Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പണ്ഡിതോചിതമായ ജീവിതം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2017, 08:08 am IST
in Samskriti

തീര്‍ത്ഥാപാദാശ്രമത്തിന്റേതായ അധീതി ബോധാചരണ പ്രചാരണങ്ങളില്‍ നിതാന്തശ്രദ്ധ പുലര്‍ത്തിയിരുന്ന മഹാത്മാവാന്ന് വിദ്യാനന്ദ തീര്‍ത്ഥപാദസ്വാമികള്‍. സ്വാമിയുടെ 33-ാമത് സമാധി ദിനമാണ് 2017 ജൂണ്‍ 7

തീര്‍ത്ഥപാദപരമഹംസ സ്വാമികളുടെ ശിഷ്യനായിരുന്നു വിദ്യാനന്ദതീര്‍ത്ഥസ്വാമികള്‍. വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ ശിഷ്യന്മാരെ കൂട്ടിയിണക്കാന്‍ വ്യവസ്ഥയുണ്ടാക്കണമെന്ന അഭിപ്രായക്കാരനായിരുന്നു തീര്‍ത്ഥപാദ പരമഹംസ സ്വാമികള്‍. അങ്ങനെയാണ് വാഴൂര്‍ തീര്‍ത്ഥപാദാശ്രമം സ്ഥാപിക്കപ്പെട്ടത്. ആ ആശ്രമത്തിന്റെ കാര്യദര്‍ശിയായും അധ്യക്ഷനായും ഏറെക്കാലം സേവനനിരതനായിരുന്നു അദ്ദേഹം.

ആറന്മുളയ്‌ക്കടുത്ത് പുല്ലാട്ട് എന്ന ഗ്രാമത്തില്‍ തെങ്ങിന്‍ തോട്ടത്തില്‍ വീട്ടില്‍ 1911 ജനുവരി അഞ്ചിന് ജനിച്ച കൃഷ്ണന്‍ നായരാണ് വിദ്യാനന്ദതീര്‍ത്ഥപാദരായി തീര്‍ന്നത്. പുല്ലാട്ടെ പൗരസ്ത്യകലാലയത്തില്‍ ജ്യോതിഷം ഐച്ഛികമായെടുത്ത് പഠനം നടത്തുകയുണ്ടായി. ക്രമേണ ജ്യോതിഷത്തില്‍ വിരക്തിയും വേദാന്തത്തില്‍ രക്തിയും വര്‍ദ്ധിച്ചു.

ആയിടയ്‌ക്കാണ്, 1935ല്‍ തീര്‍ത്ഥപാദപരമഹംസ സ്വാമികളുടെ ദര്‍ശന സൗഭാഗ്യം ലഭിക്കുന്നത്. ക്രമേണ യോഗ-വേദാന്ത വിഷയകങ്ങളായ അഭ്യാസക്രമങ്ങള്‍ സ്വാമിജിയില്‍ നിന്നും ഗ്രഹിച്ചു. ഗുരുവിന്റെ സമാധിക്കുശേഷം പണ്ഡിതവരേണ്യനായ പന്നിശ്ശേരി നാണുപിള്ളയില്‍ നിന്ന് സ്വാമികള്‍ വേദാന്തകാര്യങ്ങളില്‍ കുറേക്കൂടി അറിവു നേടി.

ഉപരിഗ്രന്ഥങ്ങളെല്ലാം അനായാസമായെടുത്തു പെരുമാറാന്‍ വിദ്യാനന്ദസ്വാമിക്ക് അസാമാന്യമായ കഴിവുണ്ടായിരുന്നു. അരനൂറ്റാണ്ടുകാലം അദ്ദേഹം ആ കഴിവ് ലോകോദ്ധാരണാര്‍ത്ഥം പ്രയോഗത്തില്‍ വരുത്തിക്കൊണ്ടു ജീവിച്ചു. ലളിത മലയാളത്തില്‍ ഏതു കഠിനവിഷയവും പ്രതിപാദിക്കാന്‍ സ്വാമിക്കു കഴിവുണ്ടായിരുന്നു.

