ന്യൂദല്‍ഹി: ശിവസേന എംപി രവീന്ദ്ര ഗെയ്ക്ക്വാദിനെ എയര്‍ ഇന്ത്യ വിലക്കിയ നടപടി ശരിവച്ച് കേന്ദ്ര സര്‍ക്കാര്‍ രംഗത്ത്. എല്ലാവര്ക്കും നിയമങ്ങള്‍ ഒരുപോലെയാണെന്ന് വ്യോമയാന മന്ത്രി അശോക് ഗജപതി രാജു ലോക്സഭയില്‍ വ്യക്തമാക്കി.
നമുക്ക് മികച്ച സുരക്ഷാ സംവിധാനങ്ങളാണ് വിമാനങ്ങളിലുളളത്. ഇത്തരം ഒരു പ്രശ്നം ഒരു എംപിയില്‍ നിന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഗെയ്ക് വാദ് 60 വയസുളള എയര്‍ ഇന്ത്യാജീവനക്കാരനെ ചെരുപ്പ് കൊണ്ട് അടിച്ചത്. പൂനെ-ദല്‍ഹി വിമാനത്തിലായിരുന്നു സംഭവം.
ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഇത്തരം നടപടികള്‍ പ്രോത്സാഹിപ്പിച്ച് കൂടാ. ഒരു വിമാനക്കമ്പനി ജീവനക്കാരനെയും തല്ലാന്‍ യാത്രക്കാര്‍ക്ക് അധികാരമില്ല.
അതേസമയം എംപിയെ ശിവസേന ന്യായീകരിച്ചു. എംപിയോട് മോശമായി പെരുമാറിയത് കൊണ്ടാണ് അദ്ദേഹത്തിന് തല്ലേണ്ടി വന്നതെന്നാണ് പാര്‍ട്ടിയുടെ ഭാഷ്യം. സംഭവത്തെ തുടര്‍ന്ന് എല്ലാ വിമാനക്കമ്പനികളും ഇദ്ദേഹത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: