Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗേശ്വരനായ കൃഷ്ണനെ അനുഗമിക്കാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2017, 08:19 pm IST
in Samskriti

കര്‍ണന്‍ പാണ്ഡവപ്പടയെ താറുമാറാക്കിയ ദുര്‍ദ്ദിനത്തില്‍ പാണ്ഡവസഹോദരന്മാര്‍ പാളയത്തില്‍ കൂടിയപ്പോള്‍ ദുഃഖാപമാനഭാരത്തോടെ ധര്‍മപുത്രര്‍ ‘നിന്റെ ഗാണ്ഡീവം എന്തിനുകൊള്ളുമെടാ, അത് വലിച്ചെറിയ്’ എന്ന് അര്‍ജുനനെ ഭര്‍ത്സിച്ചു. അങ്ങനെ പറയുന്ന ആരെയും കൊന്നുകളയണമെന്ന് അര്‍ജ്ജുനന്‍ നേരത്തെതന്നെ പ്രതിജ്ഞയെടുത്തിരുന്നു.

അതുകൊണ്ട് അദ്ദേഹം ജ്യേഷ്ഠനായ ധര്‍മപുത്രരെ കൊന്ന് പ്രതിജ്ഞ പാലിക്കാന്‍ മുതിര്‍ന്നു. അവിടെ ഉണ്ടായിരുന്ന ശ്രീകൃഷ്ണന്‍ അതു തടഞ്ഞു. ജ്യേഷ്ഠനെ നിന്ദിച്ചാല്‍ കൊന്നതിന് തുല്യമാണ്. അങ്ങനെ പ്രതിജ്ഞ പാലിക്കാം. എന്നു യുക്തിപറഞ്ഞ് അര്‍ജുനനെ മടക്കി. അതേ ശ്രീകൃഷ്ണന്‍ മറ്റു രണ്ടു ജ്യേഷ്ഠാനുജന്മാര്‍- ഭീമനും ദുര്യോധനനും-പരസ്പരം കൊല്ലാന്‍ ഒരുങ്ങിനില്‍ക്കവെ ‘പ്രതിജ്ഞ പാലിക്കാന്‍ മറ്റൊരു നിയമവും നോക്കേണ്ടതില്ല’ എന്ന് ന്യായം പറഞ്ഞ് ദുര്യോധനനെ തുടയില്‍ തല്ലിക്കൊല്ലിച്ചു.

ഈ ദ്വൈതീഭാവം ആശയക്കുഴപ്പമില്ലാതെ ശരിക്കു മനസ്സിലാക്കാന്‍ കഴിയണമെങ്കില്‍ സ്വപക്ഷവിപക്ഷ നീതികളുടെ അളവുകോല്‍ സ്വീകരിക്കണം. ദുര്യോധന വധശ്രമത്തില്‍ അത് ധരിക്കാതിരുന്ന ബലരാമന്‍പോലും കോപാകുലനായി. ധര്‍മപുത്രര്‍ ഭീമനെ അധിക്ഷേപിച്ചു. മറ്റു മൂന്നു സഹോദരന്മാരും തലതാഴ്‌ത്തി. ഈ മുഹൂര്‍ത്തത്തില്‍ ഭീമനെ സഹായിക്കാനെത്തിയത് ശ്രീകൃഷ്ണന്‍ മാത്രമായിരുന്നു. പാണ്ഡുപുത്രന്മാരുടെ മുഖം കണ്ടപ്പോള്‍ അദ്ദേഹം മേഘനിര്‍ഘോഷത്തോടെ അലറി.