ചട്ടമ്പിസ്വാമികളുടെ അദ്വൈതചിന്താപദ്ധതിക്കും വേദാധികാര നിരൂപണത്തിനും അതിപ്രൗഢമായ ആമുഖപഠനങ്ങള്‍ വിദ്യാനന്ദ തീര്‍ത്ഥപാദസ്വാമികള്‍ എഴുതിയിട്ടുണ്ട്. തപോവന സ്വാമികളുമൊന്നിച്ച് ഹിമഗിരിയില്‍ കഴിഞ്ഞുകൂടിയതിന്റെ അമൂല്യാനുഭവങ്ങള്‍ മറ്റൊരു പുസ്തകത്തില്‍ (തപോവന സന്നിധിയില്‍ ഒരാഴ്ചക്കാലം) വിവരിക്കുന്നു. 1971 ല്‍ പ്രസിദ്ധം ചെയ്ത ‘പ്രണവോപാസന’എന്ന കൃതിക്ക് മൂന്നു പതിപ്പുകളായി. ബ്രഹ്മസ്വരൂപമായ പ്രണവത്തെ ഉപാസിക്കേണ്ടതെങ്ങനെ എന്ന് ആരംഭിക്കുന്ന ആ ഉല്‍കൃഷ്ടചിന്തകള്‍ ഒരു വേദാന്തവിജ്ഞാനച്ചെപ്പാണ്.

‘ആത്മാനുഭൂതി’, ‘ശ്രീകൃഷ്ണസ്മരണാഞ്ജലി’ മുതലായവ കാവ്യങ്ങളാണ്. തീര്‍ത്ഥപാദ പരമഹംസചരിത്രമാണ് സ്വാമികളുടെ പരമോല്‍കൃഷ്ടമായ കൃതി. സ്വഗുരുനാഥന്റെ ജീവചരിത്രമാണത്. 1268 പേജുള്ള ആ ബൃഹദ്ഗ്രന്ഥം, പണ്ഡിത് രാമകൃഷ്ണന്‍നായരോ ടൊപ്പം എഴുതിയതാണെങ്കിലും ആ ചരിത്രത്തിന്റെ കാതലായ ഭാഗമെല്ലാം സ്വാമികളുടെ രചനയാണ്.

ഒരു സര്‍വ്വവേദാന്ത സിദ്ധാന്തകോശം തന്നെയാണ് ആ ജീവചരിത്രം. സാര്‍ത്ഥകവും പവിത്രവും ആയ ജീവിതം നയിച്ച ആ ആചാര്യവര്യന്റെ സമാധി കേരളത്തിലെ ആസ്തികജനങ്ങള്‍ക്കെല്ലാം തീരാനഷ്ടമാണ്.

വിദ്യാനന്ദതീര്‍ത്ഥപാദസ്വാമികളെപോലുള്ളവരുടെ പണ്ഡിതോചിതമായ ജീവിതം പഠിക്കുമ്പോഴാണ് സംന്യാസത്തിന്റെ അസ്തമയസന്ധ്യയുടെ അദൃശ്യസംഗീതമാണോ നാം കേള്‍ക്കുന്നതെന്ന് ആലോചിച്ചുപോകുക. സമകാലീന ‘കേരള മാതൃകകള്‍’ നല്‍കുന്ന അപായസൂചനകള്‍ നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.

അനിയന്ത്രിതമായ വികാരങ്ങളുടെ വിഭ്രാന്തിയില്‍ പെട്ടുഴലുന്നവര്‍ ആദ്ധ്യാത്മികതയുടെ കുത്തക മുഴുവന്‍ തങ്ങള്‍ക്കു മാത്രമാണെന്ന് അഹങ്കരിക്കുമ്പോള്‍ യഥാര്‍ത്ഥ തീര്‍ത്ഥപാദന്മാരെ കണ്ടെത്തുകയാണ് ജിജ്ഞാസുക്കളുടെ കര്‍ത്തവ്യം.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാട്ടാനശല്യം തടയാന്‍ വനാതിര്‍ത്തിയില്‍ ചക്ക സംഭരണം നടത്തും

India

ആളുമാറിപ്പോയെന്ന് കോടതിയില്‍ കുറ്റസമ്മതം, രാഹുല്‍ ഗാന്ധിയുടെ മാപ്പപേക്ഷ സ്വീകരിച്ച് മാനനഷ്ടക്കേസ് തീര്‍പ്പാക്കി

Kerala

ഖത്തറില്‍ വ്യവസായ കേന്ദ്രത്തിലെ സ്ഫോടനത്തില്‍ മരിച്ച അര്‍ജുന്റെ മൃതദേഹം വെളളിയാഴ്ച നാട്ടിലെത്തിക്കും

Kerala

ഇഡിയ്‌ക്കെതിരെ വീണാരക്ഷാപ്രവര്‍ത്തനം സിപിഎം ഗുണ്ടകള്‍ ഉപേക്ഷിച്ചു

Kerala

അസ്വാഭാവികമായി ഒന്നുമില്ല, തലയില്‍ ചൂടുപായസം വീണ സംഭവത്തില്‍ അന്വേഷണം വേണ്ടെന്ന് മന്ത്രി ബിന്ദു കൃഷ്ണ

പുതിയ വാര്‍ത്തകള്‍

പൊലീസ് സംഘത്തെ കണ്ട് ഭയന്നോടിയ യുവാവിന് കിണറ്റില്‍ വീണ് പരിക്ക്

മതപരിവര്‍ത്തനം തടയുന്ന എഫ്‌സിആര്‍എ ചട്ട ഭേദഗതി പ്രതിഷേധാര്‍ഹമെന്ന് മുഖ്യമന്ത്രി, ന്യൂനപക്ഷ വിരുദ്ധമെന്ന് വ്യാഖ്യാനം

കൊച്ചിയിലെ പ്ലൈവുഡ് കമ്പനിയില്‍ നിന്ന് ബംഗ്ലാദേശ് സ്വദേശിയെ പിടികൂടി

കോച്ചിംഗിനിടെ ലൈംഗിക പീഡനം: ക്രിക്കറ്റ് കോച്ച് മനുവിന് രണ്ടാമത്തെ കേസില്‍ 35 വര്‍ഷം കഠിന തടവ്

കെ എസ് ആര്‍ ടി സി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര: പ്രതിദിനം 2.5 കോടി രൂപയുടെ നഷ്ടം

ഇഡി ഓഫീസിലേക്ക് രാവിലെ ചോദ്യം ചെയ്യലിനായി പോകുന്ന നീല ചുരിദാര്‍ ധരിച്ച വീണ വിജയന്‍ (വലത്ത്) വീണ വിജയന്‍ ചോദ്യം ചെയ്യലിന് ശേഷം രാത്രി മടങ്ങുന്നു (ഇടത്ത്)

10 മണിക്കൂര്‍ നേരം ഇഡി ചോദ്യം ചെയ്തു, പിണറായിയുടെ മകള്‍ വീണ മടങ്ങി

വായനമുറി: എന്തുകൊണ്ട് ഹിന്ദു ധർമ്മത്തെ ആക്രമിച്ചുകൊണ്ടേയിരിക്കുന്നു?

വീര്യം കുറഞ്ഞ മദ്യത്തിന്റെ വിപണനം യുഡിഎഫ് തീരുമാനിക്കുമെന്ന് മന്ത്രി എം ലിജു, ഏത് മദ്യ വില്പന ആയാലും എക്‌സൈസ് വിഭാഗം അറിഞ്ഞിരിക്കണം

കൈക്കൂലി കേസില്‍ ശിക്ഷിക്കപ്പെട്ടതോടെ ഒളിവില്‍ പോയ മുന്‍ വില്ലേജ് ഓഫീസര്‍ വര്‍ഷങ്ങള്‍ക്കുശേഷം പിടിയില്‍

പൊതുനിരത്തിലെ നിസ്ക്കാരം നിരോധിക്കാൻ ഡെന്മാർക്ക് : അഞ്ച് നേരം ബാങ്ക് വിളിക്കാൻ അനുമതി നൽകില്ല ; അത്തരം ശബ്ദം ഡെന്മാർക്കിൽ കേൾക്കരുതെന്ന് മന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.