനല്‍മഴയില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വ്യാപക നാശം, മരങ്ങള്‍ കടപുഴകി

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട സതീശന്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ തൊഴുത് പുറത്തിറങ്ങുന്നു.(ഇടത്ത്)

‘മതം ജയിച്ചു, മതേതരത്വം തോറ്റു’..സതീശന്റെ വിജയത്തില്‍ കാസ പങ്കുവെച്ച പോസ്റ്റര്‍ വൈറല്‍

‘ പ്രതികരിക്കണം… പ്രതികരിക്കണം എന്നൊക്കെ തോന്നും, പക്ഷെ വാ പൊളിക്കരുത്, ‘സതീശന്റെ’ പൊലീസ് നല്ല ഇടി ഇടിക്കും ‘ ; പരിഹസിച്ച് ജിതിൻ കെ ജേക്കബ്

ശ്രീ പത്മനാഭസ്വാമി ക്ഷേത്ര ദര്‍ശനം നടത്തി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍

അസമില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ എംഎല്‍എമാരായ 19 പേരില്‍ 18 പേരും മുസ്ലിങ്ങള്‍. കോണ്‍ഗ്രസ് എത്രത്തോളം ഒരു സമുദായത്തിന് കീഴടങ്ങിയെന്നതിന് തെളിവ് (ഇടത്ത്) മാത്യു കുഴല്‍നാടന്‍ (വലത്ത്)

മുസ്ലിംലീഗിനെ വിമര്‍ശിച്ച മാത്യു കുഴല്‍നാടന് മന്ത്രിസ്ഥാനമില്ലെന്ന് അഭ്യൂഹം

വി.ഡി. സതീശന് ആദ്യ പരീക്ഷണം തിങ്കളാഴ്ച; സത്യപ്രതിജ്ഞയ്‌ക്ക് വന്ദേമാതരം പാടുമോ?

ഉദയനിധി സ്റ്റാലിൻ തൃഷയ്‌ക്ക് വാഗ്ദാനം ചെയ്തത് 12 കോടി ; സംഗതി സത്യമെങ്കിൽ വിജയ്‌ക്ക് തിരിച്ചടിയാകും ; ഉറ്റുനോക്കി ആരാധകർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.