‘അല്ലയോ പാണ്ഡവന്മാരെ, നിങ്ങള്‍ ദുഃഖിക്കരുത്, ഓരോ തര്‍ക്കത്തിലും ഞാനാണ് പല പല യുക്തികള്‍ പറഞ്ഞ് കൗരവന്മാരെ നശിപ്പിക്കാന്‍ നിങ്ങളെ പ്രേരിപ്പിച്ചത്-ഈ ശത്രുക്കളെ സമൂലം നശിപ്പിച്ചതിനു തെല്ലെങ്കിലും തപിക്കേണ്ടതില്ല. എണ്ണംകൊണ്ടും ഊക്കുകൊണ്ടും പെരുകിവന്ന ശത്രുപക്ഷത്തെ ഇങ്ങനെ നശിപ്പിക്കുകയാണ് വേണ്ടത്. സജ്ജനങ്ങള്‍ അത് സമ്മതിച്ചിട്ടുണ്ട്. എല്ലാവരുമതു പിന്തുടരുന്നുമുണ്ട്. ഈ തുറന്നടി കേട്ടപ്പോള്‍ പാണ്ഡവരുടെ മുഖം പ്രസന്നമായി. ‘ഇന്ന് ഞങ്ങള്‍ ധന്യരായി’ എന്ന് പറഞ്ഞ് അവര്‍ ഉറക്കെ ശംഖുമുഴക്കി. (ശല്യപര്‍വം) അര്‍ജുനന്റെ പ്രതിജ്ഞാപ്രശ്‌നത്തില്‍ ശ്രീകൃഷ്ണന്‍ സ്വപക്ഷനീതിയാണ് നടപ്പാക്കിയതെങ്കില്‍ ഭീമന്റെ പ്രതിജ്ഞാപ്രശ്‌നത്തില്‍ വിപക്ഷതയാണ് നടപ്പാക്കിയത്.

ശ്രീകൃഷ്ണ ഭഗവാന്റെ ഈ സഹൃദയജ്ഞാനവും പരഹൃദയജ്ഞാനവും, സ്വപക്ഷനീതിയും വിപക്ഷനീതിയും നമ്മില്‍നിന്നു അസ്തമിച്ചപ്പോള്‍ സദ്ഗുണവൈകൃതത്തിന്റെ പ്രമാദം നമ്മെ ഗ്രസിച്ചു. അതു നമ്മുടെ യുക്തിബോധം, ജാഗരൂകത, ശ്രദ്ധ, പരിസരബോധം, കാര്യനിദാനം മുതലായവയെ വികലമാക്കി. നാശത്തിനു വഴിയൊരുക്കുകയും ചെയ്തു. ഇന്നും ഈ പ്രമാദം തുടരുന്നു. പ്രമാദത്തെക്കാള്‍ വലിയൊരു കൊലയാളി ഇല്ലെന്നാണ് വ്യാസഭഗവാന്‍ പറയുന്നത്.

‘നഹി പ്രമാദാത് പരമസ്തികശ്ചിത്

വധോ നരാണാമിഹ ജീവലോകെ

പ്രമത്തമര്‍ഥാ ഹി നരം സമന്താത്

ത്യജന്ത്യനര്‍ത്ഥാശ്ച സമാവിശന്തി.’

അര്‍ത്ഥം: പ്രമാദത്തേക്കാള്‍ വലിയൊരു കൊല ഈ ലോകത്തിലില്ല. പ്രമാദം ബാധിച്ചവനെ ഐശ്വര്യം പാടെ കൈവെടിയുന്നു. അനര്‍ത്ഥം പിടികൂടുകയും ചെയ്യുന്നു. അതുകൊണ്ട് ഈ ആത്മഹത്യാപരമായ ആപത്തില്‍നിന്നും നാം മോചനം നേടണമെങ്കില്‍ കൃഷ്ണനീതിയില്‍ ശരണം പ്രാപിക്കുകയാണ് വേണ്ടത്. ധനുര്‍ധരനായ പാര്‍ത്ഥന്‍ ചെയ്തതുപോലെ ‘കരിഷ്യേവചനം തവ’ എന്ന് പറഞ്ഞ് യോഗേശ്വരനായ കൃഷ്ണനെ അനുസരിക്കുകയാണ് വേണ്ടത്. അനുഗമിക്കുകയാണ് വേണ്ടത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

India

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു
India

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

Kerala

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

Kerala

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

മമത മാറിയാൽ രക്ഷയില്ല ; ബംഗാളിലെ കലാപത്തിന് പിന്നിൽ ബംഗ്ലാദേശി ജിഹാദികളും

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.