ഹൈദരാബാദ്: മസ്തിഷ്ക മരണം സംഭവിച്ച മുസ്ലീമിന്റെ അഞ്ച് അവയവങ്ങള്‍ ദാനം ചെയ്ത് മകന് മാതൃകയായി. സംസ്ഥാനത്ത് ആദ്യമായാണ് മുസ്ലീം വിഭാഗത്തില്‍ നിന്ന് ഒരാള്‍ അവയവദാനം നടത്തുന്നത്. ഓസ്മാനിയ ജനറല്‍ ആശുപത്രിയില്‍ വച്ചാണ് അവയവങ്ങള്‍ ശേഖരിച്ചത്.
നല്‍ഗൊണ്ടയില്‍ നിന്നുളള ഹുസൈന് (55) എന്നയാളുടെ അവയവങ്ങളാണ് ജീവന്‍ദാന്‍ പദ്ധതിയിലേക്ക് നല്‍കിയത്. അപകടത്തില്‍ ഹുസൈന് തലയ്ക്ക് സാരമായി പരിക്കേറ്റു. മസ്തിഷ്ക മരണം സ്ഥിരീകരിച്ചതോടെ ഇദ്ദേഹത്തിന്റെ മകന് ജഹാംഗീര്‍ വൃക്ക, കണ്ണുകള്‍, കരള്‍ എന്നിവ ദാനം ചെയ്യാന്‍ സമ്മതമറിയിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: